Connect with us

Environment

ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം: അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത

സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

Published

on

കോഴിക്കോട്: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത. ഇന്ന് വൈകുന്നേരം വരെ പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന തീവ്ര ന്യൂന മര്‍ദ്ദം നാളെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തീവ്രന്യൂനമര്‍ദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്നാണ് പ്രതീക്ഷ. അതിനാല്‍ കേരള തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ ജനുവരി 31നോട് കൂടി തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണം. കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കി

31 മുതല്‍ ഫെബ്രുവരി നാല് വരെ ന്യൂനമര്‍ദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, തമിഴ്‌നാട് തീരം, തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ യാതൊരു കാരണവശാലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Culture

കനത്ത മഴ, ഇടിമിന്നല്‍; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചില ജില്ലകളില്‍ മഴയ്ക്ക് സാധ്യത.

Published

on

സംസ്ഥാനത്ത് ചില ജില്ലകളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍, മധ്യ കേരളത്തില്‍ കനത്ത മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ വരെ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് അര്‍ത്ഥമാക്കുന്നത്.

 

Continue Reading

Environment

ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് ലോക ജലദിനം

ഈ വർഷം, ലോക ജലദിനം ജല,ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Published

on

എല്ലാ വർഷവും മാർച്ച് 22 നാണു ലോക ജലദിനം ആചരിക്കുന്നത് ജലത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും അത് സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമാണ് ഈ ദിനം സമർപ്പിച്ചിരിക്കുന്നത്. ആഗോള ജലപ്രതിസന്ധിയിലേക്കും ശുദ്ധജല സ്രോതസ്സുകൾ സുസ്ഥിരമായി കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കും ശ്രദ്ധ കൊണ്ടുവരാനാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ഈ വർഷം, ലോക ജലദിനം ജല,ശുചിത്വ പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക  എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

1992-ൽ റിയോ ഡി ജനീറോയിൽ നടന്ന പരിസ്ഥിതിയും വികസനവും സംബന്ധിച്ച ഐക്യരാഷ്ട്ര സമ്മേളനത്തിലാണ് ലോക ജലദിനം ആചരിക്കാനുള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലി ആ വർഷം ഒരു പ്രമേയം അംഗീകരിക്കുകയും എല്ലാ വർഷവും മാർച്ച് 22 ലോക ജലദിനമായി ആചരിക്കാൻ പ്രഖ്യാപിക്കുകയും ചെയ്തു. ലോക ജലദിനം, ജജലത്തിന്റെ മൂല്യം തിരിച്ചറിയാനും അതിന്റെ സംരക്ഷണത്തിന് സംഭാവന നൽകാനും നമ്മെ ഓർമപ്പെടുത്തുന്നു.

ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തിൽ, ആരോഗ്യം, പട്ടിണി, ലിംഗസമത്വം, ജോലി, വിദ്യാഭ്യാസം, വ്യവസായം, സമാധാനം തുടങ്ങിയ വിവിധ ആഗോള പ്രശ്നങ്ങളുടെ പുരോഗതിയെ ജലചക്രം മുഴുവനായും പ്രവർത്തനരഹിതമാക്കുന്നു. 2030 ഓടെ കുടിവെള്ളം, ശുചിത്വം, എന്നിവയിലേക്കുള്ള സാർവത്രിക പ്രവേശനം ഉറപ്പാക്കുക എന്നതാണ് ലക്‌ഷ്യം.

ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്കൈ ജലസംരക്ഷണത്തിന് സർക്കാരുകൾക്ക് നാലിരട്ടി വേഗത്തിൽ പ്രവർത്തിക്കേണ്ടിവരുമെന്നാണ്. ഇന്ന്, കോടിക്കണക്കിന് ആളുകൾക്ക്, ബിസിനസ്സുകൾ, ഫാമുകൾ, ഫാക്ടറികൾ, ഹെൽത്ത് കെയർ സെന്ററുകൾ എന്നിവയ്ക്ക് ഇപ്പോഴും സുരക്ഷിതമായ വെള്ളവും ടോയ്‌ലറ്റും ലഭ്യമല്ല. ഈ ആഗോള പ്രശ്‌നം മുന്നിൽ കൊണ്ടുവരികയും അത് പരിഹരിക്കാൻ ആളുകളെ അണിനിരത്തുകയും ചെയ്യുക എന്നതാണ് ലോക ജലദിനം ലക്ഷ്യമിടുന്നത്.

 

Continue Reading

Environment

പുനരുപയോഗിക്കാവുന്ന കുടിവെള്ള കുപ്പികളിൽ ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് കൂടുതൽ ബാക്ടീരിയകൾ ഉണ്ടെന്ന് പഠനം.

നിങ്ങളോ നിങ്ങളുടെ കുട്ടികളോ ഇടയ്ക്കിടെ അസുഖബാധിതരാവുന്നുണ്ടെങ്കിൽ കുടിവെള്ളക്കുപ്പിയുടെ വൃത്തി ഒന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശം

Published

on

അതെ നിങ്ങൾ വായിച്ചത് ശരിതന്നെയാണ് പുനരുപയോഗിക്കാവുന്ന കുപ്പികളിൽ ശരാശരി ടോയ്‌ലറ്റ് സീറ്റിനേക്കാൾ 40,000 മടങ്ങ് ബാക്ടീരിയകൾ അടങ്ങിയിരിക്കുമെന്നു തന്നെയാണ് ഒരു പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള waterfilterguru.com-ലെ ഒരു സംഘം ഗവേഷകർ വെള്ളക്കുപ്പികളുടെ വിവിധ ഭാഗങ്ങൾ എടുത്തു നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തലെന്ന് huffpost ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വൃത്തിയില്ലാത്ത കുടിവെള്ളക്കുപ്പികളിൽ പ്രധാനമായും രണ്ട് തരം ബാക്ടീരിയകൾ ഉണ്ടെന്ന് കണ്ടെത്തി.ഗ്രാം നെഗറ്റീവ് , ബാസിലസ് എന്നിവയാണ് അവ. ഗ്രാം നെഗറ്റീവ് ബാക്ടീരിയകൾ ആൻറിബയോട്ടിക്കുകളെ കൂടുതൽ പ്രതിരോധിക്കുന്ന അണുബാധകൾക്ക് കാരണമാകുമെങ്കിലും, ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ പഠനത്തിൽ വിശദീകരിച്ചു.

കുപ്പികളിലെ വൃത്തിയെ വീട്ടുപകരണങ്ങളുമായി താരതമ്യപ്പെടുത്തിയപ്പോൾ അടുക്കളയിലെ സിങ്കിന്റെ ഇരട്ടി അണുക്കൾ അവയിലുണ്ടെന്നും കമ്പ്യൂട്ടർ മൗസിന്റെ നാലിരട്ടി ബാക്ടീരിയകളും വളർത്തുമൃഗങ്ങൾ കുടിക്കുന്ന പാത്രത്തേക്കാൾ 14 മടങ്ങ് കൂടുതൽ ബാക്ടീരിയകളും ഉണ്ടെന്നും കണ്ടെത്തി.

നിങ്ങളെ രോഗികളാക്കുന്നതിൽ നിങ്ങളുടെ കുടിവെള്ളക്കുപ്പിക്ക് വലിയ പങ്കാണ് ഉള്ളതെന്നാണ് ഗവേഷകർ പറയുന്നത്. നിങ്ങളോ നിങ്ങളുടെ കുട്ടികളോ ഇടയ്ക്കിടെ അസുഖബാധിതരാവുന്നുണ്ടെങ്കിൽ കുടിവെള്ളക്കുപ്പിയുടെ വൃത്തി ഒന്ന് പരിശോധിക്കണമെന്നാണ് നിർദ്ദേശം.ദിവസത്തിൽ ഒരിക്കൽ ചൂടുവെള്ളം ഉപയോഗിച്ച് നിങ്ങളുടെ വാട്ടർ ബോട്ടിൽ കഴുകാനും ആഴ്ചയിൽ ഒരിക്കലെങ്കിലും അണുവിമുക്തമാക്കാനുമാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

 

Continue Reading

Trending