Connect with us

Video Stories

ശ്രീനഗര്‍ ദൗത്യവും ഇന്ദിരാഗാന്ധിയുടെ അഭിനന്ദനവും

Published

on

ഇയാസ് മുഹമ്മദ്

തിരുവനന്തപുരം: ഇ.അഹമ്മദ് നയതന്ത്ര രംഗത്ത് നടത്തിയ ചടുല നീക്കങ്ങള്‍ ഇന്ത്യയുടെ യശസ് ഏറെ ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്ത് വ്യവസായ മന്ത്രിയായിരിക്കെ നടത്തിയ ശ്രീനഗര്‍ ദൗത്യമായിരുന്നു അഹമ്മദിന്റെ നയചാതുരി വെളിവാക്കിയ ആദ്യ സംഭവമെന്നത് രഹസ്യമാണ്. അഹമ്മദിന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കാല്‍വെയ്പു കൂടിയായിരുന്നു അത്.
1983ല്‍ ജമ്മുകാശ്മീരില്‍ വിഘടനവാദം മെല്ലെയെങ്കിലും തല പൊക്കുന്ന കാലം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയും ഫാറൂഖ് അബ്ദുല്ല ജമ്മു കാശ്മീര്‍ മുഖ്യമന്തിയും. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതയും ശക്തമായി. അന്ന് ഇന്ദിരാഗാന്ധിയുടെ മനസാക്ഷി സൂക്ഷിപ്പുകാരില്‍ ഒരാളായിരുന്ന കെ.കരുണാകരനോട് ഇന്ദിരാ ഗാന്ധി അഭിപ്രായം ചോദിച്ചു.

കോണ്‍ഗ്രസുകാരായ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള മന്ത്രിമാര്‍ കേന്ദ്രത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുണ്ട്. ഫാറൂഖ് അബ്ദുല്ലയുമായി സംസാരിക്കുന്നതിന് അവരെ ആരെയെങ്കിലും ഇന്ദിരാഗാന്ധിക്ക് നിയോഗിക്കാമായിരുന്നു. എന്നാല്‍ കെ.കരുണാകരന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ദിരാഗാന്ധി അതിന് നിയോഗിച്ചത് ഇ.അഹമ്മദിനെയായിരുന്നു.
ഇ.അഹമ്മദ് അന്ന് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്.അബ്ദുല്‍ ഖാദറുമായി ഡല്‍ഹിയില്‍ കേരള ഹൗസിലെത്തി. ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറി അഹമ്മദ് സാഹിബിനെ കൂട്ടിക്കൊണ്ടു പോകാനെത്തി. ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ മൂന്ന് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച.

തിരിച്ചുവന്ന അഹമ്മദ് നാളെ ശ്രീനഗറിലേക്ക് പോകണമെന്ന് മാത്രം പറഞ്ഞു. ശ്രീനഗറില്‍ എത്തിയപ്പോള്‍ ഗംഭീര സ്വീകരണം. വിമാനത്താവളത്തില്‍ നിന്നും റെസ്റ്റ് ഹൗസില്‍ എത്തി ഒന്നു ഫ്രഷായി. അവിടെ നിന്നും നേരെ ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ തിരിച്ചു. രണ്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് അഹമ്മദ് മടങ്ങിയെത്തിയത്. മുഖത്ത് നല്ല തെളിച്ചമില്ല. ഒന്നും പറയാതെ അബ്ദുല്‍ ഖാദറിനൊപ്പം ശ്രീനഗര്‍ ചൂറ്റിക്കറങ്ങാനിറങ്ങി. പിറ്റേന്ന് വീണ്ടും ഫാറൂഖ് അബ്ദുല്ലയെ കാണാന്‍ പോയി. അന്നും അതു തന്നെ സ്ഥിതി.

ചര്‍ച്ചയുടെ വിവരങ്ങളെല്ലാം ഡല്‍ഹിയിലേക്ക് അറിയിച്ചു. ഇന്ദിരാഗാന്ധിയുമായി മണക്കൂറുകള്‍ നീണ്ട ഫോണ്‍ വിളി. മുന്നാം ദിവസം ഫാറൂഖ് അബ്ദുല്ലയുമായി നടത്തിയ ചര്‍ച്ച വിജയിപ്പിച്ച ശേഷമാണ് അഹമ്മദ് തിരികെ മടങ്ങിയത്. ഡല്‍ഹിയില്‍ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇന്ദിരാഗാന്ധി അഹമ്മദിനായി വിരുന്ന് നല്‍കി അഭിനന്ദിച്ചു.. തിരികെ മടങ്ങുമ്പോള്‍ കാറില്‍ കയറുന്നതുവരെ അനുഗമിച്ചെന്നും അബ്ദുല്‍ ഖാദര്‍ സാക്ഷ്യപ്പെടുത്തുന്നു. അഹമ്മദിലെ നയതന്ത്രജ്ഞനെ കണ്ടെത്തിയ ഇന്ദിര പിന്നീട് അഹമ്മദിനെ തന്റെ വിശ്വസ്തനാക്കിയെന്നത് ചരിത്രം.

kerala

നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്‍കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് നന്ദി അറിയിക്കാന്‍ പാണക്കാടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷൗക്കത്തിനിനെ മധുരം നല്‍കി സ്വീകരിച്ചു.

തെരഞ്ഞെടുപ്പ് പ്രചരണം മുന്നില്‍ നിന്ന് നയിച്ചത് മുസ്‌ലിം ലീഗാണെന്ന് ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. കൂട്ടായ, ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് നിലമ്പൂരിലുണ്ടായതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. ഈ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്നും കേരളത്തെ വീണ്ടെടുക്കുന്നതിലേക്കുള്ള പ്രയാണമാണ് നടത്താനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് ഒരുമയോടെ കെട്ടിപ്പടുത്ത വിജയമാണ് നിലമ്പൂരിലേതെന്നും കൃത്യമായ, ജനപക്ഷ രാഷ്ട്രീയം മുന്നില്‍വെച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ജനാംഗീകാരം ലഭിച്ചെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിയമസഭയില്‍ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ യു.ഡി.എഫിന് പുതിയൊരംഗത്തിന്റെ അധിക കരുത്ത് കൂടി. നിലമ്പൂരിലെ വിഷയങ്ങള്‍ സഭയില്‍ ശക്തമായി ഉന്നയിക്കാനും ആ ജനതക്ക് സുരക്ഷിതത്വം ഉറപ്പ് നല്‍കാനും അവരുടെ ആകുലതകള്‍ പരിഹരിക്കാനും ഷൗക്കത്തിന് സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

Continue Reading

kerala

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

Published

on

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സ്വീകരണം നല്‍കിയ സംഭവം ഏറെ വിവാദമായിരുന്നു.

മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.

Continue Reading

GULF

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്‌സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

Published

on

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്‌സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര്‍ ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്‍, ഉസ്മാന്‍ എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്‌ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്‌വ തുടങ്ങിയവരും പങ്കെടുത്തു.

ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,

ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്‌സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്‍കി.

Continue Reading

Trending