Connect with us

News

ഇറാനെതിരെയുള്ള ആക്രമണങ്ങൾ ഇതോടെ അവസാനിപ്പിക്കുന്നു: ഇസ്രാഈല്‍

ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Published

on

ഇറാനെതിരെ നടത്തിയ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രാഈല്‍ സൈന്യം. ഇസ്രാഈലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കിയെന്ന് ഇസ്രാഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി വ്യക്തമാക്കി. വിഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇറാനില്‍ ആക്രമണം നടത്തിയ ശേഷം എല്ലാ യുദ്ധവിമാനങ്ങളും സുരക്ഷിതമായി ഇസ്രാഈലില്‍ തിരിച്ചെത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ക്കെതിരെ ഞങ്ങള്‍ കൃത്യമായ ആക്രമണങ്ങള്‍ നടത്തി, ഇസ്രാഈലിനെതിരെയുള്ള ഭീഷണികള്‍ക്കുള്ള മറുപടിയായിരുന്നു അത്. ഇറാന്‍ പ്രതികാര ആക്രമണം നടത്തിയാല്‍ പ്രതികരിക്കാന്‍ ഇസ്രാഈല്‍ ബാധ്യസ്ഥരായിരിക്കുമെന്നും ഹഗാരി വ്യക്തമാക്കി. എന്നാല്‍ ഇറാനില്‍ നടത്തിയ ആക്രമണങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ഹഗാരി തയ്യാറായിട്ടില്ല. ഇറാനിലെ ഏതൊക്കെ കേന്ദ്രങ്ങളാണ് ആക്രമിച്ചതെന്നും ഉപയോഗിച്ച ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

മൂന്ന് പ്രവിശ്യകളിലെ താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ഇസ്രാഈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ സൈന്യം പറഞ്ഞു. ഇലാം, ഖുസെസ്ഥാന്‍, തെഹ്റാന്‍ പ്രവിശ്യകളിലെ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രാഈല്‍ നടത്തിയ ആക്രമണം ചെറിയ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയതായി ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ആക്രമണം നടന്ന സ്ഥലത്തിന്റെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടില്ല.

പ്രാദേശിക സമയം പുലര്‍ച്ചെ 2.15ഓടെയാണ് ഇസ്രാഈല്‍ ആക്രമണമുണ്ടായത്. തെഹ്റാന്റെ വിവിധ ഭാഗങ്ങളിലും അല്‍ബോര്‍സ് പ്രവിശ്യയിലെ കറജ് നഗരത്തിലും സ്ഫോടനം നടന്നതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെഹ്റാന്റെ വടക്കു ഭാഗത്തുള്ള സആദത്ത് ആബാദില്‍നിന്ന് പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.

സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രാഈല്‍ പ്രതികരിച്ചത്. ഇസ്രായേലിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ആക്രമണമെന്ന് അമേരിക്കയും പ്രതികരിച്ചു. അതേസമയം, സംഭവത്തിനു പിന്നാലെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമായതായും ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ സേനയായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡിന്റെ താവളങ്ങളെയൊന്നും ആക്രമണം ബാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഐആര്‍ജിസി താവളങ്ങളിലൊന്നും സ്ഫോടനമുണ്ടായിട്ടില്ലെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ‘തസ്നീം’ റിപ്പോര്‍ട്ട് ചെയ്തു.

തലസ്ഥാനനഗരത്തില്‍ എല്ലാം പതിവുപോലെയാണു പ്രവര്‍ത്തിക്കുന്നതെന്ന് തെഹ്റാന്‍ സര്‍വകലാശാലയിലെ അസോഷ്യേറ്റ് പ്രൊഫസര്‍ ഫുആദ് ഇസാദി ‘അല്‍ജസീറ’യോട് പ്രതികരിച്ചു. ആക്രമണത്തിന്റെ ആഘാതമോ ഭീകരാന്തരീക്ഷമോ എവിടെയും കാണാനില്ല. ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ ചെറിയ തോതില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി സോണ്‍ കലോത്സവം 19 മുതല്‍

ജനുവരി 21ന് കലോത്സവം ഡോ :അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും

Published

on

കൊണ്ടോട്ടി :മലപ്പുറം ജില്ലയുടെ മാനവികത ചരിത്രം കലയിലൂടെ കലഹിക്കുന്ന സന്ദേശം ഉയര്‍ത്തുന്ന കലാ’മ പേരിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ സി സോണ്‍ കലോത്സവംജനുവരി 19മുതല്‍ 23വരെ കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജില്‍ നടക്കും. 6 വേദികളിലായി നടക്കുന്ന കലോല്‍സവ ത്തില്‍ 139 കോളേജുകളില്‍ നിന്നായി 4232 മര്‍സരാത്ഥി കള്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.വേദി ഒന്ന് സി.എച്ച് മുഹമ്മദ് കോയ, രണ്ട് എം.ടി. വാസുദേവന്‍ നായര്‍, മൂന്ന്:മോയില്‍ കുട്ടി വൈദ്യര്‍, നാല്:കമലാ സുരയ്യ , അഞ്ച്:ഉമ്മന്‍ ചാണ്ടി ,വേദി ആറ്: സീതി ഹാജി എന്നിങ്ങനെയാണ് നാമകരണം ചെയ്തിരിക്കുന്നത്.

ജനുവരി 21ന് കലോത്സവം ഡോ :അബ്ദു സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സ ലര്‍ ഡോ.രവിന്ദ്രന്‍ അധ്യക്ഷനാവും.കലോത്സ വത്തിന്റെ രജിസ്‌ട്രേഷന്‍, മത്സര ഫലങ്ങള്‍ ഉള്‍പ്പടെ മുഴുവന്‍ വിവരങ്ങളും കാണാന്‍ പറ്റുന്ന രീതിയില്‍ വിപുലമായ രീതിയില്‍ വെബ്‌സൈറ്റ് സജ്ജീകരിച്ചിട്ടുണ്ട്.കലോത്സവ നഗരി സാഹിത്യ രംഗത്തെ സംഭാവനകള്‍ കൊണ്ടും,മലപ്പുറം ജില്ലയിലെ കലാ പ്രതിഭകള്‍ കൊണ്ടും സമ്പന്നമായി തീരുന്ന തരത്തിലാണ് കലോത്സവ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. 19 ന് ഓഫ് സ്റ്റേജ് ഇനങ്ങള്‍ നടക്കും 20 മുതല്‍ സ്റ്റേജ് ഇനങ്ങള്‍ക്ക് തുടക്കമാവും.

വിവിധ അധ്യാപകസംഘടനാ നേതാക്ക ളെയും ജനപ്രതിനിധികളെയും,വിദ്യാര്‍ത്ഥി പ്രതിനിധികളെയും ഉള്‍പ്പെടുത്തി 14 സബ് കമ്മിറ്റികളാണ് കലോത്സവ നടത്തിപ്പിനായി രൂപവത്കരിച്ചിട്ടുള്ളത്. വേദികളും കുട്ടികള്‍ ക്കുള്ള താമസസൗകര്യവും ഭക്ഷണവും ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്.മത്സരങ്ങള്‍ സമയ ത്തിനകം ആരംഭിച്ചു മത്സരാര്‍ഥികള്‍ നേരി ടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള നടപടികളും സ്വീകരിച്ചതായി സംഘാടകര്‍
പറഞ്ഞു.പത്രസമ്മേളനത്തില്‍ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ:റഷീദ് അഹമ്മദ് ,ഡോ. മധു , ഡോ.വി.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ,ഇ. എം. ഇ.എ പ്രിന്‍സിപ്പല്‍ ഡോ. എ.എം റിയാദ്, കബീര്‍ മുതുപറമ്പ് ,വി.എ.വഹാബ് ,സറീന ഹസീബ്,പി. കെ.മുബശീര്‍,കെ.എം. ഇസ്മായില്‍ എന്നിവര്‍ പങ്കെടുത്തു.

Continue Reading

kerala

നെയ്യാറ്റിന്‍കര സമാധിക്കേസ്; രാസ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശം

പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നല്‍കി

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സമാധിക്കേസില്‍ ഗോപന്റെ ആന്തരിക അവയവങ്ങളുടെ രാസ പരിശോധന വേഗത്തിലാക്കാന്‍ പൊലീസ് നിര്‍ദ്ദേശം. പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യം ഉന്നയിച്ച് സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിക്ക് പൊലീസ് കത്ത് നല്‍കി. കുടുംബാംഗങ്ങളുടെ രണ്ടാം മൊഴിയെടുപ്പ് ഉടന്‍ ഉണ്ടായേക്കും.

കഴിഞ്ഞ ദിവസമായിരുന്നു നെയ്യാറ്റിന്‍കര ഗോപന്റെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങള്‍ കൊണ്ട് മൂടിയിരുന്നു. അടക്കം ചെയ്ത കല്ലറ വിപുലീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചത്.

Continue Reading

kerala

ജനങ്ങളോടൊപ്പം സഞ്ചരിച്ച നായകനായിരുന്നു കെ മുഹമ്മദുണ്ണി ഹാജി; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു

Published

on

മുന്‍ എംഎല്‍എ കെ മുഹമ്മദുണ്ണി ഹാജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനങ്ങളോടൊപ്പം സഞ്ചരിച്ച നായകനായിരുന്നു കെ മുഹമ്മദുണ്ണി ഹാജിയെന്നും ആറര പതിറ്റാണ്ട് കാലം സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തന്റെ അവസാനകാലങ്ങളില്‍ പ്രവര്‍ത്തന മേഖലയില്‍ കര്‍മനിരതനാകാന്‍ കഴിയാതിരുന്നപ്പോഴും അചഞ്ചലമായിരുന്നു അദ്ദേഹത്തിന്റെ മനസും രാഷ്ട്രീയവും. വെള്ളുവമ്പ്രം, കൊണ്ടോട്ടി പ്രദേശങ്ങളിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത, വിദ്യാഭ്യാസ, ജീവകാരുണ്യ, സേവന മേഖലകളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങളാണ് മുഹമ്മദുണ്ണി ഹാജിനടത്തിപ്പോന്നിരുന്നതെന്നും തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നിര്‍വഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ചന്ദ്രികയെ തന്റെ ജീവശ്വാസം പോലെ കണ്ട മുഹമ്മദുണ്ണി ഹാജി പത്രത്തിന്റെ വളര്‍ച്ചക്കായി കഠിനാധ്വാനം ചെയ്തിരുന്നു. പാണക്കാട് കുടുംബവുമായി അദ്ദേഹത്തിന് അഭേധ്യമായ ബന്ധമാണുണ്ടായിരുന്നത്. നിഷ്‌കളങ്ക സ്നേഹത്തിന്റെ പ്രതീകമായിരുന്ന നാടിന്റെ പ്രിയപ്പെട്ട മമ്മുണ്ണിഹാജിയുടെ വിയോഗം കനത്ത നഷ്ടമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Continue Reading

Trending