Connect with us

kerala

‘മുകേഷ് അടക്കം എട്ട് പേർ നേരത്തെ റിപ്പോർട്ട് വായിച്ചു; അതിക്രമം നടത്തിയവരെ സി.പി.എം സംരക്ഷിക്കുന്നു

ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Published

on

ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ് അടക്കം സിനിമാ നയ രൂപീകരണ സമിതിയിൽ ഉണ്ടായിരുന്ന എട്ട് പേർ നേരത്തെ വായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുകേഷ് രാജിവെക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സി.പി.എമ്മാണ്. എന്നാൽ അതിക്രമം നടത്തിയവരെ സി.പി.എം സംരക്ഷിക്കുകയാണ്. ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.

“മുകേഷ് രാജിവെക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത് സി.പി.എമ്മാണ്. സി.പി.എം പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. പാർട്ടി മുകേഷിന് പൂർണ പിന്തുണ നൽകുന്നു. സിനിമാ നയ രൂപീകരണ സമിതിയിൽ മുകേഷുമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് നയരൂപീകരണം നടത്തണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്. അപ്പോൾ മുകേഷ് അടക്കം എട്ട് അംഗങ്ങൾ നേരത്തെ റിപ്പോർട്ട് വായിച്ചിട്ടുണ്ട്. അത് വളരെ വൈരുദ്ധ്യം നിറഞ്ഞ കാര്യമാണ്.

എൽദോസ് കുന്നപ്പള്ളിക്ക് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ആരോപണത്തിന്റെ വ്യാപ്തി ഇതുമായി താരതമ്യം ചെയ്യാനാകില്ല. സോളർ കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറഞ്ഞവരാണ് സി.പി.എമ്മുകാർ. ഇവിടെ ആരോപണവിധേയനായ മുകേഷിനെ, ഘടകകക്ഷികൾ എതിർത്തിട്ടും സി.പി.എം സംരക്ഷിക്കുകയാണ്. നാലരക്കൊല്ലം റിപ്പോർട്ട് പൂഴ്ത്തിവെച്ചു. ഇപ്പോൾ മറ്റുപലരെയും സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം.

അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആദ്യദിനം മുതൽ കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെയാണ് ഇപ്പോൾ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. അതിക്രമങ്ങൾ നടത്തിയ ആളുകളെ അവർ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സിനിമാ രംഗത്ത് കുറ്റം ചെയ്യാത്തവരെ പോലും ജനം കാണുന്നത് തെറ്റുകാരായാവും. അതുവഴി സിനിമാ മേഖലയുടെ തകർച്ചക്ക് കാരണമാകും. അത് തടയേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണ്” -വി.ഡി. സതീശൻ പറഞ്ഞു.

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending