Connect with us

News

വിവരങ്ങൾ ചോരുമെന്ന ഭയം; രഹസ്യരേഖകൾ മന്ത്രിമാർക്ക് നൽകാതെ ഇസ്രാഈൽ

ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്.

Published

on

സുരക്ഷയുടെ കാര്യത്തിലും രഹസ്യാന്വേഷണത്തിലും എന്നും ലോകത്ത് നമ്പര്‍ വണ്‍ ആണെന്നാണ് ഇസ്രാഈലിന്റെ അവകാശവാദം. എന്നാല്‍ ആ അവകാശ വാദങ്ങള്‍ക്കേറ്റ തിരിച്ചടിയായിരുന്നു ഒക്ടോബര്‍ ഏഴിലെ ഹമാസിന്റെ ആക്രമണം. അയേണ്‍ ഡോം പോലുള്ള സൈനിക സുരക്ഷാ സംവിധാനങ്ങളും മൊസാദിന്റെ ചാരപ്രവര്‍ത്തനവുമെല്ലാം നിഷ്പ്രഭമായ ദിനം. ഇതിന് ശേഷം ഗസ്സക്ക് നേരെ ഇസ്രാഈല്‍ കനത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും അവരുടെ യുദ്ധലക്ഷ്യങ്ങള്‍ ഒന്നും നേടാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, രാജ്യത്തിനകത്തും അന്താരാഷ്ട്ര തലത്തിലും സര്‍ക്കാറിനെതിരെ വലിയ പ്രക്ഷോഭമാണ് നടക്കുന്നത്.

ഇസ്രാഈല്‍ ഗുരുതര സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്നതിനിടെ ഇസ്രാഈലി മന്ത്രിസഭയിലും ഭിന്നത രൂക്ഷമാണ്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദിവസവും പുറത്തുവരുന്നുണ്ട്. നിര്‍ണായക വിവരങ്ങള്‍ ചോരുമെന്ന ഭയത്താല്‍ രഹസ്യരേഖകള്‍ പല ഇസ്രാഈലി മന്ത്രിമാര്‍ക്കും നല്‍കുന്നില്ലെന്ന പുതിയ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നു. ഇസ്രാഈലി പത്രമായ ഇസ്രാഈല്‍ ഹയോം ആണ് ഇക്കാര്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇവ പൊളിറ്റിക്കല്‍-സെക്യൂരിറ്റി മന്ത്രിസഭയിലെ ഭിന്നത കൂടുതല്‍ വെളിപ്പെടുത്തുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സുപ്രധാനമായ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിക്കുന്നതില്‍ നിന്ന് നിരവധി മന്ത്രിമാരെയാണ് ബോധപൂര്‍വം ഒഴിവാക്കിയത്. വിവരങ്ങള്‍ ചോര്‍ന്നത് കാരണം ഇസ്രാഈല്‍ സൈന്യത്തിന് പലയിടങ്ങളിലും തിരിച്ചടി നേരിടുകയുണ്ടായി. കൂടാതെ സൈനികരെ അപകടത്തിലാക്കുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിവരങ്ങള്‍ എല്ലാവര്‍ക്കും നല്‍കാത്തത്. ഒഴിവാക്കപ്പെട്ട മന്ത്രിമാര്‍ ദേശസുരക്ഷ അപകടത്തിലാക്കുക മാത്രമല്ല, യുദ്ധസമയത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള മന്ത്രിസഭയുടെ കാര്യപ്രാപ്തിയെ തടസ്സപ്പെടുത്തുകയുമാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഇസ്രാഈലിലെ രാഷ്ട്രീയ-സുരക്ഷാ മന്ത്രിസഭ ചെറുതും രഹസ്യാത്മകവുമായി പ്രവര്‍ത്തിക്കുന്ന ഒന്നാണ്. തന്ത്രപ്രധാനമായ കാര്യങ്ങളില്‍ ആഴത്തിലുള്ള ചര്‍ച്ചകളും തീരുമാനങ്ങളുമെല്ലാം കൈക്കൊള്ളുന്നത് ഈ മന്ത്രിസഭയാണ്. പ്രധാനമന്ത്രി, സുരക്ഷാ മന്ത്രി, വിദേശകാര്യ മന്ത്രി, ധനകാര്യ മന്ത്രി, നീതിന്യായ മന്ത്രി, ആഭ്യന്തര സുരക്ഷാ മന്ത്രി എന്നിവരടങ്ങുന്ന 6 സ്ഥിരം മന്ത്രിമാര്‍ ഇതിലുണ്ടാകും. കൂടാതെ മറ്റുള്ളവരെയും ഇതില്‍ ഉള്‍പ്പെടുത്താം.

മുന്‍കാലങ്ങളിലെല്ലാം നിര്‍ണായക തീരുമാനങ്ങളെടുക്കാനും ചര്‍ച്ചകള്‍ നടത്താനും ഈ മന്ത്രിസഭയെ പ്രധാനമന്ത്രിമാര്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യമല്ലെന്നാണ് പത്രം വിലയിരുത്തുന്നത്. ചോര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണം സുരക്ഷാ ഏജന്‍സികള്‍ മന്ത്രിസഭാ യോഗത്തില്‍ തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്‍കുന്നില്ല. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ലെബനാനിതിരായ ആക്രമണത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ന്നത് വലിയ തിരിച്ചടിയായെന്ന് ഇസ്രാഈല്‍ ഹയോമിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ചോര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമാണ്. തന്ത്രപ്രധാനമായ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ മന്ത്രിസഭ പരാജയപ്പെടുന്നു. ഇത് മന്ത്രിസഭയുടെ പ്രസക്തിയെ തന്നെ ദുര്‍ബലപ്പെടുത്തുകയും ദേശസുരക്ഷക്ക് ഗുരുതര അപകടം വരുത്തിവെക്കുകയും ചെയ്യുന്നു. മന്ത്രിസഭയിലുള്ള പലരും രാജ്യത്തെ ഒറ്റുകയാണ്. 2006 ജൂലൈയിലെ രണ്ടാം ലെബനാന്‍ യുദ്ധത്തേക്കാള്‍ സ്ഥിതി മോശമായിട്ടുണ്ടെന്നും പത്രം ചൂണ്ടിക്കാട്ടി.

മന്ത്രിസഭയിലെ അംഗങ്ങളെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നെതന്യാഹു ഇത് നിരസിച്ചുവെന്നും ഇസ്രായേല്‍ ഹയോം വെളിപ്പെടുത്തുന്നു. വിവരങ്ങള്‍ ചോരുന്ന കാര്യം നെതന്യാഹു അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, അത് പരിഹരിക്കാനുള്ള നടപടികള്‍ ലക്ഷ്യം കണ്ടിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. കൂടാതെ, ദേശസുരക്ഷ, പ്രതിരോധം എന്നിവയിലെ നിയമനിര്‍മ്മാണ നടപടികളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് സുരക്ഷാ, സൈനിക നേതാക്കള്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. ഒക്ടോബര്‍ ഏഴിലെ ആക്രമണവും യുദ്ധകാലത്തെ പരാജയങ്ങളുമെല്ലാം സംബന്ധിച്ച അന്വേഷണങ്ങള്‍ തുടരുകയാണ്. ഇതിനിടയില്‍ മന്ത്രിസഭാ ചര്‍ച്ചകളില്‍ പ്രധാന വിവരങ്ങള്‍ മറച്ചുവെക്കുന്നത് വലിയ ചര്‍ച്ചയായി മാറുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, മന്ത്രിസഭയെ കുറ്റപ്പെടുത്തി ഇസ്രായേല്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ തലവന്‍ സാച്ചി ഹനെഗ്ബി രംഗത്തുവന്നു. വടക്കന്‍ ഇസ്രാഈലില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മന്ത്രിസഭക്ക് വ്യക്തമായ പദ്ധതിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സക്കെതിരായ യുദ്ധത്തില്‍ ഇസ്രാഈലിന് ഇതുവരെ ലക്ഷ്യങ്ങളൊന്നും നിറവേറ്റാന്‍ സാധിച്ചിട്ടില്ല. യുദ്ധത്തിന്റെ തന്ത്രപരമായ ലക്ഷ്യങ്ങളൊന്നും നമ്മള്‍ നേടിയില്ല. ബന്ദികളെ കൈമാറുന്ന കാര്യത്തില്‍ കരാര്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഹമാസ് ഇപ്പോഴും ചെറുത്തുനില്‍പ്പ് തുടരുകയാണ്.

ഗസ്സയിലെ ജനങ്ങള്‍ക്ക് അവരുടെ വീടുകളിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ സാധിക്കുന്നില്ല. യുദ്ധം അവസാനിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്നാണ് സൈന്യം പറയുന്നതെന്നും ഹനെഗ്ബി കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ വിദേശകാര്യ, സുരക്ഷാ സമിതിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹനെഗ്ബി ഇക്കാര്യം വ്യക്തമാക്കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’; ബാബരിയുടെ പേര് പരാമർശിക്കാതെ എൻസിഇആർടി പാഠപുസ്‌തകം

പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

Published

on

ബാബരി മസ്ജിദിന്റെ പേര് പരാമര്‍ശിക്കാതെ എന്‍സിഇആര്‍ടി പാഠപുസ്തകം. പ്ലസ് ടു പൊളിറ്റിക്‌സ് പാഠപുസ്തകത്തിലാണ് ബാബരിയുടെ പേര് ഒഴിവാക്കിയത്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നതിന് പകരം ‘മൂന്ന് മിനാരങ്ങളുള്ള കെട്ടിടം’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട പത്ര വാര്‍ത്തകളും ഒഴിവാക്കി. രാമജന്മഭൂമിയില്‍ നിര്‍മിച്ച മൂന്ന് മിനാരങ്ങളുള്ള കെട്ടിടം എന്നാണ് പുതിയ പുസ്തകത്തിലുള്ളത്. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നുവെന്നും ചേര്‍ത്തിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച പള്ളി എന്നായിരുന്നു പഴയ പാഠഭാഗം.

ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങിന് എതിരായ സുപ്രിംകോടതി നടപടിയും പുതിയ പുസ്തകത്തില്‍ ഇല്ല. സുപ്രിംകോടതി വിധിക്ക് ശേഷം വരുത്തിയ മാറ്റങ്ങളാണിതെന്ന് എന്‍സിആര്‍ടി അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് പുസ്തകം പുറത്തിറക്കിയത്. നേരത്തേ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ പുസ്തകത്തിലുണ്ടായിരുന്നു. ഇത് രണ്ട് പേജായി കുറച്ചു.

ഗുജറാത്തിലെ സോമനാഥില്‍നിന്ന് അയോധ്യ വരെയുള്ള ബി.ജെ.പി രഥയാത്ര, കര്‍സേവകരുടെ പങ്ക്, ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബി.ജെ.പി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Continue Reading

india

നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ ഡെപ്യൂട്ടി സൂപ്രണ്ട് ഉൾപ്പടെ നാല് പേർ അറസ്റ്റിൽ

അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്

Published

on

ന്യൂഡൽഹി: നീറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവേശന പരീക്ഷയിൽ ക്രമക്കേട് നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ഗുജറാത്തിലെ ഗോധ്ര പൊലീസാണ് അഞ്ച് പേരെ പിടികൂടിയത്. കേസിൽ 12ഓളം വിദ്യാർഥികളും വഡോദര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോച്ചിങ് സെന്റർ അധികൃതരും പ്രതികളാവുമെന്നാണ് സൂചന. അധ്യാപകരാണ് വഡോദരയിലെ കോച്ചിങ് സെന്റർ നടത്തുന്നത്.

അധ്യാപകർക്ക് ഉൾപ്പടെ വിദ്യാർഥികൾ പരീക്ഷയിൽ ക്രമക്കേട് നടത്തുന്നതിന് കൈക്കൂലി നൽകിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. നീറ്റ് പരീക്ഷയിൽ വിദ്യാർഥികൾ ഉത്തരമറിയാത്ത ചോദ്യങ്ങൾ ഒഴിവാക്കുകയും തുടർന്ന് അധ്യാപകർ ഇതിന്റെ ഉത്തരം എഴുതി ചേർക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഈ രീതിയിലാണ് പരീക്ഷയിൽ ക്രമക്കേട് നടത്തിയത്.

മെയ് അഞ്ചിന് ജയ് ജൽറാം സ്കൂളിൽ നടന്ന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എഡ്യുക്കേഷൻ കൺസൾട്ടന്റ് വിഭോർ ആനന്ദ്, പ്രിൻസിപ്പൽ പുരഷോത്തം ശർമ, നീറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് തുഷാർ ഭട്ട് എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം പ്രദേശത്തെ ഇമിഗ്രേഷൻ ഏജൻസി ഉടമയായ പരശുറാം റോയിയും കസ്റ്റഡിയിലായി.

നാല് വിദ്യാർഥികൾ 66 ലക്ഷം വീതം പരുശുറാം റോയിക്ക് ക്രമക്കേട് നടത്താനായി നൽകിയെന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. മൂന്ന് വിദ്യാർഥികൾ ബ്ലാങ്ക് ചെക്കും നൽകും. റാവുവാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ എന്നാണ് പൊലീസ് സംശയം. ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വിദ്യാർഥികളുടെ രക്ഷിതാക്കൾ സംഘത്തിന് 2.88 കോടി രൂപ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ. കേസുമായി ബ​ന്ധപ്പെട്ട് വിദ്യാർഥികൾ നൽകിയ ബ്ലാങ്ക് ചെക്കുകൾ ഉൾപ്പടെ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Continue Reading

kerala

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി: ആര്‍.ഡി.ഡി ഓഫിസ് ഉപരോധിച്ച എം.എസ്.എഫ് നേതാക്കള്‍ അറസ്റ്റില്‍

Published

on

1 പഠനം, മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറത്ത് RDD ഓഫീസ് പൂട്ടിയിട്ട് പ്രതിഷേധിച്ച എം എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ പി.കെ.നവാസ്,സെക്രട്ടറി പി.എ. ജവാദ്, ജില്ലാ ജനറൽ സെക്രട്ടറി വി.എ വഹാബ്, ട്രഷറർ കെ.എൻ ഹക്കീം തങ്ങൾ അടക്കമുള്ള പത്തോളം നേതാക്കളെയും സഹ പ്രവർത്തകരെയും മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Continue Reading

Trending