Connect with us

More

ജമ്മുകശ്മീരിലെ കൈവിട്ട കളി

Published

on

ഹിന്ദുത്വ വര്‍ഗീയതയുടെ നാള്‍വഴിയിലെ സുപ്രധാന അജണ്ടയാണ് ജമ്മുകശ്മീരിനുമേലുള്ള അനാവശ്യ കൈകടത്തലിലൂടെ സംഘ്പരിവാരം സാധിച്ചെടുത്തിരിക്കുന്നത്. രാജ്യത്തെ പ്രത്യേകവും പൂര്‍ണവുമായ അധികാരങ്ങളുള്ള ജമ്മുകശ്മീര്‍സംസ്ഥാനത്തെ ജമ്മുകശ്മീര്‍, ലഡാക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിച്ചിരിക്കുന്നു. ഇന്നലെ രാവിലെ ഭരണഘടനാഭേദഗതിക്ക് പോലും കാത്തുനില്‍ക്കാതെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ്‌കോവിന്ദ് ജമ്മുകശ്മീരിന്റെ പ്രത്യേകപദവി – ഭരണഘടനയിലെ 370-ാം വകുപ്പ്- എടുത്തുകളഞ്ഞത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പോലെ കശ്മീരി ജനതക്ക് പ്രത്യേകാവകാശങ്ങള്‍ അനുവദിച്ചുനല്‍കുന്ന 35 (എ) വകുപ്പും റദ്ദാക്കിയിരിക്കുന്നു. പതിനൊന്നുമണിയോടെ ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയില്‍ അവതരിപ്പിച്ച് വൈകീട്ട് 61 നെതിരെ 125 വോട്ടോടെ പാസാക്കിയെടുത്ത ‘ജമ്മുകശ്മീര്‍ പുന:സംഘടനാബില്‍’ കശ്മീര്‍ പ്രശ്‌നത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ആര്‍.എസ്.എസ്സിന്റെ ഗൂഢ അജണ്ടയാണ് വ്യക്തമാക്കുന്നത്.

സ്വതവേ പ്രശ്്‌നകലുഷിതമായ സംസ്ഥാനത്തെ കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് എടുത്തെറിയാനേ ഇത് ഉപകരിക്കൂ. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുല്ല, ഉമര്‍അബ്ദുല്ല, മെഹബൂബമുഫ്തി, ഹുരിയത്് നേതാക്കള്‍ തുടങ്ങിയവരെയെല്ലാം ഒറ്റയടിക്ക് വീട്ടുതടങ്കലിലാക്കിയാണ് പാറ്റണ്‍ ടാങ്കുകളും ലക്ഷക്കണക്കിന് സായുധ സൈനികരുമായി ഒരു ജനതക്കുനേരെ കേന്ദ്ര ഭരണകൂടം ഇരച്ചുചെന്നിരിക്കുന്നത്. ഇവര്‍ ഒന്നടങ്കം ജനങ്ങളോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടും മെഹബൂബയടക്കം പലരെയും അറസ്റ്റ് ചെയ്തിരിക്കുന്നു. അടിയന്തിരാവസ്ഥാസമാനമായി സംസ്ഥാനം മുഴുവന്‍ വാര്‍ത്താവിനിമയ ബന്ധങ്ങളും പൊതുപരിപാടികളുമെല്ലാം നിരോധിച്ചിരിക്കുന്നു.

ടൂറിസം രംഗത്തടക്കം ഉണ്ടായേക്കാവുന്ന തിരിച്ചടിയടക്കം സംസ്ഥാനത്ത് എന്തുതരം പ്രതികരണമാണ് വരാനിരിക്കുന്നതെന്നും അതെവിടെ ചെന്നെത്തുമെന്നൊന്നും ഒരു നിശ്ചയവുമില്ല. പി.ഡി.പിയുമായി ചേര്‍ന്ന് ഭരിച്ചുകൊണ്ടിരുന്ന സംസ്ഥാന ഭരണത്തില്‍നിന്ന് സ്വയം പിന്‍വാങ്ങി 2018 ജൂണിലാണ് ബി.ജെ.പിയുടെ മോദി സര്‍ക്കാര്‍ ജമ്മുകശ്മീരിലെ ജനാധിപത്യ സര്‍ക്കാരിനെ പിരിച്ചുവിട്ട് ഗവര്‍ണര്‍ ഭരണം ഏര്‍പെടുത്തിയത്. ഡിസംബറില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 12ന്് രാഷ്ട്രപതി ഭരണം രണ്ടാമതും നീട്ടിയ ബി.ജെ.പി അധ്യക്ഷനായ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നീക്കത്തെ അന്നുതന്നെ പലരും സന്ദേഹത്തോടെയാണ് വീക്ഷിച്ചത്. അതിതാ നടപ്പായിരിക്കുന്നു. ഏഴു പതിറ്റാണ്ടായി ജമ്മുകശ്മീര്‍ ജനത അനുഭവിച്ചുവന്ന അവകാശങ്ങള്‍ ഒരാളുടെയും ഔദാര്യമായിരുന്നില്ല; ഒരു വംശത്തിന്റെ അവകാശമായിരുന്നു.

വിവിധ നാട്ടു രാജ്യങ്ങളെപോലെ ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതിന് താല്‍പര്യം കാണിക്കാതിരുന്ന കശ്മീരി ജനതയെയും ഭരണകൂടത്തെയും ഉപാധികളോടെ ഇന്ത്യയോട് കൂട്ടിച്ചേര്‍ത്തത് അന്നത്തെ ദീര്‍ഘദൃക്കുകളായ രാഷ്ട്രമഹാരഥന്മാരായിരുന്നു. പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ആഭ്യന്തരമന്ത്രി സര്‍ദാര്‍പട്ടേല്‍, ഡോ.അംബേദ്കര്‍, കശ്മീരി ഭരണാധികാരികള്‍ തുടങ്ങിയവരെല്ലാം കശ്മീരിന്റെ ഇന്ത്യാലയനത്തെ സാധിച്ചെടുത്തത് അവധാനതയോടെയുള്ള നടപടികളിലൂടെയായിരുന്നു.

എന്നാല്‍ ഹിന്ദു മഹാസഭാനേതാവ് ശ്യാമപ്രസാദ് മുഖര്‍ജി മാത്രമാണ് ജമ്മുകശ്മീരിനെതിരായ വികാരം ഉയര്‍ത്തിക്കൊണ്ടുവന്നത്. മുസ്്‌ലിം ജനതയെ ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ള ഇന്ത്യയുമായി അടുപ്പിക്കുന്നതിന് പ്രത്യേകമായ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കിയതിനെ രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും നേതാക്കളും സര്‍വാത്മനാ സ്വാഗതം ചെയ്തപ്പോഴായിരുന്നു ഇത്.

സംസ്ഥാനപദവി, നിയമനിര്‍മാണാധികാരം, ഇതര പ്രദേശത്തുകാരുടെ കടന്നുകയറ്റത്തിന് തടയിടുന്ന ഭൂവുടമസ്ഥാവകാശം തുടങ്ങിയവ വകവെച്ചുകൊടുക്കേണ്ടത് അനിവാര്യമായിരുന്നു. പാക്കിസ്താന്‍ ഇടക്കിടെയുണ്ടാക്കുന്ന അസ്വാരസ്യങ്ങള്‍ സഹിച്ചും നീണ്ട എഴുപതു കൊല്ലക്കാലം ജമ്മുകശ്മീര്‍ ജനത ഇന്ത്യയുമായി അചഞ്ചലമായിത്തന്നെ നിലകൊണ്ടു. ആ ജനതയെ വിശ്വാസത്തിലെടുത്തുകൊണ്ട് പ്രശ്‌നങ്ങള്‍ സമാധാനപരമായി പരിഹരിക്കുക എന്ന നയമായിരുന്നു രാഷ്ട്ര സ്‌നേഹികളായവരെല്ലാം മുന്നോട്ടുവെച്ചതും നടപ്പാക്കിയതും.

എന്നാല്‍ 2014ല്‍ മോദി അധികാരത്തിലേറിയശേഷം കാര്യങ്ങളെല്ലാം പൊടുന്നനെ ഏതോ കാണാചരടുകള്‍ക്കൊത്ത് മാറിമറിയുന്ന അനുഭവമാണ് താഴ്‌വരയിലുടനീളം ഉണ്ടായത്. 2016 ജൂലൈയിലെ തീവ്രവാദി നേതാവ് ബുര്‍ഹാന്‍വാനിയുടെ കൊലപാതകത്തില്‍തുടങ്ങി യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവലിച്ചതുള്‍പ്പെടെയുള്ളതടക്കം ഇന്നത്തെ അഭൂതപൂര്‍വമായി വിന്യസിക്കപ്പെട്ട പതിനായിരക്കണക്കിന് സൈനിക സാന്നിധ്യം വരെ കേന്ദ്ര സര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും രഹസ്യ അജണ്ടയാണ് വെളിവാക്കിയിരിക്കുന്നത്.

കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാതെ അതിര്‍ത്തി സംസ്ഥാനത്തിലെ ഭീകരവാദം എന്നെന്നേക്കുമായി നിലയ്ക്കുമെന്ന് കരുതുന്നത് മോദിയുടെയും അമിത്ഷായുടെയും ദിവാസ്വപ്‌നം മാത്രമാണ്. പ്രത്യേക പദവിയാണ് ഭീകരവാദത്തിന് കാരണമെന്ന് പറയുമ്പോള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് ഇന്നത്തെയത്രയും രക്തച്ചൊരിച്ചില്‍ സംസ്ഥാനത്തുണ്ടായില്ല എന്ന് അമിത്ഷാ വ്യക്തമാക്കണം. ആസാമിലെ മുസ്്‌ലിം പൗരന്മാരെ പുറത്താക്കാനുള്ള നടപടിയോടൊപ്പമാണിതുമെന്നോര്‍ക്കണം.

ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാനുള്ള 1947ലെ തീരുമാനത്തിനുള്ള തിരിച്ചടിയാണിതെന്ന മുന്‍മുഖ്യമന്ത്രിയും പി.ഡി.പിനേതാവുമായ മെഹബൂബമുഫ്തിയുടെ പ്രസ്താവന കശ്മീരിജനതയുടെ വ്രണിത മനസ്സിനെയാണ് പ്രതിഫലിപ്പിച്ചിരിക്കുന്നത്. സായുധ ശക്തികൊണ്ട് ലോകത്ത് ഒരിടത്തും സമാധാനംപുലര്‍ന്നിട്ടില്ലെന്ന സാമാന്യമായ തിരിച്ചറിവില്ലാതെ വര്‍ഗീയവിദ്വേഷം മാത്രംവെച്ച് ഭരണഘടനയെയും ഒരു സാംസ്‌കാരികതയെയും പിച്ചിച്ചീന്തിയിരിക്കുകയാണ് മോദിയും കൂട്ടരും. ഫലസ്തീനില്‍ ഇസ്രാഈലും രാമജന്മ-ഭൂമി പ്രക്ഷോഭത്തിലൂടെ ബി.ജെ.പിയും ലക്ഷ്യമിടുന്നതുതന്നെയാണ് ഇവിടെയും നടപ്പാക്കിയിരിക്കുന്നത്.

india

ആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും

ഉത്തരവ് കുടിയേറ്റക്കാർക്കെതിരായ യോഗി ആദിത്യനാഥിന്റെ നടപടികൾക്ക് പിന്നാലെ.

Published

on

ജനനത്തീയതി കണക്കാക്കാനോ ജനനസർട്ടിഫിക്കറ്റിന് പകരമായോ ആധാർകാർഡ് ഉപയോഗിക്കാനാവില്ലെന്ന് ഉത്തരവുമായി ഉത്തർപ്രദേശ് സർക്കാർ. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനും തടവിൽ വെക്കാനുമുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഉത്തരവിനെ തുടർന്നാണ് പുതിയ നടപടി. മഹാരാഷ്ട്ര സർക്കാരും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

2023 ലെ നിയമപ്രകാരം ആധാർ കാർഡ് ഉപയോഗിച്ച് ഉണ്ടാക്കിയ ജനനസർട്ടിഫിക്കറ്റുകളും അസാധുവാകുമെന്നും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവുമെന്നും മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി. ബീഹാർ എസ്‌ഐആറിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താനുള്ള രേഖയായി ആധാർ കാർഡ് ഉപയോഗിക്കാമെന്ന സുപ്രീം കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നടപടി.

Continue Reading

Environment

ആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന്‍ നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു

ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം.

Published

on

മലപ്പുറം: ഒരിക്കല്‍ വീട്ടുമുറ്റത്ത് നിന്ന് ആകാശത്തേക്ക് കൗതുകത്തോടെ നോക്കിനിന്നിരുന്ന ആ ബാലിക ഇന്ന് ലോകശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. പ്രപഞ്ചത്തിന്റെ അതീവ ദൂരെ ഒളിഞ്ഞിരുന്ന ഭീമന്‍ വാതകമേഘത്തെ (നെബുല) കണ്ടെത്തി മലപ്പുറം ചുങ്കത്തറ സ്വദേശിയായ ഡോ. രഹന പയ്യശ്ശേരി ലോകശാസ്ത്രലോകത്തിന്റെ ശ്രദ്ധനേടി. സ്‌പെയിനിലെ CEFCA ഇന്‍സ്റ്റിറ്റ്യൂട്ടിലെ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായ രഹനയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘമാണ് ‘ഇനോര്‍മസ് ലൈമാന്‍ ആല്‍ഫ നെബുല’ വിഭാഗത്തില്‍പ്പെടുന്ന അതീവ അപൂര്‍വമായ ഈ നെബുലയെ കണ്ടെത്തിയത്. കണ്ടെത്തലിനായി നല്‍കിയിരിക്കുന്ന പേര് ‘രാ-ജാവി’ (Rahana’s Javalambre) എന്നാണ്. രഹനയുടെ പേരിലെ ‘ര’യും പഠനം നടന്ന Javalambre Observatoryയുടെ ‘ജ’യും ചേര്‍ത്താണ് ഈ പേരാക്കിയത്. ഈ നെബുളയുടെ വലുപ്പം നമ്മുടെ ക്ഷീരപഥത്തിന്റെ നാലിരട്ടിയാണെന്നാണ് പഠനനിഗമനം. ഹൈഡ്രജന്‍, ഹീലിയം, കൂടാതെ ലോഹസമ്പുഷ്ഠമായ വാതകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇത് 1100 കോടി പ്രകാശവര്‍ഷം അകലെയുള്ള പ്രപഞ്ചത്തിന്റെ ഇന്നത്തെ പ്രായത്തിന്റെ വെറും 20 ശതമാനം മാത്രമായിരുന്ന കാലഘട്ടത്തിലെ ദൃശ്യമാണ്. ജവാലാംബ്ര ആസ്‌ട്രോഫിസിക്കല്‍ ഒബ്‌സര്‍വേറ്ററിയിലെ അത്യാധുനിക ടെലിസ്‌കോപ്പുകളില്‍ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് ഈ കണ്ടെത്തല്‍ സാഫല്യം കണ്ടത്. സ്‌പെയിന്‍, ബ്രസില്‍, ചൈന ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 32 ഗവേഷകര്‍ രഹനയുടെ സംഘത്തിലുണ്ടായിരുന്നു. വിദ്യാഭ്യാസ – ഗവേഷണങ്ങളിലൂടെ ഉയരങ്ങള്‍ കീഴടക്കിയ രഹനയുടെ ജീവിതയാത്രയും ശ്രദ്ധേയമാണ്. ചുങ്കത്തറ മാര്‍ത്തോമ കോളജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം, കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സില്‍ നിന്ന് പിഎച്ച്.ഡി നേടിയതിനു ശേഷം, ചൈനയിലെ ഷാങ്ഹായ് ആസ്‌ട്രോണമിക്കല്‍ ഒബ്‌സര്‍വേറ്ററിയില്‍ ഗവേഷണം നടത്തി. പിന്നീട് സ്‌പെയിനിലേക്ക് മാറിയാണ് ഈ വലിയ നേട്ടത്തിലേക്ക് അവര്‍ എത്തിയത്. ചുങ്കത്തറ തച്ചംകോട് പയ്യശ്ശേരി തണ്ടുപാക്കല്‍ ഉസ്മാനും റംലത്തും ആണ് ഡോ. രഹനയുടെ മാതാപിതാക്കള്‍.

Continue Reading

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Trending