india
നിങ്ങളുടെ പോരാട്ടത്തിന് ഞാന്‍ സാക്ഷിയാണ്; അന്തസ്സോടെ ശക്തനായി നിലനില്‍ക്കൂ- അനുരാഗിന് പിന്തുണയുമായി കല്‍ക്കി
എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്കി കുറിച്ചു
വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് നടി നടി പായല്‍ ഘോഷ് ഉയര്‍ത്തിയത്. പറയുന്നത്. എന്നാല്‍, ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. തപ്സി പന്നു അടക്കം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.

മുബൈ: ലൈംഗിക ആരോപണം നേരിടുന്ന ആക്ടിവിസ്റ്റും സംഘ്പരിവാര്‍ വിരുദ്ധനുമായ സംവിധായകന് അനുരാഗ് കശ്യപിന് പിന്തുണയുമായി അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി. വിവാഹബന്ധം വേര്‍പെട്ടതിന് ശേഷവും തന്റെ അവകാശത്തിനുവേണ്ടി നിലകൊണ്ട ആളാണ് അനുരാഗെന്നും വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിക്കുന്ന ആളാണ് അദ്ദേഹമെന്നതില്‍ താന്‍ സാക്ഷിയാണെന്നും, ഏറെ വൈകാരികമായ കുറിപ്പില്‍ കല്‍ക്കി പറഞ്ഞു. അനുരാഗിനെതിരെ ബോളിവുഡ് നടി പായല്‍ ഘോഷ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ കല്‍ക്കി തന്റെ അനുഭവം കുറിച്ചത്. എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്കി കുറിച്ചു.
കല്‍ക്കിയുടെ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട അനുരാഗ്, ഈ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിങ്ങളുടെ സ്ക്രിപ്റ്റിലൂടെ പോരാടിയിട്ടുള്ള ആളാണ് നിങ്ങള്‍. അവരുടെ അവകാശത്തിനായി വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ പോരാടി. ഞാന്‍ അതിന് സാക്ഷിയായിട്ടുണ്ട്. വ്യക്തി ജീവിതത്തിലും പ്രൊഫണല്‍ ജീവിതത്തിലും എന്നെ തുല്യയായിട്ടാണ് നിങ്ങള്‍ എന്നും കണ്ടത്. വിവാഹത്തിന് ശേഷം പോലും എന്റെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ നിലകൊണ്ടു. നമ്മള് ഒരുമിക്കുന്നതിന് മുന്‍പ് തന്നെ ജോലി സ്ഥലത്ത് ഞാന്‍ അരക്ഷിതത്വം അനുഭവിച്ചപ്പോഴൊക്കെ എന്നെ പിന്തുണച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളിലൂടെ ആര്‍ക്കും ആരെയും താറടിക്കാന്‍ കഴിയുന്ന വിചിത്രമായ സമയമാണ് ഇത്. ഇത് കുടുംബങ്ങളേയും സുഹൃത്തുക്കളേയും രാജ്യങ്ങളേയും തകര്‍ക്കും. എന്നാല്‍ ഈ ക്രൂരമായ വെര്‍ച്വല്‍ ലോകത്തിന് അപ്പുറം അന്തസ്സുള്ള ഒരു സ്ഥലമുണ്ട്. ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ കേള്‍ക്കുന്ന, കരുണയുള്ള ആരും നോക്കാത്ത ഒരു സ്ഥലം. നിങ്ങള്‍ക്ക് അത് പരിചിതമാണെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ നിങ്ങള്‍ പിടിച്ചുനില്‍ക്കൂ. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ശക്തനായി നിലനില്‍ക്കൂ. സ്നേഹത്തോടെ മുന്‍ ഭാര്യ
ट्रोल्स tho ट्रॉल करेंगें pic.twitter.com/tMl7GlRU6o
— Kalki केकला (@kalkikanmani) September 21, 2020
വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് നടി നടി പായല്‍ ഘോഷ് ഉയര്‍ത്തിയത്. പറയുന്നത്. എന്നാല്‍, ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. തപ്സി പന്നു അടക്കം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
india
പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ; 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ നിര്‍ദേശം
ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന് ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനും നിര്‍ദേശം നല്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്റെ പേരിലാണ് ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെന്നാണ് സൂചന. ഉദ്യോഗസ്ഥന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉദ്യോഗസ്ഥര്‍ പ്രത്യേക അവകാശങ്ങള്‍ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കര്‍ശന നിര്‍ദേശം നല്കി.
അതേസമയം, ഇന്ത്യയുടെ സര്‍വകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്തന്നതിനായി ജപ്പാനിലേക്കുള്ള ആദ്യസംഘം ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും. യുഎഇ സംഘത്തില്‍ ഇ.ടി മുഹമ്മദ് ബഷീറും എംപിയും ഉണ്ടാകും.
india
ഛത്തീസ്ഗഡില്‍ സിപിഐ മാവോയിസ്റ്റ് ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ 27 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു
ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഛത്തീസ്ഗഡില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ 27 മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍ ജില്ലയിലെ അബുജംദ് വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. 50 മണിക്കൂറോളം നീണ്ടുനിന്ന ഏറ്റുമുട്ടലാണ് നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോവാദി നേതാവ് നംബാല കേശവറാവു എന്ന ബസവരാജ് കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിരോധിത സംഘടനയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്)യുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ബസവരാജ്. 1970 മുതല്‍ നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഇയാളെ വര്‍ഷങ്ങളായി വിവിധ ഏജന്‍സികള്‍ അന്വേഷിച്ചുവരികയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷസേന വനമേഖലയില്‍ പരിശോധന നടത്തുകയായിരുന്നു. മാവോവാദികള്‍ ആദ്യം സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും സുരക്ഷാ സേന തിരിച്ച് വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
india
കന്നഡ എഴുത്തുക്കാരി ബാനു മുഷ്താഖിന് ബുക്കര്‍ സമ്മാനം; ഇന്ത്യയിലേക്ക് രണ്ടാം തവണ
സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്.

ലണ്ടന്‍: സാമൂഹിക പ്രവര്‍ത്തകയും കന്നഡ എഴുത്തുക്കാരിയുമായ ബാനു മുഷ്താഖിന്റെ ”ഹാര്‍ട്ട് ലാംപ്’ എന്ന കഥാ സമാഹാരത്തിനാണ് സമ്മാനം ലഭിച്ചത്. ദക്ഷിണേന്ത്യയിലെ മുസ്ലിം സമുദായത്തെ പശ്ചാത്തലമാക്കി എഴുതിയതാണിത്. കന്നഡയില്‍ എഴുതിയ കഥ ദീപ ബസ്തിയാണ് ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തത്. ഇവര്‍ മാധ്യമപ്രവര്‍ത്തകയാണ്. സമ്മാനതുകയായി അരലക്ഷം പൗണ്ട് ഏകദേശം 53 ലക്ഷം രൂപയാണ് ലഭിച്ചത്.
1990-2023 കാലത്തിനുള്ളില്‍ ബാനു എഴുതി തീര്‍ത്ത കഥകളാണ് ‘ഹാര്‍ട്ട് ലാംപ്’ എന്ന സമാഹാരത്തിലുള്ളത്. ആത്മകഥാംശമുള്ള കഥകള്‍ സ്ത്രീയനുഭവങ്ങളും നേര്‍സാക്ഷ്യമാണ് കഥയില്‍ കാണാനാവുക.
മറ്റു ഭാഷകളില്‍നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത ബ്രിട്ടനിലും അയര്‍ലന്‍ഡിലും പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്കാണ് അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നല്‍കുന്നത്. വൈവിധ്യമാര്‍ന്ന ഒരു ലോകം നമ്മുക്ക് ഉണ്ടെന്നും നിരവധി ശബ്ദങ്ങളെ സ്വീകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ബാനു മുഷ്താഖ് പറഞ്ഞു.
-
kerala7 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
india3 days ago
ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന് ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍
-
kerala3 days ago
അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്ലിന് ദാസിന് ജാമ്യം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala1 day ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
kerala2 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala1 day ago
സംസ്ഥാന പാത; നവീകരണത്തില്‍ അപാകതയുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് പരിശോധന