Connect with us

Video Stories

മുത്തലാഖ് ബില്ലിലെ ദുഷ്ടലാക്ക്

Published

on

മൂന്നുതവണ മൊഴിചൊല്ലി ഭാര്യാബന്ധം വേര്‍പെടുത്തുന്ന മുത്തലാഖ് വ്യവസ്ഥ റദ്ദാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ വലിയ ചോദ്യശരങ്ങളാണ് ഒരിക്കല്‍കൂടി രാജ്യത്ത് ഉയര്‍ത്തിവിട്ടിരിക്കുന്നത്. മുസ്്‌ലിംസമുദായത്തിലെ എല്ലാ രാഷ്ട്രീയകക്ഷികളും സമുദായത്തിനകത്തെ ഏതാണ്ടെല്ലാവരും രാജ്യത്തെ പ്രമുഖ മതേതര പാര്‍ട്ടികളും ബി.ജെ.പിയുടെ തന്നെ വനിതാ അംഗം പോലും എതിര്‍ത്തിട്ടും കേന്ദ്രസര്‍ക്കാര്‍ ബില്‍ പാസാക്കിയിരിക്കയാണ്. ഡിസംബര്‍ 17ന് അവതരിപ്പിച്ച ബില്ലിന്മേല്‍ ലോക്‌സഭയില്‍ ചര്‍ച്ചക്കുശേഷം വ്യാഴാഴ്ച വോട്ടെടുപ്പ് നടന്നപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെതിരായ നിലപാടെടുത്തു. 245പേര്‍ അനുകൂലിച്ചും 11 പേര്‍ എതിര്‍ത്തും വോട്ടുചെയ്തപ്പോള്‍ കോണ്‍ഗ്രസടക്കമുള്ള പത്ത് പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ചു. മുസ്്‌ലിംലീഗും സി.പി.എമ്മും ആര്‍.എസ്.പിയും ബിജുജനതാദളും അണ്ണാഡി.എം.കെയും എതിര്‍ത്ത് വോട്ടുചെയ്യുകയായിരുന്നു.

ഒന്‍പതു ഭേദഗതികള്‍ പ്രതിപക്ഷം കൊണ്ടുവന്നെങ്കിലും അതെല്ലാം വോട്ടിനിട്ടുതള്ളിയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി ബില്‍ പാസാക്കിയത്. ഇനി രാജ്യസഭകൂടി പാസാക്കിയാലേ ബില്‍ രാഷ്ട്രപതിയുടെ അനുമതിയോടെ രാജ്യത്തെ നിയമമാകുകയുമുള്ളൂ.
വിവാഹമോചനം എന്നത് ലോകത്തെ ഏതാണ്ട് എല്ലാ മതങ്ങളും ജനാധിപത്യസമൂഹങ്ങളും അംഗീകരിച്ചിട്ടുള്ള ഒന്നാണ്. വ്യക്തമായ കാരണങ്ങളാല്‍ വളരെയധികം അവധാനതയോടെ പലഘട്ടങ്ങളിലായി എടുക്കേണ്ട ജീവിതത്തിലെ സുപ്രധാനമായ തീരുമാനത്തെയാണ് മുത്തലാഖ് എന്നപേരില്‍ ദുര്‍വ്യാഖ്യാനിച്ച് സമൂഹത്തിനു മുമ്പാകെ വികൃതമാക്കിയിരിക്കുന്നത്. ഇതില്‍ ഇന്ത്യയിലെ പ്രമുഖ വര്‍ഗീയപാര്‍ട്ടിയായ ബി.ജെ.പിയുടെ പങ്ക് അനന്യമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നുവെന്നാണ് മുത്തലാഖിനെതിരെയുളള പ്രധാന പരാതി.

വിവാഹബന്ധത്തിലിരിക്കെ പൊടുന്നനെ ബന്ധം വേര്‍പെടുത്തപ്പെടുന്ന അവസ്ഥ ആര്‍ക്കായാലും വേദനാജനകംതന്നെ. സ്ത്രീകളുടെയും കുട്ടികളുണ്ടെങ്കില്‍ അവരുടെയും ജീവിതച്ചെലവ് വഴിമുട്ടുമെന്നതാണ് പരാതികള്‍ക്ക് കാരണം. ഭര്‍ത്താവാണ് കുടുംബത്തിന്റെ മുഖ്യവരുമാനസ്രോതസ്സ് എന്ന ആശയത്തില്‍നിന്നാണ് അത് വരുന്നത്. ഭാര്യയും കുട്ടികളും പുരുഷന്റെ ചെല്ലുചെലവിലായിരിക്കണമെന്ന നിര്‍ബന്ധ ആശയത്തിന്റെ അടിസ്ഥാനംതന്നെ ഇസ്്‌ലാമാണെന്നതാണ് വിവാദമുയര്‍ത്തുന്നവര്‍ മറന്നുപോകുന്നത്. കഴിഞ്ഞവര്‍ഷമാണ് സുപ്രീംകോടതി മുത്തലാഖ് റദ്ദാക്കി നിയമംകൊണ്ടുവരാന്‍ ഉത്തരവിട്ടത്. അതേതുടര്‍ന്ന് മുത്തലാഖ്ബില്‍ ലോക്‌സഭയുടെ പരിഗണനക്കുവന്നപ്പോള്‍ അത് കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ ഭേദഗതികളോടെ പാസാക്കിയിരുന്നു. പക്ഷേ രാജ്യസഭയില്‍ പാസാകാതിരുന്നതോടെ ബില്‍ സെപ്തംബറില്‍ ഓര്‍ഡിനന്‍സ് ആക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.

തന്നെ മുത്തലാഖ്് ചെയ്തതായി ഒരു സ്ത്രീ പരാതിയുമായി വന്നാലുടന്‍ ഭര്‍ത്താവിനെ അറസ്റ്റുചെയ്ത് മൂന്നുവര്‍ഷത്തേക്ക് ജയിലിലിടുന്ന ക്രൂര വ്യവസ്ഥയാണ് ബില്ലിലുള്ളത്. ഇയാള്‍തന്നെ ഭാര്യക്ക് ചെലവിന് കൊടുക്കുകയും വേണമത്രെ. ശാബാനുകേസ് വിധിയെതുടര്‍ന്ന് ശരീഅത്ത് നിയമത്തിന്റെ ചുവടുപിടിച്ച് 1986ല്‍ രാജീവ്ഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്്‌ലിം വിവാഹമോചിതയുടെ ജീവനാംശത്തിന് വ്യവസ്ഥചെയ്യുന്ന മുസ്്‌ലിം സ്ത്രീ (വിധവാ സംരക്ഷണ) നിയമത്തിന്റെ ലംഘനമാണിത്. ഭരണഘടനയുടെ 25-ാം വകുപ്പിലെ മതസ്വാതന്ത്ര്യത്തിന്റെ നിരാസം കൂടിയാണിതെന്ന് ബില്ലിനെ എതിര്‍ത്തുകൊണ്ട് മുസ്‌ലിം ലീഗ് പ്രതിനിധി ഇ.ടി മുഹമ്മദ് ബഷീര്‍ നടത്തിയ ശക്തവും ന്യായയുക്തവുമായ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. ഭാര്യയുടെ വാദംകേട്ടശേഷംമാത്രമേ ജാമ്യംനല്‍കാവൂ എന്നതാണ് മറ്റൊരുവ്യവസ്ഥ. ഇത് നടപ്പായാല്‍ നിയമത്തിന്റെ ദുരുപയോഗം വ്യാപകമാകും. ഏതെങ്കിലും കാരണവശാല്‍ ഒത്തുതീര്‍പ്പിനുള്ള അവസരംപോലും ഇല്ലാതാകും. സ്ത്രീയും കുട്ടികളും വഴിയാധാരമാവും. ഇതിനൊക്കെ വ്യക്തമായ മറുപടി പറഞ്ഞേ മോദിസര്‍ക്കാറിന് ഇനി മുന്നോട്ടുപോകാവൂ.

മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം സ്ത്രീവിമോചനമോ അവരുടെ സ്വാതന്ത്ര്യത്തോടുള്ള ഐക്യദാര്‍ഢ്യമോ അല്ലെന്നും കേവലം വോട്ടുരാഷ്ട്രീയമാണെന്നും വ്യക്തമാണ്. ഹൈന്ദവവികാരം ഇളക്കിവിടുകയാണ് അവരുടെ ഗൂഢലക്ഷ്യം. പക്ഷേ ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന മതേതരരായ ഹൈന്ദവവിശ്വാസികളെസംബന്ധിച്ച് ഇതൊരു വിഷയമേ അല്ലെന്നത് അറിയാതിരിക്കുന്നതാണ് അത്ഭുതം. ഇസ്്‌ലാം പ്രാകൃതമതമാണെന്നും മുസ്‌ലിംകള്‍ മുത്ത്വലാഖ് ഉപയോഗിച്ച് സ്ത്രീകളെ വഴിയാധാരമാക്കുകയാണെന്നുമൊക്കെയാണ് യാതൊരുവിധ തെളിവുകളുടെയും അടിസ്ഥാനമില്ലാതെ ചിലര്‍ കുപ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നത്. പതിനെട്ടര കോടിയോളം വരുന്ന ഇന്ത്യന്‍മുസ്്‌ലിംകളില്‍ വെറും 02 ശതമാനം മാത്രമാണ് ഈ സമ്പ്രദായം അവലംബിച്ചിട്ടുള്ളത്. ഇന്ത്യയില്‍ മുത്തലാഖിനെതിരെ രംഗത്തുവന്നവരില്‍ അധികവും വനിതാആക്ടിവിസ്റ്റുകളായ ഇതരമതക്കാരാണെന്ന വസ്തുത ഇക്കാര്യം സമര്‍ത്ഥിക്കുന്നുണ്ട്. ഹിന്ദുസമുദായവിഭാഗങ്ങളിലാണ് രാജ്യത്ത് കൂടുതല്‍പേരും വിവാഹമോചനം നടത്തുന്നത് . മുത്തലാഖ്‌പോലെ ഏതെങ്കിലും ആചാരത്തിന്റെ പിന്തുണയോ പേരോ അതിനില്ലെന്നത് മാത്രമാണ് അതിനെതിരെ സമഗ്രമായൊരു നിയമം കൊണ്ടുവരാതിരിക്കാനുള്ള കാരണം. ഉത്തരേന്ത്യയിലെ ഹൈന്ദവാചാരപ്രകാരം ഭര്‍ത്താവ ്മരിച്ചാല്‍ വിധവ എന്ന വിളിപ്പേരുമായി ശുഭ്രവസ്ത്രംമാത്രം ധരിച്ചും തല മുണ്ഡനംചെയ്തും ക്ഷേത്രപരിസരങ്ങളില്‍ ഭിക്ഷയാചിച്ചു കഴിയേണ്ട സ്ത്രീയുടെ അവസ്ഥ അതിദയനീയമാണ്. മഥുരയിലും കാശിയിലുമൊക്കെ ഇത്തരം ഹതഭാഗ്യരായ വനിതകളെ എത്രയെങ്കിലും കാണാം. ശബരിമല യുവതീക്ഷേത്രപ്രവേശനവിഷയത്തില്‍ ആക്ടിവിസ്റ്റുകളായ ഭക്തകള്‍ക്കെതിരെ സമരംചെയ്യുന്നവരാണ് ബി.ജെ.പിക്കാര്‍ എന്നോര്‍ക്കുമ്പോള്‍ മുത്തലാഖിലെ അവരുടെ ഇരട്ടത്താപ്പില്‍ വലിയകൗതുകം തോന്നുന്നത് സ്വാഭാവികം.

മതത്തെ രാഷ്ട്രീയത്തിന് വേണ്ടി ഏതുതരംവരെ താണും ദുരുപയോഗംചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി എന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ആരോടും വിശദീകരിക്കേണ്ട കാര്യമില്ല. അതുവഴിയുള്ള വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് മുത്തലാഖ് ബില്ലുമെന്നുമാത്രം കരുതിയാല്‍ മതി. നമ്മുടെ പ്രധാനമന്ത്രിതന്നെ ഒരുമുത്തലാഖിന്റെയും പിന്‍ബലമില്ലാതെ ഭാര്യ യശോദയുമായി പതിറ്റാണ്ടുകളായി അകന്നുകഴിയുകയാണ്. സ്വന്തംഭാര്യ നിലവിലുണ്ടോ ഉപേക്ഷിച്ചോ എന്നുപോലും വ്യക്തമായി പറയാത്ത പ്രധാനമന്ത്രിയുടെ മുത്തലാഖ് ഇരകളോടുള്ള സ്‌നേഹത്തെക്കുറിച്ച് അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ ഇവ്വിഷയത്തിലെ ഇദംപ്രഥമമായുള്ള നിലപാടുകള്‍ പരിശോധിക്കണം. ഈ വര്‍ഷമാദ്യം ജമ്മുകാശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ തന്റെപാര്‍ട്ടിയില്‍പെട്ട പ്രമുഖനും പൊലീസുകാരുംചേര്‍ന്ന് ബലാല്‍സംഗം ചെയ്തുകൊന്നപ്പോള്‍ അത് കാര്യമാക്കേണ്ടെന്ന ്പറഞ്ഞയാളാണ് നരേന്ദ്രമോദി. ഇദ്ദേഹത്തിന്റെ ഗുജറാത്ത് മുഖ്യമന്ത്രിപദകാലത്ത് ബി.ജെ.പി-സംഘ്പരിവാറുകാര്‍ എത്ര മുസ്്‌ലിംവനിതകളെയാണ് ബലാല്‍സംഗത്തിനിരയാക്കിയതും ചുട്ടെരിച്ചതും. ഇസ്രത്ജഹാന്‍, ബെസ്റ്റ്‌ബേക്കറി, സൊഹറാബുദ്ദീന്‍ കൊലപാതകക്കേസുകളും ഉദാഹരണം. അപ്പോള്‍ സ്ത്രീകളോടുള്ള സ്‌നേഹം തരാതരംപോലെ ഉപയോഗിക്കേണ്ടതാണെന്നാണ് മോദിയുടെ നയമെന്ന് വരുന്നു. ഇതാണ് ബി.ജെ.പിയുടെ മുസ്്‌ലിം വനിതാപ്രേമ കള്ളക്കണ്ണീര്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending