Video Stories
യു.പി പൊലീസ് കൊന്നുതള്ളുന്നവര്‍

ആപ്പിള്‍ കമ്പനി ജീവനക്കാരന് ഉത്തര്‍പ്രദേശില്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഇയ്യിടെ പുറത്തുവന്നിരുന്നു. പൗരന്മാരെ കൊന്നുതള്ളാന്‍ യോഗി ആദിത്യനാഥ് നല്കിയ പൂര്‍ണാനുവാദ നയത്തിന്റെ ബലത്തിലാണ് യു.പി പൊലീസ് ആ മനുഷ്യജീവനുനേര്‍ക്ക് നിഷ്കരുണം നിറയൊഴിച്ചത്. നിയമവാഴ്ച്ച നോക്കുകുത്തിയായി നില്ക്കുന്ന യോഗി സര്‍ക്കാറിനോട് ഈ അവസരത്തില്‍ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ടത് ഇന്ത്യന്‍ പൗരന്മാര് എന്ന നിലയില്‍ ഇതു വായിക്കുന്ന ഓരോരുത്തരുടെയും നിര്‍ബന്ധ ബാധ്യതയാണ്.
വിവേകിന്റെ കൊലപാതകത്തിന് ശേഷം വ്യാജ ഏറ്റുമുട്ടലുകളുടെ യാഥാര്‍ഥ്യത്തിലേക്ക് മാധ്യമങ്ങള്‍ കണ് തുറന്നിട്ടുണ്ടെങ്കിലും യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം ഉത്തര്‍പ്രദേശില്‍ നടന്ന 1400ലധികം ഏറ്റുമുട്ടലുകളെ കുറിച്ച് അവരാരും സംസാരിക്കുന്നതായി കാണുന്നില്ല. യോഗി ആദിത്യനാഥ് മുഖ്യമന്ത്രി കസേരയില്‍ ഉപവിഷ്ടനായതിന് ശേഷം യു.പി പൊലിസിന്റെ തോക്കിന് ഇരയാവുന്ന 68ാമത്തെ ആളാണ് വിവേക് തിവാരി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അലിഗഡില്‍ നടന്ന വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുസ്തഖീം (22), നൗഷാദ് (17) എന്നിവരുടെ കുടുംബങ്ങളെ #ഡിശലേറഅഴമശിേെഒമലേ കാമ്പയിന്റെ ഭാഗമായ ഞങ്ങളില്‍ ചിലര്‍ സന്ദര്‍ശിച്ചിരുന്നു. ആ രണ്ടു ചെറു പ്രായക്കാരെ കൊല്ലുക മാത്രമല്ല പൊലീസ് ചെയ്തത്, സ്ത്രീകള്‍ അടക്കമുള്ള കുടുംബാംഗങ്ങളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഞങ്ങള്‍ അവിടെ ചെല്ലുന്നതിന് മുമ്പു വരെ പൊലീസ് അവിടേക്ക് ആരെയും കടത്തിവിടാത്തതു കാരണം രണ്ടു ദിവസമായി ആ കുടുംബം ഭക്ഷണം പോലും കഴിച്ചിട്ടില്ലായിരുന്നു. യോഗി സര്‍ക്കാറിന്റെ മനുഷ്യരാഹിത്യത്തിന്റെ മറ്റൊരു മുഖമാണിത്. അവരുടെ വീടുകള്‍ റെയ്ഡ് ചെയ്ത പൊലീസ്, ആധാര്‍ കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ പിടിച്ചെടുത്താണ് മടങ്ങിപോയത്.
വിവേകിന്റെ കൊലപാതകത്തിന് തൊട്ടുമുമ്പുവരെ നടന്ന ഓരോ ഏറ്റുമുട്ടല്‍ കൊലപാതകത്തെയും കുറ്റവാളികളെയാണ് തങ്ങള്‍ കൊന്നത് എന്ന രീതിയിലാണ് പൊലീസ് ന്യായീകരിച്ചിട്ടുള്ളത്. 2000 മുതല്‍ 2500 രൂപ മാത്രം മാസവരുമാനുള്ള, ദരിദ്ര സാഹചര്യങ്ങളില്‍നിന്നും വരുന്ന നൗഷാദിനെയും മുസ്തഖീമിനെയും അവരുടെ വീടുകളില്‍നിന്നും പിടിച്ചുകൊണ്ടുപോയതിന് ശേഷം കുറ്റവാളികളെന്ന് മുദ്രകുത്തി വെടിവെച്ചു കൊല്ലുകയാണ് പൊലീസ് ചെയ്തത്. യാതൊരുവിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്തവരാണ് അവരെന്ന് പൊലീസ് രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഒരാളെ കൊല്ലുകയും എന്നിട്ട് കുറ്റവാളിയെന്ന് മുദ്രകുത്തുകയും ചെയ്യുന്നത് വളരെ എളുപ്പം സാധ്യമാവുന്ന ഒന്നായി മാറിയിട്ടുണ്ട്. ഇതേ യു.പി പൊലീസ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ഒരു മുസ്ലിം ചെറുപ്പക്കാരനുമായി സൗഹൃദ ബന്ധത്തിലേര്‍പ്പെട്ടതിന് ഒരു ഹിന്ദു യുവതിയെ പൊലീസ് ജീപ്പില്‍ വെച്ച് അടിക്കുന്ന ദൃശ്യങ്ങള്‍ എല്ലാവരും കണ്ടതാണ്. ഇതേ യു.പി പൊലീസാണ് ഹപൂരില്‍ ഖാസിം എന്ന മുസ്ലിം ചെറുപ്പക്കാരനെ സംഘ്പരിവാര്‍ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്നതിന് കാവല്‍നിന്നത്. സമ്പൂര്‍ണ നിയമ രാഹിത്യമാണ് യോഗിയുടെ നേതൃത്വത്തില്‍ യു.പിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ നടന്ന എല്ലാ ഏറ്റുമുട്ടല്‍ കേസുകളെ കുറിച്ചും സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. ബി.ജെ.പി ഭരിക്കുന്ന ഇടങ്ങളില്‍ സുതാര്യമായ അന്വേഷണം നടക്കുമെന്ന് കരുതാന്‍ നിര്‍വാഹമില്ലാത്ത അന്തരീക്ഷമാണ് ഇന്ത്യയിലുടനീളം നിലനില്‍ക്കുന്നത് എന്ന് പറയാതെ നിര്‍വാഹമില്ല. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ക്ക് പിന്നിലെ സത്യം പുറത്തുവരുന്നതിന് സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള സുതാര്യമായ അന്വേഷണമാണ് നടക്കേണ്ടത്. സ്വയം പ്രതിരോധാര്‍ഥമാണ് തങ്ങള്‍ വെടിവെച്ചത് എന്ന് തെളിയിക്കാനുള്ള ബാധ്യത പൊലീസിനിനാണുള്ളത്. മരിച്ചവര്‍ തിരിച്ചുവന്ന് നിരപരാധിത്വം തെളിയിക്കാത്തിടത്തോളം യോഗി ഭരിക്കുന്ന യു.പിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും.
ഉമര്‍ ഖാലിദ്
(മനുഷ്യാവകാശ പ്രവര്ത്തകന്)
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന് പറയുന്നു.’ നമ്മള് നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള് ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന് സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന് ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന് ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
kerala3 days ago
കോഴിക്കോട് വടകരയില്‍ കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
india3 days ago
അഹമ്മദാബാദിലെ വിമാന ദുരന്തം; അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു; ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് ദേശീയ കമ്മിറ്റി
-
film2 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു