Connect with us

Video Stories

അലെപ്പോ വീഴുമ്പോള്‍

Published

on

അഞ്ചുവര്‍ഷവും എട്ടുമാസവുമായി തുടരുന്ന സിറിയയിലെ ആഭ്യന്തരയുദ്ധം വൈദേശിക ശക്തികളുടെ പങ്കാളിത്തത്തോടെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. നാലുവര്‍ഷം മുമ്പ് പ്രതിപക്ഷപോരാളികള്‍ പിടിച്ച രാജ്യത്തെ ഏറ്റവും വലിയ നഗരമായ അലെപ്പോയുടെ പകുതി പ്രദേശം ചൊവ്വാഴ്ചത്തെ കനത്ത ബോംബാക്രമണത്തില്‍ ബഷറുല്‍ അസ്സദിന്റെ ഭരണസൈനികസഖ്യത്തിന് തിരിച്ചുപിടിക്കാനായെങ്കിലും, കഴിഞ്ഞ രണ്ടുദിവസമായി 16000 ത്തോളം പേര്‍ സമീപപ്രദേശങ്ങളിലേക്ക് പലായനം ചെയ്‌തെന്ന് സിറിയന്‍ മനുഷ്യാവകാശ ഒബ്‌സര്‍വേറ്ററി പറയുന്നു.

 

കേവലം റൊട്ടിപോലുമില്ലാതെ പട്ടിണിയിലാണ് അലെപ്പോയിലെ ജനത. ആരുജയിക്കുന്നുവെന്നതിനപ്പുറം പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിയാതെ പതിനായിരങ്ങള്‍ പിഞ്ചുകുഞ്ഞുങ്ങളെയുമെടുത്ത് പലായനം ചെയ്യുന്ന കാഴ്ച ഭീതിതമായിരിക്കുന്നു. ഒന്നേകാല്‍ കോടി ജനതയാണ് ഇതിനകം സിറിയയില്‍ നിന്ന് പലായനം ചെയ്തത്. ലോകത്തെ വലിയ പാലായനങ്ങളിലൊന്ന്. രാജ്യത്തെ നാല്‍പതുലക്ഷം പേര്‍ ഇതിനകം കൊലചെയ്യപ്പെട്ടുകഴിഞ്ഞു. ഇതില്‍ കാല്‍ലക്ഷം കുട്ടികളാണ്. പലായത്തിനിടെ തീരത്തടിഞ്ഞ അലന്‍ കുര്‍ദിയുടെ മൃതശരീരവും ഒംറാന്‍ ദഖ്‌നീഷിന്റെ രക്തംപുരണ്ട മുഖവും ലോകത്തിന് മറക്കാനാവില്ല.

 
വന്‍ കെട്ടിടങ്ങളെല്ലാം തകര്‍ക്കപ്പെട്ട അലെപ്പോ നഗരത്തിലിപ്പോഴുള്ളത് സഖ്യസൈന്യത്തിന്റെ മുരളലുകളും പുകപടലങ്ങളും മാത്രമാണ്. സ്ഥിതി ‘അഗാധമായ ആശങ്ക’ ഉയര്‍ത്തുന്നതാണെന്ന് ഐക്യരാഷ്ട്രസംഘടന വിലയിരുത്തുന്നു. രക്ഷാസമിതി വിളിക്കണമെന്ന് ഫ്രാന്‍സ് ആവശ്യപ്പെട്ടുകഴിഞ്ഞു. രണ്ടരലക്ഷത്തോളം പേര്‍ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നുമുണ്ട്. ഇവരില്‍ ഒരു ലക്ഷവും കുട്ടികളാണ്. കിട്ടിയതെല്ലാം കവറുകളിലാക്കിയും പിഞ്ചുകുഞ്ഞുങ്ങളെ മാറോടണച്ചുമുള്ള ‘സൂരി’കളുടെ കൂട്ടപ്പലായനം മേഖലയിലും ലോകത്താകെയും കണ്‍നനക്കുന്ന കാഴ്ചകളാണ്. ആകാശത്തും നിലത്തും നിന്നുള്ള ദ്വിമുഖ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്.

 

ആസ്പത്രികളെല്ലാം ബോംബിംഗില്‍ തകര്‍ന്നതോടെ പരിക്കേറ്റ പതിനായിരങ്ങളുടെ കാര്യമാണ് ഏറെ ദയനീയം. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ പോയിട്ട് മാറ്റാന്‍ പോലുമാവാത്ത വിധമുള്ള ആക്രമണമാണ് നടക്കുന്നത്. കനത്ത ഷെല്ലാക്രമണമാണ് വിമതര്‍ തിരിച്ചുനടത്തുന്നത്.
റഷ്യയുടെയും ഇറാന്റെയും പിന്തുണയോടെ അസ്സദ് സൈന്യം നടത്തുന്ന രക്തരൂക്ഷിതമായ ആക്രമണത്തില്‍ വൈകാതെ വിമതര്‍ക്ക് പൂര്‍ണമായി കീഴടങ്ങേണ്ടിവരുമെന്നാണ് പാശ്ചാത്യമാധ്യമങ്ങള്‍ അവകാശപ്പെടുന്നത്. ഐ.എസ് പിടിയിലുള്ള ഇറാഖിലെ മൊസൂള്‍ പിടിച്ചെടുത്ത ആവേശത്തിലാണ് അലെപ്പോയിലേക്ക് സേനകള്‍ നീങ്ങിയത്.

 

റക്കയും തിരിച്ചുപിടിച്ചടക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ യു.എസ് സേന നടത്തുന്നത്. ഇതോടെ ഐ.എസിന്റെ നിലനില്‍പുതന്നെ പരുങ്ങലിലാവുകയാണെന്നാണ് സൂചനകള്‍. സിറിയയില്‍ അമേരിക്കയും ഫ്രാന്‍സും സഊദിയും തുര്‍ക്കിയും ഖത്തറും സുന്നികളായ വിമതരുടെ പക്ഷത്താണ് . ഐ.എസും സിറിയയില്‍ യുദ്ധരംഗത്തുണ്ട്. എണ്ണത്തിലും വണ്ണത്തിലും അസ്സദ് സൈന്യത്തിന് തന്നെയാണ് മുന്‍തൂക്കം. വിമതര്‍ക്കെതിരെ നാലാമതായി കുര്‍ദുകളുമുണ്ട്.

 

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കിടെ സിവിലിയന്‍ ജനതയുടെ ജീവന് പുല്ലുവിലപോലും കല്‍പിക്കപ്പെടുന്നില്ല. സിറിയയിലെ പകുതിയോളം ജനത ഇതിനകം സമീപരാജ്യങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞു. ഫ്രാന്‍സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളാണ് ഇവര്‍ക്ക് അഭയം നല്‍കിയതെങ്കിലും അവിടങ്ങളില്‍ അഭയാര്‍ഥികളെ സ്വീകരിക്കുന്നതിന് ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍ക്ക് കനം ലഭിച്ചുവരികയാണ്. അലെപ്പോയില്‍ ഇനിയുള്ള പ്രദേശത്ത് ജനസാന്ദ്രത വളരെ കൂടുതലാണ് എന്നത് യുദ്ധത്തിന്റെ ആള്‍നാശത്തെക്കുറിച്ച് കനത്ത ആശങ്ക ഉയര്‍ത്തുന്നുണ്ട്.

 

കുട്ടികളും സ്ത്രീകളുമാണ് ഏത് യുദ്ധത്തിന്റെയും വലിയ ഇരകള്‍ എന്നത് മറക്കാനാവില്ല. സിറിയയില്‍ സംഭവിക്കുന്നതും അതുതന്നെ.അസ്സദ് ഭരണകൂടത്തിന് പിന്തുണയുമായി റഷ്യയും എതിരായി അമേരിക്കക്കും ചേര്‍ന്ന് സംയുക്ത സൈനിക നീക്കത്തിന് കഴിഞ്ഞ മാസം കരാറുണ്ടാക്കിയെങ്കിലും വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ അത് ഫലവത്താകാതെ പോകുകയായിരുന്നു. അറബ് രാജ്യങ്ങളായ ഇറാഖിലും സിറിയയിലും യമനിലുമൊക്കെ അശാന്തി പടരാന്‍ തുടങ്ങിയത് അമേരിക്ക പോലുള്ള വിദേശശക്തികളുടെ ഇടപെടലിലൂടെയാണ്. ഇതിന് വഴിവെച്ചുകൊടുക്കുന്ന രീതിയിലുള്ള നടപടികള്‍ ഇവിടുങ്ങളിലെ ഭരണാധികാരികള്‍ പലപ്പോഴായി സ്വീകരിക്കുകയും ചെയ്തു.

 

ലോകപെട്രോളിയത്തിന്റെ 30 ശതമാനവും കൈകാര്യം ചെയ്യുന്ന മേഖലയാണ് സഊദി അടങ്ങുന്ന ജി.സി.സി മേഖല. ലോകം ചലിക്കാന്‍ എണ്ണ അനിവാര്യമായിരിക്കെ വന്‍ശക്തികള്‍ ഇതിലേക്ക് കണ്ണയക്കുന്നതും കടന്നുകയറുന്നതും അസ്വാഭാവികമല്ല. ഖിലാഫത്ത് ഉയര്‍ത്തിപ്പിടിച്ചാണ് റക്ക ആസ്ഥാനമായ ഐ.എസ് സിറിയയിലും ഇറാഖിലും യുദ്ധം നടത്തിവരുന്നത്. പാശ്ചാത്യശക്തികളില്‍ നിന്ന് അറേബ്യയെ മോചിപ്പിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഇതില്‍ ആവേശം പൂണ്ട് ലോകത്തിന്റെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള ചെറുപ്പക്കാര്‍ ‘വിശുദ്ധയുദ്ധം’ പ്രഖ്യാപിച്ച് അവിടേക്ക് ചെന്നിട്ടുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരപരാധികളെ കൊന്നൊടുക്കുന്ന ഐ.എസ് രീതിയില്‍ മനംനൊന്ത് തിരിച്ചുവന്നവരും വരാന്‍ കഴിയാത്തവരുമായി അനവധി പേരുണ്ട്.
അമേരിക്കയില്‍ ഒബാമ പടിയിറങ്ങുകയും ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുകയും ചെയ്യുന്ന ജനുവരിയില്‍ സിറിയയെ പൂര്‍ണമായും വിമതരില്‍ നിന്ന് മോചിപ്പിക്കുകയാണ് അസ്സദിന്റെ ലക്ഷ്യം. വിമതര്‍ക്ക് നല്‍കി വരുന്ന പിന്തുണ നിര്‍ത്തിയേക്കുമെന്ന് ട്രംപ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്.പരസ്പരം ചേരാനാണ് ട്രംപിനും റഷ്യന്‍ പ്രസിഡണ്ട് പുട്ടിനും താല്‍പര്യം. ബ്രിട്ടനില്‍ വിദ്യാഭ്യാസം നേടി 2000ല്‍ അധികാരത്തിലേറിയ ബഷറുല്‍ അസ്സദ് പാസാക്കിയ ഭരണഘടന പ്രകാരം പ്രസിഡണ്ട് മുസ്്‌ലിമാകേണ്ടതില്ലെന്ന നിയമമാണ് പണ്ഡിതരടക്കമുള്ള വലിയ ജനതയെ വിമതരാക്കിയത്.

 

അമേരിക്കയുടെ ഇറാഖ് അധിനിവേശത്തിനെതിരായിരുന്നു അസ്സദ്. അമേരിക്കയെ വിമതരുടെ സഹായത്തിനെത്തിച്ചതും ഇതായിരുന്നു. ജനാധിപത്യവും പൗരാവകാശവും പറയുകയും തങ്ങളുടെ നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്ക് ലോകരാജ്യങ്ങളെ ഉപയോഗിക്കുകയും ചെയ്യുന്ന യു.എസ്സിന്റെ രീതി ഒബാമയും പിന്തുടര്‍ന്നതാണ് സത്യത്തില്‍ ഇന്നത്തെ ഗതിയിലേക്ക് സിറിയയെയും ഒരു പരിധിവരെ മധ്യേഷ്യയെയും കൊണ്ടുചെന്നെത്തിച്ചത്.

 

ഇന്നത്തെ അവസ്ഥയില്‍ യുദ്ധം നിലച്ചാലും പ്രശ്‌നം നിലനില്‍ക്കുമെന്നുതന്നെയാണ് കരുതേണ്ടത്. റഷ്യയും ഇറാനും കൂടുതല്‍ ശക്തമായി മേഖലയില്‍ പ്രത്യേകിച്ചും എണ്ണയില്‍, കൈവെക്കാനതിട വരുത്തും. എങ്കിലും ഐ.എസ് പോലുള്ള ശക്തികള്‍ പരാജയപ്പെടുക തന്നെ വേണം. സ്വേഷ്ടത്തിനാണെങ്കിലും അന്യരാജ്യങ്ങളില്‍ ഇടപെടില്ലെന്ന ട്രംപിന്റെ നയം പ്രായോഗികത്തിലാകുമോ എന്നതും കാത്തിരുന്നുകാണണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

kerala

വർഗീയ പരാമർശം: പി.സി ജോർജിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി യൂത്ത് ലീഗ്

കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

Published

on

വർഗീയ പരാമർശത്തിൽ ബിജെപി നേതാവ് പി.സി ജോർജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നൽകി. പരാതി നൽകിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വർഗീയ ഇടപെടലും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.

ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയെന്ന് പ്രവർത്തകർ പറഞ്ഞു. പി.സി ജോര്‍ജ് തുടര്‍ച്ചയായി വര്‍ഗീയ പരാമര്‍ശം നടത്തുകയാണെന്നും ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ടെന്നും യൂത്ത് ലീ​ഗിന്റെ പരാതിയില്‍ പറഞ്ഞു.

Continue Reading

Trending