Connect with us

india

ജനാധിപത്യം ഊട്ടിയുറപ്പിക്കുന്ന വിധി: തെര.കമ്മീഷനെ ഇനി കളിപ്പാവയാക്കാനാവില്ല

വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.

Published

on

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും തെരഞ്ഞെടുക്കാന്‍ പ്രത്യേകസമിതി രൂപീകരിക്കണമെന്ന സുപ്രീംകോടതിയുടെ വിധി ജനാധിപത്യത്തിന് ജീവശ്വാസം നല്‍കുന്നതായി. ഇന്ന് ഉച്ചയോടെയാണ് ജസ്റ്റിസുമാരായ അജയ് റസ്‌തോഗിയും സി.ടി രവികുമാറും ഋഷികേശ് റോയും അനിരുദ്ധ ബോസും വിധി പ്രസ്താവിച്ചത്. രാജ്യത്തെ ഭരണകൂടം തെര.കമ്മീഷനെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന പരാതിപ്രളയത്തിനിടെയാണ് സുപ്രധാനമായ ഈ വിധി പ്രസ്താവം ഉണ്ടായിരിക്കുന്നത്.

അടുത്തിടെ പോലും മഹാരാഷ്ട്രയിലെ ശിവസേനയുടെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ തെര.കമ്മീഷന്റെ ഏകപക്ഷീയ നിലപാട് വിവാദത്തിനിടയാക്കിയിരുന്നു. ഷിന്‍ഡെ വിഭാഗത്തിന് മാത്രമായി ശിവസേനയുടെ കൊടിയും ചിഹ്നവും അനുമതി നല്‍കിയതാണ് വിവാദമായത്. ഇതിനായി 2000 കോടി രൂപ തെര.കമ്മീഷന് കേന്ദ്രസര്‍ക്കാര്‍ കോഴ നല്‍കിയെന്നായിരുന്നു ഉദ്ദവ് താക്കറെയുടെ ആരോപണം.

വിവിധ തെരഞ്ഞെടുപ്പുകളില്‍ പെരുമാട്ടച്ചട്ടം ലംഘിച്ച് പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പ്രസംഗിക്കുന്നതും തെര.തീയതികള്‍ ഭരണകക്ഷിക്ക് അനുകൂലമാകുന്ന രീതിയില്‍ നിശ്ചയിക്കുന്നതും വിവാദത്തിനിടയാക്കിയിരുന്നു. ഇന്നത്തെ വിധിയോടെ ഇതിനെല്ലാം മാറ്റമുണ്ടാകുമെന്നാണ ്പ്രതീക്ഷിക്കപ്പെടുന്നത്.
രാജ്യത്ത് ഇതുവരെ അതാത് ഭരണകൂടങ്ങളാണ് സീനിയോരിറ്റി അടിസ്ഥാനത്തില്‍ തെര.കമ്മീഷണര്‍മാരെ നിശ്ചയിച്ചിരുന്നത്. പലപ്പോഴും സീനിയോരിറ്റി ലംഘിക്കപ്പെട്ടതായും ആരോപണമുയര്‍ന്നിരുന്നു. പ്രധാനമന്ത്രിക്കും ഭരണകക്ഷിക്കുമായിരുന്നു ഇക്കാര്യത്തില്‍ മേല്‍ക്കൈ. എന്നാല്‍ പുതിയ സംവിധാനം വരുന്നതോടെ പ്രതിപക്ഷത്തിനും ഇതില്‍ വലിയ പങ്കാളിത്തം വരികയാണ്. രാഷ്ട്രപതിക്കാണ് ഇവരുടെ ശുപാര്‍ശയില്‍ കമ്മീഷണര്‍മാരെ നിയമിക്കാനുള്ള അധികാരം. നീതിന്യായസംവിധാനത്തിലെ പ്രമുഖമായ മുഖ്യന്യായാധിപനും കൂടി അടങ്ങുന്ന സമിതിയെയാണ് ഇന്നലത്തെ വിധിയിലൂടെ കോടതി ചുമതലപ്പെടുത്തിയിരിക്കുന്നത്. പുതിയ നിയമം ഇതിനായി രൂപീകരിക്കണമെന്ന് കോടതി ശുപാര്‍ശ ചെയ്യുകയും ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയുടെവിധി രാജ്യത്തെ നിയമമാണെന്നിരിക്കെ ഇതിന്റെ സത്തക്കെതിരായി ഇനി സര്‍ക്കാരിന് നിയമം നിര്‍മിക്കാനുമാവില്ല.ജസ്റ്റിസ് കെ.എം ജോസഫാണ് ബെഞ്ചിന് നേതൃത്വം നല്‍കിയത്. രണ്ടുദിവസം മുമ്പ് സംഘപരിവാറിനെ പൊളിച്ചടുക്കി ഹിന്ദുമതത്തിന്റെ മൂല്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചതും ജസ്റ്റിസ് ജോസഫും നാഗരത്‌നയുമായിരുന്നു. പ്രതിപക്ഷനേതാവില്ലെങ്കില്‍ ലോക്‌സഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവായിരിക്കണം പകരമെന്ന് വിധിയും ബി.ജെ.പിയുടെ ഏകാധിപത്യശൈലിക്കുള്ള തിരിച്ചടിയാണ്.

വാസ്തവത്തില്‍ ഇന്ത്യയുടെ നീതിന്യായസംവിധാനത്തിലെ സുപ്രധാനവിധികളിലൊന്നാണിത്. ഇതിലൂടെ രാജ്യത്തെ ഭരണാധികാരികള്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെതിരായ പരോക്ഷമായ താക്കീതുമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഒമ്പത് മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഭൂമി തൊട്ട സുനിത വില്യംസ് ഇന്ത്യയിലേക്ക്; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബന്ധു

ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

Published

on

മാസങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ ബഹിരാകാശ യാത്രിക സുനിത വില്യംസ് ഭൂമിയിൽ തിരികെ എത്തിയതിനു പിന്നാലെ മറ്റൊരു സന്തോഷ വാർത്തകൂടി പങ്കുവച്ച് വച്ച് ബന്ധു. ഇന്ത്യയിലേക്ക് ഉടൻ എത്തുമെന്നാണ് പുതിയ വിവരം.

ഭൂമിയിലെത്തിയ ശേഷം കുടുംബത്തോടൊപ്പം ഇന്ത്യ സന്ദർശിക്കുമെന്നാണ് ബന്ധുവായ ഫാൽഗുനി പാണ്ഡ എൻ ഡി റ്റിവിയോട് പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസിനെ അഭിനന്ദിച്ച ശേഷം ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

286 ദിവസത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും സഹയാത്രികനായ വിൽസ്മോറും ഭൂമിയിൽ തിരികെയെത്തുന്നത്

Continue Reading

india

നാഗ്പൂരിലെ സംഘര്‍ഷം; വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്

പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്

Published

on

നാഗ്പൂരില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചതായി കേസ്. സംഘര്‍ഷത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ശരീരത്തില്‍ പ്രതി അനാവശ്യമായി സ്പര്‍ശിച്ചതായാണ് എഫ്.ഐ.ആര്‍. ഗണേശ്‌പേത്ത് പൊലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബിന്റെ കല്ലറയെ ചൊല്ലിയായിരുന്നു ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

വനിതാ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചതായും മോശമായി പെരുമാറിയതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പ്രതിയെ തിരിച്ചറിയുകയോ കസ്റ്റഡിയിലെടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുന്ന വിവരങ്ങളൊന്നുമില്ല. പ്രദേശത്തെ സംഘര്‍ഷബാധിത മേഖലകളില്‍ കര്‍ഫ്യൂ തുടരുകയാണ്. 11 പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂ നിലവിലുണ്ട്.

Continue Reading

india

ഒഡിഷയെ ഭീതിയിലാഴ്ത്തി എച്ച്‌ഐവി വ്യാപനം; 63,742 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു

2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു

Published

on

ഒഡിഷയില്‍ എച്ച്‌ഐവി കേസുകള്‍ വര്‍ധിക്കുന്നതായി ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗ്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും അണുബാധകള്‍ 2021-ല്‍ 2,341-ല്‍ നിന്ന് 202324-ല്‍ 3,436 ആയി വര്‍ധിച്ചതായി മന്ത്രി ചൊവ്വാഴ്ച നിയമസഭയെ അറിയിച്ചു.

2024 ഡിസംബര്‍ വരെ 63,742 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടും രോഗം വര്‍ധിച്ചു, ഇത് രോഗം നിയന്ത്രിക്കുന്നതിലെ നിരന്തരമായ വെല്ലുവിളികളെ എടുത്തുകാണിക്കുന്നു. പ്രതിസന്ധിയെ നേരിടാന്‍, 1,232 സൗകര്യാധിഷ്ഠിത പരിശോധനാ യൂണിറ്റുകള്‍, സംസ്ഥാനം 167 ഒറ്റപ്പെട്ട എച്ച്‌ഐവി കൗണ്‍സിലിംഗ് സെന്ററുകള്‍, ഏഴ് സ്വകാര്യ പങ്കാളിത്ത ക്ലിനിക്കുകള്‍, 800 ഗ്രാമങ്ങളിലായി ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകള്‍ക്കിടയിലുള്ള വ്യാപനം കുറയ്ക്കുന്നതിന് 52 ലക്ഷ്യബോധമുള്ള ഇടപെടല്‍ പദ്ധതികളും ഏഴ് ലിങ്ക് വര്‍ക്കര്‍ പ്രോഗ്രാമുകളും പ്രവര്‍ത്തിക്കുന്നു.

അതേസമയം, സംസ്ഥാനത്ത് വൃക്ക രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 15,752 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗീ പരിചരണത്തിനായി 68 കേന്ദ്രങ്ങളിലായി 511 ഡയാലിസിസ് കിടക്കകള്‍ അനുവദിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തിപ്പെടുത്താനും ഗ്രാമീണ മേഖലകളിലെ ഇടപെടലുകള്‍ വിപുലീകരിക്കാനും എച്ച്‌ഐവി പ്രതിരോധം വിശാലമായ ആരോഗ്യ പരിപാടികളില്‍ സംയോജിപ്പിക്കാനും ആരോഗ്യ വിദഗ്ധര്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നു. രോഗവ്യാപന സാധ്യത ഏറ്റവും കൂടുതലുള്ള കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി തടയുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Continue Reading

Trending