Connect with us

News

ഇസ്രാഈലിന് വീണ്ടും തിരിച്ചടി; ലെബനാനില്‍ 7 സയണിസ്റ്റ് സൈനികരെ വധിച്ച് ഹിസ്ബുല്ല

നിരവധി അധിനിവേശ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Published

on

ഫലസ്തീനിലും ലെബനാനിലും തുടര്‍ച്ചയായി ആക്രമണം നടത്തിവരുന്ന ഇസ്രാഈലിന് ഹിസ്ബുല്ലയില്‍ നിന്ന് കനത്ത തിരിച്ചടി. ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്‍ 48 മണിക്കൂറിനിടെ ഏഴ് സയണിസ്റ്റ് സൈനികരാണ് ലെബനാനില്‍ കൊല്ലപ്പെട്ടത്. നിരവധി അധിനിവേശ സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷങ്ങളിലാണ് ഏഴുപേരും കൊല്ലപ്പെട്ടത്. ലെബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ കരയാക്രമണത്തില്‍ ഇസ്രാഈലിന് സമീപകാലത്തുണ്ടായ ഏറ്റവും നഷ്ടം സംഭവിച്ച ദിനങ്ങളാണ് കടന്നുപോകുന്നത്.

തെക്കന്‍ ലെബനനിലെ പോരാട്ടത്തിനിടെയാണ് സൈനികര്‍ കൊല്ലപ്പെട്ടെതെന്ന് അധിനിവേശ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. ഇതോടെ സെപ്റ്റംബര്‍ 30ന് ലബനനിലേക്ക് കരസേനയെ അയച്ചശേഷം ഹിസ്ബുല്ലയുമായുള്ള പോരാട്ടത്തില്‍ കൊല്ലപ്പെട്ട സയണിസ്റ്റ് സൈനികരുടെ എണ്ണം 49 ആയി.

ഇസ്രാഈല്‍ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തില്‍ ലെബനാനിലെ വെടിനിര്‍ത്തലിന് യു.എസ് സമ്മര്‍ദ്ദംചെലുത്തുന്നുണ്ട്. അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളുടെ കരട് ലെബനാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെറിക്ക് കൈമാറിയിട്ടുണ്ട്. ഹിസ്ബുല്ലയുമായി സഖ്യമുള്ള വ്യക്തിയാണ് നബീഹ്.

ഇസ്രാഈലുമായി വെടിനിര്‍ത്തലിനുള്ള ലെബനാന്‍ നീക്കത്തെ ഇറാന്‍ പിന്തുണയ്ക്കും. ഹിസ്ബുല്ലയും ഇസ്രാഈലും തമ്മില്‍ കനത്ത ആക്രമണം നടക്കുന്ന പശ്ചാത്തലത്തിലാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകളും പുരോഗമിക്കുന്നത്. ഇറാന്‍ ഈ നീക്കത്തെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥനും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശകനുമായ അലി ലാരിജാനി പറഞ്ഞു.

ഈയിടെ ഇസ്രാഈല്‍ ലബനാന്റെ തെക്കന്‍ മേഖലയില്‍ ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനു പിന്നാലെ യു.എസ് സഖ്യമാണ് വെടിനിര്‍ത്തല്‍ ആവശ്യവുമായി മുന്നോട്ടുവന്നത്.

അതേസമയം, വടക്കുകിഴക്കന്‍ ലബനാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ 15 രക്ഷാപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ലബനാന്‍ എമര്‍ജന്‍സി ഉദ്യോഗസ്ഥര്‍ക്ക് നേരെ നടക്കുന്ന ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. ആക്രമണത്തെക്കുറിച്ച് ഇസ്‌റാഈല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ആക്രമണം കിരാതമാണെന്ന് ലെബനാന്‍ ആരോഗ്യ മന്ത്രാലയം പറഞ്ഞു. ബാല്‍ബെക്കിന് സമീപം ദൗറിസിലാണ് ആക്രമണം ഉണ്ടായത്. സിവില്‍ ഡിഫന്‍സ് ഏജന്‍സി ഉപയോഗിക്കുന്ന കെട്ടിടം ആക്രമണത്തില്‍ തകര്‍ന്നു. വ്യാഴാഴ്ച തെക്കന്‍ നബാത്തിയയില്‍ മറ്റൊരു ആക്രമണവും ഇസ്രാഈല്‍ സൈന്യം നടത്തിയിരുന്നു.

അറബ് സാലിം ടൗണിന്റെ മധ്യഭാഗത്തുള്ള സിവില്‍ ഡിഫന്‍സ് സെന്ററിനു നേരെയാണ് ആക്രമണം നടന്നത്. ഈ ആക്രമണത്തില്‍ അഞ്ചു പാരാമെഡിക്കല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയ ആളിനെ തീകൊളുത്താന്‍ ശ്രമം; ഒരാള്‍ കസ്റ്റഡിയില്‍

കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Published

on

കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയിരുന്ന ആളിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊച്ചി കടവന്ത്രയിലാണ് സംഭവം. പിറവം സ്വദേശിയായ ജോസഫാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതി ആന്റപ്പനെ കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസഫും ആന്റപ്പനും പരിചയക്കാരാണെന്നും, ജോസഫിന്റെ പണം നേരത്തെ ആന്റപ്പന്‍ കവര്‍ന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമിക നിഗമനം.

പരിക്ക് പറ്റിയ ജോസഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

kerala

എസ്.ഐ.ആറിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയില്‍

നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.

Published

on

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം (എസ്.ഐ.ആര്‍) നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍നിന്ന് സുപ്രിംകോടതിയെ സമീപിക്കുന്ന ആദ്യ രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ബി.എല്‍.ഒമാരുടെ അടക്കം ജോലി സമ്മര്‍ദം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ദിവസം ബിഎല്‍ഒ ആത്മഹത്യ ചെയ്തതിന് പിന്നില്‍ എസ്‌ഐആര്‍ നടപടികള്‍ കൂടി വന്നതിലെ അമിത ജോലി ഭാരമാണെന്ന് അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ എസ്‌ഐആര്‍ നടപടികളുമായി മുന്നോട്ട് പോകുന്നത് ഭരണ പ്രതിസന്ധിയുണ്ടാക്കുമെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.

 

Continue Reading

kerala

എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി

ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Published

on

ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര്‍ ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്‍ഷന്‍ ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്‍ഷന്‍ ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.

കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന്‍ അവസാനിപ്പിച്ചതായും പറയപ്പെടുന്നു.

 

Continue Reading

Trending