Connect with us

News

തോല്‍വി മറക്കാം, ഈ നിര തുടരട്ടെ

Published

on

അഷ്‌റഫ് തൈവളപ്പ്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റെങ്കിലും അഭിമാനകരമായ സീസണ്‍ ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്. 2016ന് ശേഷം ടീം ആദ്യമായി ഫൈനല്‍ കളിച്ചു. മുന്‍ സീസണുകളില്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഒട്ടും സജ്ജമല്ലാത്ത ഒരു ടീമിനെയാണ് ആരാധകര്‍ കളത്തില്‍ കണ്ടത്. ഈ നിലയില്‍ നിന്ന് എട്ടാം സീസണിലെത്തിയപ്പോള്‍ ടീമിനുണ്ടായത് വലിയ മാറ്റങ്ങള്‍. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തുടക്കത്തില്‍ ടീം പ്ലേഓഫിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യജയത്തിനായി നാലു മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്ന ടീം പൊരുതിക്കയറി പ്ലേഓഫിലും ഫൈനലിലുമെത്തി.

അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങിയതും, ഗോള്‍വഴങ്ങിയ ശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ടതുമാണ് മൂന്നാം തവണയും ടീമിന് കിരീടം നഷ്ടമാക്കിയത്. സഹല്‍ അബ്ദുസമദിന്റെ അഭാവം കളത്തില്‍ പ്രകടമായി. ആദ്യ പകുതിയില്‍ കേരളത്തിന്റേത് മികച്ച പ്രകടനമായിരുന്നു, പാസിങിലും പന്തടക്കത്തിലും മികച്ചുനിന്നു. പക്ഷേ രണ്ടാം പകുതിയില്‍ ടീമിന്റെ ആക്രമണ തന്ത്രങ്ങള്‍ മാറി, ചില നിമിഷങ്ങളില്‍ നിരാശപ്പെടുത്തി. ഗോവയിലെ കടുത്ത ചൂടും താരങ്ങളെ തളര്‍ത്തി. പകര താരങ്ങളെ ഉപയോഗിച്ചുള്ള ഇവാന്റെ തന്ത്രവും പാളി. മത്സരം എങ്ങനെയെങ്കിലും ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കണമെന്ന രീതിയിലാണ് ഹൈദരാബാദ് കളിച്ചത്. അതില്‍ അവര്‍ വിജയിച്ചു. അധികസമയം കഴിഞ്ഞപ്പോള്‍ താരങ്ങളും പരിശീലകനും ഏറെ ആത്മവിശ്വാസത്തിലായിരുന്നു. ജയിച്ചുവെന്ന രീതിയിലുള്ള അവരുടെ മനോഭാവം തന്നെ അവരുടെ ഒരുക്കവും തന്ത്രവും വെളിപ്പെടുത്തി. മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സ് പരാജിതരെപ്പോലെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യകിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ അത് കൂടുതല്‍ പ്രകടമായി. പരിക്ക് കാരണം ജോര്‍ജ് ഡയസിനെയും അല്‍വാരോ വാസ്‌കസിനെയും പിന്‍വലിച്ചതും ബ്ലാസ്‌റ്റേഴ്‌സിന് ക്ഷീണമായി.

ആദ്യഷൂട്ട് നഷ്ടപ്പെടുത്തിയ ലെസ്‌കോവിച്ച് പരിശീലനത്തില്‍ മികവുകാട്ടിയിരുന്ന ആളാണെന്ന് വുകോമനോവിച്ച് പറയുന്നു. പക്ഷേ കട്ടിമണിയെ പരാജയപ്പെടുത്താന്‍ അതുമതിയായില്ല. വിദേശ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെ തുടര്‍ന്നുള്ള കിക്കുകള്‍ എടുക്കേണ്ടി വന്നു. നിഷു കുമാറും, ജീക്ക്‌സണ്‍ സിങും നിരാശപ്പെടുത്തി. ആയുഷ് അധികാരി മാത്രം ലക്ഷ്യം കണ്ടു. ലൂണ ആയിരുന്നു അഞ്ചാമനായി കിക്കെടുക്കേണ്ടിയിരുന്നത്. അതിനുമുമ്പേ ഹൈദരാബാദ് ജയിച്ചു. ഹൈദാരാബാദ് നിരയില്‍ ആദ്യ മൂന്ന് കിക്കുകളുമെടുത്തത് വിദേശ താരങ്ങളായിരുന്നു. സിവേറിയോക്ക് മാത്രമാണ് പിഴച്ചത്.

ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ സന്തോഷമുണ്ട്-പരാജയത്തിന് ശേഷം കോച്ചിന്റെ വാക്കുകള്‍. തോറ്റെങ്കിലും ആരാധകര്‍ ടീമിനെ പഴിക്കുന്നില്ല. അവര്‍ ആഗ്രഹിച്ച ഒരു ടീമിനെയാണ് സീസണിലുടനീളം കണ്ടത്. ലൂന-വാസ്‌കസ്-ഡയസ് സഖ്യം മികച്ചുനിന്നു. പ്രതിരോധത്തില്‍ ലെസ്‌കോവിച്ച് തിളങ്ങി. സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍, ആയുഷ് അധികാരി, പ്യൂട്ടിയ, ഹോര്‍മിപാം തുടങ്ങിയ യുവ ഇന്ത്യന്‍ താരങളുടെ മിന്നുന്ന പ്രകടനത്തിനും സീസണ്‍ സാക്ഷ്യം വഹിച്ചു. താണ്ടാന്‍ ദൂരമിനിയുമേറെയുണ്ട്, ഈ ടീമിനെ നിലനിര്‍ത്തി പോരാട്ടം തുടരുകയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കോഴിക്കോട് കൂട്ടുകാരോടൊപ്പം കുളിക്കാന്‍ കുളത്തിലിറങ്ങിയ 14കാരന്‍ മുങ്ങിമരിച്ചു

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു

Published

on

കോഴിക്കോട്: സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന് സമീപം ദ്വാരക വീട്ടില്‍ ജയപ്രകാശ്-സ്വപ്ന ദമ്പതികളുടെ മകന്‍ സഞ്ജയ് കൃഷ്ണ(14)  ആണ് മരിച്ചത്. കുളത്തില്‍ ചാടുന്നതിനിടെ തലയ്ക്ക് പരുക്കേറ്റ് കുട്ടി മുങ്ങിപ്പോവുകയായിരുന്നു. ആഴ്ചവട്ടം ശിവക്ഷേത്രത്തിലാണ് സഞ്ജയ് കൃഷ്ണയും സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്.

കുളത്തിലേക്ക് ചാടിയ സഞ്ജയ് പൊങ്ങിവരാത്തതിനെ തുടര്‍ന്ന് പരിഭ്രാന്തരായ സുഹൃത്തുക്കള്‍ ബഹളം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് കുട്ടിയെ കരക്കെത്തിച്ചത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് സെന്റ്ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ് സഞ്ജയ്. സഹോദരി: ശ്രീഷ.

Continue Reading

india

ഗുജറാത്തിൽ കന്നുകാലികളുമായി പോയ മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം അടിച്ചുകൊന്നു

സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്

Published

on

ഗുജറാത്തില്‍ മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. സഹോദരിയുടെ വീട്ടിലേക്കു കന്നുകാലികളുമായി പോകുന്നതിനിടെയായിരുന്നു ആള്‍ക്കൂട്ടം ആയുധങ്ങളുമായി ആക്രമിച്ചത്. സേഷന്‍ നവ സ്വദേശി മിഷ്രി ഖാന്‍ ബലോച്(40) ആണു കൊല്ലപ്പെട്ടത്.

ബനസ്‌കന്ത ജില്ലയിലെ ദിയോദറില്‍ കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. സഹോദരിക്കു നല്‍കാനായി രണ്ട് കന്നുകാലികളുമായി വാഹനത്തില്‍ പുറപ്പെട്ടതായിരുന്നു മിഷ്രി ഖാനും ബന്ധുവായ ഹുസൈന്‍ ഖാന്‍ ബലോച്ചും. കന്നുകാലി ചന്തയില്‍നിന്നു വരുന്ന വഴിക്ക് പത്തംഗ സംഘം റോഡില്‍ തടഞ്ഞു. തുടര്‍ന്ന് ഇരുമ്പുദണ്ഡുകളും വടികളും മറ്റ് ആയുധങ്ങളുമായി ഇവരെ ക്രൂരമായി മര്‍ദിച്ചു.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മിഷ്രി ഖാന്‍ വൈകാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. വാഹനം ഓടിച്ച ഹുസൈന്‍ ഖാന്‍ അക്രമികളില്‍നിന്നു രക്ഷപ്പെട്ടതുകൊണ്ടു മാത്രമാണു ജീവന്‍ ബാക്കിയായത്. അഖിരാജ് സിങ് എന്ന ഗുണ്ടയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഹുസൈന്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

അക്രമത്തിൽ അഖിരാജ്, പർഭത് സിങ് വഘേല, നികുൽ സിങ്, ജഗത് സിങ്, പ്രവീൺ സിങ്, ഹമീർഭായ് താക്കൂർ എന്നിവർക്കെതിരെ ബനസ്‌കന്ത പൊലീസ് കേസെടുത്തിട്ടുണ്ട്. ജഗത് സിങ്ങും ഹമീർഭായിയും പിടിയിലായതായും റിപ്പോർട്ടുണ്ട്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയിരിക്കുയാണ് പൊലീസ്.

അക്രമികൾ മിഷ്രി ഖാനോടും ഡ്രൈവറോടും രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടതായി സഹോദരൻ ഷേർ ഖാൻ വെളിപ്പെടുത്തിയിട്ടുണ്ട്. കവർച്ച, കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ അഖിരാജ് പ്രതിയാണെന്ന് നാട്ടുകാർ പറയുന്നു. ചില കേസുകളിൽ അറസ്റ്റിലായിട്ടുമുണ്ട്. 2023ൽ സമാനമായൊരു സംഭവത്തിൽ കന്നുകാലികളുമായി പോയയാളെ ജയ് ശ്രീറാം വിളിപ്പിക്കുകയും ആക്രമിക്കുകയും ചെയ്ത കേസും ഇയാൾക്കെതിരെയുണ്ടെന്ന് പ്രാദേശിക മാധ്യമപ്രവർത്തകൻ സഹൽ ഖുറേഷി പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം

ഇന്നലെ 3 പേരാണു മരിച്ചത്

Published

on

സംസ്ഥാനത്ത് കനത്ത മഴയിൽ രണ്ട് മരണം. കൊച്ചിയിൽ വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളിയും കാസർകോട്ട് മിന്നലേറ്റ് വയോധികനും മരിച്ചു. കണ്ണൂരിൽ മേൽക്കൂര തകർന്ന് ആറ് വയസ്സുകാരിക്ക് പരുക്ക്. തിരുവനന്തപുരത്ത് വീടിന്റെ മേൽക്കൂര പൂർണ്ണമായി തകർന്നു. പലയിടങ്ങളിലും വൻ നാശനഷ്ടവും വെള്ളക്കെട്ടുമുണ്ടായി. പൊഴിയൂരിൽ കടലാക്രമണം രൂക്ഷം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ഇന്ന് വൈകിട്ടോടെ റെമാൽ ചുഴലിക്കാറ്റാകും.

മിന്നലേറ്റ് കാസർകോട് ബെള്ളൂർ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടിൽ വീണ് മത്സ്യത്തൊഴിലാളി പുതുവൈപ്പ് കോടിക്കൽ ദിലീപുമാണ് (51) ഇന്ന് മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്.

ഇന്നലെ 3 പേരാണു മരിച്ചത്. കോട്ടയം പാലാ പയപ്പാറിൽ ചെക്ക്ഡാം തുറന്നു വിടുന്നതിനിടെ കൈകൾ പലകയിൽ കുടുങ്ങി കരൂർ ഉറുമ്പിൽ വീട്ടിൽ രാജു(53), തോട്ടിൽ വീണു മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രണവാനന്ദൻ (71), കോഴിക്കോട് ബേപ്പൂർ മാത്തോട്ടം കുത്തുകല്ല് റോഡിലെ കനാലിൽ വീണ് രാധ (84) എന്നിവരാണു മരിച്ചത്.

Continue Reading

Trending