Connect with us

News

തോല്‍വി മറക്കാം, ഈ നിര തുടരട്ടെ

Published

on

അഷ്‌റഫ് തൈവളപ്പ്

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോറ്റെങ്കിലും അഭിമാനകരമായ സീസണ്‍ ആയിരുന്നു കേരള ബ്ലാസ്‌റ്റേഴ്‌സിന്. 2016ന് ശേഷം ടീം ആദ്യമായി ഫൈനല്‍ കളിച്ചു. മുന്‍ സീസണുകളില്‍ ടീമിന്റെ പ്രകടനം ദയനീയമായിരുന്നു. ഒട്ടും സജ്ജമല്ലാത്ത ഒരു ടീമിനെയാണ് ആരാധകര്‍ കളത്തില്‍ കണ്ടത്. ഈ നിലയില്‍ നിന്ന് എട്ടാം സീസണിലെത്തിയപ്പോള്‍ ടീമിനുണ്ടായത് വലിയ മാറ്റങ്ങള്‍. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസിന്റെയും കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെയും തന്ത്രപരമായ നീക്കങ്ങള്‍ വലിയ മാറ്റങ്ങള്‍ വരുത്തി. തുടക്കത്തില്‍ ടീം പ്ലേഓഫിലെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ആദ്യജയത്തിനായി നാലു മത്സരങ്ങള്‍ കാത്തിരിക്കേണ്ടി വന്ന ടീം പൊരുതിക്കയറി പ്ലേഓഫിലും ഫൈനലിലുമെത്തി.

അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങിയതും, ഗോള്‍വഴങ്ങിയ ശേഷം ആത്മവിശ്വാസം നഷ്ടപ്പെട്ടതുമാണ് മൂന്നാം തവണയും ടീമിന് കിരീടം നഷ്ടമാക്കിയത്. സഹല്‍ അബ്ദുസമദിന്റെ അഭാവം കളത്തില്‍ പ്രകടമായി. ആദ്യ പകുതിയില്‍ കേരളത്തിന്റേത് മികച്ച പ്രകടനമായിരുന്നു, പാസിങിലും പന്തടക്കത്തിലും മികച്ചുനിന്നു. പക്ഷേ രണ്ടാം പകുതിയില്‍ ടീമിന്റെ ആക്രമണ തന്ത്രങ്ങള്‍ മാറി, ചില നിമിഷങ്ങളില്‍ നിരാശപ്പെടുത്തി. ഗോവയിലെ കടുത്ത ചൂടും താരങ്ങളെ തളര്‍ത്തി. പകര താരങ്ങളെ ഉപയോഗിച്ചുള്ള ഇവാന്റെ തന്ത്രവും പാളി. മത്സരം എങ്ങനെയെങ്കിലും ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുക്കണമെന്ന രീതിയിലാണ് ഹൈദരാബാദ് കളിച്ചത്. അതില്‍ അവര്‍ വിജയിച്ചു. അധികസമയം കഴിഞ്ഞപ്പോള്‍ താരങ്ങളും പരിശീലകനും ഏറെ ആത്മവിശ്വാസത്തിലായിരുന്നു. ജയിച്ചുവെന്ന രീതിയിലുള്ള അവരുടെ മനോഭാവം തന്നെ അവരുടെ ഒരുക്കവും തന്ത്രവും വെളിപ്പെടുത്തി. മറുഭാഗത്ത് ബ്ലാസ്‌റ്റേഴ്‌സ് പരാജിതരെപ്പോലെയാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ആദ്യകിക്ക് നഷ്ടപ്പെടുത്തിയപ്പോള്‍ അത് കൂടുതല്‍ പ്രകടമായി. പരിക്ക് കാരണം ജോര്‍ജ് ഡയസിനെയും അല്‍വാരോ വാസ്‌കസിനെയും പിന്‍വലിച്ചതും ബ്ലാസ്‌റ്റേഴ്‌സിന് ക്ഷീണമായി.

ആദ്യഷൂട്ട് നഷ്ടപ്പെടുത്തിയ ലെസ്‌കോവിച്ച് പരിശീലനത്തില്‍ മികവുകാട്ടിയിരുന്ന ആളാണെന്ന് വുകോമനോവിച്ച് പറയുന്നു. പക്ഷേ കട്ടിമണിയെ പരാജയപ്പെടുത്താന്‍ അതുമതിയായില്ല. വിദേശ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് തന്നെ തുടര്‍ന്നുള്ള കിക്കുകള്‍ എടുക്കേണ്ടി വന്നു. നിഷു കുമാറും, ജീക്ക്‌സണ്‍ സിങും നിരാശപ്പെടുത്തി. ആയുഷ് അധികാരി മാത്രം ലക്ഷ്യം കണ്ടു. ലൂണ ആയിരുന്നു അഞ്ചാമനായി കിക്കെടുക്കേണ്ടിയിരുന്നത്. അതിനുമുമ്പേ ഹൈദരാബാദ് ജയിച്ചു. ഹൈദാരാബാദ് നിരയില്‍ ആദ്യ മൂന്ന് കിക്കുകളുമെടുത്തത് വിദേശ താരങ്ങളായിരുന്നു. സിവേറിയോക്ക് മാത്രമാണ് പിഴച്ചത്.

ഈ സീസണില്‍ ഞങ്ങള്‍ക്കഭിമാനിക്കാന്‍ ധാരാളമുണ്ട്. ഞങ്ങള്‍ക്ക് ലഭിച്ച പിന്തുണയില്‍ നിന്നും പുഞ്ചിരിയില്‍ നിന്നും മറ്റാരും പ്രതീക്ഷിക്കാത്തതു ഞങ്ങള്‍ നേടി. അതില്‍ സന്തോഷമുണ്ട്-പരാജയത്തിന് ശേഷം കോച്ചിന്റെ വാക്കുകള്‍. തോറ്റെങ്കിലും ആരാധകര്‍ ടീമിനെ പഴിക്കുന്നില്ല. അവര്‍ ആഗ്രഹിച്ച ഒരു ടീമിനെയാണ് സീസണിലുടനീളം കണ്ടത്. ലൂന-വാസ്‌കസ്-ഡയസ് സഖ്യം മികച്ചുനിന്നു. പ്രതിരോധത്തില്‍ ലെസ്‌കോവിച്ച് തിളങ്ങി. സഹല്‍ അബ്ദുള്‍ സമദ്, കെ.പി രാഹുല്‍, ആയുഷ് അധികാരി, പ്യൂട്ടിയ, ഹോര്‍മിപാം തുടങ്ങിയ യുവ ഇന്ത്യന്‍ താരങളുടെ മിന്നുന്ന പ്രകടനത്തിനും സീസണ്‍ സാക്ഷ്യം വഹിച്ചു. താണ്ടാന്‍ ദൂരമിനിയുമേറെയുണ്ട്, ഈ ടീമിനെ നിലനിര്‍ത്തി പോരാട്ടം തുടരുകയാണ് വേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മൊറാഴ സൗത്ത് എല്‍.പി സ്‌കൂളിലാണ് സംഭവം.

Published

on

കണ്ണൂരില്‍ വോട്ടു ചെയ്യാന്‍ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മൊറാഴ സ്വദേശി കെ.പി സുധീഷ് ആണ് മരിച്ചത്. മൊറാഴ സൗത്ത് എല്‍.പി സ്‌കൂളിലാണ് സംഭവം.

അതേസമയം, കണ്ണൂര്‍ പരിയാരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് മര്‍ദനമേറ്റു. പതിനാറാംവാര്‍ഡ് സ്ഥാനാര്‍ഥി പി.വി സജീവനാണ് മര്‍ദനമേറ്റത്. പരിയാരം ഹൈസ്‌ക്കുളിലെ രണ്ടാം ബൂത്തില്‍ വെച്ചാണ് അക്രമം.

 

Continue Reading

kerala

മാവോവാദി ഭീഷണി; കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷ

മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി.

Published

on

കണ്ണൂര്‍: സംസ്ഥാനത്ത് പോളിങ് ബൂത്തുകള്‍ക്ക് ‘മാവോവാദി ഭീഷണി’. മാവോവാദി സാന്നിധ്യമില്ലാതായിട്ടുംക്കൂടിയാണ് ബൂത്തുകള്‍ക്ക് ഭീഷണി. കണ്ണൂര്‍ ജില്ലയില്‍ 50 പോളിങ് സ്റ്റേഷനുകള്‍ക്ക് അധിക സുരക്ഷയും ഏര്‍പ്പെടുത്തിട്ടുണ്ട്. ഇതില്‍ 21 എണ്ണം ഇരിട്ടി സബ്ഡിവിഷനിലാണ്. നേരത്തേ മാവോവാദി സാന്നിധ്യമുണ്ടായിരുന്ന വയനാട്, പാലക്കാട് അട്ടപ്പാടി മേഖല എന്നിവിടങ്ങളിലും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മാവോവാദി സാന്നിധ്യം ഇല്ലാതായെന്ന് വിലയിരുത്തിയ കേന്ദ്രസര്‍ക്കാര്‍ ഇടതു തീവ്രവാദബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍നിന്ന് കേരളത്തെ ഒഴിവാക്കിയിരുന്നു. പട്ടികയില്‍നിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള നീക്കം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നക്സല്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രഫണ്ട് നഷ്ടപ്പെടുമെന്ന വിലയിരുത്തലുകളെ തുടര്‍ന്നാണ് പട്ടികയില്‍ കണ്ണൂരിനെയും വയനാടിനെയും നിലനിര്‍ത്താന്‍ കേരളം ആവശ്യപ്പെട്ടത്.

സംസ്ഥാനത്ത് മാവോവാദി സാന്നിധ്യമില്ലെന്നുതന്നെയാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. 2024 മാര്‍ച്ചിലാണ് അവസാനമായി ഇവരെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂര്‍-വയനാട് അതിര്‍ത്തിമേഖലയിലായിരുന്നു അത്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ സജീവമായിരുന്ന മാവോവാദികള്‍ അവസാനം കണ്ണൂര്‍, വയനാട് ജില്ലാ അതിര്‍ത്തിയാണ് താവളമാക്കിയിരുന്നത്.

 

Continue Reading

kerala

ദുബായിലെ കടല്‍ത്തീരത്ത് മലയാളി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Published

on

ഉപ്പള (കാസര്‍കോട്) : ദുബായില്‍ ജോലി ചെയ്തുവരുന്ന പഞ്ചതൊട്ടി സ്വദേശിയായ മുഹമ്മദ് ഷെഫിഖ് (25)*നെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഷെഫിഖ് ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു. ഏകദേശം എട്ട് മാസം മുന്‍പാണ് അദ്ദേഹം ഗള്‍ഫിലേക്ക് പോയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇതിനോടകം തന്നെ മുന്‍കൂര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഹസൈനാറിന്റെയും സഫിയയുടെയും ഏക മകനായിരുന്നു ഷെഫിഖ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അധികൃതര്‍ അന്വേഷണം തുടരുകയാണ്.

 

Continue Reading

Trending