kerala
അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്സിസ്റ്റുകള്‍ അധഃപതിച്ചു; കെ. മുരളീധരന്
മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും, ഇത് തിരുത്താന്‍ ശ്രമിക്കുന്നവരെ തന്നെ നേതൃത്വം പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
തിരുവനന്തപുരം: അയ്യപ്പന്റെ സ്വര്‍ണം മുതല്‍ രക്തസാക്ഷി ഫണ്ട് വരെ കക്കുന്ന പാര്‍ട്ടിയായി മാര്‍ക്സിസ്റ്റുകള്‍ അധഃപതിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് ആരോപിച്ചു. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതിയാണ് ഇപ്പോള്‍ വെളിവാകുന്നതെന്നും, ഇത് തിരുത്താന്‍ ശ്രമിക്കുന്നവരെ തന്നെ നേതൃത്വം പുറത്താക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ നിലയില്‍ പാര്‍ട്ടി മുന്നോട്ടുപോയാല്‍ ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥയിലേക്കാണ് കേരളവും നീങ്ങുകയെന്നും മുരളീധരന് മുന്നറിയിപ്പ് നല്കി.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കടകംപള്ളിയുടെ രാജി ആവശ്യപ്പെട്ടത് ചില ഫോട്ടോകള്‍ വന്നതുകൊണ്ടല്ലെന്നും, ഫോട്ടോകള്‍ യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുരളീധരന് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണത്തില്‍ എസ്ഐടി പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
മുരാരി ബാബുവിന് ജാമ്യം ലഭിച്ചുവെന്നും, ഒരാഴ്ചയ്ക്കകം മറ്റ് പ്രതികള്‍ക്കും ജാമ്യം ലഭിക്കുമെന്നും പറഞ്ഞ മുരളീധരന്, കൊള്ളക്കാര്‍ എല്ലാം രക്ഷപ്പെടുന്ന അവസ്ഥയാണെന്നും കൂട്ടിച്ചേര്‍ത്തു. ജയിലില്‍ കിടക്കുന്നത് തന്ത്രി മാത്രമാണെന്നും, റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരുന്നാല്‍ എല്ലാവരും പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ തലസ്ഥാന സന്ദര്‍ശനത്തെ പരിഹസിച്ച മുരളീധരന്, ”പവനായി ശവമായി, ഒന്നും സംഭവിച്ചില്ല” എന്നും പ്രതികരിച്ചു. മൂന്ന് മണിക്കൂറില്‍ കണ്ണൂരിലെത്തുന്ന ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പ്രഖ്യാപനങ്ങള്‍ വീരവാദം മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വരുമ്പോള്‍ ബിജെപി മേയര്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും, മേയര്‍ വിമാനത്താവളത്തില്‍ എത്താതിരുന്നതായും അദ്ദേഹം വിമര്‍ശിച്ചു.
kerala
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം;പയ്യന്നൂരിൽ കോൺഗ്രസ് പ്രകടനത്തിനു നേരെ സിപിഎം അതിക്രമം
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്
കണ്ണൂർ: പയ്യന്നൂരിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകർ ആക്രമണം നടത്തിയതായി കോൺഗ്രസ് ആരോപണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പയ്യന്നൂർ എംഎൽഎ ടി.ഐ. മധുസൂദനൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച പ്രകടനത്തിലേക്കാണ് സിപിഎം പ്രവർത്തകർ കടന്നുകയറി ആക്രമണം നടത്തിയതെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ എംഎൽഎയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനം പയ്യന്നൂരിലെത്തിയതോടെ പ്രദേശത്ത് തമ്പടിച്ച സിപിഎം പ്രവർത്തകർ പ്രതിഷേധക്കാരുടെ ഇടയിലേക്ക് കയറുകയും അക്രമം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. എംഎൽഎയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു. ഏകദേശം മുപ്പതോളം സിപിഎം പ്രവർത്തകരാണ് ആക്രമണത്തിൽ പങ്കെടുത്തതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനമേറ്റു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡന്റിനും കെ.എസ്.യു. കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റിനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പൊലീസ് സാന്നിധ്യമുണ്ടായിരിക്കെയാണ് ആക്രമണം നടന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കുകളിൽ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും, 2016 ജൂലൈ 11ന് കൊല്ലപ്പെട്ട ധനരാജിന്റെ പേരിൽ പിരിച്ചെടുത്ത ഫണ്ടിന്റെ ചെലവിലും വരവിലും കൃത്രിമം നടത്തിയെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് വി. കുഞ്ഞികൃഷ്ണൻ അടുത്തിടെ ഉന്നയിച്ചത്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎൽഎയ്ക്കെതിരായ പ്രതിഷേധം ശക്തമായത്.
kerala
തിരുപ്പതി ലഡ്ഡു കുംഭകോണത്തിൽ സിബിഐ കുറ്റപത്രം; 250 കോടിയുടെ അഴിമതിയെന്ന് കണ്ടെത്തൽ
തിരുമല–തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കേന്ദ്രീകരിച്ച് നടന്നത് ഏകദേശം 250 കോടി രൂപയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്
ചെന്നൈ: തിരുപ്പതി ലഡ്ഡു കുംഭകോണ കേസിൽ സിബിഐയുടെ പ്രത്യേക സംഘം കുറ്റപത്രം സമർപ്പിച്ചു. തിരുമല–തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കേന്ദ്രീകരിച്ച് നടന്നത് ഏകദേശം 250 കോടി രൂപയുടെ കുംഭകോണമാണെന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 68 ലക്ഷം കിലോ വ്യാജ നെയ്യ് വാങ്ങിയതായും സിബിഐ കണ്ടെത്തി.
നെല്ലൂർ മുനിസിപ്പൽ കോർപ്പറേഷൻ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 36 പ്രതികളാണുള്ളത്. ഉത്തരാഖണ്ഡിലെ ബോലേ ബാബ ഡയറിയാണ് ഒന്നാം പ്രതി. ശ്രദ്ധേയമായി, കേസിലെ ആദ്യ പരാതിക്കാരനെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
തിരുമല തിരുപ്പതി ദേവസ്ഥാനം ജനറൽ മാനേജർ പി.കെ. മുരളീകൃഷ്ണയെ എസ്ഐടി നേരത്തെ പ്രതിചേർത്തിരുന്നു. 2024 ഒക്ടോബറിലാണ് സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഭക്തർക്കായി തയ്യാറാക്കുന്ന ലഡ്ഡുവിന് ഉപയോഗിക്കുന്ന നെയ്യിന്റെ ഗുണനിലവാരത്തിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നുവെന്ന കണ്ടെത്തലാണ് കേസ് വലിയ വിവാദമായി മാറാൻ കാരണമായത്.
kerala
ആർ.സി.സിയിൽ കാൻസർ മരുന്ന് മാറി നൽകിയ സംഭവം: വിതരണക്കമ്പനിക്കെതിരെയുള്ള നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.
ആർ.സി.സിയിൽ തലച്ചോറിനെ ബാധിക്കുന്ന കാൻസറിനുള്ള മരുന്നിന്റെ പാക്കറ്റിൽ ശ്വാസകോശ കാൻസറിനുള്ള കീമോതെറാപ്പി ഗുളിക കണ്ടെത്തിയ സംഭവത്തിൽ മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെയുള്ള നിയമനടപടികൾ കാലതാമസം കൂടാതെ നിയമാനുസൃതമായി പൂർത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
കാൻസർ ഗുളിക മാറി നൽകിയ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പരാതിയെ കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ കമ്മീഷൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു.
കഴിഞ്ഞവർഷം ജൂലൈ 9ന് ഫാർമസിയിൽ ലഭിച്ച കുറിപ്പടി പ്രകാരം Temozolomide 100 mg എന്ന മരുന്ന് രോഗിക്ക് നൽകുന്നതിനായി റാക്കിൽ നിന്ന് എടുത്തപ്പോൾ, അഞ്ച് ഗുളിക വീതമുള്ള പത്ത് പാക്കറ്റുകളുടെ ഒരു സെറ്റിൽ രണ്ട് പാക്കറ്റുകളിൽ Etoposide 50 mg എന്ന ലേബൽ കണ്ടെത്തിയതായി ആർ.സി.സി. ഡയറക്ടർ കമ്മീഷനെ അറിയിച്ചു. ഒരു മരുന്നിന്റെ പാക്കറ്റിൽ മറ്റൊരു മരുന്ന് കണ്ടെത്തിയതാണ് സംഭവം.
തുടർന്ന് അഞ്ച് ബോട്ടിലുകൾ ഡ്രഗ്സ് കൺട്രോളറുടെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. മരുന്ന് വിതരണം ചെയ്ത കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനിയെ ബ്ലാക്ക്ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിറ്റിംഗിൽ ഹാജരായ ഡ്രഗ്സ് കൺട്രോളർ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർ.സി.സി. ഡയറക്ടർക്ക് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്.
-
Cricket2 days agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala2 days ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News2 days agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
-
kerala3 days ago‘സിപിഎമ്മും സിപിഐയും NDAയിൽ ചേരണം’, പിണറായിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി
-
kerala2 days ago‘വി.ഡി സതീശന് നയിക്കുന്ന പുതുയുഗയാത്ര വിജയിപ്പിക്കും’: മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി
-
Cricket2 days agoരഞ്ജി ട്രോഫി: 139ന് പുറത്തായി കേരളം; ചണ്ഡിഗഢ് ഒരു വിക്കറ്റിന് 142 റണ്‍സെന്ന നിലയില്‍
-
Culture2 days agoമൂന്ന് പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അടൂരും ഒന്നിക്കുന്നു
-
kerala2 days agoകിളിമാനൂരില്‍ ദമ്പതികളുടെ അപകട മരണം; കേസില്‍ ആദ്യ അറസ്റ്റ്
