Connect with us

More

മധുര പാനീയങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഫ്രാന്‍സ്

Published

on

മധുര പാനീയങ്ങളുടെ പരിധിയില്‍ കവിഞ്ഞ ഉപയോഗങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഫ്രാന്‍സ്. റെസ്റ്റോറന്റുകളിലും മധുരപാനീയങ്ങള്‍ വിളമ്പുന്ന മറ്റിടങ്ങളിലും നിരോധനം ഏര്‍പ്പെടുത്തി. അമിതമായ രീതിയില്‍ ശരീരഭാരം വര്‍ദ്ധിച്ചു വരുന്നവരുടെ എണ്ണം കൂടിയതാണ് പാനീയങ്ങള്‍ നിരോധിക്കാന്‍ കാരണം.

ശരീരത്തില്‍ പഞ്ചസാരയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനും ഭാരം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായ മധുരപാനീയങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നതിന് ലോക ആരോഗ്യസംഘടന നിര്‍ദ്ദേശിച്ചിരുന്നു. ബ്രിട്ടണ്‍ പോലെയുള്ള നഗരങ്ങളില്‍ കുടുംബ റെസ്‌റ്റോറന്റുകളിലും മറ്റും സോഡ പോലെയുള്ള പാനീയങ്ങള്‍ ധാരാളമായി വിളമ്പാറുണ്ട്. എന്നാല്‍ പുതിയ നിയമമനുസരിച്ച് ഉത്തേജക പാനീയങ്ങളുള്‍പ്പെടെയുള്ള മധുരപാനീയങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. സ്‌കൂള്‍ കാന്റീനുകളുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഫാസ്റ്റ്ഫുഡ് ശൃംഖലകളെയാകെ ഇത് ബാധിക്കും. യുവതലമുറയെ അമിത ഭാരമുള്‍പ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷിക്കുന്നതാണ് നിരോധനത്തിന്റെ ലക്ഷ്യം.

പ്രായപൂര്‍ത്തിയായവരുടെ അമിതവണ്ണത്തെക്കുറിച്ചുള്ള സര്‍വ്വേ അനുസരിച്ച് ഫ്രാന്‍സില്‍ 15.3ശതമാനംപേരും അമിതഭാരമുള്ളവരാണ്. ബ്രിട്ടനുമായി(20.1) താരതമ്യപ്പെടുത്തുമ്പോള്‍ ഫ്രാന്‍സിന്റെ ശതമാനം കുറവാണ്. എന്നാല്‍ ഇറ്റലിയുടേതിനേക്കാള്‍ കൂടുതലുമാണ്. നിലവില്‍ 10.7ശതമാനമാണ് ഇറ്റലിയുടെ കണക്ക്. കഴിഞ്ഞ 30വര്‍ഷത്തെ കണക്കനുസരിച്ച് ഫ്രാന്‍സില്‍ ഏകദേശം 57ശതമാനം പേരും അമിതഭാരമുള്ളവരാണ്. 41ശതമാനം സ്ത്രീകളും അമിതഭാരം ഉള്ളവരാണെന്ന് ഫ്രഞ്ച് മെഡിക്കല്‍ ജേണല്‍ ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തുർക്ക്മാൻ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുൻ വഖഫ് ബോർഡ്‌ ചെയർമാന്‍ അമാനത്തുള്ള ഖാന്‍ എംഎല്‍എ

Published

on

ന്യൂഡല്‍ഹി: തുര്‍ക്ക്മാന്‍ ഗേറ്റിലേത് വഖഫ് ഭൂമി തന്നെയെന്ന് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനും എഎപി എംഎല്‍എയുമായ അമാനത്തുള്ള ഖാന്‍.

‘സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പൊളിച്ചുമാറ്റിയത്. രാജ്യത്തിന്റെ നല്ല അന്തരീക്ഷം നശിപ്പിക്കാനാണ് ശ്രമം. ആരെങ്കിലും വന്ന് നിയമവിരുദ്ധമെന്ന് പറയുമ്പോള്‍ തന്നെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ പൊളിച്ചു മാറ്റുകയാണെന്നും അമാനത്തുള്ള ഖാന്‍ പറഞ്ഞു. ഡല്‍ഹിയിലും രാജ്യത്തും സാമുദായിക ഐക്യം തകര്‍ക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നതായി ഖാന്‍ ആരോപിച്ചു.

ഡല്‍ഹി തുര്‍ക്ക്മാന്‍ ഗേറ്റില്‍ സയ്യിദ് ഇലാഹി മസ്ജിദിന്റെ കമ്മ്യൂണിറ്റി സെന്ററടക്കം ബിജെപി സര്‍ക്കാര്‍ ഇടിച്ചു നിരത്തിയിരുന്നു. കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് പുലര്‍ച്ചെ ഒന്നരയ്ക്ക് ബുള്‍ഡോസര്‍ രാജ് നടപ്പാക്കിയത്. തടയാനെത്തിയ പ്രദേശവാസികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. വഖഫ് ഭൂമിയിലാണ് കെട്ടിടങ്ങള്‍ നിലനിന്നിരുന്നതെന്ന് മസ്ജിദ് കമ്മിറ്റി പറഞ്ഞു.

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടുകൂടി വന്‍ പൊലീസ് സന്നാഹത്തോടെയാണ് പള്ളിയുടെ പരിസരം പൊളിക്കാന്‍ എംസിഡി അധികൃതരെത്തിയത്. 32 മണ്ണുമാന്തി യന്ത്രങ്ങള്‍ പള്ളിയുടെ പരിസരത്ത് എത്തിയതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ തടിച്ചുകൂടി. പൊലീസിന് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. അനധികൃത കൈയേറ്റത്തിനെതിരെ ഹൈക്കോടതി അനുമതിയോടെയാണ് ഒഴിപ്പിക്കല്‍ നടത്തിയത് എന്നാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പറയുന്നത്.

Continue Reading

kerala

‘വർഗീയ പ്രസ്താവന എ.കെ. ബാലനെ കൊണ്ട് പറയിച്ചത്’: കെ.സി.വേണുഗോപാൽ

Published

on

ആലപ്പുഴ: വർഗീയത വിളമ്പുന്ന പ്രസ്താവന എ.കെ.ബാലനെ കൊണ്ട് പറയിച്ചതാണെന്ന് എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. തോറ്റതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിന് പകരം കരുടൻ ആനയെ കണ്ടതുപോലെയാണ് സിപിഎം നേതാക്കളുടെ സ്ഥിതി. തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി മുന്നണിയുണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചിട്ടില്ല. എസ്ഡിപിഐ ആയാലും ബിജെപിയായാലും വർഗീയ കക്ഷികളുമായി ഞങ്ങൾക്ക് ബന്ധമില്ല.

ആലപ്പുഴയിൽ മുനിസിപ്പൽ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനം കിട്ടാൻ പരസ്യമായി എസ്ഡിപിഐ പിന്തുണ തേടിയിരിക്കുയാണ് സിപിഎം. കേരളീയ സമൂഹത്തിൽ വർഗീയതയുടെ വിഷം വിളമ്പാനാണ് സിപിഎം ശ്രമിക്കുകയാണ്. ക്ഷമ പറഞ്ഞത് കൊണ്ട് പ്രശ്‌നം തീരില്ല. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെടണമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

Continue Reading

india

അഡ്മിഷൻ എടുത്ത 50 പേരിൽ 44ഉം മുസ്‌ലിം കുട്ടികൾ; ജമ്മുവിലെ മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി കേന്ദ്രം

സാങ്കേതിക കാരണങ്ങളെന്ന് വിശദീകരണം

Published

on

കോളേജിലെ എംബിബിഎസ്‌ കോഴ്‌സിന് അനുമതി നൽകി മാസങ്ങൾക്കകമാണ് ഇപ്പോൾ അംഗീകാരം റദ്ദാക്കിയിരിക്കുന്നത്. 2025-26 അക്കാദമിക വർഷത്തിലേക്ക് അഡ്‌മിഷൻ ലഭിച്ച 50 ഓളം വിദ്യാർത്ഥികളിൽ നാൽപ്പതിൽ അധികം പേർ മുസ്‌ലിംകൾ ആയതോടെയാണ് ഹിന്ദുത്വ സംഘടനകൾ എതിർപ്പുമായി രംഗത്ത് വന്നത്. നീറ്റ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ നടന്നതെന്ന് കോളേജ് അധികൃതർ വ്യക്തമാക്കുകയും മുഖ്യമന്ത്രിയായ ഉമർ അബ്‌ദുല്ല അടക്കം കോളേജ് അഡ്മിഷൻ സുതാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്തതിന് ശേഷവും കോളേജ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സംഘപരിവാർ മുന്നോട്ട് പോവുകയിയിരുന്നു.

ഈ സാഹചര്യത്തിൽ കോളേജിൽ ഒരു മിന്നൽ പരിശോധന നടന്നു. തുടർന്ന് വന്ന റിപ്പോർട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല ,ആവശ്യത്തിന് റസിഡന്റ് ഡോക്ടർമാർ ഇല്ല , തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ച് കോളേജിന്റെ അനുമതി റദ്ദാക്കുകയായിരുന്നു .

Continue Reading

Trending