Connect with us

Video Stories

മുത്തലാഖ് ബില്ലിലെ ദുഷ്ടലാക്ക്

Published

on

മൂന്നുതവണ മൊഴിചൊല്ലി ഭാര്യാബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് വ്യവസ്ഥ റദ്ദാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ വലിയ ചോദ്യശരങ്ങളാണ് ഒരിക്കല്‍കൂടി രാജ്യത്ത് ഉയര്‍ത്തിവിട്ടിരിക്കുന്നത്. മുസ്്‌ലിംസമുദായത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും സമുദായത്തിനകത്തെ ഏതാണ്ടെല്ലാവരും രാജ്യത്തെ പ്രമുഖ മതേതര പാര്‍ട്ടികളും ബി.ജെ.പിയുടെ തന്നെ വനിതാ അംഗം പോലും എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ ബില്‍ പാസാക്കിയിരിക്കയാണ്. ഡിസംബര്‍ 17ന് അവതരിപ്പിച്ച ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ചക്കുശേഷം വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെതിരായ നിലപാടെടുത്തു. 245പേര്‍ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടുചെയ്തപ്പോള്‍ കോണ്‍ഗ്രസടക്കമുള്ള പത്ത് പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. മുസ്്‌ലിംലീഗും സി.പി.എമ്മും ആര്‍.എസ്.പിയും ബിജുജനതാദളും അണ്ണാഡി.എം.കെയും എതിര്‍ത്ത് വോട്ടുചെയ്യുകയായിരുന്നു.

ഒന്‍പതു ഭേദഗതികള്‍ പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും അതെല്ലാം വോട്ടിനിട്ടുതള്ളിയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ബില്‍ പാസാക്കിയത്. ഇനി രാജ്യസഭകൂടി പാസാക്കിയാലേ ബില്‍ രാഷ്ട്രപതിയുടെ അനുമതിയോടെ രാജ്യത്തെ നിയമമാകുകയുമുള്ളൂ.
വിവാഹമോചനം എന്നത് ലോകത്തെ ഏതാണ്ട് എല്ലാ മതങ്ങളും ജനാധിപത്യസമൂഹങ്ങളും അംഗീകരിച്ചിട്ടുള്ള ഒന്നാണ്. വ്യക്തമായ കാരണങ്ങളാല്‍ വളരെയധികം അവധാനതയോടെ പലഘട്ടങ്ങളിലായി എടുക്കേണ്ട ജീവിതത്തിലെ സുപ്രധാനമായ തീരുമാനത്തെയാണ് മുത്തലാഖ് എന്നപേരില്‍ ദുര്‍വ്യാഖ്യാനിച്ച് സമൂഹത്തിനു മുമ്പാകെ വികൃതമാക്കിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ പ്രമുഖ വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയുടെ പങ്ക് അനന്യമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നുവെന്നാണ് മുത്തലാഖിനെതിരെയുളള പ്രധാന പരാതി.

വിവാഹബന്ധത്തിലിരിക്കെ പൊടുന്നനെ ബന്ധം വേര്‍പെടുത്തപ്പെടുന്ന അവസ്ഥ ആര്‍ക്കായാലും വേദനാജനകംതന്നെ. സ്ത്രീകളുടെയും കുട്ടികളുണ്ടെങ്കില്‍ അവരുടെയും ജീവിതച്ചെലവ് വഴിമുട്ടുമെന്നതാണ് പരാതികള്‍ക്ക് കാരണം. ഭര്‍ത്താവാണ് കുടുംബത്തിന്റെ മുഖ്യവരുമാനസ്രോതസ്സ് എന്ന ആശയത്തില്‍നിന്നാണ് അത് വരുന്നത്. ഭാര്യയും കുട്ടികളും പുരുഷന്റെ ചെല്ലുചെലവിലായിരിക്കണമെന്ന നിര്‍ബന്ധ ആശയത്തിന്റെ അടിസ്ഥാനംതന്നെ ഇസ്്‌ലാമാണെന്നതാണ് വിവാദമുയര്‍ത്തുന്നവര്‍ മറന്നുപോകുന്നത്. കഴിഞ്ഞവര്‍ഷമാണ് സുപ്രീംകോടതി മുത്തലാഖ് റദ്ദാക്കി നിയമംകൊണ്ടുവരാന്‍ ഉത്തരവിട്ടത്. അതേതുടര്‍ന്ന് മുത്തലാഖ്ബില്‍ ലോക്‌സഭയുടെ പരിഗണനക്കുവന്നപ്പോള്‍ അത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ ഭേദഗതികളോടെ പാസാക്കിയിരുന്നു. പക്ഷേ രാജ്യസഭയില്‍ പാസാകാതിരുന്നതോടെ ബില്‍ സെപ്തംബറില്‍ ഓര്‍ഡിനന്‍സ് ആക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

തന്നെ മുത്തലാഖ്് ചെയ്തതായി ഒരു സ്ത്രീ പരാതിയുമായി വന്നാലുടന്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്ത് മൂന്നുവര്‍ഷത്തേക്ക് ജയിലിലിടുന്ന ക്രൂര വ്യവസ്ഥയാണ് ബില്ലിലുള്ളത്. ഇയാള്‍തന്നെ ഭാര്യക്ക് ചെലവിന് കൊടുക്കുകയും വേണമത്രെ. ശാബാനുകേസ് വിധിയെതുടര്‍ന്ന് ശരീഅത്ത് നിയമത്തിന്റെ ചുവടുപിടിച്ച് 1986ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്്‌ലിം വിവാഹമോചിതയുടെ ജീവനാംശത്തിന് വ്യവസ്ഥചെയ്യുന്ന മുസ്്‌ലിം സ്ത്രീ (വിധവാ സംരക്ഷണ) നിയമത്തിന്റെ ലംഘനമാണിത്. ഭരണഘടനയുടെ 25-ാം വകുപ്പിലെ മതസ്വാതന്ത്ര്യത്തിന്റെ നിരാസം കൂടിയാണിതെന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് മുസ്‌ലിം ലീഗ് പ്രതിനിധി ഇ.ടി മുഹമ്മദ് ബഷീര്‍ നടത്തിയ ശക്തവും ന്യായയുക്തവുമായ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഭാര്യയുടെ വാദംകേട്ടശേഷംമാത്രമേ ജാമ്യംനല്‍കാവൂ എന്നതാണ് മറ്റൊരുവ്യവസ്ഥ. ഇത് നടപ്പായാല്‍ നിയമത്തിന്റെ ദുരുപയോഗം വ്യാപകമാകും. ഏതെങ്കിലും കാരണവശാല്‍ ഒത്തുതീര്‍പ്പിനുള്ള അവസരംപോലും ഇല്ലാതാകും. സ്ത്രീയും കുട്ടികളും വഴിയാധാരമാവും. ഇതിനൊക്കെ വ്യക്തമായ മറുപടി പറഞ്ഞേ മോദിസര്‍ക്കാറിന് ഇനി മുന്നോട്ടുപോകാവൂ.

മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം സ്ത്രീവിമോചനമോ അവരുടെ സ്വാതന്ത്ര്യത്തോടുള്ള ഐക്യദാര്‍ഢ്യമോ അല്ലെന്നും കേവലം വോട്ടുരാഷ്ട്രീയമാണെന്നും വ്യക്തമാണ്. ഹൈന്ദവവികാരം ഇളക്കിവിടുകയാണ് അവരുടെ ഗൂഢലക്ഷ്യം. പക്ഷേ ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന മതേതരരായ ഹൈന്ദവവിശ്വാസികളെസംബന്ധിച്ച് ഇതൊരു വിഷയമേ അല്ലെന്നത് അറിയാതിരിക്കുന്നതാണ് അത്ഭുതം. ഇസ്്‌ലാം പ്രാകൃതമതമാണെന്നും മുസ്‌ലിംകള്‍ മുത്ത്വലാഖ് ഉപയോഗിച്ച് സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നുമൊക്കെയാണ് യാതൊരുവിധ തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ചിലര്‍ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. പതിനെട്ടര കോടിയോളം വരുന്ന ഇന്ത്യന്‍മുസ്്‌ലിംകളില്‍ വെറും 02 ശതമാനം മാത്രമാണ് ഈ സമ്പ്രദായം അവലംബിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മുത്തലാഖിനെതിരെ രംഗത്തുവന്നവരില്‍ അധികവും വനിതാആക്ടിവിസ്റ്റുകളായ ഇതരമതക്കാരാണെന്ന വസ്തുത ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ഹിന്ദുസമുദായവിഭാഗങ്ങളിലാണ് രാജ്യത്ത് കൂടുതല്‍പേരും വിവാഹമോചനം നടത്തുന്നത് . മുത്തലാഖ്‌പോലെ ഏതെങ്കിലും ആചാരത്തിന്റെ പിന്തുണയോ പേരോ അതിനില്ലെന്നത് മാത്രമാണ് അതിനെതിരെ സമഗ്രമായൊരു നിയമം കൊണ്ടുവരാതിരിക്കാനുള്ള കാരണം. ഉത്തരേന്ത്യയിലെ ഹൈന്ദവാചാരപ്രകാരം ഭര്‍ത്താവ ്മരിച്ചാല്‍ വിധവ എന്ന വിളിപ്പേരുമായി ശുഭ്രവസ്ത്രംമാത്രം ധരിച്ചും തല മുണ്ഡനംചെയ്തും ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷയാചിച്ചു കഴിയേണ്ട സ്ത്രീയുടെ അവസ്ഥ അതിദയനീയമാണ്. മഥുരയിലും കാശിയിലുമൊക്കെ ഇത്തരം ഹതഭാഗ്യരായ വനിതകളെ എത്രയെങ്കിലും കാണാം. ശബരിമല യുവതീക്ഷേത്രപ്രവേശനവിഷയത്തില്‍ ആക്ടിവിസ്റ്റുകളായ ഭക്തകള്‍ക്കെതിരെ സമരംചെയ്യുന്നവരാണ് ബി.ജെ.പിക്കാര്‍ എന്നോര്‍ക്കുമ്പോള്‍ മുത്തലാഖിലെ അവരുടെ ഇരട്ടത്താപ്പില്‍ വലിയകൗതുകം തോന്നുന്നത് സ്വാഭാവികം.

മതത്തെ രാഷ്ട്രീയത്തിന് വേണ്ടി ഏതുതരംവരെ താണും ദുരുപയോഗംചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ട കാര്യമില്ല. അതുവഴിയുള്ള വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് മുത്തലാഖ് ബില്ലുമെന്നുമാത്രം കരുതിയാല്‍ മതി. നമ്മുടെ പ്രധാനമന്ത്രിതന്നെ ഒരുമുത്തലാഖിന്റെയും പിന്‍ബലമില്ലാതെ ഭാര്യ യശോദയുമായി പതിറ്റാണ്ടുകളായി അകന്നുകഴിയുകയാണ്. സ്വന്തംഭാര്യ നിലവിലുണ്ടോ ഉപേക്ഷിച്ചോ എന്നുപോലും വ്യക്തമായി പറയാത്ത പ്രധാനമന്ത്രിയുടെ മുത്തലാഖ് ഇരകളോടുള്ള സ്‌നേഹത്തെക്കുറിച്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ഇവ്വിഷയത്തിലെ ഇദംപ്രഥമമായുള്ള നിലപാടുകള്‍ പരിശോധിക്കണം. ഈ വര്‍ഷമാദ്യം ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ തന്റെപാര്‍ട്ടിയില്‍പെട്ട പ്രമുഖനും പൊലീസുകാരുംചേര്‍ന്ന് ബലാല്‍സംഗം ചെയ്തുകൊന്നപ്പോള്‍ അത് കാര്യമാക്കേണ്ടെന്ന ്പറഞ്ഞയാളാണ് നരേന്ദ്രമോദി. ഇദ്ദേഹത്തിന്റെ ഗുജറാത്ത് മുഖ്യമന്ത്രിപദകാലത്ത് ബി.ജെ.പി-സംഘ്പരിവാറുകാര്‍ എത്ര മുസ്്‌ലിംവനിതകളെയാണ് ബലാല്‍സംഗത്തിനിരയാക്കിയതും ചുട്ടെരിച്ചതും. ഇസ്രത്ജഹാന്‍, ബെസ്റ്റ്‌ബേക്കറി, സൊഹറാബുദ്ദീന്‍ കൊലപാതകക്കേസുകളും ഉദാഹരണം. അപ്പോള്‍ സ്ത്രീകളോടുള്ള സ്‌നേഹം തരാതരംപോലെ ഉപയോഗിക്കേണ്ടതാണെന്നാണ് മോദിയുടെ നയമെന്ന് വരുന്നു. ഇതാണ് ബി.ജെ.പിയുടെ മുസ്്‌ലിം വനിതാപ്രേമ കള്ളക്കണ്ണീര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ആശങ്കകള്‍ക്ക് അടിവരയിടുന്ന ട്രംപ്

EDITORIAL

Published

on

ദൈവമേ എന്നെ തുണക്കേണമേ എന്ന വാചകത്തോടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സത്യവാചകം അവസാനിക്കുക. അധികാരമേറ്റയെടുത്ത ഉടന്‍ പുതിയ അമേരിക്കന്‍ പ്രസിഡന്റ്‌റ് ടൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച നിര്‍ണായ എക്‌സിക്യൂട്ടിവ് ഉത്തരവ് പുറത്തുവരുമ്പോള്‍ ദൈവമേ അമേരിക്കയെ കാക്കേണമേ എന്ന് ലോകം ഒന്നടങ്കം ഉരുവിട്ട് പോവുകയാണ്. ട്രംപിന്റെ രണ്ടാം വരവ് എങ്ങിനെയായിരിക്കുമെന്ന ആശങ്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് കാലത്ത് തൊട്ടേ ലോകം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. പ്രചരണ രംഗത്ത് അദ്ദേഹം സ്വീകരിച്ച തീവ്രവലതുപക്ഷ നിലപാടാണ് പതിവില്‍നിന്ന് വിഭിന്നമായി ആരു ജയിക്കുമെന്ന ചര്‍ച്ചക്കപ്പുറം ട്രംപ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന രീതിയിലേക്ക് ചര്‍ച്ചകള്‍ വഴിമാറാനുണ്ടായ കാരണം. അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനവുമായി അദ്ദേഹം നടത്തിയിട്ടുള്ള പ്രചരണങ്ങള്‍ അതേ രീതിയില്‍തന്നെ ഉത്തരവുകളായി പുറത്തുവരുമ്പോള്‍ ലോകത്തിന്റെ ആശങ്കകള്‍ക്ക് അടിവരയിടപ്പെടുകയാണ്. അമേരിക്കയുടെ ആഭ്യന്തര, വിദേശ നയങ്ങളില്‍ വന്‍പൊളിച്ചെഴുത്തിന് വഴിവെക്കുന്ന ഒരു ഡസനോളം കാര്യങ്ങളിലാണ് ചുമതലയേറ്റ അന്നുതന്നെ ട്രംപ് തീരുമാനമെടുത്തിരിക്കുന്നത്. ലോകാരോഗ്യ സംഘനടയില്‍നിന്നുള്ള പിന്മാറ്റം, ജന്മാവകാശ പൗരത്വ നിഷേധം, മെക്‌സിക്കന്‍ അതിര്‍ത്തിയിലെ അടിയന്തസ്സെരാ വസ്ഥ, ലൈംഗിക ന്യൂനപക്ഷ അവകാശ നിഷേധം, പനാമ കനാല്‍ തിരിച്ചുപിടിക്കല്‍ തുടങ്ങിയവയെല്ലാം അവയില്‍ ഉള്‍പ്പെടും.

റിപബ്ലിക്കനായാലും ഡെമോക്രാറ്റുകളായാലും അമേരിക്കയുടെ അടിസ്ഥാന നിലപാടുകളില്‍ മാറ്റംവരുത്താന്‍ തെങ്കിലും പാര്‍ട്ടിക്കോ നേതാവിനോ സാധ്യമല്ലെന്നതായിരുന്നു അവരുടെ പ്രഖ്യാപിത നിലപാട്. ഈ തത്വത്തെ സ ധൂകരിക്കുന്ന തരത്തിലായിരുന്നു ട്രംപിന്റെ തൊട്ടുമുമ്പ് അധികാരം വിട്ടൊഴിഞ്ഞ ജോബൈഡന്റെ കാലയളവും. ട്രംപിന്റെ അധികാരത്തുടര്‍ച്ചയെ തടുത്തുനിര്‍ത്തി ഡെമോക്രാറ്റുകളുടെ പ്രതിനിധിയായി ബൈഡന്‍ അധികാരത്തിലേറിയപ്പോള്‍ അമേരിക്ക മാത്രമല്ല, ലോകമൊന്നടങ്കം പ്രതീക്ഷിയിലായിരുന്നു. എന്നാല്‍ ഫലസ്തീന്‍ വിഷയത്തിലുള്‍പ്പെടെ ട്രെംപിനെ കടത്തിവെട്ടുന്ന തരത്തിലുള്ള അക്രമോത്സുകമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് തിരിച്ചടി നേരിട്ടപ്പോള്‍ വംശീയവും വിദ്വേഷപരവുമായ നിലപാടുകള്‍ക്കൊപ്പം തന്നെയാണ് അദ്ദേഹവും തിരിച്ചുവരവിന് ശ്രമിച്ചത്. ഈ നിക്കങ്ങളുടെ ഫലമായി ഇസ്രാഈല്‍ ഫലസ്തീനില്‍ ആക്രമണം കടുപ്പിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പക്ഷേ സത്യ പ്രതിജ്ഞാനന്തരം ട്രംപ് നടത്തിയ പുതിയ നീക്കങ്ങള്‍ ഞെട്ടിപ്പിക്കുന്നതും അമേരിക്കയുടെ കീഴ് വഴക്കങ്ങളെയെല്ലാം ലംഘിക്കുന്നതും രാഷ്ട്രാന്തരീയ രംഗങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്നതില്‍ ഒരു സംശയത്തിനും ഇടംനല്‍കുന്നില്ല.

ഫലസ്തീനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായകരമായ നിലപാട് സ്വീകരിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കാലത്തെ പ്രഖ്യാപനങ്ങളെല്ലാം ഉപേക്ഷിച്ച് സ്വസ്തവും സുസ്തിരവുമായ ഒരു ഭരണത്തിന് ട്രംപ് നേത്യത്വം നല്‍കുകയാണോയെന്ന് രാഷ്ട്രിയ നിരീക്ഷകര്‍ സൂക്ഷ്മ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തന്റെ അധികാരാരോഹണം ശ്രദ്ധേയമാക്കുന്നതിനുവേണ്ടിയുള്ള തന്ത്രം മാത്രമായിരുന്നു അതെന്ന് ഇസ്രാഈലുമായി ബന്ധപ്പെട്ട പിന്നിടുള്ള നീക്കങ്ങള്‍ തന്നെ തെളിയിക്കുകയുണ്ടായി. ഫലസ്തീനില്‍ ആക്രമണം നടത്തുന്ന ഇസ്രാഈലി കുടിയേറ്റക്കാര്‍ക്കെതിരെയുള്ള യു.എസ് ഉപരോധം പിന്‍വ ലിച്ചുകൊണ്ടുള്ള ട്രംപിന്റെ ഉത്തരവ് പുറത്തുവന്നതോടെ യാണ് ഗസ്സയിലെ വെടിനിര്‍ത്തലിനുപിന്നാലെ വെസ്റ്റ്ബാ ങ്കില്‍ ഇസ്രാഈല്‍ ചോരപ്പുഴ ഒഴുക്കാന്‍ തുടങ്ങിയത്. ഇമി ഗ്രേഷന്‍ നയത്തില്‍ വന്‍ പൊളിച്ചെഴുത്ത് നടത്തുന്ന ഉത്തരവ് ഇന്ത്യക്കാരുള്‍പ്പെടെ വിദേശ വംശജരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തുന്നതാണ്. നിശ്ചിത കാലയളവില്‍ അമേരിക്കയില്‍ തങ്ങിയ മാതാപിതാക്കളുടെ കുട്ടികള്‍ക്ക് കിട്ടിയിരുന്ന പൗരത്വം ഇനിയുണ്ടാകില്ല. യു.എസ് സെന്‍സസ് പ്രകാരം അമേരിക്കയില്‍ 54 ലക്ഷത്തിലേറെ ഇന്ത്യന്‍ വംശജരുണ്ട്. ഇവരില്‍ 43 ശതമാനം യു.എസില്‍ ജനിച്ചവരാണ്. രാജ്യത്ത് തുടര്‍ന്നുവരുന്ന ബെര്‍ത്ത് ടൂറിസം അവസാനിപ്പിക്കാനാണ് ഉത്തരവിലൂടെ ട്രംപ് ഉദ്ദേശിക്കുന്നത്. ജനനം വഴി യു.എസ് പൗരത്വം ലഭിക്കുമെന്നതുകൊണ്ട് സ്ത്രീകള്‍ക്കിടയില്‍ ഇത്തരം യു.എസ് സന്ദര്‍ശനങ്ങള്‍ വ്യാപകമായിരുന്നു. ഇത്തരം പൗരത്വം ലഭിച്ചവരില്‍ ഏറെയും മെക്‌സിക്കന്‍, ഇന്ത്യന്‍ കുടുംബങ്ങളാണ്. ഇവരുടെ ഭാവി തകര്‍ക്കുന്നതാണ് ട്രംപിന്റെ പുതിയ തിരുമാനം.

പനാമ കനാല്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഗ്രീന്‍ലാന്റിന്റെ മേലുള്ള കണ്ണുവെക്കലും കാനഡയുമായുള്ള കൊമ്പുകോര്‍ക്കലുമെല്ലാം ലോകത്തിന്റെ ഉറക്കം കെടുത്താന്‍ പര്യാപ്തതമായതാണ്. ഇറക്കുമതി തീരുവ ഉയര്‍ത്താനുള്ള തീരുമാനം അമേരിക്കക്കാര്‍ക്കും രക്ഷയുണ്ടാകില്ലെന്നതിന്റെ സൂചനകളാണ്. ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരിസ് ഉച്ചകോടിയില്‍നിന്നും അമേരിക്കയെ പിന്‍വലിക്കാനുള്ള തീരുമാനത്തിലൂടെ അമേരിക്ക ഒന്നാമത് എന്ന പ്രഖ്യാപനത്തിന്റെ സാധൂകരണമാണ് ലക്ഷ്യം വെക്കുന്നതില്‍ അദ്ദേഹത്തിന്റെ കൊക്കില്‍ ഒതുങ്ങി നില്‍ക്കുന്ന തീരുമാനങ്ങളായിരിക്കില്ല ഇതെന്നുമെന്നതിനുള്ള സൂചനയാണ് രാജ്യത്ത് ഇപ്പോള്‍തന്നെ ഉയര്‍ന്നിട്ടുള്ള പ്രതിഷേധത്തിന്റെ സ്വരങ്ങള്‍.

 

Continue Reading

Video Stories

സിവില്‍ സര്‍വീസ് ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂട്: സാദിഖലി തങ്ങള്‍

ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Published

on

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് തലത്തിലെ സിവില്‍ സര്‍വീസ് മേഖലകളിലേയ്ക്ക് കേരളത്തിലെ യുവാക്കള്‍ കൂടുതലായി കടന്നുവരണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഭരണകൂടത്തിന്റെ ഉരുക്കുചട്ടക്കൂടാണ് സിവില്‍ സര്‍വീസെന്നും ഭരണതലത്തില്‍ നേരിട്ടടപെടാന്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ’10 ഐ.എ.എസ്. വിജയഗാഥകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിവില്‍ സര്‍വീസിലേക്ക് എത്തിപ്പെടാല്‍ ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ടെന്നും എന്നാല്‍ ലക്ഷ്യബോധമുണ്ടെങ്കില്‍ എവിടെയും എത്തിപ്പെടാല്‍ കഴിയുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പൊതുമണ്ഡലത്തെ തന്നെ നയിക്കാന്‍ ശേഷിയും കഴിവുമുള്ളവരാണ് ഐ.എ.എസ് രംഗത്തെ പുതുതലമുറക്കാരെന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച മുന്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു പറഞ്ഞു. അത്തരക്കാരുടെ അനുഭവം വായനക്കാരിലേക്ക് എത്തിക്കാന്‍ പുസ്തകത്തിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

നവതി ആഘോഷത്തിന്റെ ഭാഗമായി ചന്ദ്രിക എഡിറ്റോറിയല്‍ പേജില്‍ പത്ത് ദിവസങ്ങളില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച, പി. ഇസ്മായില്‍ തയ്യാറാക്കിയ പത്ത് ഐ.എ.എസുകാരുമായി നടത്തിയ അഭിമുഖങ്ങളുടെ പരമ്പരയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വലിയ പ്രചോദനം നല്‍കുന്ന പുസ്തകമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിന് വലിയ മുതല്‍ കൂട്ടാണ് പുസ്തകമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തില്‍ എന്തെങ്കിലും നിറവേറ്റാനുണ്ടെന്ന ബോധ്യമുള്ളവരാണ് മറ്റ് പ്രൊഫഷനുകള്‍ ഉപേക്ഷിച്ച് സിവില്‍ സര്‍വീസിലേയ്ക്ക് എത്തുന്നതെന്ന് പുസ്തക പരിചയം നടത്തിയ ഡോ. എം.കെ. മുനീര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം ഐ.എം.ജി പത്മം ഹാളില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി.കെ ബഷീര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ഉബൈദുള്ള, ടി.വി ഇബ്രാഹീം, നജീബ് കാന്തപുരം, എ.കെ.എം അഷറഫ്, യു.പ്രതിഭ, ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖ കമ്പനി (വിസില്‍) എം.ഡി. ദിവ്യ എസ്. അയ്യര്‍, വനിതാ, ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിതാ വി.കുമാര്‍, പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ രേണുരാജ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ, എം. എസ്. എഫ് സംസ്ഥാന പ്രസിഡന്റ്‌ പി. കെ നവാസ്, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ്, ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പിടിയിലായത്

Published

on

കൊല്ലം അഞ്ചലില്‍ ഒന്‍പതു വയസ്സുകാരനെ ജനലില്‍ കെട്ടിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അഞ്ചല്‍ തേവര്‍തോട്ടം കണിക്കോണം ചരുവിളപുത്തന്‍വീട്ടില്‍ മണിക്കുട്ടന്‍ (35) ആണ് പോക്‌സോ കേസില്‍ അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ച സാധനം വാങ്ങാനായി മണിക്കുട്ടന്റെ വീട്ടിലെത്തിയ ഒന്‍പതുകാരനെ ഇയാള്‍ ബലമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിയെ തള്ളിമാറ്റി കുതറിയോടിയപ്പോള്‍ ഇയാള്‍ കുട്ടിയെ പിടികൂടുകയും വീടിന്റെ ഹാളിലെ ജനല്‍ കമ്പിയില്‍ തുണിക്കഷ്ണം കൊണ്ട് കൈകള്‍ കൂട്ടികെട്ടുകയും ചെയ്തു. സംഭവത്തില്‍ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മണിക്കുട്ടനെതിരെ അഞ്ചല്‍ പൊലീസ് കേസെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Continue Reading

Trending