Connect with us

Video Stories

ശ്രീനഗര്‍ ദൗത്യവും ഇന്ദിരാഗാന്ധിയുടെ അഭിനന്ദനവും

Published

on

ഇയാസ് മുഹമ്മദ്

തിരുവനന്തപുരം: ഇ.അഹമ്മദ് നയതന്ത്ര രംഗത്ത് നടത്തിയ ചടുല നീക്കങ്ങള്‍ ഇന്ത്യയുടെ യശസ് ഏറെ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ ശ്രീനഗര്‍ ദൗത്യമായിരുന്നു അഹമ്മദിന്റെ നയചാതുരി വെളിവാക്കിയ ആദ്യ സംഭവമെന്നത് രഹസ്യമാണ്. അഹമ്മദിന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെയ്പു കൂടിയായിരുന്നു അത്.
1983ല്‍ ജമ്മുകാശ്മീരില്‍ വിഘടനവാദം മെല്ലെയെങ്കിലും തല പൊക്കുന്ന കാലം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ഫാറൂഖ് അബ്ദുല്ല ജമ്മു കാശ്മീര്‍ മുഖ്യമന്തിയും. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയും ശക്തമായി. അന്ന് ഇന്ദിരാഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായിരുന്ന കെ.കരുണാകരനോട് ഇന്ദിരാ ഗാന്ധി അഭിപ്രായം ചോദിച്ചു.

കോണ്‍ഗ്രസുകാരായ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള മന്ത്രിമാര്‍ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. ഫാറൂഖ് അബ്ദുല്ലയുമായി സംസാരിക്കുന്നതിന് അവരെ ആരെയെങ്കിലും ഇന്ദിരാഗാന്ധിക്ക് നിയോഗിക്കാമായിരുന്നു. എന്നാല്‍ കെ.കരുണാകരന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ദിരാഗാന്ധി അതിന് നിയോഗിച്ചത് ഇ.അഹമ്മദിനെയായിരുന്നു.
ഇ.അഹമ്മദ് അന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്.അബ്ദുല്‍ ഖാദറുമായി ഡല്‍ഹിയില്‍ കേരള ഹൗസിലെത്തി. ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറി അഹമ്മദ് സാഹിബിനെ കൂട്ടിക്കൊണ്ടു പോകാനെത്തി. ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.

തിരിച്ചുവന്ന അഹമ്മദ് നാളെ ശ്രീനഗറിലേക്ക് പോകണമെന്ന് മാത്രം പറഞ്ഞു. ശ്രീനഗറില്‍ എത്തിയപ്പോള്‍ ഗംഭീര സ്വീകരണം. വിമാനത്താവളത്തില്‍ നിന്നും റെസ്റ്റ് ഹൗസില്‍ എത്തി ഒന്നു ഫ്രഷായി. അവിടെ നിന്നും നേരെ ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ തിരിച്ചു. രണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് അഹമ്മദ് മടങ്ങിയെത്തിയത്. മുഖത്ത് നല്ല തെളിച്ചമില്ല. ഒന്നും പറയാതെ അബ്ദുല്‍ ഖാദറിനൊപ്പം ശ്രീനഗര്‍ ചൂറ്റിക്കറങ്ങാനിറങ്ങി. പിറ്റേന്ന് വീണ്ടും ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ പോയി. അന്നും അതു തന്നെ സ്ഥിതി.

ചര്‍ച്ചയുടെ വിവരങ്ങളെല്ലാം ഡല്‍ഹിയിലേക്ക് അറിയിച്ചു. ഇന്ദിരാഗാന്ധിയുമായി മണക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി. മുന്നാം ദിവസം ഫാറൂഖ് അബ്ദുല്ലയുമായി നടത്തിയ ചര്‍ച്ച വിജയിപ്പിച്ച ശേഷമാണ് അഹമ്മദ് തിരികെ മടങ്ങിയത്. ഡല്‍ഹിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ദിരാഗാന്ധി അഹമ്മദിനായി വിരുന്ന് നല്‍കി അഭിനന്ദിച്ചു.. തിരികെ മടങ്ങുമ്പോള്‍ കാറില്‍ കയറുന്നതുവരെ അനുഗമിച്ചെന്നും അബ്ദുല്‍ ഖാദര്‍ സാക്ഷ്യപ്പെടുത്തുന്നു. അഹമ്മദിലെ നയതന്ത്രജ്ഞനെ കണ്ടെത്തിയ ഇന്ദിര പിന്നീട് അഹമ്മദിനെ തന്റെ വിശ്വസ്തനാക്കിയെന്നത് ചരിത്രം.

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending