Video Stories
വംശീയ ഉന്മൂലനത്തിന്റെ വാള്‍മുനയില്‍ റോഹിങ്ക്യര്‍
സഹീര്‍ കാരന്തൂര്‍
തന്റെ നാട്ടില്‍ ഒരു പ്രത്യേക വിഭാഗം ജനങ്ങള്‍ ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം കൂട്ടക്കുരുതിക്ക് ഇരയാകുമ്പോള്‍ മൗനം പാലിക്കുകയാണ് മ്യാന്മറിന്റെ നൊബേല്‍ സമ്മാന ജേതാവ്. ഈ കാലഘട്ടത്തിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയാണ് സൂചി. ഭരണകൂടത്തിനെതിരായ പോരാട്ടങ്ങളുടെ പേരില്‍ നീണ്ട പതിനഞ്ച് വര്‍ഷത്തെ ജയില്‍വാസമനുഷ്ഠിച്ച് ലോകത്തിന്റെ സഹാനുഭൂതി നേടിയെടുത്ത അവര്‍ക്ക് പക്ഷേ ആ പ്രതീക്ഷകളെ സംരക്ഷിക്കാനാകുന്നില്ല. പാശ്ചാത്യ നാടുകളില്‍ നിന്നു പോലും അവര്‍ക്കെതിരായ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ പീഢിത ന്യൂനപക്ഷമായി റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ മാറിയിരിക്കുന്നു. ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ മ്യാന്മറിലെ റോഹിങ്ക്യര്‍ അവിടെ ഒരുപാടുകാലമായി ജീവിച്ചുപോരുന്നവരാണ്. ഏകദേശം 1.1 മില്യണിലധികം വരും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലായി ജീവിക്കുന്ന റോഹിങ്ക്യരുടെ എണ്ണം. മ്യാന്മറിലെ തന്നെ ഏറ്റവും ദരിദ്ര തീരപ്രദേശമായ റാഖീന്‍ സ്റ്റേറ്റിലാണിവരുടെ താമസം. സര്‍ക്കാര്‍ സേവനങ്ങള്‍ ഏറ്റവും കുറവ് മാത്രം ലഭിക്കുന്ന രാജ്യത്തെ പ്രദേശവും ഇതാണ്. ഇവിടെ നിന്നും പുറത്തുപോയി മറ്റെവിടെയെങ്കിലും സൈ്വര്യമായി ജീവിക്കാമെന്ന് വിചാരിച്ചാലും സര്‍ക്കാര്‍ അനുവാദമില്ല. റോഹിങ്ക്യ (റൂആനിങ്കാ) ഭാഷയാണിവര്‍ സംസാരിക്കുന്നത്. മ്യാന്മറിന്റെ മറ്റെവിടെയും ആ ഭാഷ സംസാരിക്കുന്നവരില്ലെന്നത് ഭാഷാപരമായും ഈ ജനതയെ ഒറ്റപ്പെടുത്തുന്നു. പന്ത്രണ്ടാം നൂറ്റാണ്ട് മുതല്‍ തന്നെ മ്യാന്മറിന്റെ തീരപ്രദേശങ്ങളില്‍ റോഹിങ്ക്യന്‍ ജനത ജീവിച്ചു വരുന്നു. അര്‍ക്കാന്‍ റോഹിങ്ക്യാ നാഷണല്‍ ഓര്‍ഗനൈസേഷന്റെ അഭിപ്രായപ്രകാരം അതിപുരാതന കാലം തൊട്ടേ റോഹിങ്ക്യക്കാര്‍ അര്‍ക്കാനിലുണ്ട്. ഈ വിഭാഗത്തിന് അര്‍ക്കന്‍ എന്നും പേരുണ്ട്.
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്ന കാലയളവില്‍ (1824-1948) ഇപ്പോള്‍ ഇന്ത്യയുടെ ഭാഗമായിരിക്കുന്ന പ്രദേശങ്ങളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വലിയ തോതിലുള്ള കുടിയേറ്റം മ്യാന്മറിലേക്ക് നടന്നു. മ്യാന്മറും അന്ന് ബ്രിട്ടീഷ് ഭരണത്തിന് കീഴിലായതിനാല്‍ ഈ കുടിയേറ്റത്തെ ആഭ്യന്തര സ്ഥലമാറ്റങ്ങളായേ അന്ന് പരിഗണിച്ചുള്ളൂ. എന്നാല്‍ തൊഴിലാളി വര്‍ഗമായ റോഹിങ്ക്യന്‍ ജനതയുടെ കുടിയേറ്റം അന്നേ സ്വദേശികളില്‍ വെറുപ്പ് ഉളവാക്കിയിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം കാര്യങ്ങള്‍ മാറുകയായിരുന്നു. ഭൂരിപക്ഷം വരുന്ന റോഹിങ്ക്യന്‍ ജനതക്ക് പൗരത്വം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.അതേസമയം വളരെ തുച്ഛം റോഹിങ്ക്യര്‍ക്ക് സര്‍ക്കാര്‍ പൗരത്വം നല്‍കി. അവരില്‍ ചിലരൊക്കെ പാര്‍ലമെന്റിലേക്ക് വരെ തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാല്‍ 1962 ലെ സൈനിക അട്ടിമറി ഒരു ജനതയുടെ പ്രതീക്ഷകളെ എക്കാലത്തേക്കുമായി അട്ടിമറിക്കുന്നതായിരുന്നു. സൈന്യം എല്ലാ പൗരന്മാരോടും പ്രത്യേക രജിസ്‌ട്രേഷന്‍ കാര്‍ഡ് സ്വീകരിക്കാന്‍ ഉത്തരവിറക്കി. സൈന്യം കരുതിക്കൂട്ടി ചെയ്യുന്ന ഒരു വഞ്ചനാ നീക്കമായിരുന്നു അത്. വിദേശ പൗരന്മാരാണെന്ന് തിരിച്ചറിയാനുള്ള കാര്‍ഡുകളായിരുന്നു റോഹിങ്ക്യകള്‍ക്ക് വിതരണം ചെയ്തത്. അതവരുടെ ജോലിയെയും വിദ്യാഭ്യാസ അവസരങ്ങളെയും പരിമിതിപ്പെടുത്തുന്ന കാര്‍ഡായിരുന്നു. 1982ല്‍ പുതിയ പൗരത്വ നിയമം രാജ്യത്തു പാസ്സാക്കിയപ്പോള്‍ റോഹിങ്ക്യന്‍ ജനതയെ മാത്രമായിരുന്നു അത് സാരമായി ബാധിച്ചത്. രാജ്യത്തെ അംഗീകരിക്കപ്പെട്ട 135 ജനവിഭാഗങ്ങളില്‍ ഒന്നായി റോഹിങ്ക്യകളെ പരിഗണിക്കാത്ത നിയമമായിരുന്നു അത്. ഈ നിയമത്തിന്റെ ക്രൂരത ഭയാനകമായിരുന്നു. റോഹിങ്ക്യകള്‍ക്ക് പഠിക്കാനോ ജോലി ചെയ്യാനോ ഉള്ള അവകാശങ്ങള്‍ ഇല്ലാതാക്കി. വിവാഹം ചെയ്യലും മതചടങ്ങുകള്‍ നടത്തുന്നതും കുറ്റകരമായി മാറി. 1970 മുതല്‍ റോഹിങ്ക്യന്‍ ജനതയുടെ മേലുള്ള അടിച്ചമര്‍ത്തലുകളും മര്‍ദ്ദനങ്ങളും അസഹനീയമായപ്പോള്‍ അയല്‍ രാജ്യങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായി. ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, മലേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങി മറ്റു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്കും കുടിയേറ്റം നടന്നു. പലായനം ചെയ്യുന്നവരെയും ഭരണകൂടം വെറുതെ വിട്ടില്ല. പീഢനങ്ങളും വേട്ടയാടലുകളും മര്‍ദ്ദനങ്ങളും ആ ജനതയെ തേടിക്കൊണ്ടേയിരുന്നു. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുകയായിരുന്ന ഒമ്പത് സൈനികര്‍ക്ക് നേരെ 2016 ഒക്ടോബറിലുണ്ടായ പ്രകോപനമാണ് പുതിയ ആക്രമങ്ങള്‍ക്ക് നിമിത്തം. ഇതേ തുടര്‍ന്ന് റാഖീന്‍ സ്റ്റേറ്റില്‍ സൈന്യമിറങ്ങി. ഗ്രാമവാസികള്‍ക്കെതിരെ ഒരു തരത്തിലും നീതീകരിക്കാനാകാത്ത അക്രമങ്ങള്‍ അഴിച്ചിവിട്ടു. 2016 നവംബറില്‍ യു.എന്‍ പോലും മ്യാന്മര്‍ സര്‍ക്കാറിന്റെ ക്രൂരതയെ താക്കീത് ചെയ്തു. എന്നാല്‍ മ്യാന്മര്‍ സര്‍ക്കാറിന് അത്തരം താക്കീതുകള്‍ ആദ്യത്തേതോ അവസാനത്തേതോ ആയിരുന്നില്ല. ഇപ്പോഴും മ്യാന്മര്‍ പൊലീസും സൈന്യവും നിഷ്ഠൂര നടപടികളുമായാണ് റോഹിങ്ക്യകളെ നേരിട്ടുകൊണ്ടിരിക്കുന്നത്. നിരായുധരായ യുവാക്കള്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ സൈന്യം തുടര്‍ച്ചയായി വെടിവെച്ചുകൊണ്ടിരിക്കുന്നു. ഈ വെടിവെപ്പിലും സൈന്യത്തിന്റെ അക്രമത്തിലും ചുരുങ്ങിയത് പത്ത് ഗ്രാമങ്ങളിലെ ജനങ്ങളെങ്കിലും (അരലക്ഷത്തിലധികം) ബംഗ്ലാദേശിനും മ്യാന്മറിനുമിടയിലെ ആള്‍പാര്‍പ്പില്ലാത്ത സ്ഥലങ്ങളിലേക്ക് ഭയന്നോടിപ്പോയി. കഴിഞ്ഞ ഒരാഴ്ചയില്‍ മാത്രം 2600 ലേറെ വീടുകളാണ് കത്തിച്ചത്. ഏകദേശം 58600 ലേറെ റോഹിങ്ക്യകള്‍ അയല്‍ രാഷ്ട്രമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്‌തെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ബംഗ്ലാദേശ് സര്‍ക്കാറും ഇപ്പോള്‍ പട്രോളിങ് ശക്തമാക്കുകയും അഭയാര്‍ത്ഥികളെ തടയുകയുമാണ്. 2012 മുതല്‍ 168,000 റോഹിങ്ക്യരെങ്കിലും അയല്‍ രാജ്യങ്ങളിലേക്ക് പോയതായി കണക്കാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 87000 റോഹിങ്ക്യര്‍ ബംഗ്ലാദേശിലേക്ക് കുടിയേറിപ്പാര്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടനയുടെ റിപ്പോര്‍ട്ട്. അഭയാര്‍ത്ഥികളായി മലേഷ്യയിലേക്കുള്ള ബോട്ട് യാത്രക്കിടയിലും ജീവന്‍ പൊലിഞ്ഞവര്‍ അനേകമാണ്. എന്നിട്ടും അപകടകരമായ ആ യാത്ര തെരഞ്ഞെടുക്കാന്‍ 112000 പേര്‍ നിര്‍ബന്ധിതരായെന്നും യു.എന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ലോകം ആഘോഷിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകയായ സൂചിയുടെ നിലപാടാണ് അങ്ങേയറ്റം ഖേദകരം. രാജ്യ ഭരണാധികാരിയായ അവര്‍ ഇപ്പോഴും റോഹിങ്ക്യകളെ രാജ്യത്തെ ഒരു ജനതയായി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. തീവ്രവാദികള്‍ എന്നാണ് എപ്പോഴും അവര്‍ റോഹിങ്ക്യകളെ അഭിസംബോധന ചെയ്യുന്നത്. സമാധാന നൊബേല്‍ ജേതാവിന് ഇപ്പോഴും സൈന്യത്തിന് മേല്‍ അധികാര പ്രയോഗം നടത്താനൊന്നും കഴിയുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കഴിഞ്ഞ ഏപ്രിലില്‍ ബി.ബി.സിക്ക് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറയുന്നത് വംശീയ ഉന്മൂലനമെന്നൊക്കെ പറയുന്നത് അതിശയോക്തിയാണെന്നാണ്. അങ്ങനെയൊരു വംശീയ ഉന്മൂലനം രാജ്യത്തു നടക്കുന്നതായി തനിക്കു തോന്നുന്നില്ലെന്നും പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ക്കു പോലും സര്‍ക്കാര്‍ പ്രവേശനം നിഷേധിക്കുന്ന സാഹചര്യമാണ് ഉള്ളത്. യു.എന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന് പോലും റാഖിയുടെ ചില പ്രദേശങ്ങളിലേക്കുള്ള പ്രവേശനം നിഷേധിച്ചു. റോഹിങ്ക്യയില്‍ എന്താണ് നടക്കുന്നതെന്ന് പറയാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ ചില വ്യക്തികളെ മാത്രമേ അനുവദിക്കുന്നുള്ളൂ എന്നതാണവസ്ഥ. മാധ്യമ ശ്രദ്ധ പോലും കിട്ടാതെ ഒരു വര്‍ഗത്തെ ഭൂമുഖത്ത് നിന്നു തുടച്ചു നീക്കിക്കൊണ്ടിരിക്കുകയാണിവിടെ.
FinTech
സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു, നിഫ്റ്റി 25,700 ന് താഴെ; രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു.
സെന്‍സെക്‌സും നിഫ്റ്റിയും ശക്തമായ ഒക്ടോബര്‍ റാലിക്ക് ശേഷം പിന്‍വാങ്ങി, സ്വകാര്യ ബാങ്കുകളുടെ ബലഹീനതയും അതിവേഗം ചലിക്കുന്ന ഉപഭോക്തൃ ഉല്‍പ്പന്ന ഓഹരികളും വികാരത്തെ തളര്‍ത്തി. എന്നിരുന്നാലും, ത്രൈമാസ വരുമാനവും പ്രതിമാസ വാഹന വില്‍പ്പന ഡാറ്റയും ഇടിവ് കുറയ്ക്കാന്‍ സഹായിച്ചു.
ഇന്ത്യന്‍ മുന്‍നിര സൂചികകള്‍ നവംബര്‍ 3 ന് തുടര്‍ച്ചയായ രണ്ടാം സെഷനിലും തങ്ങളുടെ നഷ്ടം നീട്ടി. സമ്മിശ്ര ആഗോള സൂചനകള്‍ക്കിടയില്‍ പുതിയ ആഴ്ചത്തെ മന്ദഗതിയിലാക്കി. രണ്ടാം പാദത്തിലെ വരുമാനത്തിനൊപ്പം, നിക്ഷേപകര്‍ ഇന്ത്യ-യുഎസ് വ്യാപാര സംഭവവികാസങ്ങളിലും ശ്രദ്ധ പുലര്‍ത്തുന്നു. ഇത് വരും ദിവസങ്ങളില്‍ വിപണികള്‍ക്ക് ടോണ്‍ സജ്ജമാക്കുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു.
രാവിലെ സെന്‍സെക്സ് 249.61 പോയിന്റ് അഥവാ 0.30 ശതമാനം താഴ്ന്ന് 83,689.10ലും നിഫ്റ്റി 55.90 പോയിന്റ് അഥവാ 0.22 ശതമാനം ഇടിഞ്ഞ് 25,666.20ലും എത്തി. മാര്‍ക്കറ്റ് വീതി പോസിറ്റീവായി, 1,788 ഓഹരികള്‍ മുന്നേറി, 1,206 ഇടിവ്, 213 മാറ്റമില്ലാതെ.
ആദ്യകാല വ്യാപാരത്തില്‍ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ 0.6 ശതമാനം വരെ ഉയര്‍ന്നതോടെ വിശാലമായ വിപണികള്‍ ഉറച്ചുനിന്നു. ഇന്ത്യ VIX, അസ്ഥിരത സൂചിക, 4 ശതമാനം ഉയര്‍ന്നു, ഇത് വ്യാപാരികള്‍ക്കിടയില്‍ ചില ജാഗ്രത പ്രതിഫലിപ്പിക്കുന്നു.
മേഖലകളില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് മികച്ച പ്രകടനമായി തുടര്‍ന്നു. 5 ശതമാനം കുതിച്ചുചാട്ടത്തിന് ശേഷവും കഴിഞ്ഞ ആഴ്ചയിലെ ശക്തമായ മുന്നേറ്റം തുടര്‍ന്നു. രണ്ട് സൂചികകളും 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയതോടെ മെറ്റല്‍, ഫാര്‍മ ഓഹരികളിലും വാങ്ങല്‍ താല്‍പ്പര്യം കണ്ടു. മറുവശത്ത്, എഫ്എംസിജി, ഐടി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ സ്റ്റോക്കുകള്‍ സമ്മര്‍ദ്ദത്തിലായി.
കമ്പനികള്‍ അവരുടെ Q2 വരുമാനം രേഖപ്പെടുത്തുന്നത് തുടര്‍ന്നതിനാല്‍ സ്റ്റോക്ക്-നിര്‍ദ്ദിഷ്ട പ്രവര്‍ത്തനം ദൃശ്യമായിരുന്നു. കുറഞ്ഞ ക്രെഡിറ്റ് ചെലവ് ചൂണ്ടിക്കാട്ടി ബ്രോക്കറേജുകള്‍ പോസിറ്റീവ് വീക്ഷണം നിലനിര്‍ത്തിയതിനെത്തുടര്‍ന്ന് ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ആദ്യകാല വ്യാപാരത്തില്‍ 5 ശതമാനം ഉയര്‍ന്നു. CLSA അതിന്റെ മികച്ച റേറ്റിംഗ് ആവര്‍ത്തിച്ചു, ടാര്‍ഗെറ്റ് വില ഒരു ഷെയറിന് 735 രൂപയില്‍ നിന്ന് 840 രൂപയായി ഉയര്‍ത്തി, അതിന്റെ FY26-FY28 വരുമാന എസ്റ്റിമേറ്റ് 2-4 ശതമാനം ഉയര്‍ത്തി.
അടുത്തിടെ നടന്ന ട്രംപ്-ഷി ജിന്‍പിംഗ് ഉച്ചകോടി ‘യുഎസ്-ചൈന വ്യാപാര യുദ്ധത്തില്‍ ഒരു താല്‍ക്കാലിക ഉടമ്പടി മാത്രമാണ് നല്‍കിയത്, ഒരു പൂര്‍ണ്ണമായ കരാറല്ല’ എന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു. സാധ്യമായ യുഎസ്-ഇന്ത്യ വ്യാപാര കരാറില്‍ ഈ വികസനത്തിന്റെ സ്വാധീനം ”കാണാനിരിക്കുന്നതേയുള്ളൂ” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഓട്ടോമൊബൈലുകള്‍ക്ക്, പ്രത്യേകിച്ച് ചെറുകാറുകളുടെ ആവശ്യം, ശുഭപ്രതീക്ഷകളേക്കാള്‍ ശക്തമാണ്, ഇത് ഓട്ടോ ഷെയറുകളെ പ്രതിരോധശേഷി നിലനിര്‍ത്തും’ എന്ന് വിജയകുമാര്‍ ഓട്ടോ മേഖലയിലെ സ്ഥിരമായ പോസിറ്റീവ് പ്രവണത ചൂണ്ടിക്കാട്ടി.
Video Stories
തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്
മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.
പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.
കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.
2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.
ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.
Local Sports
സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം
ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായികമേള ഇന്ന് സമാപിക്കും. തുടക്കം മുതല്‍ തിരുവനന്തപുരമാണ് ആധിപത്യം ഉറപ്പിച്ചത്. ഓവറോള്‍ ചാന്പ്യന്‍ഷിപ്പ് തിരുവനന്ദപുരം കൊണ്ടുപോകാം. മലപ്പുറമാണ് അത്ലറ്റിക്സില്‍ മുന്നില്‍ നില്‍ക്കുന്നത്. പാലക്കാടാണ് രണ്ടാമത്. അത്ലറ്റിക്‌സില്‍ 16 ഫൈനലുകളാണ് ഇന്ന് നടക്കുക. വിവിധ വിഭാഗങ്ങളിലെ 4X 100 മീറ്റര്‍ റിലേ മത്സരങ്ങളോടെ ഈ വര്‍ഷത്തെ സംസ്ഥാന കായിക മേള അവസാനിക്കും. 400 മീറ്റര്‍ ഫൈനലും ഇന്നാണ്. വൈകീട്ട് 3.30 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഇത്തവണ 117.5 പവന്‍ തൂക്കമുള്ള സ്വര്‍ണക്കപ്പ് സമ്മാനിക്കും. ഉച്ചയ്ക്ക് ശേഷം 3.30നാണ് സമാപന സമ്മേളനം. ജേതാക്കള്‍ക്ക് ഗവര്‍ണര്‍ സ്വര്‍ണക്കപ്പ് സമ്മാനിക്കും.
മുന്‍പ് കാലങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മാത്രമായിരുന്നു സ്വര്‍ണ കപ്പ് സമ്മാനിച്ചിരുന്നത്.
-
kerala2 days agoമികച്ച നടന് മമ്മൂട്ടി നടി ഷംല, തെരഞ്ഞെടുപ്പ് കാലത്ത് ഇത് ബല്ലാത്ത ബിസ്മയം തന്നെ; വിദ്വേഷ പരാമര്‍ശവുമായി ബിജെപി നേതാവ്
-
kerala1 day ago‘അമ്മൂമ്മ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്’; അങ്കമാലിയിലെ കുഞ്ഞിന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം
-
News1 day agoഇന്ത്യഓസീസ് ട്വന്റി20 പരമ്പരയില്‍ ആവേശം; കറാറയില്‍ നാലാം മത്സരം ഇന്ന്
-
kerala3 days agoഎസ്ഐആറില്‍ ഇരട്ടവോട്ട് കണ്ടെത്താനോ ചേര്‍ക്കുന്നത് തടയാനോ സംവിധാനമില്ല
-
Film3 days ago‘ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്’, പ്രകാശ് രാജിനെതിരെ ബാലതാരം ദേവനന്ദ
-
india3 days agoവിമാന ടിക്കറ്റ് റീഫണ്ടിങ് നിയമങ്ങളില്‍ വലിയ മാറ്റം: 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ ചാര്‍ജ് ഈടാക്കില്ല
-
kerala3 days ago‘ഇ.പി ജയരാജന് ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നു, പക്ഷേ ഞങ്ങള്‍ക്ക് താല്പര്യമുണ്ടായിരുന്നില്ല’: എ.പി. അബ്ദുല്ലക്കുട്ടി,
-
News3 days agoയുഎഇയുടെ ആകാശത്ത് ഇന്ന് ബീവര്‍ സൂപ്പര്‍മൂണ്‍; ഈ വര്‍ഷത്തെ അവസാന സൂപ്പര്‍മൂണ്‍ ദൃശ്യമാകും

