Connect with us

News

ഗസ്സയില്‍ നിന്ന് പിന്മാറിയ ഇസ്രാഈല്‍ വെസ്റ്റ്ബാങ്കില്‍ ആക്രമണം തുടരുന്നു; പിഞ്ചുകുഞ്ഞുള്‍പ്പെടെ കൊല്ലപ്പെട്ടു

ചുരുങ്ങിയത് 12 പേരെയെങ്കിലും പരിക്കേറ്റ നിലയില്‍ കൊണ്ടു വന്നതായി റെഡ്‌ക്രോസ് വ്യക്തമാക്കുന്നു.

Published

on

ഗസ്സയില്‍ നിന്ന് പിന്മാറി വെസ്റ്റ്ബാങ്കില്‍ ആക്രമണം തുടരുകയാണ് ഇസ്രാഈല്‍. കനത്ത ആക്രമണമാണ് ഗസ്സ വെടിനിര്‍ത്തലിന് ശേഷം ഇസ്രാഈല്‍ വെസ്റ്റ്ബാങ്കില്‍ നടത്തുന്നത്. പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ 3 പേരെങ്കിലും ഇവിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുരുങ്ങിയത് 12 പേരെയെങ്കിലും പരിക്കേറ്റ നിലയില്‍ കൊണ്ടു വന്നതായി റെഡ്‌ക്രോസ് വ്യക്തമാക്കുന്നു. ജെറൂസലേമിന്റെ വടക്കുഭാഗത്തെ പ്രദേശങ്ങളിലായിരുന്നു ഇസ്രാഈലിന്റെ ആക്രമണം.

ഫലസ്തീനികളുടെ വീടുകള്‍, ഒരു നഴ്‌സറി, വ്യാപാര സ്ഥാപനം തുടങ്ങിയവ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. വെസ്റ്റ് ബാങ്കില്‍ നടന്ന സൈനിക റെയ്ഡുകളില്‍ ഡസന്‍ കണക്കിന് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായി വഫ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗസ്സ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രാഈല്‍ 90 ഫലസ്തീനികളെ വിട്ടയച്ച് ണിക്കൂറുകകമായിരുന്നു ഇത്. ഇതിന് പുറമേ ഫലസ്തീനികള്‍ക്ക് നേരെ വെസ്റ്റ്ബാങ്കിലെ കുടിയേറ്റക്കാരും ആക്രമണം അഴിച്ചുവിട്ടു. സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു കുടിയേറ്റക്കാരുടെ അഴിഞ്ഞാട്ടം.

കഴിഞ്ഞ ദിവസമാണ് ഗസ്സയില്‍ വെടിനിര്‍ത്തല്‍ നടപ്പില്‍ വന്നത്. വെടിനിര്‍ത്തല്‍ നടപ്പിലാവുന്നതിന്റെ തൊട്ടുമുന്‍പ് വരെ കനത്ത ആക്രമണമാണ് ഇസ്രാഈല്‍ ഗസ്സയില്‍ നടത്തിയത്. 2023 ഒക്ടോബര്‍ 7 മുതല്‍ 47,035 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. 1.1 ലക്ഷം പേര്‍ക്ക് പരുക്കേറ്റു. കഴിഞ്ഞ 24 മണിക്കൂറില്‍ ഗസ്സയില്‍ 62 മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

india

കൊല്‍ക്കത്തയില്‍ വന്‍തീപിടിത്തം; ഒരു മരണം

60ഓളം കുടിലുകള്‍ കത്തിനശിച്ചു

Published

on

പശ്ചിമബംഗാള്‍ കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. 65കാരനായ ഹബീബുള്ള മൊല്ലയാണ് മരിച്ചത്. പ്രദേശത്ത് അറുപതോളം കുടിലുകളും കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് ഹബീബുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.

പ്രദേശത്ത് 200ഓളം കുടിലുളാണ് ഉണ്ടായിരുന്നത്. പതിനേഴ് അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണക്കുകയായിരുന്നു. രാവിലെ 10 മണിയോടെ കത്തിപ്പടര്‍ന്ന തീ വൈകീട്ട് മൂന്ന് മണിയോടെയാണ് അണയ്ക്കാനായത്.

പെട്ടന്ന് ഒരു കുടില്‍ കത്തിത്തുടങ്ങുകയും സെക്കന്റുകള്‍ കൊണ്ട് മറ്റ് കുടിലുകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സംഭവം അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സംഘം എത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.

തങ്ങള്‍ക്ക് ആവശ്യമായ രേഖകളോ പണമോ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും എല്ലാം നഷ്ടമായെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ധനസഹായം ഉറപ്പാക്കുമെന്നും മേയര്‍ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.

 

 

Continue Reading

kerala

ബൈക്ക് ടോറസ് ലോറിയിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം

Published

on

മലപ്പുറത്ത് മിനിഊട്ടിയിലേക്ക് പോകുന്നതിനിടെ ബൈക്ക് ടോറസ് ലോറിയിലിടിച്ച് വിനോദത്തിനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. വേങ്ങരക്ക് സമീപം മിനിഊട്ടി – നെടിയിരുപ്പ് റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവര്‍ മരിച്ചു.

കൊട്ടപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ടോറസ് ലോറിയുടെ അടിയിലകപ്പെട്ട വിദ്യാര്‍ത്ഥി സംഭവസ്ഥലത്തുവെച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്കള്ള വഴിമധ്യേയുമാണ് മരിച്ചത്.

മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം നടന്നത്. വിദ്യാര്‍ത്ഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

 

Continue Reading

india

ആട്ടിറച്ചി നല്‍കിയില്ല; തമിഴ്‌നാട്ടില്‍ മൃതദേഹം കടക്ക് മുന്നിലിട്ട് ശ്മശാന തൊഴിലാളി

ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Published

on

സൗജന്യമായി ആട്ടിറച്ചി നല്‍കാത്തതില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ട് ശ്മശാന തൊഴിലാളി. തമിഴ്‌നാട് തേനിക്കടുത്താണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറണ് ശ്മശാനത്തില്‍ മറവ് ചെയ്ത ശരീരം പുറത്തെടുത്ത് ഇറച്ചിക്കടക്ക് മുന്നിലിട്ടത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മണിയരശന്റെ ഇറച്ചി കടയില്‍ നാല് വര്‍ഷം മുമ്പ് വരെ ജോലി ചെയ്തിരുന്നയാളാണ് കുമാര്‍. മദ്യലഹരിയിലെത്തിയ കുമാര്‍ സൗജന്യമായി ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വില കൂടുതലായതിനാല്‍ നല്‍കാനാവില്ലെന്ന് ഉടമ അറിയിച്ചതില്‍ ഇരുവരും തമ്മില്‍ തര്‍ക്കമായി.

തുടര്‍ന്ന് ഇയാള്‍ നാല് ദിവസം മുമ്പ് ശ്മശാനത്തില്‍ സംസ്‌ക്കരിച്ച മൃതദേഹം പുറത്തെടുത്ത് കടക്കു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് കടയുടമ പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാന്‍ തയ്യറായില്ല.

പിന്നാലെ ആംബുലന്‍സെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് സംസ്‌കരിച്ചു. കുമാറിനെ പൊലീസ് അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Continue Reading

Trending