Connect with us

Culture

പേസ് വാര്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഒന്നാം ടെസ്റ്റ് ഇന്ന് മുതല്‍

Published

on

 

കേപ്ടൗണ്‍: ന്യൂലാന്‍ഡ്‌സിലെ ആ ട്രാക്കൊന്ന് നോക്കു…. പച്ചപ്പ് വിരിച്ച ഉറച്ച പേസ് ട്രാക്ക്. പന്ത് മൂളി പായും, കുത്തി ഉയരും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരം ഇന്ന് ഉച്ചത്തിരിഞ്ഞ് രണ്ടിന് ഈ ട്രാക്കില്‍ ആരംഭിക്കുമ്പോള്‍ സമ്മര്‍ദ്ദം ഇന്ത്യന്‍ ക്യാമ്പിലാണ്.

വിദേശത്ത്, വിശിഷ്യാ ദക്ഷിണാഫ്രിക്കയില്‍ ഇത് വരെ ജയിക്കാന്‍ കഴിയാത്തവരാണ് ഇന്ത്യ. പക്ഷേ ഇത്തവണ വിരാത് കോലിയുടെ ചാമ്പ്യന്‍ സംഘമാണ് എന്നതാണ് ആശ്വാസം. 2017 ല്‍ തോല്‍വി അറിയാത്തവരായി ഐ.സി.സി റാങ്കിംഗില്‍ ഉന്നതങ്ങളില്‍ നില്‍ക്കുന്നവര്‍. ഇന്ത്യയുടെ സമീപകാല വിജയങ്ങളെല്ലാം സ്വന്തം മൈതാനത്തായതിനാല്‍ വിദേശ പിച്ചില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ഏത് വിധം പ്രതികരിക്കുമെന്നതാണ് അടുത്ത അഞ്ച് ദിവസങ്ങളിലെ ചോദ്യം.

ഡെയില്‍ സ്‌റ്റെന്‍ എന്ന ദക്ഷിണാഫ്രിക്കയുടെ അനുഭവസമ്പന്നനായ സീമര്‍ പരുക്ക് കാരണം ആദ്യ ടെസ്റ്റില്‍ കളിക്കുമോ എന്ന സംശയമുണ്ടെങ്കിലും മോണി മോര്‍ക്കല്‍, ഫിലാന്‍ഡര്‍ ഉള്‍പ്പെടെ അനുഭവസമ്പന്നര്‍ ധാരാളമുണ്ട്. ഇവരുടെ പന്തുകളെ ചെറുക്കാനുളള അനുഭവസമ്പത്ത് ചേതേശ്വര്‍ പുജാര, ശിഖര്‍ ധവാന്‍, രാഹുല്‍, രോഹിത് ശര്‍മ, വിരാത് കോലി, അജിങ്ക്യ രഹാനെ തുടങ്ങിയ ബാറ്റിംഗ് നിരക്കുണ്ടെന്നതാണ് ആശ്വാസം.ദക്ഷിണാഫ്രിക്കന്‍ പേസര്‍മാരായ കാസിഗോ റബാദെ, മോര്‍ണി മോര്‍മി മോര്‍ക്കല്‍, വെറോണ്‍ ഫിലാന്‍ഡര്‍ തുടങ്ങിയവരെ നേരിടാന്‍ ഈ ബാറ്റിംഗ് നിരക്ക് കഴിയുമെങ്കില്‍ പേടിക്കാനില്ല. ബാറ്റ്‌സ്മാന്മാരെ കൂടാതെ ബൗളിംഗിലും കോലി വിശ്വാസത്തിലാണ്.

സമീപകാലത്തൊന്നുമില്ലാത്ത വിധം മികച്ച പേസര്‍മാര്‍ അദ്ദേഹത്തിന്റെ നിരയിലുണ്ട്. ഇഷാന്ത് ശര്‍മ്മ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരില്‍ ആര്‍ക്കെല്ലാം നായകന്‍ ഇന്ന് അവസരം നല്‍കുമെന്ന് കണ്ടറിയണം. സീം ട്രാക്കായതിനാല്‍ നാല് പേര്‍ക്കും അവസരം നല്‍കിയാലും അല്‍ഭുതപ്പെടാനില്ല. ആറാം നമ്പറില്‍ ബാറ്റിംഗിനെത്തുമെന്ന് കരുതപ്പെടുന്ന ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും നായകന് ഉപയോഗപ്പെടുത്താം. ആര്‍. അശ്വിന്റെ സ്പിന്നുമുണ്ട്. ദക്ഷിണാഫ്രിക്ക സീനിയര്‍ താരങ്ങളെയെല്ലാം തിരിച്ചു വിളിച്ചിട്ടുണ്ട്. എബി ഡി വില്ലിയേഴ്‌സ് പരുക്കില്‍ നിന്നും മുക്തനായി തിരിച്ചുവരുന്നു എന്നതാണ് പരമ്പരയുടെ ആവേശം. അദ്ദേഹം കളിക്കുന്ന കാര്യത്തില്‍ പക്ഷേ സംശയം ബാക്കിനില്‍ക്കുന്നു. എബിയില്ലെങ്കില്‍ ടെംബക്കായിരിക്കും അവസരം. നായകന്‍ ഡുപ്ലിസിസും തിരിച്ചെത്തുമ്പോള്‍ സീനിയര്‍ താരങ്ങളായ ഹാഷിം അംലയും ഡിക്കോക്കുമെല്ലാം നല്ല ഫോമിലുമാണ്. മല്‍സരം ഉച്ചക്ക് രണ്ട് മുതല്‍ ടെന്‍ വണ്‍, മൂന്ന് ചാനലുകളില്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

Published

on

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര്‍ 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് : 3( 23.08% ; ആകെ :13)

നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%

ബ്ലോക്ക് പഞ്ചായത്തുകള്‍

ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%

 

Continue Reading

kerala

‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.

Published

on

കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.

സംവിധായകന്‍ ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.

എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള്‍ അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.

ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.

കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്‍, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.

ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.

അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന്‍ ബി. രാമന്‍ പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്‍, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.

 

 

 

 

 

 

 

Continue Reading

kerala

കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. 

Published

on

കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്‌കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.

പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.  ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന്‍ (74) ആണ് മരിച്ചത്.

ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

Trending