Connect with us

Video Stories

ജി.എസ്.ടി: സിനിമാ മേഖലയില്‍ ഇരട്ടനികുതി ഒഴിവാക്കും

Published

on

തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജി.എസ്.ടി)നടപ്പാക്കുമ്പോള്‍ സിനിമാ മേഖലയില്‍ ഇരട്ട നികുതി ഈടാക്കില്ലെന്ന് ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ധനമന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പ്. ജി.എസ്.ടി വരുമ്പോള്‍ നിലവിലുള്ള വിനോദനികുതി ഒഴിവാക്കും. ഇതുമൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തുമെന്നും ചലച്ചിത്രപ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി പറഞ്ഞു.

ജി.എസ്.ടി നടപ്പാക്കുമ്പോള്‍ സിനിമകള്‍ക്ക് 28 ശതമാനം നികുതിയാണ് ഈടാക്കുക. നിലവിലുള്ള നികുതി സംവിധാനം അനുസരിച്ച് സിനിമാ ടിക്കറ്റിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വിനോദ നികുതി പിരിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാനവരുമാനമാണിത്. ജി.എസ്.ടി നടപ്പാകുമ്പോള്‍ ഇരട്ട നികുതി ഉണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും അത് സിനിമാ മേഖലയെ തകര്‍ക്കുമെന്ന ആശങ്കയാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ മുന്നോട്ടുവെച്ചത്.
ചരക്കുസേവന നികുതി നടപ്പാക്കുമ്പോള്‍ വിനോദ നികുതി ഒഴിവാക്കുമെന്ന് മന്ത്രി കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. വിനോദ നികുതി ഒഴിവാക്കുന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം സര്‍ക്കാര്‍ നികത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന തുകയുടെ 15 ശതമാനം നികുതി വെച്ച് ഓരോ വര്‍ഷവും സര്‍ക്കാര്‍ വര്‍ധിപ്പിച്ച് നല്‍കും. ഇതില്‍ കൂടുതല്‍ സഹായം ആവശ്യമാണോ എന്ന കാര്യം അഞ്ചാം ധനകാര്യ കമ്മീഷന് വിടാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
സിനിമാ ചിത്രീകരണം നടക്കുമ്പോള്‍ ഉണ്ടാകുന്ന ചെലവിന് അനുസരിച്ച് നല്‍കുന്ന നികുതിയും വിതരണക്കാര്‍ക്ക് കൊടുക്കുന്ന നികുതിയും ഉള്‍പ്പെടെ നേരത്തെ നല്‍കിയ നികുതി തുക കിഴിച്ചുള്ള തുക സര്‍ക്കാറിന് നല്‍കിയാല്‍ മതിയെന്നും തീരുമാനിച്ചു. തിയറ്ററുകളിലെത്തുന്ന സിനിമ പരാജയപ്പെട്ടാല്‍ അവര്‍ക്കും 28 ശതമാനം നികുതി നല്‍കേണ്ട സാഹചര്യമുണ്ടാകുമെന്ന് സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവര്‍ക്ക് നികുതി അടക്കുന്നതിന് സാവകാശം അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്നും ധനമന്ത്രി സിനിമാ പ്രവര്‍ത്തകരെ അറിയിച്ചു.
സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റ് പറഞ്ഞു. നടന്‍മാരായ ദിലീപ്, മുകേഷ് എം.എല്‍.എ, സംവിധായകന്‍ കമല്‍, നിര്‍മാതാക്കളായ സുരേഷ്‌കുമാര്‍, രഞ്ജിത്, മണിയന്‍പിള്ള രാജു തുടങ്ങി സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജി.എസ്.ടി നടപ്പാക്കുന്നതോടെ സിനിമാ വ്യവസായം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് സിനിമാപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. വിനോദനികുതി ഇരട്ടിയാകുന്നതിനൊപ്പം നിര്‍മാണച്ചെലവും വര്‍ധിക്കും. ഇളവ് നല്‍കിയില്ലെങ്കില്‍ സിനിമാ ചിത്രീകരണം ഉള്‍പ്പെടെ നിര്‍ത്തിയുള്ള സമരപരിപാടികള്‍ തുടങ്ങുമെന്നറിയിച്ച് ഫെഫ്ക ഭാരവാഹികള്‍ നേരത്തെ ധനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ജി.എസ്.ടിയിലെ നികുതി ഘടന പ്രാദേശിക സിനിമകളുടെ തകര്‍ച്ചക്ക് വഴിയൊരുക്കുമെന്നും താനടക്കമുള്ള താരങ്ങള്‍ അഭിനയം നിര്‍ത്തേണ്ടി വരുമെന്നും നടന്‍ കമല്‍ഹാസനും നേരത്തെ പറഞ്ഞിരുന്നു.

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending