Connect with us

Video Stories

കെടുകാര്യസ്ഥതക്ക് ജനങ്ങളുടെ മറയോ

Published

on


കേരളബാങ്ക് രൂപവല്‍കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം എഴുതിത്തള്ളുകയോ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കൊടുത്തുവീട്ടുകയോ ചെയ്തുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. കെ.എസ്.ഇ.ബിയുടെ മുപ്പതിനായിരത്തിലധികം ജീവനക്കാര്‍ ജീവിതപ്രയാസങ്ങള്‍ സഹിച്ച് നല്‍കിയ 132 കോടി രൂപയുടെ പ്രളയദുരിതാശ്വാസത്തിനുള്ള തുകയും ഒരുവര്‍ഷമായിട്ടും മുന്‍തീരുമാനപ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കാതിരുന്നതും ഇടത് ഭരണകൂടത്തിന്റെ ഗൂഢവും നികൃഷ്ടവുമായ സാമ്പത്തികതിരിമറികളെയാണ് വെളിച്ചത്ത് കൊണ്ടുവന്നിരിക്കുന്നത്. സംസ്ഥാനസഹകരണബാങ്ക്, 14 ജില്ലാസഹകരണബാങ്കുകള്‍ എന്നിവയെ തമ്മില്‍ലയിപ്പിച്ച് കേരളസഹകരണബാങ്ക് രൂപീകരിക്കാനുള്ള ഇടതുമുന്നണിയുടെ നീക്കത്തിന്റെ മറവിലാണ് റബ്‌കോ ഉള്‍പ്പെടെയുള്ള മൂന്ന് പ്രമുഖ സഹകരണസ്ഥാപനങ്ങളുടെ കടം വീട്ടുന്നതിലേക്ക് എത്തിയത്. റബ്‌കോ, റബര്‍മാര്‍ക്ക്, മാര്‍ക്കറ്റ്‌ഫെഡ് എന്നിവയാണിവ. മൊത്തം 306.75 കോടിരൂപയാണ് സര്‍ക്കാര്‍ വഹിച്ചിരിക്കുന്നത്. ഇതാരുടെ അനുമതിയോടെ ആണെന്ന് വ്യക്തമാക്കേണ്ട ബാധ്യത സര്‍ക്കാരിലെ ഉന്നതര്‍ക്കുണ്ട്.
കേരളബാങ്കിനുവേണ്ടിയുള്ള അന്തിമാനുമതിക്ക് കാത്തിരിക്കുന്ന ഘട്ടത്തില്‍ റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനപ്രകാരമാണ് കൂട്ടത്തോടെയുള്ള ഈ കടംവീട്ടല്‍ നടപടിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ നീങ്ങിയത്. കണ്ണൂര്‍ ആസ്ഥാനമായുള്ളതും സി.പി.എമ്മിന് നിര്‍ണായകസ്വാധീനമുള്ളതുമായ റബ്‌കോ തടി വ്യവസായ സഹകരണസംഘത്തിനാണ് 138 കോടി രൂപ ആരോടും ആലോചിക്കാതെ സി.പി.എം സര്‍ക്കാര്‍ രായ്ക്കുരാമാനം കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവിലെ പണം സംസ്ഥാനത്തെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും രോഗികളുടെയുമൊക്ക വകയായി ലഭിച്ചതാണെന്ന സാമാന്യമായ ധാരണയോ അതിനുതക്ക ധാര്‍മികതയോ പാലിക്കാതെയാണ് ഇത്രയും കോടി രൂപ ഖജനാവില്‍നിന്ന് സി.പി.എം ഒളിച്ചുകടത്തിയിരിക്കുന്നത്. ഇത് ജനങ്ങളെയും ജനാധിപത്യസംവിധാനത്തെയും സംബന്ധിച്ച് വലിയ ഞെട്ടലുളവാക്കുന്നതാണ്. പ്രളയദുരിതാശ്വാസത്തിന് കെ.എസ്.ഇ.ബി ജീവനക്കാര്‍ നല്‍കിയ തുകയും ഏതാണ്ടിത്രതന്നെ ബോര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാതെ വകമാറ്റുകയായിരുന്നു. ഇത് കാണിക്കുന്നത് അധികാരം കിട്ടിയാല്‍ പിന്നെ അഞ്ചുകൊല്ലം കഴിയുംവരെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് എന്ത് അരുതായ്മയും ചെയ്യാം എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തത്തെയാണ്.
രാജ്യത്തെ സഹകരണമേഖലയില്‍ ഒന്നാംസ്ഥാനത്തുനില്‍ക്കുന്നതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനം. ദീര്‍ഘദൃക്കുകളായ നേതാക്കളുടെ ബുദ്ധിയിലും കര്‍മശേഷിയിലുമാണ് ഇത്തരമൊരു കീഴാള പ്രസ്ഥാനത്തിന് കേരളം മുന്‍കയ്യെടുത്തതും അതീ കാണുന്ന രീതിയിലേക്ക് വളര്‍ന്ന് പന്തലിച്ചതും. സംസ്ഥാനതലത്തിനും ജില്ലാതലത്തിനും പുറമെ പ്രാഥമികതലങ്ങളിലും പ്രവര്‍ത്തിക്കുന്ന വിപുലമായ സഹകരണശൃംഖലയാണ് ഇന്ന് നമുക്കുള്ളത്. ഇതിനെയാണ് പൊതുമേഖലാബാങ്കുകളുടെ രീതിയിലേക്ക് ഇടതുമുന്നണി സര്‍ക്കാര്‍ കേരളബാങ്ക് എന്ന പേരില്‍ മാറ്റിയിരിക്കുന്നത്. റിസര്‍വ ് ബാങ്ക് അതിന്റെ നിയമങ്ങളും ചട്ടങ്ങളും നടപടിക്രമങ്ങളും മുഖേനയാണ് പുതിയ ബാങ്കുകള്‍ക്ക് രാജ്യത്ത് അനുമതി നല്‍കുന്നത്. ഇത്ര കോടിയുടെ ആസ്തി, കിട്ടാക്കടത്തിന്റെ അളവ്, കോര്‍ബാങ്കിംഗ് സംവിധാനം, അംഗബാങ്കുകളുടെ ജനാധിപത്യരീതിയിലുള്ള അനുമതിയും കൈമാറ്റവും, ജീവനക്കാരുടെ വിന്യാസം തുടങ്ങിയവയാണ് റിസര്‍വ ്ബാങ്ക് ഇതിനായി മുന്നോട്ടുവെച്ച മാനദണ്ഡങ്ങള്‍. എന്നാല്‍ മേല്‍പറഞ്ഞതില്‍ മിക്കതും പൂര്‍ത്തീകരിക്കാന്‍ തടസ്സം നേരിടുമെന്ന് മനസ്സിലാക്കിയ ഇടതുമുന്നണി അനാവശ്യമായ വാശിയില്‍ എങ്ങനെയും കേരളബാങ്ക് രൂപീകരിക്കണമെന്ന നിലപാടുമായി മുന്നോട്ടുപോകുകയായിരുന്നു. അതാണ് മേല്‍പരാമര്‍ശിച്ച രീതിയിലുള്ള തുക അനര്‍ഹമായി വകമാറ്റുന്നതിലേക്ക് ചെന്നെത്തിച്ചത്.
റബ്‌കോ പൂര്‍ണമായും സി.പി.എമ്മിന് ഭരണസ്വാധീനമുള്ളതാണെന്നതാണ് അതിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടിക്കണക്കിന് രൂപ ഒറ്റയടിക്ക് ഒരു ഉപാധിയുമില്ലാതെ കൊടുക്കാനുള്ള നിദാനം. റബര്‍ തടികൊണ്ടുള്ള ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന ഇവിടെ 138 കോടി രൂപ കടം വരാനിടയായത് അനര്‍ഹമായി വേണ്ടപ്പെട്ടവര്‍ക്ക് അനുവദിച്ച തുകയായാണ്. സി.പി.എമ്മുകാരും അവരുടെ കുടുംബാംഗങ്ങളും മറ്റുമാണ് ഈ നഷ്ടത്തിന്റെ കാരണക്കാരെന്നിരിക്കെ എന്തിനാണ് ഖജനാവില്‍നിന്ന് ആ തുക കൊടുത്തുതീര്‍ത്തത്. ഇതിന് എന്ത് മാനദണ്ഡമാണ് സര്‍ക്കാരിനുമുന്നിലുള്ളത് എന്ന് സി.പി.എം വ്യക്തമാക്കണം. കള്ളത്തരം കയ്യോടെ പിടികൂടപ്പെട്ടതോടെ ഉപാധികളോടെയാണ് തുക കൈമാറിയതെന്നാണ് സഹകരണവകുപ്പുമന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ്‌ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. കെ.എസ്.ഇ.ബി തുക വകമാറ്റിയ വിഷയത്തിലും ഇതേപോലെ തട്ടിപ്പ് പുറത്തായതോടെയാണ് വൈദ്യുതിബോര്‍ഡും മന്ത്രി എം.എം മണിയും എന്നാല്‍പിന്നെ തുക മുഖ്യമന്ത്രിക്ക് ഇന്നുതന്നെ കൈമാറാമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചതും തുക കൈമാറിയതും. വിവരാവകാശപ്രകാരം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതും സര്‍ക്കാരും ബോര്‍ഡും പിടിക്കപ്പെട്ടതും. റബ്‌കോയുടെ കാര്യത്തില്‍ തുക തിരിച്ചുപിടിക്കാനായി ഇപ്പോള്‍ ചര്‍ച്ച നടക്കുകയാണെന്നാണ് കഴിഞ്ഞദിവസം അതില്ലെന്ന് പറഞ്ഞ മന്ത്രി കടകംപള്ളിയുടെ മലക്കം മറിച്ചില്‍.
സി.പി.എം അനുകൂല സ്ഥാപനങ്ങള്‍ക്കുപുറമെ ജില്ലാബാങ്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകളിലും സര്‍്ക്കാര്‍ ഇടപെട്ട് തിരുത്തലുകള്‍ വരുത്തുകയും വന്‍തുകക്കുള്ള പല കിട്ടാക്കടങ്ങളും എഴുതിത്തള്ളിയതായുമാണ് പുതിയ വിവരം. ഇത് പകല്‍കൊള്ളയാണെന്ന് മാത്രമല്ല, പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പ്രോസിക്യൂട്ട് ചെയ്യപ്പെടേണ്ടതുമാണ്. കാട്ടിലെ തടി, തേവരുടെ ആന എന്ന അവസ്ഥയിലാകരുത് പൊതുജനങ്ങളുടെ പണം കൈകാര്യം ചെയ്യുന്നവരാരായാലും സമൂഹത്തോട് പുലര്‍ത്തേണ്ട ഉത്തരവാദിത്തം. നിര്‍ഭാഗ്യവശാല്‍ പിണറായിവിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതുമുതലിങ്ങോട്ടെടുത്താല്‍ പൊതുപണം എങ്ങനെയെല്ലാം അനധികൃതനിയമനങ്ങള്‍ നടത്തിയും തസ്തികകള്‍ സൃഷ്ടിച്ചും വകമാറ്റിയും മറ്റും ധൂര്‍ത്തടിക്കാമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. തൊഴിലാളികളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന സി.പി.എമ്മിനും പിണറായിസര്‍ക്കാരിനും ജനം കണക്ക് ചോദിച്ചുതുടങ്ങിയിട്ടും ഇനിയുമവര്‍ പാഠം പഠിക്കുന്നില്ലെന്നതാണ് ജനങ്ങള്‍ക്കുള്ള വലിയപാഠം.

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending