Culture
ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായി

സി.കെ ഷാക്കിര്‍
ജിദ്ദ: വിശുദ്ധ നഗരികളായ മക്കയെയും മദീനയെയും ബന്ധിപ്പിക്കുന്ന ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ സര്‍വീസിന്റെ ഔപചാരിക ഉദ്ഘാടനം തിരുഗേഹങ്ങളുടെ സേവകനും സഊദി രാജാവുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു. ജിദ്ദ സുലൈമാനിയയിലെ റെയില്‍വെ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ അമീറുമാരും മന്ത്രിമാരും ഉള്‍പെടെ നിരവധി പ്രമുഖര്‍ സംബന്ധിച്ചു. ഹജ്ജ് – ഉംറ തീര്‍ഥാടകര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന ഹറമൈന്‍ ട്രെയിന്‍ സഊദിയുടെ സ്വപ്ന പദ്ധകളിലൊന്നാണ്. ഒക്ടോബര്‍ നാലു മുതലാണ് ഹറമൈന്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക.
മക്കയില്‍ നിന്നും മദീനയിലേക്കുള്ള 450 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാന്‍ ഇനി രണ്ട് മണിക്കൂര്‍ മാത്രം മതിയാവും. 300 കിലോമീറ്റര്‍ വേഗതയിലാണ് ഹറമൈന്‍ ട്രെയിന്‍ സഞ്ചരിക്കുക. 417 സീറ്റുകളും അത്യാധുനിക സൗകര്യങ്ങളുമുള്ള 35 ട്രെയിനുകള്‍ ഹറമൈന്‍ എക്സ്പ്രസ് ട്രെയിന്‍ പദ്ധതിയില്‍ സര്‍വീസ് നടത്തും.
മക്ക, ജിദ്ദ, ജിദ്ദ വിമാനത്താവളം, റാബിഗ് കിംഗ് അബ്ദുല്ല എക്കോണമിക് സിറ്റി, മദീന എന്നിവിടങ്ങളിലായി അഞ്ച് സ്റ്റേഷനുകളാണുള്ളത്. മുഴുവന്‍ സ്റ്റേഷനുകളിലും ഹെലിപ്പാഡ്, കാര്‍ പാര്‍ക്കിംഗ്, സിവില്‍ ഡിഫന്‍സ് കേന്ദ്രങ്ങള്‍, മസ്ജിദുകള്‍, കച്ചവട സ്റ്റാളുകള്‍, ബിസിനസ് ക്ലാസ് ലോഞ്ച്, ബസ്-ടാക്സി സ്റ്റേഷനുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. മക്കയിലെ സ്റ്റേഷന്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് നാലു കിലോമീറ്റര്‍ ദുരത്തും മദീനയിലെ സ്റ്റേഷന്‍ മസ്ജിദുന്നബവിയില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ ദൂരെയുമാണ്.
നിലവില്‍ മക്ക, ജിദ്ദ, റാബിഗ്, മദീന സ്റ്റേഷനുകളില്‍ മാത്രമാണ് സ്റ്റോപ് അനുവദിച്ചിട്ടുള്ളത്. ജിദ്ദ വിമാനത്താവളത്തിന് സമീപത്തെ റെയില്‍വെ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഇവിടെയും സ്റ്റോപ് അനുവദിക്കും. ഇതോടെ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തന്നെ മക്കയിലേക്കും മദീനയിലേക്കും ട്രെയിന്‍ വഴി യാത്ര നടത്താന്‍ കഴിയും. മക്ക-മദീന യാത്രക്ക് എക്കോണമി ക്ലാസില്‍ 150 റിയാലും ബിസിനസ് ക്ലാസില്‍ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ജിദ്ദ – മക്ക ഇക്കോണമി ക്ലാസില്‍ 40 റിയാലും ബിസിനസ് ക്ലാസില്‍ 50 റിയാലും ജിദ്ദ – മദീന ഇക്കോണമി ക്ലാസില്‍ 125 റിയാലും ബിസിനസ് ക്ലാസില്‍ 150 റിയാലുമായിരിക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ രണ്ട് മാസം പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഓണ്‍ലൈന്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാവും. തീര്‍ഥാടകര്‍ക്ക് സുഖകരവും സുരക്ഷിതവുമായ യാത്രയാണ് ഹറമൈന്‍ ട്രെയിന്‍ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സഊദി അറേബ്യയുടെ ‘വിഷന്‍ 2030’ പദ്ധതിയില്‍ പ്രതിവര്‍ഷം മൂന്ന് കോടി ഉംറ തീര്‍ഥാടകരെയും 50 ലക്ഷം ഹജ്ജ് തീര്‍ഥാടകരെയുമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനാവശ്യമായ ഭൗതിക സൗകര്യങ്ങളാണ് സഊദി ഭരണകൂടം സജ്ജമാക്കുന്നത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

-
kerala3 days ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
india3 days ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
india2 days ago
മുസ്ലിംകള്ക്കെതിരെ വിദ്വേഷ പരാമര്‍ശം; ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
-
kerala1 day ago
മലപ്പുറത്തെക്കുറിച്ച് നിരന്തരം വര്‍ഗീയ പ്രസ്താവനകള്‍ നടത്തിയ എ.വിജയരാഘവന് എല്‍ഡിഎഫ് നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് ചുമതല നല്‍കിയത് ബോധപൂര്‍വ്വം: വിഡി സതീശന്
-
kerala10 hours ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
kerala3 days ago
മാറ്റമില്ലാതെ തുടര്‍ന്ന് മലബാറിലെ സീറ്റ് പ്രതിസന്ധി; ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികള്‍ ആദ്യഘട്ട അലോട്ട്മെന്റില്‍ പുറത്ത്
-
kerala3 days ago
ഇറക്കിവിടാനാകില്ല; ഭര്‍ത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭര്‍തൃവീട്ടില്‍ താമസിക്കാം; ഹൈക്കോടതി
-
india3 days ago
പ്രണയാഭ്യര്‍ഥന നിരസിച്ചു; പൊള്ളാച്ചിയില്‍ മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി