india
നിങ്ങളുടെ പോരാട്ടത്തിന് ഞാന്‍ സാക്ഷിയാണ്; അന്തസ്സോടെ ശക്തനായി നിലനില്‍ക്കൂ- അനുരാഗിന് പിന്തുണയുമായി കല്‍ക്കി
എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്കി കുറിച്ചു
വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് നടി നടി പായല്‍ ഘോഷ് ഉയര്‍ത്തിയത്. പറയുന്നത്. എന്നാല്‍, ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. തപ്സി പന്നു അടക്കം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
മുബൈ: ലൈംഗിക ആരോപണം നേരിടുന്ന ആക്ടിവിസ്റ്റും സംഘ്പരിവാര്‍ വിരുദ്ധനുമായ സംവിധായകന് അനുരാഗ് കശ്യപിന് പിന്തുണയുമായി അദ്ദേഹത്തിന്റെ മുന്‍ ഭാര്യയും നടിയുമായ കല്‍ക്കി. വിവാഹബന്ധം വേര്‍പെട്ടതിന് ശേഷവും തന്റെ അവകാശത്തിനുവേണ്ടി നിലകൊണ്ട ആളാണ് അനുരാഗെന്നും വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും സ്ത്രീകളുടെ അവകാശത്തിനുവേണ്ടി സംസാരിക്കുന്ന ആളാണ് അദ്ദേഹമെന്നതില്‍ താന്‍ സാക്ഷിയാണെന്നും, ഏറെ വൈകാരികമായ കുറിപ്പില്‍ കല്‍ക്കി പറഞ്ഞു. അനുരാഗിനെതിരെ ബോളിവുഡ് നടി പായല്‍ ഘോഷ് ലൈംഗിക ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ട്വിറ്ററില്‍ കല്‍ക്കി തന്റെ അനുഭവം കുറിച്ചത്. എല്ലാത്തിനേയും തകര്‍ക്കുന്ന ഈ വെര്‍ച്വല്‍ ലോകത്തിപ്പുറം നിങ്ങള്‍ക്ക് പരിചിതമായ അന്തസ്സുള്ളൊരു സ്ഥലമുണ്ട്. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ആ അന്തസ്സില്‍ നിങ്ങള്‍ ശക്തനായി നിലനില്‍ക്കൂ, എ്ന്നും മുന്‍ ഭാര്യ പിന്തുണ നല്കി കുറിച്ചു.
കല്‍ക്കിയുടെ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ട അനുരാഗ്, ഈ സോഷ്യല്‍ മീഡിയ സര്‍ക്കസ് നിങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കൂ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി നിങ്ങളുടെ സ്ക്രിപ്റ്റിലൂടെ പോരാടിയിട്ടുള്ള ആളാണ് നിങ്ങള്‍. അവരുടെ അവകാശത്തിനായി വ്യക്തി ജീവിതത്തിലും പ്രൊഫഷണല്‍ ജീവിതത്തിലും നിങ്ങള്‍ പോരാടി. ഞാന്‍ അതിന് സാക്ഷിയായിട്ടുണ്ട്. വ്യക്തി ജീവിതത്തിലും പ്രൊഫണല്‍ ജീവിതത്തിലും എന്നെ തുല്യയായിട്ടാണ് നിങ്ങള്‍ എന്നും കണ്ടത്. വിവാഹത്തിന് ശേഷം പോലും എന്റെ അവകാശങ്ങള്‍ക്കായി നിങ്ങള്‍ നിലകൊണ്ടു. നമ്മള് ഒരുമിക്കുന്നതിന് മുന്‍പ് തന്നെ ജോലി സ്ഥലത്ത് ഞാന്‍ അരക്ഷിതത്വം അനുഭവിച്ചപ്പോഴൊക്കെ എന്നെ പിന്തുണച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങളിലൂടെ ആര്‍ക്കും ആരെയും താറടിക്കാന്‍ കഴിയുന്ന വിചിത്രമായ സമയമാണ് ഇത്. ഇത് കുടുംബങ്ങളേയും സുഹൃത്തുക്കളേയും രാജ്യങ്ങളേയും തകര്‍ക്കും. എന്നാല്‍ ഈ ക്രൂരമായ വെര്‍ച്വല്‍ ലോകത്തിന് അപ്പുറം അന്തസ്സുള്ള ഒരു സ്ഥലമുണ്ട്. ചുറ്റുമുള്ളവരുടെ ആവശ്യങ്ങളെ കേള്‍ക്കുന്ന, കരുണയുള്ള ആരും നോക്കാത്ത ഒരു സ്ഥലം. നിങ്ങള്‍ക്ക് അത് പരിചിതമാണെന്ന് എനിക്കറിയാം. ആ അന്തസ്സില്‍ നിങ്ങള്‍ പിടിച്ചുനില്‍ക്കൂ. നിങ്ങള്‍ ചെയ്യാനുള്ളതെല്ലാം ചെയ്തുകൊണ്ട് ശക്തനായി നിലനില്‍ക്കൂ. സ്നേഹത്തോടെ മുന്‍ ഭാര്യ
ट्रोल्स tho ट्रॉल करेंगें pic.twitter.com/tMl7GlRU6o
— Kalki केकला (@kalkikanmani) September 21, 2020
വീട്ടിലേക്ക് വിളിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു എന്ന ആരോപണമാണ് നടി നടി പായല്‍ ഘോഷ് ഉയര്‍ത്തിയത്. പറയുന്നത്. എന്നാല്‍, ആരോപണം നിക്ഷേധിച്ചുകൊണ്ട് അനുരാഗ് രംഗത്തെത്തി. തപ്സി പന്നു അടക്കം ബോളിവുഡിലെ നിരവധി നടിമാരാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയത്.
india
വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്നാട് സ്വദേശി അറസ്റ്റില്‍
തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷന് എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന് ടി.എന്‍, ഗ്ലാഡിന് എന്നിവര്‍ ഉള്‍പ്പെട്ടു.
india
സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്പെന്‍ഷനില്‍
വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.
ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന് റോഡ്വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.
Health
അമീബിക് മസ്തിഷ്ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക
ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
ബെംഗളൂരു: അമീബിക് മസ്തിഷ്ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്റ്റേറ്റ് ട്രാവല്‍ ഓണേഴ്സ് അസോസിയേഷന് കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF3 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india1 day agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala12 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala11 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala14 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala1 day agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി

