Connect with us

Video Stories

റഷ്യക്കെതിരെ ഉപരോധം സംഘര്‍ഷം വളര്‍ത്തുന്നു

Published

on

കെ. മൊയ്തീന്‍കോയ

റഷ്യയും ചൈനയും ഉള്‍പ്പെട്ടിരുന്ന പഴയ സോഷ്യലിസ്റ്റ് ചേരിയുമായി നയതന്ത്ര-സൈനിക രംഗത്ത് വീണ്ടും ‘ഏറ്റുമുട്ടലി’ലേക്ക് നീങ്ങുന്ന അമേരിക്കയുടെ സമീപനം കൂടുതല്‍ സംഘര്‍ഷത്തിലേക്ക് ലോകത്തെ തള്ളിവിടുന്നത് ആശങ്ക ജനിപ്പിക്കുന്നു. സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സെനറ്റ് തീരുമാനത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് മോസ്‌കോയിലെ അമേരിക്കന്‍ നയതന്ത്രജ്ഞരെ വെട്ടിക്കുറച്ച് പുറത്ത് പോകാന്‍ ആജ്ഞാപിക്കുന്നതാണ് റഷ്യന്‍ തീരുമാനം. ലോകത്തെ വെല്ലുവിളിച്ച് ഉത്തരകൊറിയ ഒരിക്കല്‍കൂടി നടത്തിയ മിസൈല്‍ പരീക്ഷണത്തോട് അമേരിക്കയുടെ പ്രതികരണം ദുര്‍ബലമാണ്. അതേസമയം തെക്കന്‍ ചൈനാ കടലില്‍ ചൈനയുടെ സൈനിക നീക്കത്തിന് അമേരിക്ക നല്‍കിയ മുന്നറിയിപ്പിന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കരുത്ത് പ്രകടിപ്പിച്ചായിരുന്നു മറുപടി. സോഷ്യലിസ്റ്റ് ചേരിയോടൊപ്പമുള്ള വെനിസ്വേലന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കയുടെ പിന്തുണയോടെ നാല് മാസമായി നടക്കുന്ന പ്രക്ഷോഭത്തെ തളര്‍ത്തുന്നതാണ്, അവിടത്തെ തെരഞ്ഞെടുപ്പ് ഫലം.
കഴിഞ്ഞ നവംബര്‍ എട്ടിന് അമേരിക്കയുടെ അമരത്ത് ഡൊണാള്‍ഡ് ട്രംപ് എത്തിയ ശേഷം സ്വീകരിച്ച തീരുമാനങ്ങളില്‍ മിക്കവയും വിവാദം സൃഷ്ടിക്കുന്നതും ലോക സംഘര്‍ഷം വളര്‍ത്തുന്നതുമായി. റഷ്യന്‍ ബന്ധം സുദൃഢമാക്കാന്‍ ട്രംപ് സ്വീകരിച്ച നടപടി ആശ്വാസം പകര്‍ന്നിരുന്നുവെങ്കിലും റഷ്യ, ഉത്തരകൊറിയ, ഇറാന്‍ എന്നീ രാഷ്ട്രങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ സെനറ്റ് തീരുമാനം അവയെല്ലാം അട്ടിമറിച്ചു. അമേരിക്കയുടെ റഷ്യയിലെ എംബസിയില്‍ നിന്ന് 755 നയതന്ത്രജ്ഞരോട് പുറത്ത് പോകാന്‍ വ്‌ളാഡ്മിര്‍ പുടിന്‍ ഉത്തരവിട്ടത് ട്രംപ് ഭരണകൂടത്തെ ഞെട്ടിച്ചു. പരിമിത ജീവനക്കാര്‍ മാത്രം ഇവിടെ മതിയെന്നാണ് റഷ്യന്‍ ഭാഷ്യം. നേരത്തെ റഷ്യയുടെ അക്രമോത്സുക വിദേശ നയത്തെ ബറാക് ഒബാമ ഭരണകൂടം എതിര്‍ത്തതാണ്. ഉക്രൈന്‍ ഇടപെടലും സിറിയയില്‍ ബശാറുല്‍ അസദിന് നല്‍കിവന്ന സൈനിക പിന്തുണയും അമേരിക്കയുടെ കടുത്ത എതിര്‍പ്പിന് കാരണമായി. ഇവയൊക്കെ നിലനില്‍ക്കുമ്പോഴും ബന്ധം മെച്ചപ്പെടുത്താന്‍ ട്രംപ് ശ്രമം തുടങ്ങി. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി റഷ്യയുടെ ഭാഗത്ത് ഉണ്ടായ നീക്കം ഹിലരി ക്ലിന്റന്റെ പരാജയത്തിന് കാരണമായെന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നു. ഇത് സംബന്ധിച്ച വിവാദം അമേരിക്കയില്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഒബാമയുടെ ഭരണ കാലഘട്ടത്തില്‍ റഷ്യയെ വരിഞ്ഞുമുറുക്കി അതിര്‍ത്തി രാജ്യങ്ങളില്‍ അമേരിക്ക അധികം സൈനികരെ വിന്യസിച്ചതും പോളണ്ട് കേന്ദ്രമാക്കി മിസൈല്‍ സംവിധാനം സ്ഥാപിച്ചതും റഷ്യയെ പ്രകോപിപ്പിച്ചതാണ്. എന്നാല്‍ ട്രംപിന്റെ തുടക്കം ഇവയൊക്കെ എതിര്‍ത്തു കൊണ്ടായിരുന്നു. സോഷ്യലിസ്റ്റ് ചേരിക്കെതിരെ ‘ശീതയുദ്ധ’ കാലത്ത് രൂപം നല്‍കിയ നാറ്റോ സൈനിക സഖ്യത്തോട് പോലും ട്രംപിന് ആഭിമുഖ്യം കുറവായിരുന്നതാണ്. പാരീസ് കാലാവസ്ഥ ഉടമ്പടിയില്‍ നിന്ന് ട്രംപ് ഒളിച്ചോടിയപ്പോള്‍ യൂറോപ്പും റഷ്യയും ചൈനയും വളരെ അടുത്തു. പക്ഷെ, പുതിയ സംഭവഗതികള്‍ നയതന്ത്ര രംഗത്ത് അമേരിക്കക്ക് വലിയ തിരിച്ചടിയാകുമെന്നാണ് പൊതു വിലയിരുത്തല്‍. രാഷ്ട്രാന്തരീയ രംഗത്ത് അമേരിക്കയുടെ മേല്‍ക്കോയ്മ അനുവദിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന വ്‌ളാഡ്മിര്‍ പുടിന്‍ അമേരിക്ക സ്വാധീനം ഉറപ്പിച്ച പല മേഖലകളിലേക്കും കടന്നുകയറി. പശ്ചിമേഷ്യയില്‍ റഷ്യന്‍ ഇടപെടല്‍ സജീവമണ്. 1967-ലെ അറബ്-ഇസ്രാഈല്‍ യുദ്ധത്തെ തുടര്‍ന്ന് അറബ് രാഷ്ട്രങ്ങള്‍ റഷ്യയുമായി (പഴയ യു.എസ്.എസ്.ആര്‍) അകലം കാണിച്ചതാണ്. അന്ന് അറബ് ചേരിക്ക് ആവശ്യമായ സഹകരണം റഷ്യയുടെ ഭാഗത്ത് നിന്നും ലഭിച്ചില്ലെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. സിറിയയില്‍ ബശാര്‍ ഭരണം നിലനില്‍ക്കുന്നത് തന്നെ റഷ്യന്‍ സൈനിക പിന്തുണയിലാണ്. ജി.സി.സി പ്രതിസന്ധിയിലും ഇറാന്‍ പ്രശ്‌നത്തിലും റഷ്യന്‍ നിലപാട് സജീവമാണ്. അതേസമയം, ലോക രാഷ്ട്രീയത്തില്‍ സജീവ സാന്നിധ്യം അറിയിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്ന ചൈനയും അടികിട്ടിയപ്പോള്‍ രംഗത്ത് വന്നു. തെക്കന്‍ ചൈനാ കടലില്‍ കൃത്രിമമായി നിര്‍മ്മിച്ച ദ്വീപുകള്‍ സൈനികവത്കരിക്കാനുള്ള ചൈനീസ് നീക്കത്തെ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റീസ് ശക്തമായി എതിര്‍ത്തത് പ്രശ്‌നം വഷളാക്കി.
ചൈനയുടെ പ്രധാന സൈനിക വിഭാഗമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷിക പരേഡില്‍ പ്രസിഡണ്ട് ഷി ചിന്‍പിങിന്റെ മുന്നറിയിപ്പ് ഇന്ത്യന്‍ അതിര്‍ത്തി പ്രശ്‌നവുമായി ബന്ധപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം വസ്തുതാപരമല്ല, മറിച്ച് തെക്കന്‍ ചൈനാ കടല്‍ വിഷയത്തില്‍ അമേരിക്കയുടെ മുന്നറിയിപ്പിനുള്ള മറുപടിയായി വിശേഷിപ്പിക്കുന്നവരാണ് യുദ്ധ നിരീക്ഷകരില്‍ ഭൂരിപക്ഷവും. 12,000 സൈനികര്‍ യുദ്ധ വേഷത്തിലാണ് പരേഡ് നടത്തിയത്. ചൈനയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഉത്തരകൊറിയയെ നിയന്ത്രിക്കാന്‍ അമേരിക്ക നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവഗണിക്കപ്പെടുന്നു. ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ നടത്തിയതും അമേരിക്കയെ അസ്വസ്ഥമാക്കി. ഉത്തരകൊറിയക്ക് മുകളില്‍ പോര്‍ വിമാനങ്ങള്‍ പറത്തിച്ചും മുന്നറിയിപ്പ് നല്‍കിയും അമേരിക്ക നടത്തുന്ന തന്ത്രം വിലപ്പോകുന്ന ലക്ഷണമില്ല. യു.എന്‍ ഏര്‍പ്പെടുത്തിയ ഉപരോധം അതിജീവിക്കാന്‍ ഉത്തരകൊറിയയെ സഹായിക്കുന്നത് ചൈനയാണ്. എന്നാല്‍ അവരെ നിയന്ത്രിക്കാന്‍ ചൈനക്ക് കഴിയുന്നില്ലെന്ന അവകാശവാദം, ആരും വിശ്വസിക്കില്ല. ഉത്തരകൊറിയക്ക് നേരെ യുദ്ധം പ്രഖ്യാപിക്കാന്‍ അമേരിക്ക ഭയപ്പെടുന്നുവെന്നാണ് യുദ്ധ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ആണവശേഷി സംഭരിച്ച ഉത്തരകൊറിയ എങ്ങനെയാണ് പ്രതികരിക്കുക എന്നതിലാണ് ഉല്‍കണ്ഠ. യു.എന്‍ രക്ഷാസമിതി നോക്കുകുത്തിയാണെന്ന് യു.എന്നിലെ അമേരിക്കന്‍ സ്ഥാനപതി നിക്കി ഹാലെ ആരോപിക്കുന്നത് അത്ഭുതകരമാണ്. യു.എന്‍ രക്ഷാസമിതിയുടെ അനുമതി തേടിയായിരുന്നില്ല ഇറാഖിന് മേല്‍ യുദ്ധം അടിച്ചേല്‍പ്പിച്ചത്. രക്ഷാസമിതി വന്‍ ശക്തികളുടെ കളിപ്പാവയാണ്. ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളെ ഉള്‍പ്പെടുത്താന്‍ തയാറാകാത്തതും അത് കൊണ്ടാണ്.
ശീതയുദ്ധ കാലഘട്ടത്തിലേത് പോലെ അമേരിക്കയുടെ ഇംഗിതത്തിന് വഴങ്ങാത്ത രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളെ തകിടം മറിക്കുകയാണ് പ്രധാന അജണ്ട. നിരവധി ഭരണത്തലവന്മാര്‍ വധിക്കപ്പെട്ടു. സി.ഐ.എ ഇതിന് നേതൃത്വം നല്‍കിയപ്പോള്‍ മറുവശത്ത് സോവിയറ്റ് റഷ്യ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ വിവിധ രാജ്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാനും ശ്രമിച്ചു. ഇവക്ക് ഇടയില്‍ ‘ജനഹിതം’ അട്ടിമറിക്കപ്പെട്ടു.
കമ്മ്യൂണിസ്റ്റുകളുടെ ചേരി തകര്‍ന്നടിഞ്ഞു. ഇപ്പോഴും പാശ്ചാത്യ ശക്തികള്‍ ‘അട്ടിമറിപ്പണി’ തുടരുകയാണ്. ഇറാഖില്‍ സദ്ദാം ഹുസൈനെയും ലിബിയയില്‍ മുഅമ്മര്‍ ഖദ്ദാഫിയെയും തകര്‍ത്തവര്‍ എന്ത് നേടി. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ഹ്യൂഗോ ഷാവേസിന്റെ പിന്‍ഗാമിയെ പുറത്താക്കാന്‍ നാല് മാസമായി അമേരിക്കയുടെ പിന്തുണയോടെ കലാപം അഴിച്ചുവിടുന്നു. ഷാവേസിന് ശേഷം അധികാരത്തില്‍ വന്ന പ്രസിഡണ്ട് നിക്കോളോസ് മധുറോവിന്റെ നേതൃത്വത്തില്‍ നടത്തിയ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചാണ് പ്രക്ഷോഭം തുടരുന്നത്. ജനഹിതമല്ല, സാമ്രാജ്യത്വ താല്‍പര്യമാണ് ഇവക്ക് പിറകില്‍. ശീതയുദ്ധ കാലത്തേക്ക് തിരിച്ചുപോക്ക് ലോകസമൂഹം ആഗ്രഹിക്കുന്നില്ല. അവര്‍ ആഗ്രഹിക്കുന്നത് സമാധാനമാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending