Connect with us

india

അങ്കണവാടി ജീവനക്കാരുടെ വേതനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനാവശ്യമായ നടപടികളെടുക്കാന്‍ ഏറെ വൈകിയെന്ന് സമദാനി ലോക്‌സഭയില്‍

സമുദായമൈത്രിയും സഹവര്‍ത്തിത്വവും ദേശീയോദ്ഗ്രഥനവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള പ്രഥമ പരിശീലന കേന്ദ്രങ്ങളില്‍പ്പെട്ടതാണ് അങ്കണവാടി സ്ഥാപനങ്ങള്‍.

Published

on

അങ്കണവാടി ജീവനക്കാരുടെ വേതനവും ജീവിതനിലവാരവും മെച്ചപ്പെടുത്താനാവശ്യമായ നടപടികളെടുക്കാന്‍ ഏറെ വൈകിപ്പോയെന്ന് മുസ്‌ലിം ലീഗ് എംപി സമദാനി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്തിന്റെ ദേശീയഅജണ്ടയുടെ ഭാഗമായി കാണേണ്ട പൊതുസേവനമേഖലയാണ് അവരുടേത്. ആ രീതിയില്‍ത്തന്നെ അവരെ പരിഗണിക്കാനും അവരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാനും ഇനിയും വൈകിക്കൂടാ. അങ്കണവാടി ജീവനക്കാരോടുള്ള സര്‍ക്കാരുകളുടെ സമീപനം തന്നെ തിരുത്തേണ്ടതുണ്ട്. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ക്ഷേമത്തിനായി എടുക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും അവരെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അവര്‍ക്ക് മെച്ചപ്പെട്ട പരിശീലനം നല്‍കാന്‍ സംവിധാനം ഒരുക്കണം. പല അങ്കണവാടി കെട്ടിടങ്ങളുടെയും സ്ഥിതി വളരെ ശോചനീയമാണ്. അവിടെ കുടിവെള്ളവും മികവുറ്റ ശൗചാലയവും ഏര്‍പ്പെടുത്തണം. കേവല പഠനകേന്ദ്രങ്ങളല്ല അങ്കണവാടികള്‍. കുട്ടികള്‍ക്ക് പോഷകാഹാരവും ആരോഗ്യസുരക്ഷയും ഉറപ്പുവരുത്താനുള്ള കേന്ദ്രങ്ങളാണത്. അതോടൊപ്പം വിദ്യാഭ്യാസപരമായ ആവശ്യങ്ങളും അത് നിര്‍വഹിക്കുന്നുണ്ട് അദ്ദേഹം ഓര്‍മിപ്പിച്ചു.

സമുദായമൈത്രിയും സഹവര്‍ത്തിത്വവും ദേശീയോദ്ഗ്രഥനവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനുള്ള പ്രഥമ പരിശീലന കേന്ദ്രങ്ങളില്‍പ്പെട്ടതാണ് അങ്കണവാടി സ്ഥാപനങ്ങള്‍. ഒരു ഹിന്ദി കവി പറഞ്ഞതുപോലെയാണ് ‘ ഞാനും നീയും കളിച്ചു വളര്‍ന്ന ‘അങ്കണ’ത്തിന്റെ മണ്ണാണ് നാം ഇരുവരുടെയും ദേഹത്തിലുള്ളത്.നീ നിന്റെ ദേഹമൊന്ന് തൊട്ടുനോക്കൂ എന്റെ ശരീരത്തിലുള്ള മണ്ണ് തന്നെയാണ്’രാജ്യത്തിനും സമൂഹത്തിനും വേണ്ടി അത്യധ്വാനം ചെയ്യുന്നവരുടെ സേവനങ്ങളെ അവഗണിക്കുകയും അവര്‍ക്ക് തുച്ഛമായ വേതനം മാത്രം നല്‍കുകയും അതേസമയം അത്രയൊന്നും ഗൗരവ പ്രാധാന്യമില്ലാത്ത ഉദ്യോഗരംഗങ്ങളെ കണക്കറ്റ് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിലപാടാണ് രാജ്യത്ത് അനുവര്‍ത്തിച്ചു പോരുന്നത്. ഈ മനോഭാവത്തിന് ഇരയാക്കപ്പെട്ടവരാണ് അങ്കണവാടി ജീവനക്കാര്‍ . അവരോടുള്ള വിവേചനം അവസാനിപ്പിച്ചുകൊണ്ടുള്ള ശക്തമായ നടപടികള്‍ അനിവാര്യമാണ് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു.

india

വിദ്വേഷ പോസ്റ്റ്: ബി.ജെ.പിക്കെതിരെ കേസ്

എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

Published

on

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമൂഹ മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ടതിന് കർണാടക ബി.ജെ.പിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ നിർദേശ പ്രകാരം, മല്ലേശ്വരം പൊലീസാണ് കേസെടുത്തത്. എക്സിൽ കർണാടക ബി.ജെ.പിയുടെ ഔദ്യോഗിക അക്കൗണ്ടിലെ ‘കോൺഗ്രസിന്‍റെ പ്രകടനപത്രികയോ അതോ മുസ്‍ലിം ലീഗിന്‍റെ പ്രകടന പത്രികയോ’ എന്ന പോസ്റ്റിന്‍റെ പേരിലാണ് നടപടി.

ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്താൻ ശ്രമിച്ചതിനാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ 125 ആം വകുപ്പു പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 വകുപ്പു പ്രകാരവുമാണ് കേസ്. മുസ്‍ലിംകൾക്ക് സ്വത്ത് വിതരണം ചെയ്യും, പ്രത്യേക സംവരണം നൽകും, മുസ്‍ലിംകളെ നേരിട്ട് ജഡ്ജിയായി നിയമിക്കും തുടങ്ങിയവ കോൺഗ്രസിന്‍റെ പ്രകടനപത്രികയിലുണ്ടെന്ന വസ്തുതവിരുദ്ധ പോസ്റ്റാണ് ബി.ജെ.പി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്.

Continue Reading

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

india

വയനാട് രാജ്യത്തിന് വേണ്ടി വോട്ടുചെയ്യുന്നു’; പ്രധാനമന്ത്രിയെ വിമർശിച്ച് പ്രിയങ്ക ഗാന്ധി

തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. 

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കേരളത്തിലെത്തിയതാണ് പ്രിയങ്ക. ഗുരുദേവന്റെ ആശയങ്ങൾ പിൻതുടരുന്നവരാണ് കേരളീയ ജനത. തെരഞ്ഞെടുപ്പിൽ നിങ്ങൾ ചെയ്യുന്ന ഈ വോട്ട് വളരെ പ്രാധാന്യം അർഹിക്കുന്നതാണ്. വയനാടിന് മാത്രമല്ല രാജ്യത്തിനു വേണ്ടി കൂടിയാണ് നിങ്ങൾ വോട്ടു ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

രാജ്യത്തെ ഭൂരിഭാഗം മാധ്യമങ്ങളും ബിജെപി നിയന്ത്രിക്കുന്നു. അവശ്യ വസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിൽ വൻ വർധനയാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. പ്രധാനമന്ത്രിയും ബിജെപിയും രാജ്യത്തെ പ്രധാന പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. കഴിഞ്ഞ് പത്തു വർഷമായി ഭരണഘടന സ്ഥപനങ്ങളെല്ലാം ബിജെപി തകർക്കുന്നു. രാജ്യത്തെ ഭരണഘടനയെ മാറ്റി എഴുതാൻ ബിജെപി ശ്രമിക്കുന്നു. തിരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിടാൻ ധൈര്യമില്ലാത്തതുകൊണ്ടാണ് ഈ നടപടിയെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.

ഇലക്ട്രൽ ബോണ്ട്‌ വഴി അഴിമതി ഉണ്ടാകുമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. രാജ്യത്തെ പല കോർപറേറ്റ് കമ്പനികളും ആയിരക്കണക്കിന് കോടി രൂപ ബിജെപിക്ക് നൽകി. രാജ്യത്തെ ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. രാജ്യത്തെ ജനങ്ങളെ ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി എന്താണ് ചെയ്തതെന്ന് പ്രിയങ്ക ചോദിച്ചു.

തന്റെ സഹോദരൻ രാഹുൽ ഗാന്ധിയെ നരേന്ദ്ര മോദി വർഷങ്ങളായി ആസൂത്രിതമായി ആക്രമിക്കുന്നു. രാജ്യത്തിന്റെ പല ഭാഗത്തും കള്ളകേസുകൾ എടുക്കുന്നതായും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

Continue Reading

Trending