Connect with us

Video Stories

അണപൊട്ടുന്ന ജനരോഷം

Published

on


തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനം പ്രളയദുരന്തത്തിനും വ്യാപകമായ ഉരുള്‍പൊട്ടലിനും വിധേയമായിരിക്കയാണ്. കഴിഞ്ഞവര്‍ഷമുണ്ടായ നൂറ്റാണ്ടിലെ മഹാപ്രളയത്തില്‍ കേരളം നേരിട്ട കൊടിയ ദുരിതങ്ങള്‍ക്ക് അറുതിവരുത്താന്‍ സംസ്ഥാന ഭരണകൂടം വലിയ തോതിലുള്ള നടപടികള്‍ക്കിറങ്ങുകയാണെന്നാണ് അന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടതും ജനങ്ങള്‍ക്ക് വലിയ വായില്‍ വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കിയതും. 2018 ആഗസ്തിലുണ്ടായ പ്രളയത്തിലും അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലവും അഞ്ഞൂറോളം പേര്‍ക്കാണ് ജീവന്‍ ബലികൊടുക്കേണ്ടിവന്നത്. അര ലക്ഷത്തോളം കോടി രൂപയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇത്തവണയും അതേസമയത്തുണ്ടായ മഴയും ഉരുള്‍പൊട്ടലുകളും താരതമ്യേന വടക്കന്‍ ജില്ലകളെ വലിയ ദുരന്തത്തില്‍ അകപ്പെടുത്തി. മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ മലയിടിച്ചിലില്‍ അറുപതോളം പേരാണ് മരണമടഞ്ഞത്. കൂടാതെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നാല്‍പതോളംപേര്‍ക്കും ജീവന്‍ വെടിയേണ്ടിവന്നു. മൂന്നു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇവര്‍ക്കെല്ലാം സഹായമെത്തിച്ചത് നൗഷാദിനെ പോലുള്ള സുമനസ്‌കരാണ്. രണ്ടു വര്‍ഷത്തിനകം ഇരുപതിനായിരം കോടിയുടെ നാശം കൃഷിയുടെയും മൃഗങ്ങളുടെയും കാര്യത്തിലുണ്ടായെന്നാണ് കണക്ക്. രാജ്യത്തുതന്നെ ഒന്നാം സ്ഥാനമാണിത്. ഉരുള്‍പൊട്ടലില്‍ പതിനാറു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. അതിനുമുമ്പേ തിരച്ചില്‍ അവസാനിപ്പിച്ചു.
ഇവിടെയൊരു സര്‍ക്കാരേയില്ലെന്ന് തോന്നിപ്പിക്കുന്ന രീതിയാണ് പ്രളയങ്ങളുടെ കാര്യത്തിലുണ്ടായതെങ്കില്‍, ഭരണഘടനാസ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാര്യത്തില്‍ അടുത്തിടെ പുറത്തായത് സര്‍ക്കാരിലെയും ഭരണകക്ഷികളിലെയുംപെട്ടവര്‍ നടത്തിയ വ്യാപകമായ ജോലി തട്ടിപ്പാണ്. മധ്യപ്രദേശിലെ വ്യാപം തട്ടിപ്പിനെ വെല്ലുന്നതാണ് സംസ്ഥാനത്തേതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിനൊക്കെ എതിരായ വന്‍ ജനരോഷമാണ് ഇന്നലെ രാവിലെ മുതല്‍ ദിവസം മുഴുവന്‍ നീണ്ട രാപ്പകല്‍സമരത്തിലൂടെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രളയത്തെതുടര്‍ന്ന് വയനാട്ടിലെയും പാലാ ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് കോട്ടയത്തെയും സമരങ്ങള്‍ മാറ്റിവെച്ചെങ്കിലും മറ്റന്നാളത്തെ തൃശൂരിലേതൊഴികെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും അഭൂതപൂര്‍വമായ പ്രവര്‍ത്തക പങ്കാളിത്തമാണ് ഇവയില്‍ ദശ്യമായത്. ജനാധിപത്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കേണ്ടത് അക്രമ സമരങ്ങളിലൂടെയല്ലെന്നും സമാധാനപരമായ ജനകീയ പരിപാടികളിലൂടെയാണെന്നും തിരിച്ചറിയുന്ന ഐക്യജനാധിപത്യമുന്നണിയുടെ രാപ്പകല്‍ സമരം ജനങ്ങളുടെ ഹൃദയസ്പന്ദനം പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതായി മാറി. ഇരുളില്‍ ജനങ്ങളുടെ കാവല്‍ഭടന്മാരായി ഉണര്‍ന്നിരുന്നവര്‍ ജനസേവനത്തിന്റെ ഉത്തമമാതൃകയായി.
കമ്യൂണിസ്റ്റുകള്‍ക്ക് അക്രമസമരം നടത്താനല്ലാതെ ഭരിക്കാനറിയില്ലെന്ന് പറഞ്ഞത് പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയാണ്. പശ്ചിമബംഗാളിനെയും കേരളത്തെയും സംബന്ധിച്ചും അങ്ങനെതന്നെയാണെന്നതാണ് ചരിത്രവും വര്‍ത്തമാനവും. അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് മാത്രമല്ല, അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ ക്രമസമാധാനസംവിധാനങ്ങള്‍കൊണ്ട് ദ്രോഹിക്കുന്ന നിലപാടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ കഴിഞ്ഞമൂന്നു കൊല്ലമായി ചെയ്തുകൊണ്ടിരിക്കുന്നത്. മഹാപ്രളയം സംഭവിച്ചത് പ്രകൃതിയുടെ മേലുള്ള അനാശ്യമായ മനുഷ്യ ക്കൈകടത്തല്‍ കാരണമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം നിരവധി മരണങ്ങള്‍ക്കും കോടികളുടെ കൃഷി, സ്വത്തുനാശത്തിനിടയാക്കിയത് അണക്കെട്ടുകളും മറ്റും കൈകാര്യം ചെയ്തതിലെ ഭരണകൂട വീഴ്ച മൂലമാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ്‌ക്യൂറി സാക്ഷ്യപ്പെടുത്തിയതാണ്.
പ്രളയ ബാധിത കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനുവേണ്ടി കുറെ വാര്‍ത്താസമ്മേളനങ്ങളും വിദേശ പര്യടനങ്ങളും നടത്തിയെന്നതൊഴിച്ചാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു. ദുരന്തമുണ്ടായ പ്രദേശങ്ങളിലെ വനഭൂമികള്‍ കയ്യേറിയത് ഭരണകക്ഷിയുടെ ഉത്തരവാദിത്തപ്പെട്ടവരാണ്. പ്രളയബാധിതരുടെ പുനരധിവാസത്തിന് യാതൊന്നും ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് പറയുന്നത് ദുരന്തബാധിത പ്രദേശങ്ങളിലെ മനുഷ്യര്‍ തന്നെയാണ്. വീടും പുരയിടവും കൃഷിയും കൃഷിയിടവും ഒലിച്ചുപോയതോടെ ജീവന്‍ മാത്രം കൈയില്‍പിടിച്ച് നാളുകളെണ്ണിക്കഴിയേണ്ടിവരികയാണ് കേരളത്തിലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ ഈ നിമിഷവും. പല കുടുംബങ്ങളും കുഞ്ഞുകുട്ടി-വൃദ്ധ പരാധീനതകളുമായി സാമ്പത്തിക മാന്ദ്യത്തില്‍ വരുമാനം നിലച്ച് വാടക വീടുകളില്‍ കഴിയുന്നു. ജനങ്ങളുടെ സംഭാവനപ്പണത്തില്‍നിന്ന് ചെറിയൊരംശം എടുത്തുകൊടുത്തുവെന്നല്ലാതെ കേന്ദ്ര വിഹിതംപോലും ഒരു വര്‍ഷം കഴിഞ്ഞിട്ടും വിതരണം ചെയ്യാനായിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കഴിഞ്ഞയാഴ്ച നഷ്ട പരിഹാരത്തുക മുഴുവന്‍ വിതരണം ചെയ്യാമെന്ന ്‌സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നെങ്കിലും ഇപ്പോഴുമത് പൂര്‍ത്തിയായിട്ടില്ല.
സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക് ആളെ റിക്രൂട്ട്‌ചെയ്യുന്ന പി.എസ്.സിയെ ‘കോപ്പിയെസ്സി’ ആക്കിയതാണ് മറ്റൊരു സര്‍ക്കാര്‍വക ദുരന്തം. സി.പി.എം അനുഭാവികളും എസ്.എഫ്.ഐക്കാരും പി.എസ്.സിയുടെ മഹനീയമായ റിക്രൂട്ടിംഗ് സംവിധാനത്തെ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കുള്ള കേന്ദ്രമാക്കിയത് ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ നീറുന്ന നോവാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ കുട്ടിസഖാക്കളുടെ കത്തിക്കുത്തില്ലായിരുന്നുവെങ്കില്‍ പൊലീസ് അടക്കമുള്ള സര്‍ക്കാര്‍വകുപ്പുകളില്‍ കൊടും ക്രിമിനലുകള്‍ കയറിപ്പറ്റി ജനതയുടെ മുകളില്‍ തീരാഭാരമായി മാറുമെന്നാണ് കോപ്പിയടി സംഭവത്തിലൂടെ വെളിപ്പെട്ടത്. ഇതേക്കുറിച്ച് അന്വേഷിക്കില്ലെന്ന പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിക്ക് വിജിലന്‍സ് അന്വേഷണത്തിലൂടെ സ്വന്തം വാക്കുകള്‍ വിഴുങ്ങേണ്ടിവന്നു. മാധ്യമ പ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന ഐ.എ.എസ്സുകാരന്‍ ശ്രീറാം വെങ്കിട്ടരാമന്റേതുപോലെ ഇവയിലൊക്കെ പ്രതികള്‍ ശിക്ഷിക്കപ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം. വിശ്വാസ സംരക്ഷണത്തിലെ സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ഇരട്ടത്താപ്പടക്കമുള്ള വിഷയങ്ങള്‍ തുറന്നുകാട്ടപ്പെട്ട രാപ്പകല്‍ സമരത്തിന്റെ താക്കീത് അവഗണിക്കാനാണ് ഭാവമെങ്കില്‍ ഇടതുപക്ഷത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകും സംഭവിക്കാനിരിക്കുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending