Connect with us

Video Stories

കൂട്ട ശിശു മരണങ്ങള്‍ അലങ്കാരമാകുന്നോ

Published

on

രാജ്യത്തെ ഇരുപതു കോടി ജനങ്ങള്‍ അധിവസിക്കുന്ന ഉത്തര്‍പ്രദേശിലടക്കം മൂന്നു സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി നടന്നുവരുന്ന ശിശുമരണങ്ങള്‍ അവിടങ്ങളില്‍ ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരുകള്‍ക്ക് ഭൂഷണമാകുകയാണോ. കഴിഞ്ഞ മാസം മാത്രം 290 കുട്ടികളാണ് പ്രാണവായു കിട്ടാതെ ഗോരഖ്പൂരിലെ ബാബ രാഘവ ദാസ് സ്മാരക സര്‍ക്കാര്‍ ആസ്പത്രിയില്‍ പിടഞ്ഞുവീണു മരിച്ചത്. ആഗസ്റ്റ് 12ന് തുടങ്ങിയ മരണം ഇന്നും നിര്‍ബാധം തുടരുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ ഈ ആസ്പത്രിയില്‍ 1250 കുട്ടികള്‍ മരണമടഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗസ്റ്റ് 27 മുതല്‍ മൂന്നുദിവസംകൊണ്ട് മാത്രം മരിച്ചത് 61 കുട്ടികള്‍. അതിനിടെയാണ് ഫറൂഖാബാദിലെ രാംമനോഹര്‍ ലോഹ്യ ഗവ. ആസ്പത്രിയില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനകം 61 കുട്ടികള്‍ മരിച്ചതായ വാര്‍ത്ത. ഇവരില്‍ മുപ്പതോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലും കൂട്ട ശിശുമരണങ്ങള്‍ തുടര്‍ക്കഥയാണ്. ഇതിനെതിരെ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട അധികാരികള്‍ ഉറക്കംനടിക്കുന്നത് കുട്ടികളുടെ മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന തോന്നലാണ് ജനമനസ്സിലുണര്‍ത്തുന്നത്.
അഞ്ചു മാസം മുമ്പ് വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ ആദിത്യനാഥ് യോഗിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിന്റെ പിടിപ്പുകേടും ഭീകര മുഖവുമാണ് ഇതിലൂടെ വ്യക്തമായിട്ടുള്ളത്. പാവപ്പെട്ടവന്റെ സര്‍ക്കാരെന്ന് വീമ്പിളക്കി അധികാരത്തിലേറിയ കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാരിനെയും ഈ ദുരന്തം വേട്ടയാടുന്നുണ്ട്. അവിടെയും ആരോഗ്യ വകുപ്പും ലക്ഷക്കണക്കിന് ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥവൃന്ദവും ഉള്ളപ്പോള്‍ ശിശുമരണങ്ങളെ സംസ്ഥാന വിഷയങ്ങളാണെന്ന് പറഞ്ഞ് തടിതപ്പാന്‍ മോദിക്കും അമിത്ഷാക്കുമാകില്ലതന്നെ. ശ്വാസകോശത്തെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് രോഗമാണ് കുട്ടികളുടെ ചികില്‍സക്ക് കാരണമായിരുന്നത്. വിവിധ ജില്ലകളില്‍ നിന്നായി പ്രവേശിപ്പിക്കപ്പെട്ട കുട്ടികളില്‍ മുഴുവനും പാവപ്പെട്ടവരും കീഴ്ജാതിക്കാരുമായ കുടുംബങ്ങളില്‍ പെട്ടവരാണെന്നതാണ് മുഖ്യമന്ത്രിയുടെ വികൃതമുഖം തുറന്നുകാട്ടുന്നത്. രാമക്ഷേത്രം നിര്‍മിക്കാനും മുസ്‌ലിംകളെ കൊലപ്പെടുത്താനും പശുവിന് സംരക്ഷണം നല്‍കാനും നേതൃത്വം നല്‍കുന്ന ഭരണകക്ഷിക്കാര്‍ക്ക് സ്വന്തം സംസ്ഥാനത്തെ ഭാവിപൗരന്മാരുടെ ജീവന്‍ പോലും സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് വരുന്നത് രാജ്യത്തിന്റെ ഗതികേടാണ്. നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിലെല്ലാം വിഷയം വര്‍ഗീയതയും ജാതീയതയുമായിരുന്നെങ്കില്‍, ജനങ്ങളുടെ അടിസ്ഥാന ജീവല്‍പ്രശ്‌നങ്ങളുടെ കാര്യത്തില്‍ ബി.ജെ.പിയുടെ യഥാര്‍ഥ മുഖമാണ് ഈ കൂട്ട ശിശുഹത്യകളിലൂടെ പുറത്തായിരിക്കുന്നത്. മുഖ്യമന്ത്രി യോഗിയുടെ സ്വന്തം ലോക്‌സഭാ മണ്ഡലമായ ഗോരഖ്പൂരിലെ ശിശുമരണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായയെയാണ് എല്ലാത്തിനെക്കാളും ബാധിച്ചിരിക്കുന്നത്. സന്യാസിവര്യനായ ഭരണാധികാരി ഇതരസമുദായങ്ങളോട് വൈരം പ്രചരിപ്പിച്ചും അന്യജാതിക്കാരോട് അയിത്തം കല്‍പിച്ചും നടക്കുമ്പോള്‍ പിഞ്ചു പൈതങ്ങള്‍ പ്രാണന്‍കിട്ടാതെ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മാസങ്ങളായി തുടരുന്ന മരണങ്ങള്‍ വ്യക്തമാക്കുന്നത്. ബി.ആര്‍.ഡി ആസ്പത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വകാര്യ സ്ഥാപനം നല്‍കിവന്ന ഓക്‌സിജന്‍ വിതരണം യഥാസമയം പണംകൊടുക്കാത്തതിനാലാണ് അവര്‍ നിര്‍ത്തിവെച്ചതും കൂട്ടമരണങ്ങള്‍ക്കിടയാക്കിയതും. എന്നാല്‍ അതല്ല രോഗമാണ് മരണകാരണമെന്നായിരുന്നു സര്‍ക്കാരിന്റെ നിലപാട്. ഓക്‌സിജന്‍ ലഭ്യതക്കുറവ് ആസ്പത്രി അധികൃതര്‍ യഥാസമയം തന്നെ ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നതായാണ് അവര്‍ പറയുന്നത്. ഏതായാലും രാഷ്ട്രീയ നേതൃത്വത്തിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സംഭവിച്ച പിഴവിനെ ആസ്പത്രിയില്‍ നിഷ്‌കാമമായി സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരായി തിരിച്ചുവിടുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ഓക്‌സിജന് സ്വന്തം ശമ്പളത്തില്‍ നിന്ന് പണംകൊടുത്ത ഡോക്ടര്‍ കഫീല്‍ഖാനെ വരെ സസ്‌പെന്റ് ചെയ്യുകയും പ്രത്യേകാന്വേഷണ സംഘം അറസ്റ്റുചെയ്യുകയും ചെയ്തതിനെ സര്‍ക്കാരിന്റെ ഒളിച്ചോട്ടമായേ വിശേഷിപ്പിക്കാനാകൂ. ആസ്പത്രിയുടെ നോഡല്‍ ഓഫീസറായിരുന്ന ഡോ. കഫീല്‍ഖാനെതിരെ ഓക്‌സിജന്‍ സിലിണ്ടര്‍ മോഷ്ടിച്ചുവെന്ന വിചിത്രമായ കുറ്റമാണ് ചാര്‍ത്തിയിരിക്കുന്നത്. അനസ്തറ്റിസ്റ്റ്, ഫാര്‍മസിസ്റ്റ്, അക്കൗണ്ടന്റ്, അസി.ക്ലര്‍ക്ക്, വാതകവിതരണക്കാരായ രണ്ടുപേര്‍ എന്നിവരും റിമാന്‍ഡിലാണ്.
ജൂലൈ 21നും ആഗസ്റ്റ് 31നും ഇടയിലാണ് ഫറൂഖാബാദിലെ സര്‍ക്കാര്‍ ആസ്പത്രിയിലും സമാനമായ ശിശുമരണങ്ങള്‍ നടന്നത്. ഗര്‍ഭസ്ഥരും നവജാതരുമാണ് ഇവിടെ മരിച്ചവരില്‍ അധികവും. 250ഓളം കുഞ്ഞുങ്ങളെയാണ് പോഷകാഹാരക്കുറവുമൂലം മതിയായ ഭാരമില്ലാതെ അതീവശ്രദ്ധാവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ മുപ്പത് കുഞ്ഞുങ്ങളാണ് മരിച്ചത്. അമ്മമാര്‍ക്ക് മതിയായ വെള്ളവും രക്തവും ഇല്ലാതിരുന്നതാണ് മരണങ്ങള്‍ക്ക് കാരണമെന്ന് ആസ്പത്രിയിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേരളത്തിലെ അട്ടപ്പാടിയിലേതിനുസമാനമായ സ്ഥിതിയാണ് ഫറൂഖാബാദില്‍ നടന്നിരിക്കുന്നതെന്നുവേണം മനസ്സിലാക്കാന്‍. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിനിടെ കേരളത്തിലെ പ്രചാരണത്തില്‍, പ്രധാനമന്ത്രി കേരളത്തെ സോമാലിയയുമായി താരതമ്യപ്പെടുത്തിയത് ഇത്തരുണത്തില്‍ കൗതുകമാകുന്നു. ഇപ്പോള്‍ സ്വന്തം മണ്ഡലം ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിനെ ഏത് ആഫ്രിക്കന്‍ രാഷ്ട്രത്തോടാണ് മോദി ഉപമിക്കുകയെന്ന് അറിഞ്ഞാല്‍ നന്നായിരിക്കും.
ജാര്‍ഖണ്ഡിലും എണ്ണൂറോളം കുഞ്ഞുങ്ങള്‍ ഈവര്‍ഷം മാത്രം മരണപ്പെട്ടതായി റാഞ്ചിയിലെ രാജേന്ദ്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധികൃതര്‍ വെളിപ്പെടുത്തുന്നു. ഇതേസംസ്ഥാനത്തെ ജംഷഡ്പൂര്‍ ഗവ.ആസ്പത്രിയിലും നൂറ്ററുപതോളം കുഞ്ഞുങ്ങള്‍ ശ്വാസകോശരോഗം മൂലം മരിച്ചിട്ടുണ്ടെന്ന വാര്‍ത്തകളും ഇപ്പോഴാണ് പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 1118 കുട്ടികള്‍ മരിച്ചതായും കണക്കുകളുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജംഷഡ്പൂര്‍ കൂട്ടമരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ആസ്പത്രി സൂപ്രണ്ടിനെ മാറ്റിനിയമിച്ചതൊഴിച്ചാല്‍ ഈ സര്‍ക്കാരും കാര്യമായി അനങ്ങിയിട്ടില്ല. പാളീസായ നോട്ടുനിരോധനത്തിനും സ്വച്ഛഭാരതത്തിനും മന്ത്രിസഭയുടെ മുഖംമിനുക്കലിനും ഡിജിറ്റല്‍വല്‍കരണത്തിനും ജനവിധി അട്ടിമറിച്ച് സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കലിനുമൊക്കെ ഇടയില്‍ മോദിക്കും അമിത്ഷാക്കും പാവപ്പെട്ട കുടുംബങ്ങളിലെ പിഞ്ചുകുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ നേരമെവിടെ? പൊതുകക്കൂസുകള്‍ നിര്‍മിക്കാനും ഡിജിറ്റല്‍ ഇന്ത്യക്കും ഘോരപ്രസംഗം നടത്തിവരുന്ന മോദി അന്വേഷിക്കേണ്ടത് ആ കക്കൂസുകള്‍ ഉപയോഗിക്കാന്‍ രാജ്യത്ത് കുഞ്ഞുങ്ങള്‍ തന്നെ ഉണ്ടാകുമോ എന്നാണ്.

Film

‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍

‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..

Published

on

ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്‌സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു.  മോഹന്‍ലാലിനൊപ്പം ഫ്‌ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.

ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്‌ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.

‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന്‍ ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.

 

 

Continue Reading

Film

ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍

ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..

Published

on

ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി.  നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.

ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.

എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.

ഡയസ്പോര്‍ എന്റര്‍ടെയ്ന്‍മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്‍, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.

ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന്‍ ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം കിഷ്‌കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്‌കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന്‍ രഞ്ജിത മേനോന്‍, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്‍, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്‍, അഭിലാഷ് ശങ്കരനാരായണന്‍ എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്‍, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്‍, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര്‍ കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്‍, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.

 

Continue Reading

Video Stories

പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം

ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…

Published

on

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.

ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.

Continue Reading

Trending