Connect with us

india

കോണ്‍ഗ്രസിന്റെ രാജസ്ഥാനില്‍ നടന്ന ചിന്തന്‍ ശിബിരത്തില്‍ മക്കള്‍ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നില്ലെന്ന് കെ മുരളിധരന്‍ എംപി

ആർക്കും ഏത് പാർട്ടിയിലും ചേരാനുള്ള അവകാശം ഉണ്ട് .എലിസബത്ത് ആന്റണി പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണ്. സ്വകാര്യ പരിപാടിയിലാണ് അത് പറഞ്ഞത്

Published

on

കോൺഗ്രസിന്റെ രാജസ്ഥാനിൽ നടന്ന ചിന്തൻ ശിബിരത്തിൽ മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയിരുന്നില്ല എന്ന് കോൺഗ്രസ് നേതാവ് കെ മുരളിധരൻ എംപി. അങ്ങനെ എ.കെ. ആൻ്റണിയുടെ മകൻ അനിൽ ആൻറണി പറഞ്ഞെങ്കിൽ അത് ശരിയല്ല.

മക്കൾ രാഷ്ട്രീയത്തിനെതിരെ അല്ല പ്രമേയം. സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ ഒരു കുടുംബത്തിലെ ഒന്നിലധികം പേർക്ക് സീറ്റ് നൽകരുതെന്ന് മാത്രമാണ് ജയ്പൂർ പ്രമേയത്തിൽ ഉള്ളത്. ആർക്കും ഏത് പാർട്ടിയിലും ചേരാനുള്ള അവകാശം ഉണ്ട് .എലിസബത്ത് ആന്റണി പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണ്. സ്വകാര്യ പരിപാടിയിലാണ് അത് പറഞ്ഞത് .

അതിനെക്കുറിച്ച് ഞാൻ പറയുന്നില്ല. എങ്കിലും തന്നെ സഹായിച്ച ഒരു പ്രസ്ഥാനത്തെ തിരിഞ്ഞു കുത്തുന്നത് ഈ ലോകത്ത് മാത്രമല്ല പരലോകത്തും ഗുണം പിടിക്കാത്ത ഒന്നാണെന്നാണ് എൻറെ അമ്മ എന്നെ പഠിപ്പിച്ചത് .സുധാകരനും വി.ഡി.സതീശനും തമ്മിലുണ്ടായ തർക്കത്തെകുറിച്ച് താൻ അഭിപ്രായം പറയുന്നില്ലെന്നും മുരളീധരൻ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

india

ഭൂമി കൈമാറ്റ തർക്കം; യുപിയിൽ മകൻ അമ്മയുടെ തലയറുത്ത് കൊന്നു

കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്

Published

on

ഭൂമി കൈമാറ്റ തർക്കത്തെ തുടർന്ന് മകൻ അമ്മയെ തലയറുത്ത് കൊലപ്പെടുത്തി. കൃഷിക്ക് ഉപയോഗിക്കുന്ന മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ചാണ് 65 കാരിയെ ശിരഛേദം ചെയ്തത്. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം.

Continue Reading

india

മഹുവ മൊയ്ത്രയെ പുറത്താക്കിയത് ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും കടുത്ത ലംഘനം: ഡോ.എം.പി.അബ്ദുസ്സമദ് സമദാനി

നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു

Published

on

മഹുവ മൊയ്ത്രയെ പുറത്താക്കാനുള്ള നടപടി ഒരു പാർലിമെൻ്റ് അംഗത്തിനെതിരായ നീതിനിഷേധം മാത്രമല്ല, ജനാധിപത്യമര്യാദകളുടെയും പ്രതിപക്ഷാവകാശങ്ങളുടെയും സർവ്വോപരി പാർലിമെൻ്ററി ജനാധിപത്യത്തിന്റെയും കടുത്ത ലംഘനമാണെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി, എം.പി പറഞ്ഞു.

ഇത്തരം നടപടികളിലൂടെ എതിർ ശബ്ദങ്ങളെ ഇല്ലാതെയാക്കാമെന്ന് വിചാരിക്കുന്നതിൽ കവിഞ്ഞ് രാഷ്ട്രീയ പാപ്പരത്തമില്ല. നമ്മുടെ ജനാധിപത്യത്തിൻ്റെ നെടുംതൂണുകളായ മഹിത സ്ഥാപനങ്ങളെയും അതിൻ്റെ മഹിമയെയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നമുക്കെല്ലാവർക്കുമുണ്ടെന്നും സമദാനി പറഞ്ഞു.

Continue Reading

india

5 ലക്ഷം വരെ അയക്കാം;യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തി ആര്‍ബിഐ

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു

Published

on

യുപിഐ (യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്) ഇടപാടുകളുടെ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ചില പ്രത്യേക കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന സേവനങ്ങള്‍ക്കാണ് പരിധി ഉയര്‍ത്തിയിരിക്കുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന യുപിഐ ഇടപാടുകളുടെ പരിധി 1 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ഇതുകൂടാതെ മ്യൂച്ചല്‍ ഫണ്ട് സബ്സ്‌ക്രിപ്ഷൻ, ഇൻഷുറൻസ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ, ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ്‌സ് തുടങ്ങിയ റെക്കറിംഗ് ഓണ്‍ലൈൻ ഇടപാടുകളുടെ പരിധി 15,000ല്‍ നിന്ന് 1 ലക്ഷം രൂപയായി ഉയര്‍ത്തിയതായും ആര്‍ബിഐ വ്യക്തമാക്കി.

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കുന്ന റിയല്‍-ടൈം പേയ്‌മെന്റ് സംവിധാനമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്. ഇന്റര്‍നെറ്റ് സൗകര്യമുണ്ടെങ്കില്‍ ഇന്ത്യയിലെവിടെയിരുന്നും ഇതുവഴി ബാങ്ക് ഇടപാടുകള്‍ നടത്താൻ സാധിക്കും. യുപിഐയുടെ ജനപ്രീതി ഉയര്‍ന്നതോടെ യുഎഇ, ഫ്രാൻസ് തുടങ്ങി പല വിദേശരാജ്യങ്ങളിലും ഇത് നടപ്പാലാക്കിയിരുന്നു.

Continue Reading

Trending