columns
നിറം മങ്ങുന്ന ന്യൂനപക്ഷ അവകാശങ്ങള്‍-റസാഖ് ആദൃശ്ശേരി
ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും മുസ്‌ലിംകളുടെ കടകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ബലമായി അടച്ചുപൂട്ടുകയും ചെയ്ത സംഭവങ്ങള്‍ കര്‍ണാടകയില്‍നിന്നും ഡല്‍ഹിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന രീതി കേരളത്തിലടക്കം സംഘ്പരിവാര്‍ ശീലമാക്കി.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ട്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയും മുസ്‌ലിംകളുടെ കടകള്‍, കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങിയവ ബലമായി അടച്ചുപൂട്ടുകയും ചെയ്ത സംഭവങ്ങള്‍ കര്‍ണാടകയില്‍നിന്നും ഡല്‍ഹിയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന രീതി കേരളത്തിലടക്കം സംഘ്പരിവാര്‍ ശീലമാക്കി. പാവപ്പെട്ടവരുടെ വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നത് യു.പിയില്‍ നിന്നു തുടങ്ങി മധ്യപ്രദേശ്, ഗുജറാത്ത്, ഡല്‍ഹി വരെ എത്തി. മാരകായുധങ്ങളുമായി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടം മുസ്‌ലിംകളെ നിരന്തരം പീഡിപ്പിക്കുന്നതും ബാക്കിയുള്ളവര്‍ നോക്കിനില്‍ക്കുന്നതുമെല്ലാം രാജ്യത്ത് സ്ഥിരം കാഴ്ചകളായി മാറിയിരിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ക്കെതിരെ, പ്രത്യേകിച്ച് മുസ്‌ലിംകള്‍ക്കെതിരെ അവരുടെ സാമൂഹികവും സാമ്പത്തികവുമായ ജീവിതത്തെ ബാധിക്കുന്ന നിരവധി അക്രമസംഭവങ്ങള്‍ തീവ്ര വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഈദിന്റെ തലേ ദിവസം, താരതമ്യേന സമാധാനപരമായ ജോധ്പൂരില്‍ പോലും വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഇത് അവിടെ നീണ്ട കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിലേക്ക് നയിച്ചു. റമസാന്‍ കാലത്ത് കര്‍ണാടകയില്‍ മുസ്‌ലിം മാമ്പഴ വ്യാപാരികള്‍, വഴിയോര കച്ചവടക്കാര്‍, ടൂര്‍ ഓപറേറ്റര്‍മാര്‍, ഇറച്ചി കടയുടമകള്‍ എന്നിവരെ ബഹിഷ്‌കരിക്കാന്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ആഹ്വാനം ചെയ്യുകയും അതിനു സോഷ്യല്‍ മീഡിയയില്‍ വന്‍പ്രചാരണം നല്‍കുകയും ചെയ്തു. ഹൈന്ദവ മതപരമായ ഉത്സവങ്ങളില്‍ ക്ഷേത്രങ്ങള്‍ക്ക് ചുറ്റും യാതൊരു കച്ചവടവും നടത്താന്‍ മുസ്‌ലിംകളെ സമ്മതിച്ചില്ല. മുസ്‌ലിംകള്‍ക്ക് നേരെ സാമ്പത്തിക ബഹിഷ്‌കരണമാണ് ലക്ഷ്യംവെക്കുന്നത്.
ഒരു സമൂഹത്തെ തകര്‍ക്കാന്‍ സാമ്പത്തിക ബഹിഷ്‌കരണത്തിന്റെ തന്ത്രം പുതിയതല്ല. ബഹിഷ്‌കരണങ്ങള്‍ ചരിത്രം മാറ്റിമറിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി ബ്രിട്ടീഷ് ചരക്കുകളും സ്ഥാപനങ്ങളും ബഹിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യസമരകാലത്ത് ആഹ്വാനം ചെയ്യുകയും ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് നിര്‍ത്താന്‍ സിവില്‍ സേവകരോടു ആവശ്യപ്പെടുകയും ചെയ്തു. ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിച്ചും ബ്രിട്ടീഷ് ഉദ്യോഗങ്ങളില്‍നിന്ന് രാജിവെച്ചുമുള്ള സമരം ഇംഗ്ലീഷുകാരെ കുറച്ചൊന്നുമല്ല പ്രയാസപ്പെടുത്തിയത്. എന്നാല്‍ ഇന്നു ഇന്ത്യയില്‍ കാണുന്നത് ഒരു കൂട്ടം ഇന്ത്യക്കാര്‍ ‘ബഹിഷ്‌കരണം’ ഉപയോഗിച്ച് മറ്റൊരു കൂട്ടം ഇന്ത്യക്കാരെ സാമ്പത്തികമായി ഒതുക്കാന്‍വേണ്ടി പ്രയത്‌നിക്കുന്നതാണ്.
ദലിത് സമൂഹത്തോടു സവര്‍ണ വിഭാഗം സ്വീകരിച്ച നടപടികള്‍ ഇതിന്റെ മറ്റൊരു ഉദാഹരണമായി കാണാവുന്നതാണ്. അയിത്തത്തിന്റെയും ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ വേര്‍തിരിവിന്റെയും രൂപത്തിലുള്ള സാമ്പത്തിക ബഹിഷ്‌കരണംമൂലം ദലിതര്‍ ഇപ്പോഴും പിന്തള്ളപ്പെട്ടവരുടെ കൂട്ടത്തില്‍ നിലകൊള്ളുന്നു. സവര്‍ണ വിഭാഗം ഉണ്ടാക്കിയെടുത്ത ഈ രൂപകല്‍പനയുടെ ബലത്തില്‍, ദലിതര്‍ ചരിത്രപരമായി കുറഞ്ഞ വേതനമുള്ള തൊഴിലുകളിലേക്ക് സ്ഥിരമായി തള്ളപ്പെടുന്നു. മുസ്‌ലിംകള്‍ക്കെതിരെയും സമാനമായ പ്രവണതയിന്ന് ദൃശ്യമാണ്. തൊഴില്‍ രംഗത്തും മതത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനം നിലനില്‍ക്കുന്നുണ്ട്. ഡല്‍ഹിയിലും മറ്റും ജോലിക്കുള്ള അഭിമുഖങ്ങളില്‍ പലപ്പോഴും മുസ്‌ലിംകള്‍ യോഗ്യതയുണ്ടായിട്ടും തള്ളപ്പെടുന്നതായും അവിടങ്ങളില്‍ ഹിന്ദു ഉയര്‍ന്ന ജാതിപ്പേരുള്ളവരെ നിയമിക്കുകയും ചെയ്യുന്നതായി തൊഴില്‍ രംഗത്തെ ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. 2002ല്‍ ഗുജറാത്തിലാണ് സംഘ്പരിവാര്‍ ഈ പരീക്ഷണത്തിനു തുടക്കം കുറിച്ചത്. ഇപ്പോള്‍ പഴയ പരീക്ഷണത്തിന്റെ പുതിയ ലബോറട്ടറിയായി കര്‍ണാടക മാറുകയാണ്. ഇത്തരം ഭീഷണിപ്പെടുത്തുന്ന വര്‍ഗീയ തന്ത്രങ്ങള്‍ കര്‍ണാടകയില്‍മാത്രം ഒതുങ്ങുന്നതല്ല. മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നുവെന്നതിനു സമകാലിക ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.
മുസ്‌ലിംകള്‍ക്ക് നേരെ ഇപ്പോള്‍ നടക്കുന്ന വര്‍ഗീയ അക്രമങ്ങള്‍ മുന്‍കാലങ്ങളില്‍നിന്നും വ്യത്യസ്തമാണെന്നും ഇന്ത്യ വംശഹത്യയുടെ ഘട്ടത്തിലേക്ക് കടന്നേക്കാമെന്നും ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പൂര്‍ണ മുസ്‌ലിം ഉന്മൂലനം മാത്രമല്ല വംശഹത്യ. ഇന്ത്യയില്‍ അത് സാധ്യവുമല്ല. കാരണം 20 കോടിയോളം വരുന്ന മുസ്‌ലിം സമൂഹത്തെ ഇല്ലാതാക്കാന്‍ എത്ര ശ്രമിച്ചാലും സാധ്യമാവില്ല. അതേസമയം മുസ്‌ലിം വിരുദ്ധ കലാപങ്ങളും കൂട്ടക്കൊലകളും നിരന്തരം നടത്തികൊണ്ടിരിക്കുന്നതും സാമൂഹികമായും സാംസ്‌കാരികമായും സാമ്പത്തികമായും അവരെ തകര്‍ക്കാന്‍ ശ്രമിക്കുന്നതും മുസ്‌ലിംകളെ രണ്ടാംതരം പൗരന്മാരാക്കി അവഗണിക്കുന്നതുമെല്ലാം വംശഹത്യയുടെ മറ്റൊരു രൂപം തന്നെയാണ്.
മുസ്‌ലിംകളുടെ സ്വത്വം, ഉപജീവന മാര്‍ഗം, സംസ്‌കാരം, മതപരമായ ആചാരങ്ങള്‍ എന്നിവക്കെതിരായ ആക്രമണം നിരന്തരം രാജ്യത്ത് അരങ്ങേറുമ്പോള്‍ നാടിന്റെ സ്ഥാപക പിതാക്കളുടെ സ്വപ്‌നങ്ങള്‍ക്കാണ് മങ്ങലേല്‍ക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യന്‍ മുസ്‌ലിംകള്‍ അര്‍പ്പിച്ച ത്യാഗവും അവരുടെ സഞ്ചാരവഴികളും ആധുനിക ഇന്ത്യ മറന്നു പോകുന്നു. ഈ രാജ്യത്തിന്റെ സംസ്‌കാരം സമ്പന്നമാക്കുന്നതില്‍ ആ സമുദായം വഹിച്ച പങ്ക് എത്ര മാത്രമായിരുന്നുവെന്നതും അവഗണിക്കപ്പെടുന്നു. മാത്രമല്ല, മുസ്‌ലിംകളുടെ സ്വത്വത്തെയും ഇന്ത്യന്‍ മാതൃരാജ്യത്തിനുമേലുള്ള അവരുടെ അവകാശത്തെയും എത്രയോ കാലമായി ചോദ്യം ചെയ്യപ്പെടുന്നു. ഇത്തരം ആക്രമണങ്ങളും വര്‍ധിച്ചുവരുന്ന ഭൂരിപക്ഷ അക്രമങ്ങളും സ്വാതന്ത്ര്യസമര കാലത്തും രാജ്യത്തിന്റെ ഭരണഘടന അംഗീകരിച്ചതിനുശേഷവും ‘വിഭാവനം ചെയ്ത ഇന്ത്യ’ എന്ന ആശയത്തിലേക്കു നോക്കാന്‍ പ്രേരിപ്പിക്കുന്നു.
ഹിന്ദുത്വ വാദികള്‍ അംഗീകരിക്കുന്ന ഒരേയൊരു ദേശീയ പുരുഷനാണ് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍. 1930ലെ കറാച്ചി കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരിക്കെ പട്ടേല്‍ പ്രഖ്യാപിച്ചു. ‘ഒരു ഹിന്ദുവായിക്കൊണ്ടു തന്നെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു സ്വദേശി ഫൗണ്ടന്‍ പേനയും കടലാസും ഞാന്‍ നല്‍കും. അതില്‍ അവരുടെ ആവശ്യങ്ങള്‍ അവര്‍ രേഖപ്പെടുത്തട്ടെ അതേപടി അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഭാവി ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമുണ്ടാവുമെന്നു കോണ്‍ഗ്രസിന്റെ ഈ സമ്മേളനം മുസ്‌ലിങ്ങള്‍, സിഖുകാര്‍ തുടങ്ങിയ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും ഉറപ്പ് നല്‍കുന്നു.’ ഈയുറപ്പിനു വല്ല വിലയും കല്‍പ്പിക്കുന്നുവെങ്കില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക്‌നേരെ ഇത്തരം ആക്രമണങ്ങളും വിവേചനങ്ങളും നടക്കുമോ?
ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങള്‍ വിവരിക്കുന്ന മൂന്നാം അധ്യായത്തിലെ 14 മുതല്‍ 18 വരെയുള്ള അനുച്ഛേദങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യതയ്ക്കുള്ള അവകാശം ഉറപ്പുനല്‍കുന്നവയാണ്. ഇതില്‍ 14ാം അനുച്ഛേദമനുസരിച്ച് ഇന്ത്യയിലെ എല്ലാ പൗരന്മാരും നിയമത്തിന്റെ മുമ്പില്‍ സമന്‍മാരാണെന്നും എല്ലാവര്‍ക്കും തുല്യ സംരക്ഷണം ഉറപ്പുവരുത്തുന്നുവെന്നും പറയുന്നു. 15ാം അനുച്ഛേദമനുസരിച്ച് ജാതി, മതം, വംശം, ജനിച്ച പ്രദേശം, ലിംഗം എന്നിവയുടെ അടിസ്ഥാനത്തില്‍ പൗരന്മാരുടെ കാര്യത്തില്‍ യാതൊരു വിവേചനവും പാടില്ല എന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ ഇന്നു ഇന്ത്യയില്‍ ഭരണഘടനയുടെ ഈ വകുപ്പുകള്‍ക്ക് എന്ത് വിലയാണുള്ളത്?
ബ്രിട്ടീഷ് ചരിത്രകാരനായ ലോര്‍ഡ് ആക്ടണ്‍ സൂചിപ്പിച്ചതു പോലെ ‘ജനാധിപത്യത്തിന്റെ നിലവിലുള്ള ഒരു തിന്മ ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യമാണ്. ജനാധിപത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അടയാളം ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ്.’ ന്യൂനപക്ഷങ്ങളോട് വര്‍ധിച്ചു വരുന്ന അസഹിഷ്ണുത, ഭരണ കക്ഷിയില്‍പെട്ട നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍, പൊതു അധികാരികളുടെ അനാസ്ഥ എന്നിവയെല്ലാമാണ് ഇന്ത്യയിലിന്നു നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ അവകാശങ്ങള്‍ക്ക് ഒരു വിലയും ഇല്ലാതാക്കുന്നു. ഒരു കൂട്ടം ആളുകളെ അവരുടെ ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വ്യക്തിഗത തിരഞ്ഞെടുപ്പുകളുടെയും പേരില്‍ ആക്രമിക്കാന്‍ ഭരണകൂടവും പിന്തുണക്കുന്നവരും ചേരുമ്പോള്‍ ഭരണഘടനയുടെ അതിരുകള്‍ക്ക് നിറം മങ്ങുന്നു.
ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം വര്‍ഗീയ കലാപങ്ങള്‍ 2019 ല്‍ 438 ആയിരുന്നത് 2020ല്‍ 857 ആയി ഉയര്‍ന്നു. അക്രമത്തിന്റെ രൂപങ്ങളില്‍ സാമൂഹികവും സാമ്പത്തികവും സാമുദായികവും ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വരെയുണ്ട്. മുസ്‌ലിംകളെയും ദലിതരെയും ആദിവാസികളെയും കുറ്റമറ്റ രീതിയില്‍ ആക്രമിക്കുന്ന നിയമലംഘരായ ആള്‍ക്കൂട്ടത്തിന്റെ ഉദയത്തിനു ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി അധികാരത്തിലെത്തിയതിനുശേഷം വിദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചതായാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള നിരവധി വ്യവസ്ഥകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യവും സാഹോദര്യവും സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനു അത് ജീവന്‍ നല്‍കുകയും ചെയ്യുന്നു. എന്നിട്ടും ഭരണഘടനാപരമായ റിപ്പബ്ലിക് ഉദ്ഘാടനം ചെയ്യപ്പെട്ട് ഏഴ് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും, ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ അന്യവത്കരിക്കപ്പെടുന്നു. വര്‍ധിച്ചുവരുന്ന ആക്രമങ്ങള്‍ക്കിടയില്‍ ഭരണഘടനാസിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള അന്തരം ഭരണഘടനയില്‍ വിശ്വസിക്കുന്ന എല്ലാവരെയും ആശങ്കപ്പെടുത്തുന്നതാണ്. ന്യൂനപക്ഷാവകാശങ്ങള്‍ പ്രോല്‍സാഹിപ്പിക്കുകയും അവ സംരക്ഷിക്കുന്നതിന് ഭരണകൂടം ശ്രമം നടത്തുകയും വേണം. അപ്പോള്‍ മാത്രമെ ഭരണഘടനാവിശ്വാസം പുന:സ്ഥാപിക്കപ്പെടുകയുള്ളു. ബി.ആര്‍ അംബേദ്കര്‍ പറഞ്ഞത് പോലെ, ‘ഒരു ഭരണഘടന എത്ര മികച്ചതാണെങ്കിലും, അത് ജനസാമാന്യത്തിന്റെ വിവേകവും അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ ധാര്‍മികതയും ജുഡീഷ്യറിയുടെ സര്‍ക്ഷാത്മകതയും ഇല്ലാതെ പ്രവര്‍ത്തിക്കില്ല.’ എന്നാല്‍ ഇത് പ്രസംഗങ്ങളില്‍ ഇന്ന് കാണാന്‍ കഴിയും. പക്ഷേ പ്രവര്‍ത്തനങ്ങളില്‍ കാണാനില്ലയെന്നതാണ് ഖേദകരം.
columns
കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.
കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.
ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.
columns
ഗസ്സ മരണ മുനമ്പാക്കിയത് ആര്
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

റിയാസ് ഹുദവി പുലിക്കണ്ണി
അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.
ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.
columns
പ്രവാചക നാമത്തിൻ്റെ പൊരുൾ
ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ
ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.
56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്
(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )
-
kerala2 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
News2 days ago
പാകിസ്താന് ആണവായുധമുള്ള രാജ്യം, സിന്ധുനദിയില്‍ ഇന്ത്യ ഡാം പണിതാല്‍ തകര്‍ക്കും; ഭീഷണിയുമായി പാക് സൈനിക മേധാവി
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
india2 days ago
സ്വാതന്ത്ര്യദിനം മുസ്ലിം യൂത്ത് ലീഗ് ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കും
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി