india
നിങ്ങളുടെ പോരാട്ടത്തിന് ഞാന്‍ സാക്ഷിയാണ്; അന്തസ്സോടെ ശക്തനായി നിലനില്‍ക്കൂ- അനുരാഗിന് പിന്തുണയുമായി കല്‍ക്കി
എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്കി കുറിച്ചു
വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് നടി നടി പായല്‍ ഘോഷ് ഉയര്‍ത്തിയത്. പറയുന്നത്. എന്നാല്‍, ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. തപ്സി പന്നു അടക്കം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

മുബൈ: ലൈംഗിക ആരോപണം നേരിടുന്ന ആക്ടിവിസ്റ്റും സംഘ്പരിവാര്‍ വിരുദ്ധനുമായ സംവിധായകന് അനുരാഗ് കശ്യപിന് പിന്തുണയുമായി അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി. വിവാഹബന്ധം വേര്‍പെട്ടതിന് ശേഷവും തന്റെ അവകാശത്തിനുവേണ്ടി നിലകൊണ്ട ആളാണ് അനുരാഗെന്നും വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിക്കുന്ന ആളാണ് അദ്ദേഹമെന്നതില്‍ താന്‍ സാക്ഷിയാണെന്നും, ഏറെ വൈകാരികമായ കുറിപ്പില്‍ കല്‍ക്കി പറഞ്ഞു. അനുരാഗിനെതിരെ ബോളിവുഡ് നടി പായല്‍ ഘോഷ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ കല്‍ക്കി തന്റെ അനുഭവം കുറിച്ചത്. എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്കി കുറിച്ചു.
കല്‍ക്കിയുടെ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട അനുരാഗ്, ഈ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിങ്ങളുടെ സ്ക്രിപ്റ്റിലൂടെ പോരാടിയിട്ടുള്ള ആളാണ് നിങ്ങള്‍. അവരുടെ അവകാശത്തിനായി വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ പോരാടി. ഞാന്‍ അതിന് സാക്ഷിയായിട്ടുണ്ട്. വ്യക്തി ജീവിതത്തിലും പ്രൊഫണല്‍ ജീവിതത്തിലും എന്നെ തുല്യയായിട്ടാണ് നിങ്ങള്‍ എന്നും കണ്ടത്. വിവാഹത്തിന് ശേഷം പോലും എന്റെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ നിലകൊണ്ടു. നമ്മള് ഒരുമിക്കുന്നതിന് മുന്‍പ് തന്നെ ജോലി സ്ഥലത്ത് ഞാന്‍ അരക്ഷിതത്വം അനുഭവിച്ചപ്പോഴൊക്കെ എന്നെ പിന്തുണച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളിലൂടെ ആര്‍ക്കും ആരെയും താറടിക്കാന്‍ കഴിയുന്ന വിചിത്രമായ സമയമാണ് ഇത്. ഇത് കുടുംബങ്ങളേയും സുഹൃത്തുക്കളേയും രാജ്യങ്ങളേയും തകര്‍ക്കും. എന്നാല്‍ ഈ ക്രൂരമായ വെര്‍ച്വല്‍ ലോകത്തിന് അപ്പുറം അന്തസ്സുള്ള ഒരു സ്ഥലമുണ്ട്. ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ കേള്‍ക്കുന്ന, കരുണയുള്ള ആരും നോക്കാത്ത ഒരു സ്ഥലം. നിങ്ങള്‍ക്ക് അത് പരിചിതമാണെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ നിങ്ങള്‍ പിടിച്ചുനില്‍ക്കൂ. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ശക്തനായി നിലനില്‍ക്കൂ. സ്നേഹത്തോടെ മുന്‍ ഭാര്യ
ट्रोल्स tho ट्रॉल करेंगें pic.twitter.com/tMl7GlRU6o
— Kalki केकला (@kalkikanmani) September 21, 2020
വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് നടി നടി പായല്‍ ഘോഷ് ഉയര്‍ത്തിയത്. പറയുന്നത്. എന്നാല്‍, ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. തപ്സി പന്നു അടക്കം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
india
മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം
തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന് ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.
രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.
india
യുവാവ് ജീവനൊടുക്കി; ബിജെപി എംപിക്കെതിരെ ആത്മഹത്യ കുറിപ്പ്
ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

ചിക്കബെല്ലാപൂര്‍ ജില്ലാ പഞ്ചായത്ത് ചീഫ് അക്കൗണ്ടന്റിന്റെ ഡ്രൈവര്‍ ജീവനൊടുക്കി. ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.
സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചപ്പോള്‍ ബാബുവിന്റെ മരണക്കുറിപ്പ് കണ്ടെത്തി. ‘സുധാകര്‍ സംസ്ഥാന മന്ത്രിയായിരുന്ന കാലത്ത് നാഗേഷും മഞ്ജുനാഥും എനിക്ക് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അതിന് 40 ലക്ഷം രൂപ നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശമുള്ള എല്ലാ പണത്തിനും പുറമേ, 25 ലക്ഷം രൂപ വായ്പയെടുത്ത് അവര്‍ക്ക് പണം നല്കി. എന്നാല്‍ നാഗേഷും മഞ്ജുനാഥും എനിക്ക് ജോലി തന്നില്ല,’ എന്ന് യുവാവ് കുറിപ്പില്‍ പറയുന്നു.
india
തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന് ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.
മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന് ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സോഫ്റ്റ് കോപ്പി നല്കാതിരുന്നതിനാല് കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന് നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
-
india3 days ago
ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും 40 ദിവസത്തെ പരോള്‍
-
Video Stories3 days ago
“മോഹന്‍ലാലിനെ അയക്കാതെ ജോഷി ചതിച്ച സ്ഥിതിക്ക് പച്ചക്കുളം വാസുവിനെ എങ്കിലും കൊണ്ടുവരുമോ കുഞ്ഞച്ച”; മന്ത്രി അബ്ദുറഹ്മാനെ പരിഹസിച്ച് സന്ദീപ് വാര്യര്‍
-
kerala3 days ago
കാറും സ്കൂട്ടറുകളും കൂട്ടിയിടിച്ച് രണ്ട് യുവതികള്‍ മരിച്ചു
-
EDUCATION2 days ago
കനത്ത മഴ: രണ്ടു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
-
kerala2 days ago
‘എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തി’; അടൂർ ഉദ്ഘാടകനായ പരിപാടി ബഹിഷ്കരിച്ച് ഡോ. ടി.എസ് ശ്യാംകുമാർ
-
kerala2 days ago
ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികള്‍: വി.ഡി സതീശന്
-
kerala3 days ago
നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് തൊഴിലാളികള്‍ മരിച്ച സംഭവം; ഇന്ന് അന്വേഷണം ആരംഭിക്കും
-
kerala3 days ago
തിരുവനന്തപുരം വിമാനത്താവളത്തില്‍ 12.8 കിലോ ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയില്‍