Connect with us

Culture

ലോകം കാത്തിരിക്കുന്ന എല്‍ക്ലാസിക്കോ കിക്കോഫിന് ഇനി മിനുട്ടുകള്‍മാത്രം, ആത്മവിശ്വാസത്തോടെ റയലും ബാര്‍സയും

Published

on

 

ലോകക്ലബ് ഫുട്‌ബോളിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായ എല്‍ക്ലാസിക്കോയുടെ കിക്കോഫിന് ഇനി മിനുട്ടകള്‍ മാത്രം ബാക്കി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ തട്ടകമായ സാന്റിയാഗോ  ബെര്‍ണബ്യൂവില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് കിക്കോഫ്. മത്സരത്തിന്റെ ലൈവ് സംപ്രേക്ഷണം ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ടെന്‍ സ്‌പോര്‍ട്‌സ് ചാനലുകളില്‍ കാണാം. സ്‌പെയ്‌നിലെ ബന്ധവൈരികളായ റയല്‍-ബാര്‍സ വശിയേറിയ മത്സരത്തില്‍ തീപ്പാറുമെന്ന പ്രതീക്ഷയലാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍.

ഫിഫ ക്ലബ് ലോകകിരീടം ചൂടിയാണ് റയല്‍ എല്‍ ക്ലാസിക്കോയ്ക്ക് ഒരുങ്ങുന്നത്. പരിക്കിന്റെ പിടിലായി കഴിഞ്ഞ ദിവസങ്ങളില്‍ പരിശീലനങ്ങളില്‍ നിന്നു വിട്ടുനിന്ന നിലവിലെ ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ നിരയില്‍ തിരിച്ചെത്തുന്നത് റയലിന് ആശ്വാസമാണ്. ചാമ്പ്യന്‍സ് ലീഗിലും മറ്റു ടൂര്‍ണമെന്റുകളിലും യഥേഷ്ടം ഗോളടിക്കുന്ന പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോയുടെ ലാലിലെ പ്രകടനം ഈ സീസണില്‍ പിന്നോട്ടുപോയത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബാര്‍സക്കെരിരെ ഗോളടിച്ച് ലീഗിലെ മോശം ഫോമിന് അറുത്തിവരു്ത്താനാവും താരത്തിന്റെ ശ്രമം. വെല്‍സ് താരം ഗാരെത് ബെയ്ല്‍ ആദ്യ ഇലവനില്‍ മടങ്ങി വരുന്നതും റയല്‍ ക്യാമ്പിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ബെയ്ല്‍ ആദ്യ ഇലനില്‍ കളിക്കുകയാണെങ്കില്‍ പരിശീലകന്‍ സിദ്ദാന്‍ ക്രിസ്റ്റ്യാനോ-ബെന്‍സീമ-ബെയ്ല്‍ സഖ്യത്തെയാവും ആക്രമണത്തിന്റെ ചുമതലയേല്‍പ്പിക്കുക. സീസണിന്റെ തുടക്കത്തില്‍ സ്പാനിഷ് സൂപ്പര്‍കപ്പില്‍ ബാര്‍സയുമായി കൊമ്പുകോര്‍ത്തപ്പോള്‍ ഇരുപാദങ്ങളിലായി 5-1ന്റെ ജയം റയലിനൊപ്പമായിരുന്നു.

കഴിഞ്ഞ സീസണില്‍ റയലിനു അടിയറവുവെച്ച ലീഗ് കിരീടം തിരിച്ചെടുക്കാന്‍ ഒരുങ്ങിയാവും പരിശീലകന്‍ ഏര്‍ണസ്‌റ്റോ വാല്‍വെര്‍ദേ കിഴീല്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും ഇന്ന് സാന്റിയാഗോയിലിറങ്ങുക. ലീഗില്‍ അപരാജിത കുതിപ്പു തുടരുന്ന ബാര്‍സക്ക് റയലുമായി ഇപ്പോള്‍ 11 പോയന്റിന്റെ വ്യക്തമായ ലീഡാണുള്ളത്. ഇന്നത്തെ മത്സരം ജയിച്ചാല്‍ കിരീടം തിരിച്ചു പിടിക്കാന്‍ ഒരുപടി കൂടി കൂടുതല്‍ അടുക്കാനാകും ബാര്‍സയുടെ ശ്രമം. അതേസമയം പരിക്കു കാരണം നായകന്‍ ഇനിയേസ്റ്റയുടെ സേവനം ബാര്‍സ ലഭിക്കാത്തത് ടീമിന് തിരിച്ചടിയാവും. മുന്നേറ്റ നിരയില്‍ മെസ്സിക്കും ലൂയിസ് സുവാരസിനൊപ്പം നെയ്യമറിനു പകരമായി ടീമിലെത്തിച്ച ബ്രസീലിയന്‍ താരം പൗളീഞ്ഞോയായിരിക്കും പന്തു തട്ടുക. ലീഗില്‍ മൂവരുംകൂടി 29 ഗോളുകളാണ് അടിച്ചുകൂടിയത്. 14 ഗോളുമായി ലീഗില്‍ ടോപ്‌സ്‌കോററായ ലയണല്‍ മെസ്സിയുടെ പ്രകടനത്തെ തന്നെയാവും ബാര്‍സ ഇന്നു കൂടുതല്‍ ആശ്രയിക്കുക. ലീഗില്‍ അവസാനമായി ഇരുവരും റയലിന്റെ തട്ടകത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ മെസ്സിയുടെ ഇഞ്ചുറി ടൈം ഗോളില്‍ ബാര്‍സ 3-2ന് ജയം സ്വന്തമാക്കുകയായിരുന്നു.

kerala

തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Published

on

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില്‍് ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. തൃശൂര്‍ മുതല്‍ കാസര്‍ക്കോട് വരെയുള്ള ഏഴു ജില്ലകളിലും പോളിംഗ് സാമഗ്രികളുടെ വിതരണം പൂര്‍ത്തിയായി. പ്രശ്‌നബാധിത ബൂത്തുകളിലുള്‍പ്പെടെ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. എട്ടു മണിയോടെ നടപടികള്‍ തുടങ്ങി. ത്രിതല പഞ്ചായത്തിലേക്ക് മൂന്നു ബാലറ്റ് യൂണിറ്റും,ഒരു കണ്‍ട്രോള്‍ യൂണിറ്റുമടങ്ങുന്ന പോളിംഗ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ ഏറ്റു വാങ്ങി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഒരു ബാലറ്റ് യൂണിറ്റും ഒരു കണ്‍ട്രോള്‍ യൂണിറ്റും വീതമാണ് വിതരണം ചെയ്തത്.

കനത്ത സുരക്ഷയാണ് ഏഴു ജില്ലകളിലും ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ കേന്ദ്രങ്ങളില്‍ നിന്നും പോലീസ് സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പോളിംഗ് സാമഗ്രികളുമായി ബൂത്തുകളിലേക്ക് പോയത്. കേരളാ പോലീസിനു പുറമേ, ബംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ആര്‍ എ എഫിനേയും വിവിധിയിടങ്ങളില്‍ വിന്യസിച്ചു.

കോഴിക്കോട് ജില്ലയില്‍ മാത്രം ഏഴായിരത്തിയഞ്ഞൂറ് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവുമധികം പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ണൂര്‍ ജില്ലയിലാണ്. 1025 ബൂത്തുകള്‍. 5100 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് കണ്ണൂരില്‍ വിന്യസിച്ചിരിക്കുന്നത്. വെബ് കാസ്റ്റിംഗ് സംവിധാനങ്ങളുള്‍പ്പെടെ വിവിധ ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

kerala

വര്‍ക്കല ക്ലിഫിന് സമീപം റിസോര്‍ട്ടില്‍ തീപിടുത്തം; മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു.

Published

on

തിരുവനന്തപുരം; വര്‍ക്കല ക്ലിഫിന് സമീപമുള്ള റിസോര്‍ട്ടില്‍ തീപിടുത്തം. ചവര്‍ കൂനയില്‍ നിന്ന് തീ പടര്‍ന്ന് റിസോര്‍ട്ടിലെ മൂന്ന് മുറികള്‍ പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് റിസോര്‍ട്ടില്‍ തീപിടുത്തമുണ്ടായത്.

അപകടത്തില്‍ ബ്രീട്ടീഷ് പൗരന് പൊള്ളലേറ്റു. റിസോര്‍ട്ടില്‍ തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ട താമസക്കാരനായ ഇംഗ്ലണ്ട് സ്വദേശി ഓടിരക്ഷപ്പെടുന്നതിനിടയിലാണ് നിസാരമായ പൊള്ളലേറ്റത്.ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. കത്തിനശിച്ച മുറിവില്‍ താമസക്കാരായ മറ്റ് വിദേശികളുടെ സാധന സാമഗ്രികളടക്കം ഉണ്ടായിരുന്നതായാണ്

 

Continue Reading

news

ഇന്‍ഡിഗോ പ്രതിസന്ധി; ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോ, പരിശോധിക്കാനൊരുങ്ങി വ്യോമയാനമന്ത്രി

ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

Published

on

ന്യൂഡല്‍ഹി: ഇന്‍ഡിഗോ പ്രതിസന്ധിയില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് പരിശോധിക്കുമെന്ന് വ്യോമയാനമന്ത്രി കെ റാം മോഹന്‍ നായിഡു. ഇന്‍ഡിഗോ പ്രതിസന്ധിക്ക് പരിഹാരമായതിന് പിന്നാലെയാണ് പുതിയ ചട്ടം നടപ്പാക്കിയതില്‍ ഡിജിസിഎയ്ക്ക് വീഴ്ച പറ്റിയോയെന്ന് വ്യോമയാന മന്ത്രാലയം പരിശോധിക്കാനൊരുങ്ങുന്നത്.

ഒപ്പം ഇന്‍ഡിഗോ പ്രതിസന്ധി മനഃപൂര്‍വം സൃഷ്ടിച്ചതാണോ എന്നും പരിശോധിക്കും. ആവശ്യമെങ്കില്‍ ഇന്‍ഡിഗോ സിഇഒയെ പുറത്താക്കിയേക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. പുതുക്കിയ ഷെഡ്യൂള്‍ ഇന്‍ഡിഗോ ഇന്ന് സമര്‍പ്പിക്കും.

അതിനിടെ, എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്‍പാകെ ഹാജരാകും. ഡ്യൂട്ടി സമയലംഘനങ്ങള്‍, ജോലി സമ്മര്‍ദം തുടങ്ങിയ ആശങ്കകള്‍ പാര്‍ലമെന്ററി കമ്മിറ്റിയെ അറിയിക്കും.

പ്രശ്നം പരിഹരിച്ചുവെന്ന് ഇന്‍ഡിഗോ അവകാശപ്പെടുമ്പോഴും ഇന്നും ചില വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ മുടങ്ങി. പുതുക്കിയ ഷെഡ്യുളുകള്‍ ഏതൊക്കെയെന്ന് ഇന്നു വൈകുന്നേരം അഞ്ചുമണിക്കകം അറിയിക്കണമെന്ന് വ്യോമയാനമന്ത്രാലയം ഇന്‍ഡിഗോയോട് ആവശ്യപ്പെട്ടു. 10 ശതമാനം വെട്ടിക്കുറക്കാന്‍ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഈ സ്ലോട്ട് മറ്റു വിമാനക്കമ്പനികള്‍ക്ക് നല്‍കും. ഫെസ്റ്റിവല്‍ സമയത്ത് ഈ തീരുമാനം ഇന്‍ഡിഗോക്ക് വലിയ തിരിച്ചടിയാണ്. പ്രതിസന്ധി ഉണ്ടായതില്‍ സര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചു. പ്രശ്നം പരിഹരിക്കാന്‍ സ്വീകരിച്ച നടപടികള്‍ കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. വിമാന ടിക്കറ്റുകളുടെ കുത്തനെയുള്ള വര്‍ദ്ധനവിനെയും കോടതി വിമര്‍ശിച്ചു.

 

Continue Reading

Trending