Connect with us

kerala

ഇതര സംസ്ഥാനത്തുള്ള വിദ്യാര്‍ത്ഥികളുള്‍പെടെ പ്രതിസന്ധിയില്‍; അവധിക്കാലത്ത് മതിയായ യാത്രാസൗകര്യങ്ങളില്ല

ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് ലഭിക്കാനില്ലാത്ത വിധം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രകള്‍ പ്രതിസന്ധികളിലായതോടെ ക്രിസ്മസ്, പുതുവര്‍ഷ അവധിക്കായി നാട്ടിലേക്ക് തിരിക്കുന്ന വിദ്യാര്‍ഥികളുള്‍പെടെയുള്ളവര്‍ നേട്ടോട്ടത്തില്‍.

Published

on

കോഴിക്കോട്: ട്രെയിനുകളില്‍ ടിക്കറ്റ് ബുക്കിങ് ലഭിക്കാനില്ലാത്ത വിധം അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രകള്‍ പ്രതിസന്ധികളിലായതോടെ ക്രിസ്മസ്, പുതുവര്‍ഷ അവധിക്കായി നാട്ടിലേക്ക് തിരിക്കുന്ന വിദ്യാര്‍ഥികളുള്‍പെടെയുള്ളവര്‍ നേട്ടോട്ടത്തില്‍. ബംഗളുരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമുള്ള യാത്രക്കാര്‍ മലബാര്‍ മേഖലകളില്‍ എത്താന്‍ ഏറെ പണിപ്പെടേണ്ട സാഹചര്യമാണ്. കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസീല്ലാത്തതും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധിക സര്‍വിസുകള്‍ ഇല്ലാതായതാണ് പ്രയാസമുണ്ടാക്കുന്നത്്. വിദ്യാര്‍ഥികളുള്‍പ്പെടെ അധിക സര്‍വീസില്ലാത്തതിനാല്‍ പ്രതിസന്ധിയിലാണ്.

ഇന്ന് കോളജുകള്‍ അടക്കുമെന്നതിനാല്‍ യാത്രാ സൗകര്യം ലഭിക്കാതെ നെട്ടോട്ടമോടുകയാണ് വിദ്യാര്‍ഥികള്‍.കോഴിക്കോടു നിന്ന് രണ്ടിടങ്ങളിലേക്കുമായി 23സര്‍വിസുകളാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അവധിക്കാലമായാല്‍ ഏഴോ എട്ടോ ബസുകള്‍ അധികൃതര്‍ അഡീഷ്ണലായി അനുവദിക്കാറുമുണ്ട്. എന്നാല്‍ കോഴിക്കോടുനിന്ന് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് അവധിക്കാലത്ത് നടത്തുന്ന പ്രത്യേക സര്‍വിസുകള്‍ അനുവദിക്കാത്തതിനാല്‍ ഇവിടെ നിന്നുള്ള യാത്രക്കാര്‍ വലഞ്ഞിരിക്കുകയാണ്. നിലവില്‍ ടിക്കറ്റുകളെല്ലാം ബുക്കിങ് കഴിഞ്ഞതാണ് സാഹചര്യം. അധിക സര്‍വിസിനായി കാത്തിരുന്ന വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ അവധിക്ക് നാട്ടിലേക്കെത്താന്‍ കഴിയാത്ത സാഹചര്യത്തിലുമാണ്.

കെ.എസ്.ആര്‍.ടി.സിക്ക് രണ്ടാഴ്ച്ച മുമ്പ് തന്നെ ബുക്കിങ് മുഴുവനായതിനാല്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത് സ്വകാര്യ ബസ്സുകളെയാണ്. സ്വകാര്യ ബസ്സുകളാവട്ടെ, ഇരട്ടിയിലധികം നിരക്കുകളാണ് ഈടാക്കുന്നതും. എക്സ്പ്രസിന് സുല്‍ത്താന്‍ ബത്തേരിവഴി കോഴിക്കോടെത്താന്‍ 447ഉം മാനന്തവാടി വരുന്ന ബസ്സിന് 490 മാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഈടാക്കുന്നത്. എന്നാല്‍ 1500, 2000 രൂപ വരെയാണ് സ്വകാര്യ ബസ്സുകള്‍ ഈടാക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സി അധിക സര്‍വിസില്ലാത്തതിനാല്‍ യാത്രക്കാരെ പിഴിയുകയാണ് സ്വകാര്യ ബസ്സുകള്‍.

അഡീഷ്ണലായി അയക്കാന്‍ ബസ്സില്ലാത്തതിനാലാണ് യാത്രക്കാരെ വലച്ചതെന്ന് കെ.എസ്.ആര്‍.ടിസി ജീവനക്കാരന്‍ പറയുന്നു. ശബരിമല സീസണില്‍ അധികമായി അനുവദിക്കാന്‍ ബസ്സുകളില്ലാത്തതിനാല്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ബസ്സുകള്‍ ശബരിമലയിലേക്ക് അനുവദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് പകരമായി കോഴിക്കോടുനിന്നും സര്‍വിസ് നടത്താനും ബസ്സുകളില്ലാത്ത സാഹചര്യം വന്നു. ഇന്നോ നാളെയോ മറ്റു ഡിപ്പോകളില്‍ നിന്നും ഒന്നോ രണ്ടോ ബസ്സുകളെത്തി അധിക സര്‍വിസ് ആരംഭിക്കുമെന്നാണ് വിവരം.

എന്നാല്‍ രണ്ടു ബസ് അനുവദിച്ചാല്‍ തീരുന്നതല്ല യാത്രാ പ്രശ്നമെന്നതാണ് വസ്തുത. കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്യുന്നത് പോലെ ഫ്ളെക്സി ചാര്‍ജുകള്‍ ഈടാക്കി സ്പെഷ്യല്‍ സര്‍വിസ് നടത്തുന്നതുപോലെ കോഴിക്കോട്ടേക്കും ഇത്തരത്തിലുള്ള സര്‍വിസുകള്‍ നടത്തണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം. ഫ്ളെക്സി ചാര്‍ജുകള്‍ ഈടാക്കിയാലും സ്വകാര്യബസ്സുകളെപ്പോലെ യാത്രക്കാരെ പിഴിയുന്ന സാഹചര്യം ഉണ്ടാവില്ലെന്നതാണ് യാത്രക്കാര്‍ പറയുന്നത്.

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending