Connect with us

Video Stories

അലെപ്പോ വീഴുമ്പോള്‍

Published

on

അഞ്ചുവര്‍ഷവും എട്ടുമാസവുമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം വൈദേശിക ശക്തികളുടെ പങ്കാളിത്തത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. നാലുവര്‍ഷം മുമ്പ് പ്രതിപക്ഷപോരാളികള്‍ പിടിച്ച രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോയുടെ പകുതി പ്രദേശം ചൊവ്വാഴ്ചത്തെ കനത്ത ബോംബാക്രമണത്തില്‍ ബഷറുല്‍ അസ്സദിന്റെ ഭരണസൈനികസഖ്യത്തിന് തിരിച്ചുപിടിക്കാനായെങ്കിലും, കഴിഞ്ഞ രണ്ടുദിവസമായി 16000 ത്തോളം പേര്‍ സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്‌തെന്ന് സിറിയന്‍ മനുഷ്യാവകാശ ഒബ്‌സര്‍വേറ്ററി പറയുന്നു.

 

കേവലം റൊട്ടിപോലുമില്ലാതെ പട്ടിണിയിലാണ് അലെപ്പോയിലെ ജനത. ആരുജയിക്കുന്നുവെന്നതിനപ്പുറം പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ പതിനായിരങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് പലായനം ചെയ്യുന്ന കാഴ്ച ഭീതിതമായിരിക്കുന്നു. ഒന്നേകാല്‍ കോടി ജനതയാണ് ഇതിനകം സിറിയയില്‍ നിന്ന് പലായനം ചെയ്തത്. ലോകത്തെ വലിയ പാലായനങ്ങളിലൊന്ന്. രാജ്യത്തെ നാല്‍പതുലക്ഷം പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടുകഴിഞ്ഞു. ഇതില്‍ കാല്‍ലക്ഷം കുട്ടികളാണ്. പലായത്തിനിടെ തീരത്തടിഞ്ഞ അലന്‍ കുര്‍ദിയുടെ മൃതശരീരവും ഒംറാന്‍ ദഖ്‌നീഷിന്റെ രക്തംപുരണ്ട മുഖവും ലോകത്തിന് മറക്കാനാവില്ല.

 
വന്‍ കെട്ടിടങ്ങളെല്ലാം തകര്‍ക്കപ്പെട്ട അലെപ്പോ നഗരത്തിലിപ്പോഴുള്ളത് സഖ്യസൈന്യത്തിന്റെ മുരളലുകളും പുകപടലങ്ങളും മാത്രമാണ്. സ്ഥിതി ‘അഗാധമായ ആശങ്ക’ ഉയര്‍ത്തുന്നതാണെന്ന് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുന്നു. രക്ഷാസമിതി വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ടരലക്ഷത്തോളം പേര്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇവരില്‍ ഒരു ലക്ഷവും കുട്ടികളാണ്. കിട്ടിയതെല്ലാം കവറുകളിലാക്കിയും പിഞ്ചുകുഞ്ഞുങ്ങളെ മാറോടണച്ചുമുള്ള ‘സൂരി’കളുടെ കൂട്ടപ്പലായനം മേഖലയിലും ലോകത്താകെയും കണ്‍നനക്കുന്ന കാഴ്ചകളാണ്. ആകാശത്തും നിലത്തും നിന്നുള്ള ദ്വിമുഖ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

ആസ്പത്രികളെല്ലാം ബോംബിംഗില്‍ തകര്‍ന്നതോടെ പരിക്കേറ്റ പതിനായിരങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ പോയിട്ട് മാറ്റാന്‍ പോലുമാവാത്ത വിധമുള്ള ആക്രമണമാണ് നടക്കുന്നത്. കനത്ത ഷെല്ലാക്രമണമാണ് വിമതര്‍ തിരിച്ചുനടത്തുന്നത്.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസ്സദ് സൈന്യം നടത്തുന്ന രക്തരൂക്ഷിതമായ ആക്രമണത്തില്‍ വൈകാതെ വിമതര്‍ക്ക് പൂര്‍ണമായി കീഴടങ്ങേണ്ടിവരുമെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഐ.എസ് പിടിയിലുള്ള ഇറാഖിലെ മൊസൂള്‍ പിടിച്ചെടുത്ത ആവേശത്തിലാണ് അലെപ്പോയിലേക്ക് സേനകള്‍ നീങ്ങിയത്.

 

റക്കയും തിരിച്ചുപിടിച്ചടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ യു.എസ് സേന നടത്തുന്നത്. ഇതോടെ ഐ.എസിന്റെ നിലനില്‍പുതന്നെ പരുങ്ങലിലാവുകയാണെന്നാണ് സൂചനകള്‍. സിറിയയില്‍ അമേരിക്കയും ഫ്രാന്‍സും സഊദിയും തുര്‍ക്കിയും ഖത്തറും സുന്നികളായ വിമതരുടെ പക്ഷത്താണ് . ഐ.എസും സിറിയയില്‍ യുദ്ധരംഗത്തുണ്ട്. എണ്ണത്തിലും വണ്ണത്തിലും അസ്സദ് സൈന്യത്തിന് തന്നെയാണ് മുന്‍തൂക്കം. വിമതര്‍ക്കെതിരെ നാലാമതായി കുര്‍ദുകളുമുണ്ട്.

 

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കിടെ സിവിലിയന്‍ ജനതയുടെ ജീവന് പുല്ലുവിലപോലും കല്‍പിക്കപ്പെടുന്നില്ല. സിറിയയിലെ പകുതിയോളം ജനത ഇതിനകം സമീപരാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇവര്‍ക്ക് അഭയം നല്‍കിയതെങ്കിലും അവിടങ്ങളില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് കനം ലഭിച്ചുവരികയാണ്. അലെപ്പോയില്‍ ഇനിയുള്ള പ്രദേശത്ത് ജനസാന്ദ്രത വളരെ കൂടുതലാണ് എന്നത് യുദ്ധത്തിന്റെ ആള്‍നാശത്തെക്കുറിച്ച് കനത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.

 

കുട്ടികളും സ്ത്രീകളുമാണ് ഏത് യുദ്ധത്തിന്റെയും വലിയ ഇരകള്‍ എന്നത് മറക്കാനാവില്ല. സിറിയയില്‍ സംഭവിക്കുന്നതും അതുതന്നെ.അസ്സദ് ഭരണകൂടത്തിന് പിന്തുണയുമായി റഷ്യയും എതിരായി അമേരിക്കക്കും ചേര്‍ന്ന് സംയുക്ത സൈനിക നീക്കത്തിന് കഴിഞ്ഞ മാസം കരാറുണ്ടാക്കിയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ അത് ഫലവത്താകാതെ പോകുകയായിരുന്നു. അറബ് രാജ്യങ്ങളായ ഇറാഖിലും സിറിയയിലും യമനിലുമൊക്കെ അശാന്തി പടരാന്‍ തുടങ്ങിയത് അമേരിക്ക പോലുള്ള വിദേശശക്തികളുടെ ഇടപെടലിലൂടെയാണ്. ഇതിന് വഴിവെച്ചുകൊടുക്കുന്ന രീതിയിലുള്ള നടപടികള്‍ ഇവിടുങ്ങളിലെ ഭരണാധികാരികള്‍ പലപ്പോഴായി സ്വീകരിക്കുകയും ചെയ്തു.

 

ലോകപെട്രോളിയത്തിന്റെ 30 ശതമാനവും കൈകാര്യം ചെയ്യുന്ന മേഖലയാണ് സഊദി അടങ്ങുന്ന ജി.സി.സി മേഖല. ലോകം ചലിക്കാന്‍ എണ്ണ അനിവാര്യമായിരിക്കെ വന്‍ശക്തികള്‍ ഇതിലേക്ക് കണ്ണയക്കുന്നതും കടന്നുകയറുന്നതും അസ്വാഭാവികമല്ല. ഖിലാഫത്ത് ഉയര്‍ത്തിപ്പിടിച്ചാണ് റക്ക ആസ്ഥാനമായ ഐ.എസ് സിറിയയിലും ഇറാഖിലും യുദ്ധം നടത്തിവരുന്നത്. പാശ്ചാത്യശക്തികളില്‍ നിന്ന് അറേബ്യയെ മോചിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ ആവേശം പൂണ്ട് ലോകത്തിന്റെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ചെറുപ്പക്കാര്‍ ‘വിശുദ്ധയുദ്ധം’ പ്രഖ്യാപിച്ച് അവിടേക്ക് ചെന്നിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് രീതിയില്‍ മനംനൊന്ത് തിരിച്ചുവന്നവരും വരാന്‍ കഴിയാത്തവരുമായി അനവധി പേരുണ്ട്.
അമേരിക്കയില്‍ ഒബാമ പടിയിറങ്ങുകയും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയും ചെയ്യുന്ന ജനുവരിയില്‍ സിറിയയെ പൂര്‍ണമായും വിമതരില്‍ നിന്ന് മോചിപ്പിക്കുകയാണ് അസ്സദിന്റെ ലക്ഷ്യം. വിമതര്‍ക്ക് നല്‍കി വരുന്ന പിന്തുണ നിര്‍ത്തിയേക്കുമെന്ന് ട്രംപ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.പരസ്പരം ചേരാനാണ് ട്രംപിനും റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും താല്‍പര്യം. ബ്രിട്ടനില്‍ വിദ്യാഭ്യാസം നേടി 2000ല്‍ അധികാരത്തിലേറിയ ബഷറുല്‍ അസ്സദ് പാസാക്കിയ ഭരണഘടന പ്രകാരം പ്രസിഡണ്ട് മുസ്്‌ലിമാകേണ്ടതില്ലെന്ന നിയമമാണ് പണ്ഡിതരടക്കമുള്ള വലിയ ജനതയെ വിമതരാക്കിയത്.

 

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായിരുന്നു അസ്സദ്. അമേരിക്കയെ വിമതരുടെ സഹായത്തിനെത്തിച്ചതും ഇതായിരുന്നു. ജനാധിപത്യവും പൗരാവകാശവും പറയുകയും തങ്ങളുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് ലോകരാജ്യങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്ന യു.എസ്സിന്റെ രീതി ഒബാമയും പിന്തുടര്‍ന്നതാണ് സത്യത്തില്‍ ഇന്നത്തെ ഗതിയിലേക്ക് സിറിയയെയും ഒരു പരിധിവരെ മധ്യേഷ്യയെയും കൊണ്ടുചെന്നെത്തിച്ചത്.

 

ഇന്നത്തെ അവസ്ഥയില്‍ യുദ്ധം നിലച്ചാലും പ്രശ്‌നം നിലനില്‍ക്കുമെന്നുതന്നെയാണ് കരുതേണ്ടത്. റഷ്യയും ഇറാനും കൂടുതല്‍ ശക്തമായി മേഖലയില്‍ പ്രത്യേകിച്ചും എണ്ണയില്‍, കൈവെക്കാനതിട വരുത്തും. എങ്കിലും ഐ.എസ് പോലുള്ള ശക്തികള്‍ പരാജയപ്പെടുക തന്നെ വേണം. സ്വേഷ്ടത്തിനാണെങ്കിലും അന്യരാജ്യങ്ങളില്‍ ഇടപെടില്ലെന്ന ട്രംപിന്റെ നയം പ്രായോഗികത്തിലാകുമോ എന്നതും കാത്തിരുന്നുകാണണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending