Connect with us

india

ആദ്യ ഘട്ട പരിശോധനയില്‍ തന്നെ ഇ.വി.എമ്മുകള്‍ കൂട്ടത്തോടെ തകരാറില്‍; തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആശങ്ക

നേരത്തെ വോട്ടിംഗ് മെഷീന്‍ നിര്‍മിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി ഇ.എ.എസ്. ശര്‍മ ആരോപിച്ചിരുന്നു.

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ ആദ്യ ഘട്ട പരിശോധനയില്‍ വലിയ തോതില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ (ഇ.വി.എം) പരാജയപ്പെട്ടതായി വിവിധ വിവരാവകാശ രേഖകള്‍.ഇ.വി.എമ്മിന്റെ ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ അഥവാ വി.വിപാറ്റ് എന്നിവയില്‍ തുടക്കത്തില്‍ നടത്തുന്ന സാങ്കേതികപരമായ പരിശോധനയാണ് ആദ്യഘട്ട പരിശോധന എന്ന് പറയുന്നത്.

ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ ജില്ലാതലത്തില്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പ്രക്രിയ നടത്തുന്നത് എന്‍ജിനീയര്‍മാരാണ്. പരിശോധനയ്ക്കിടയില്‍ ഏതെങ്കിലും ഈവിഎം തകരാറില്‍ ആണെന്ന് കണ്ടെത്തിയാല്‍ അത് നിമാതാക്കളായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡിനോ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിനോ തകരാറ് പരിഹരിക്കാനായി കൈമാറും.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇ.വി.എമ്മുകള്‍ പണിമുടക്കിയത് വലിയ രാഷ്ട്രീയ കോളിളക്കത്തിലേക്ക് നയിച്ചിരുന്നു.എന്നാല്‍ ആദ്യഘട്ട പരിശോധനയില്‍ സംസ്ഥാനങ്ങളില്‍ വി.വിപാറ്റുകളിലും കണ്ട്രോള്‍ യൂണിറ്റുകളിലും വലിയ തോതില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കോമണ്‍വെല്‍ത്ത് ഹ്യൂമന്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവിന്റെ ഡയറക്ടര്‍ വെങ്കിടേഷ് നായകിന് ലഭിച്ച രേഖകളില്‍ വ്യക്തമാക്കുന്നു.

ഭാരത് ഇലക്ട്രോണിക്‌സോ ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചില്ല.നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ബീഹാര്‍, കര്‍ണാടക, കേരളം എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസുകളില്‍ നിന്ന് മെഷീനുകള്‍ വലിയതോതില്‍ തകരാറായതിനെ തുടര്‍ന്ന് കൂടുതല്‍ മെഷീനുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

2018ല്‍ ഉത്തരാഖണ്ഡില്‍ നിന്നും ദല്‍ഹിയില്‍ നിന്നും 2019ല്‍ ആന്തമാന്‍ നിക്കോബാറില്‍ നിന്നും ഈ എമ്മിലെ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ വോട്ടിംഗ് മെഷീന്‍ നിര്‍മിക്കുന്ന ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്നത് ബി.ജെ.പി നേതാക്കളാണെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി ഇ.എ.എസ്. ശര്‍മ ആരോപിച്ചിരുന്നു.

ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും ബി.ജെ.പിയുടെ നേതാക്കളെ ഭാരത് ഇലക്ട്രോണിക്‌സ് നിയന്ത്രിക്കുന്ന ബോര്‍ഡില്‍ നിന്ന് പിന്‍വലിക്കണം എന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ഇ.എ.എസ് ശര്‍മ ആവശ്യപ്പെട്ടിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending