More
ഓള്‍ഡ് ഈസ് ഗോള്‍ഡ്; റണ്ണൊഴുക്കിനൊടുവില്‍ ഇന്ത്യക്ക് ജയം, പരമ്പര

കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക്. അവസാന ഓവര്‍ വരെ ആവേശം നീണ്ടു നിന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 15 റണ്‍സിനാണ് ഇന്ത്യ മുട്ടുകുത്തിച്ചത്. പൂനെയില്‍ നടന്ന ആദ്യ മത്സരത്തിലും വിജയിച്ച ഇന്ത്യ ഇതോടെ പരമ്പരയില്‍ 2-0ന് മുന്നിലെത്തി.
ഇന്ത്യ മുന്നോട്ടു വെച്ച ആറിന് 381 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് എട്ട് വിക്കറ്റിന് 366 റണ്‍സെടുക്കാനെ ആയുള്ളൂ. റണ്‍മഴ പെയ്ത മത്സരത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍, യുവരാജ് സിങ്, ധോണി എന്നിവര്‍ ശതകവും കുറിച്ചു. ഇന്ത്യയുടെ റണ്‍മലയെ പിന്തുടര്‍ന്ന ഇംഗ്ലണ്ട് കനത്ത പോരാട്ടമാണ് നടത്തിയത്. ഓപണര്‍ അലക്‌സ് ഹെയില്‍സ് (14)തുടക്കത്തില്‍ തന്നെ പുറത്തായെങ്കിലും ഓപണര്‍ ജേസന്‍ റോയ് (82), ജോ റൂട്ട് (54) എന്നിവരുടെ ബാറ്റിങ് പ്രകടനം ഇംഗ്ലണ്ടിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടു വരികയായിരുന്നു.
ബെന്‍ സ്റ്റോക്‌സ് (01), ജോസ് ബട്‌ലര്‍ (10) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (102) ഒരറ്റത്ത് മോയിന്‍ അലിയെ (55) കൂട്ടു പിടിച്ചാണ് രക്ഷാ ദൗത്യം നടത്തിയത്. 81 പന്തില്‍ ആറ് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമടങ്ങുന്നതായിരുന്നു ഇംഗ്ലീഷ് കപ്പിത്താന്റെ ഇന്നിങ്‌സ്. അവസാന ഓവറില്‍ ജയിക്കാന്‍ 22 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ലണ്ടിന് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ഓവറില്‍ ഏഴ് റണ്‍സെടുക്കാനെ ആയുള്ളൂ.
ഇന്ത്യക്കു വേണ്ടി അശ്വിന്‍ 65 റണ്‍സ് വിട്ടു ന്ല്‍കി മൂന്നു വിക്കറ്റുകളും ബുമ്‌റ 81 റണ്‍സിന് രണ്ടു വിക്കറ്റുകളും വീഴ്ത്തി. നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ വെറ്ററന്‍ താരങ്ങളായ യുവരാജ് സിങിന്റേയും മഹേന്ദ്ര സിങ് ധോണിയുടേയും സെഞ്ച്വറികളുടെ പിന്‍ബലത്തിലാണ് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 381 റണ്‍സ് അടിച്ചുകൂട്ടിയത്. 2011നു ശേഷം ഇതാദ്യമായി ശതകം നേടുന്ന യുവരാജ് സിങ് കരിയര്‍ ബെസ്റ്റ് ആയ 150 റണ്‍സ് നേടിയപ്പോള്‍ ധോണി 134 റണ്‍സെടുത്തു. കേദാര്‍ ജാദവ് (22), ഹര്‍ദിക് പാണ്ഡ്യ (19), രവീന്ദ്ര ജഡേജ (16) എന്നിവര്‍ അവസാന ഓവറുകളില്‍ തിളങ്ങി. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങേണ്ടി വന്ന ഇന്ത്യക്ക് 25 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ലോകേഷ് രാഹുല്‍ (5), ശിഖര്‍ ധവാന്‍ (11), ക്യാപ്റ്റന്‍ വിരാട് കോ്‌ലി എന്നിവരുടെ വിക്കറ്റുകള്‍ തുടരെ തുടരെ നഷ്ടമായി. മൂന്നു വിക്കറ്റും വോക്‌സാണ് വീഴ്ത്തിയത്. മൂന്നിന് 25 എന്ന നിലയില്‍ ക്രീസില്‍ ഒന്നിച്ച ധോണിയും യുവരാജും ഇന്നിങ്‌സ് മുന്നോട്ടു നയിക്കുകയായിരുന്നു.
98 പന്തില്‍ നിന്ന് 15 ബൗണ്ടറിയുടെ സഹായത്തോടെ യുവരാജ് സിങ് ആണ് ആദ്യം സെഞ്ച്വറിയിലെത്തിയത്. സെഞ്ച്വറിക്കു ശേഷം ആഞ്ഞുവീശിയ യുവി 126 പന്തില്‍ 150 റണ്‍സ് നേടിയാണ് പുറത്തായത്. 21 ഫോറും മൂന്ന് സിക്‌സറും നിറംപകര്‍ന്നതായിരുന്നു യുവിയുടെ ഇന്നിങ്‌സ്. ക്രിസ് വോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചാണ് അദ്ദേഹം പുറത്തായത്.
തുടക്കത്തില്‍ ഇഴഞ്ഞുനീങ്ങിയ ധോണി യുവരാജിന് പിന്തുണ നല്‍കുന്നതിലാണ് ശ്രദ്ധിച്ചത്. പിന്നീട് വേഗത്തിലുള്ള സ്‌കോറിങിലേക്ക് ഗിയര്‍ മാറ്റിയ മുന്‍ ക്യാപ്റ്റന്‍ 106 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്‌സറുകളുമടക്കം സെഞ്ച്വറിയിലെത്തി. 122 പന്തില്‍ 134 റണ്‍സ് നേടി പ്ലങ്കറ്റിന്റെ പന്തില്‍ ബൗണ്ടറിയില്‍ ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ധോണി ആറ് സിക്‌സറും പത്ത് ഫോറുമടിച്ചിരുന്നു.
ഒന്നാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയ കേദാര്‍ ജാദവ് 10 പന്തില്‍ ഒരു സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കമാണ് 22 റണ്‍സ് നേടിയത്. ഹര്‍ദിക് പാണ്ഡ്യ 9 പന്തില്‍ 19ഉം രവീന്ദ്ര ജഡേജ എട്ട് പന്തില്‍ 16ഉം റണ്‍സുമായി പുറത്താകാതെ നിന്നു. 10 ഓവറില്‍ 91 റണ്‍സ് വഴങ്ങിയ ലിയാം പ്ലങ്കറ്റ് ആണ് ഏറ്റവുമധികം തല്ലു വാങ്ങിയത്. ക്രിസ് വോക്‌സ് 60 റണ്‍സിന് നാലു വിക്കറ്റെടുത്തു. ജേക് ബാള്‍ 10 ഓവറില്‍ 80 റണ്‍സ് വഴങ്ങി. സ്‌കോര്‍: ഇന്ത്യ 381/6. ഇംഗ്ലണ്ട് 366/8
kerala
‘സി.എച്ച് മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശിൽപികളിൽ ഒരാൾ’: ശശി തരൂർ

കോഴിക്കോട്: കേരളം സാമ്പത്തികം, ഉന്നതവിദ്യാഭ്യാസം, സാമൂഹികം തുടങ്ങിയ മേഖലകളിൽ ഗുരുതര പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ ഭരണനിർവഹണത്തോടുള്ള സി.എച്ചിന്റെ സമീപനം മികച്ചമാതൃകയാണെന്ന് ശശി തരൂർ. സി.എച്ച് മുഹമ്മദ് കോയയുടെ ജന്മവാർഷിക ദിനത്തിൽ ‘വേണം, സി.എച്ച്. മോഡൽ’ എന്ന തലക്കെട്ടിൽ മാതൃഭൂമിയിലെഴുതിയ ലേഖനത്തിലാണ് ശശി തരൂർ ഇക്കാര്യം പറയുന്നത്. സി.എച്ച്. മുഹമ്മദ് കോയ ആധുനികകേരളത്തിന്റെ ശില്പികളിൽ ഒരാളായിരുന്നെന്ന് തരൂർ പറയുന്നു.
തന്റെ രാഷ്ട്രീയധിഷണാശക്തിയെ, ആഴത്തിൽ വേരൂന്നിയ സാമൂഹികപരിഷ്‌കരണപരമായ ചോദനകളുമായി വിളക്കിച്ചേർക്കാനുള്ള അപാരമായ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ശരിയായ പുരോഗതിയുടെ അടിസ്ഥാനം വാചാടോപങ്ങളല്ലെന്നും സുവ്യക്തമായ നയംമാറ്റത്തിലൂടെ മാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരെ കൈപിടിച്ചുയർത്താനും സാധാരണക്കാരെ ശാക്തീകരിക്കാനും കഴിയൂ എന്നും സി.എച്ച്. മനസ്സിലാക്കി.
സ്വാതന്ത്ര്യാനന്തരം കേരളത്തിലെ മുസ്‌ലിംസമുദായത്തെ ഒന്നിപ്പിക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഒരുപക്ഷേ, ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹം നേതൃത്വംകൊടുത്ത സാമൂഹികനീതിയിലധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനം സാമുദായികമാണെങ്കിലും വർഗീയമായിരുന്നില്ല.
മലബാറിൽ ധാരാളം എലിമെന്ററി സ്‌കൂളുകളും ഹൈസ്‌കൂളുകളും സ്ഥാപിച്ചുകൊണ്ട് കുട്ടികളുടെ പഠനസാധ്യത നാടകീയമായി വികസിപ്പിക്കാൻ അദ്ദേഹം മുൻകൈയെടുത്തു. പ്രത്യേകിച്ച്, പിന്നാക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷത്തിൽപ്പെട്ടവരുടെയും കാര്യത്തിൽ. നിർബന്ധിത വിദ്യാഭ്യാസം പത്താംതരംവരെ വ്യാപിപ്പിച്ചു. സ്വകാര്യ കോളേജുകളിൽ എസ്‌സി/എസ്ടി വിദ്യാർഥികൾക്ക് ആദ്യമായി സംവരണം ഏർപ്പെടുത്തുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്തു. കോളേജ് വിദ്യാഭ്യാസം പ്രാപ്യമല്ലാതിരുന്ന ഒട്ടേറെ കുട്ടികൾക്കുമുന്നിൽ കലാലയങ്ങളുടെ വാതായനങ്ങൾ തുറന്നുകിട്ടുന്നതിനുവേണ്ടി ഒട്ടേറെ കോളേജുകൾ അദ്ദേഹം സ്ഥാപിച്ചു. മലബാറിലെ ആദ്യത്തെ സർവകലാശാലയായ കാലിക്കറ്റ് സർവകലാശാല, കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) എന്നിവ അതിൽ ശ്രദ്ധേയമായവയാണ്.
അദ്ദേഹം പുലർത്തിയ ഉഭയകക്ഷിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശ്രീകൃഷ്ണജയന്തി പൊതുഅവധിയായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഹിന്ദുജനസാമാന്യത്തിനിടയിൽ ആഴത്തിൽ പ്രതിധ്വനിച്ച തീരുമാനമായിരുന്നു അത്. സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയശൈലി സഹവർത്തിത്വത്തിന്റേതും അഭിപ്രായ ഐക്യത്തിന്റേതുമായിരുന്നു. അതുകൊണ്ടുതന്നെ ഭിന്നതകൾക്കുപരിയായി പരസ്പരബഹുമാനവും പരസ്പരസംഭാഷണങ്ങളും നിലനിൽക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് ജനസംഘം നേതാവായിരുന്ന കെ.ജി. മാരാർ അദ്ദേഹത്തെ ‘സി.എച്ച്.എം. കോയ (‘സി’ എന്നത് ക്രിസ്ത്യനും ‘എച്ച്’ എന്നത് ഹിന്ദുവും ‘എം’ എന്നത് മുസ്‌ലിമും) എന്ന് വിശേഷിപ്പിച്ചത് -തരൂർ എഴുതുന്നു.
kerala
സിപിഎമ്മിന്റെ കൊലവിളി മുദ്രവാക്യങ്ങള്‍ക്കെതിരെ കേസെടുക്കണം: പിഎംഎ സലാം

സി.പി.എം പ്രവർത്തകർ സംസ്ഥാനത്തുടനീളം നിരന്തരമായി നടത്തിക്കൊണ്ടിരിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങൾക്കെതിരെ കേസെടുക്കമമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. നിയമ വ്യവസ്ഥയെ നോക്കുകുത്തിയാക്കുന്ന ഭീഷണികളാണ് സി.പി.എമ്മുകാർ മുഴക്കുന്നത്. വണ്ടൂരിൽ മീഡിയ വൺ മാനേജിംഗ് എഡിറ്റർക്കെതിരെ കൈകൾ വെട്ടുമെന്നാണ് മുദ്രാവാക്യം വിളിച്ചത്.
മണ്ണാർക്കാട്ട് സ്വന്തം പാർട്ടിക്കാരനായ പി.കെ ശശിക്കെതിരെ അരിവാൾ കൊണ്ടൊരു പരിപാടിയുണ്ടെന്നും വേണ്ടി വന്നാൽ തല കൊയ്യുമെന്നും മുദ്രാവാക്യം വിളിച്ചു. കാസർക്കോട് കുമ്പളയിൽ സി.പി.എമ്മിന്റെ തന്നെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഭരിക്കുന്ന പോലീസുകാർക്കെതിരെയാണ് കൈയും കാലും തലയും വെട്ടുമെന്ന് അലറി വിളിച്ച് പ്രകടനം നടത്തിയത്. സ്വന്തം നേതാവിന്റെ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ പോലീസുകാരുടെ സാന്നിധ്യത്തിൽ കൊലവിളി നടത്തിയിട്ടും പോലീസ് നോക്കി നിൽക്കുകയാണ്.
പോലീസിന്റെ അറിവോടെയാണ് ക്രമസമാധാന നില തകർക്കുന്ന വിധത്തിൽ മുദ്രാവാക്യങ്ങൾ മുഴുക്കുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥ പ്രകാരം കേസെടുക്കേണ്ട വകുപ്പുണ്ടായിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാത്തത് സ്വന്തം പാർട്ടിക്കാരാണ് എന്നത് കൊണ്ട് മാത്രമാണ്. മറ്റേതെങ്കിലും പാർട്ടിയോ സംഘടനയോ ആണ് ഇങ്ങനെ മുദ്രാവാക്യം വിളിച്ചിരുന്നതെങ്കിൽ ഇതാകുമായിരുന്നില്ല പ്രതികരണം. സി.പി.എമ്മുകാർക്ക് കേരളത്തിൽ എന്തും ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുകയാണ്. ഇത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളിൽ കേസെടുത്ത് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പി.എം.എ സലാം ആവശ്യപ്പെട്ടു.
kerala
‘പി.കെ. ശശിക്ക് യുഡിഎഫിലേക്ക് വരാം, ഇനിയും സിപിഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ല’; സന്ദീപ് വാര്യർ

പി.കെ. ശശിക്ക് ഇനി സിപിഐഎമ്മിൽ തുടരാൻ കഴിയുമെന്ന് തോന്നുന്നില്ലെന്ന് സന്ദീപ് വാര്യർ.നിലപാട് പ്രഖ്യാപിച്ച് യുഡിഎഫിലേക്ക് വരാം. തീരുമാനമെടുക്കേണ്ടത് മുതിർന്ന നേതാക്കളാണ്. പി.കെ. ശശി മണ്ണാർക്കാട് സിപിഎം കെട്ടിപ്പടുത്ത നേതാവാണ്. അദ്ദേഹത്തെയാണ് ഇപ്പോൾ തള്ളിപ്പറയുന്നതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഒരുകാലത്ത് ശശിക്കെതിരെ പറയാൻ തന്നെ ഒരു വിഭാഗം സിപിഎം നേതാക്കൾ നിർബന്ധിച്ചിരുന്നു. ടാർജറ്റ് ചെയ്യുകയാണെന്ന് തോന്നിയപ്പോൾ താൻ പിന്മാറിയെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
അതേസമയം പി കെ ശശിയെ പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിലക്കി സിപിഎം സംസ്ഥാന നേതൃത്വം. ഇനി മാധ്യമങ്ങളോടുള്ള പ്രതികരണം വേണ്ടെന്ന് നിർദേശം. പി കെ ശശിയോട് ഫോണിൽ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.
-
kerala3 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala3 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala3 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala3 days ago
സ്ത്രീധന പീഡനം: ധനമന്ത്രിയുടെ ഡ്രൈവര്‍ക്കെതിരെ പരാതിയുമായി യുവതി
-
india3 days ago
‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം