Connect with us

kerala

സി പി എം സെമിനാര്‍ നനഞ്ഞ പടക്കമായെന്ന് കെ.സുധാകരന്‍

ഏക വ്യക്തി നിയമത്തില്‍ സിപിഎമ്മിന്റെ തനിനിറം സെമിനാറില്‍ പുറത്തു വന്നു

Published

on

രാഷ്ട്രീയ മുതലെടുപ്പിനായി സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ഏക വ്യക്തി നിയമ സെമിനാര്‍ വെറും നനഞ്ഞപടക്കമായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി.

ഏക വ്യക്തി നിയമത്തില്‍ സിപിഎമ്മിന്റെ തനിനിറം സെമിനാറില്‍ പുറത്തു വന്നു. അതിന്റെ ജാള്യതയും സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാടുകളിലെ സാമ്യതയും ചര്‍ച്ചയാകെതിരിക്കാനാണ് മരുമോന്‍ മന്ത്രി ഉള്‍പ്പെടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്ത് വന്നത്. ഏകവ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും അ!ജണ്ട നടപ്പിലാക്കുന്നതിന് സെമിനാര്‍ വേദി സി പി എം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്.

ക്ഷണം സ്വീകരിച്ചെത്തിയവരില്‍ ഭൂരിഭാഗവും സിപിഎമ്മിന്റെ അജണ്ടയെ സംഘടിതമായി അതേ വേദിയില്‍ വെച്ച് എതിര്‍ത്തത് സിപിഎമ്മിന്റെ ഗൂഢനീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്. സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞാണ് മുസ്ലീം ലീഗ് അത് തള്ളിക്കളഞ്ഞത്. പ്രമുഖരായ നേതാക്കളും വ്യക്തികളും വിട്ടു നിന്നു.

വൈവിധ്യങ്ങളും ബഹുസ്വരതയും നിലനില്‍ക്കുന്ന ഇന്ത്യയില്‍ ബിജെപിയുടെ ഏകശിലാത്മക ദേശീയതയും അതിനെ പിന്തുണയ്ക്കുന്ന സിപിഎമ്മിന്റെ നിലപാടും ആശാസ്യമല്ല. ബഹുസ്വരത ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ സ്ഥായിയായ നിലപാടുണ്ടെന്നും അതിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കേവല രാഷ്ട്രീയ നേട്ടത്തിനായി കേരളത്തിന്റെ മതസൗഹാര്‍ദ്ദ അന്തരീക്ഷത്തിന്റെ കടക്കല്‍ കത്തി
വയ്ക്കുന്ന സമീപനമാണ് സിപിഎംബിജെപി സഖ്യത്തിനുള്ളത്. ഏകവ്യക്തി നിയമം കേരളത്തിലെ മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന മട്ടിലാണ് സിപിഎം അവതരിപ്പിക്കുന്നത്. എല്ലാവിഭാഗം ജനങ്ങളെയും രാജ്യത്തിന്റെ മതേതരത്വത്തെയും ബഹുസ്വരതയേയും ബാധിക്കുന്നതുമായ ഗുരുതരമായ വിഷയമാണിത്. ദേശീയ തലത്തില്‍ ഈ വിഷയം കൈകാര്യം ചെയ്യാന്‍ കോണ്‍ഗ്രസിനെ സാധിക്കൂ. കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും വട്ട പൂജ്യമായ സിപിഎമ്മിന് എങ്ങനെ ഒരു ദേശീയ വിഷയം കൈകാര്യം ചെയ്യാനാകുമെന്നും സുധാകരന്‍ പരിഹസിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്ലസ് വണ്‍: ആദ്യ അലോട്ട്മെന്റ് ലഭിച്ചവര്‍ക്ക് അഡ്മിഷന്‍ ഇന്നുകൂടി മാത്രം

ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് സമയം.

Published

on

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എസ് സി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇന്നു കൂടി സ്‌കൂളുകളില്‍ പ്രവേശനം നേടാം. ഇന്ന് വൈകീട്ട് അഞ്ചുമണി വരെയാണ് സമയം. ആദ്യ ഓപ്ഷനില്‍ത്തന്നെ അലോട്ട്മെന്റ് ലഭിച്ചവര്‍ ഫീസും ബന്ധപ്പെട്ട രേഖകളും ഹാജരാക്കി സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവര്‍ക്ക് ഫീസ് അടയ്ക്കാതെ താല്‍ക്കാലിക പ്രവേശനം നേടാം.

സമയപരിധിക്കുള്ളില്‍ പ്രവേശനം നേടാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. തുടര്‍ന്നുള്ള അലോട്ട്മെന്റുകളില്‍ അവരെ പരിഗണിക്കില്ല. അതിനാല്‍ ആദ്യ അലോട്ട്മെന്റില്‍ ഇടംനേടിയ വിദ്യാര്‍ത്ഥികള്‍ ഒന്നാം ഓപ്ഷന്‍ ലഭിച്ചില്ലെങ്കില്‍, താല്‍ക്കാലിക അഡ്മിഷനെടുക്കണം. ഒന്നാം ഓപ്ഷന്‍ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ ഫീസടച്ച് അഡ്മിഷന്‍ എടുത്തില്ലെങ്കില്‍ ഈ സീറ്റുകള്‍ ഒഴിഞ്ഞതായി കണക്കാക്കും. ഇവര്‍ക്ക് പിന്നീട് അവസരം ലഭിക്കില്ല.

ഹയര്‍സെക്കന്‍ഡറിയില്‍ ആദ്യ അലോട്ട്മെന്റിന് ശേഷം സംവരണ വിഭാഗത്തിലെ 69,000 സീറ്റ് മിച്ചമുണ്ടായിരുന്നു. അതും അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തതിനാല്‍ ഒഴിവു വന്ന സീറ്റുകളും ചേര്‍ത്ത് രണ്ടും മൂന്നും അലോട്ട്മെന്റുകള്‍ പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ചയാണ് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. 16 ന് മൂന്നാം അലോട്ട്മെന്റും പ്രസിദ്ധീകരിക്കും.

സപ്ലിമെന്ററി അലോട്ട്‌മെന്റാണ് പിന്നീട് പ്രസിദ്ധീകരിക്കുക. ആദ്യ മൂന്ന് അലോട്ട്‌മെന്റുകളിലും ഉള്‍പ്പെടാത്തവര്‍ സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ ഓപ്ഷനുകള്‍ ചേര്‍ത്ത് അപേക്ഷ പുതുക്കണം. ജൂണ്‍ 28 മുതല്‍ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. അലോട്ട്മെന്റുകള്‍ പൂര്‍ത്തീകരിച്ച് പ്ലസ് വണ്‍ ക്ലാസ്സുകള്‍ ജൂണ്‍ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്

വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഇന്ന്. വൈകീട്ട് മൂന്നു മണി വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയപരിധി. മത്സരചിത്രം ഇന്ന് തെളിയും. സൂക്ഷ്മപരിശോധന പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ്, എല്‍ഡിഎഫ്, പി വി അന്‍വര്‍, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എന്നിവരടക്കം 14 പേരാണ് മത്സരരംഗത്തുള്ളത്.

18 പത്രികകളാണ് വരണാധികാരിയായ പെരിന്തല്‍മണ്ണ സബ് കലക്ടര്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അന്‍വര്‍ സമര്‍പ്പിച്ച പത്രികയടക്കം ഏഴെണ്ണം തള്ളിയിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി അന്‍വറിന് മത്സരിക്കാനാകില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചാണ് അന്‍വറിന്റെ പത്രിക പിന്‍വലിച്ചത്. സൂക്ഷ്മ പരിശോധനാവേളയിലാണ് പത്രിക തള്ളിയത്.

വോട്ടര്‍മാരെ നേരില്‍ കണ്ട് പ്രചാരണപരിപാടികള്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. ആര്യാടന്‍ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളില്‍ പര്യടനം നടത്തും.

Continue Reading

GULF

അബൂബക്കർ ബാഫഖി തങ്ങൾ, കെഎംസിസിക്കാരുടെ പ്രിയപ്പെട്ട നേതാവ്

Published

on

ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്‌മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം
സൗദി നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു.

കെഎംസിസി ക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കൾ ഓർത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങൾ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണൽ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങൾ കെഎംസിസി ക്ക് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളിൽ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചർച്ചകളിൽ പങ്കുചേർന്നു, പിതാവിന്റെ പാത പിന്തുടർന്ന തങ്ങൾ, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂർത്തങ്ങളും കെഎംസിസി പ്രവർത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കൾ അനുസ്മരിച്ചു.

പ്രവാസം നിർത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുൽ മുഹല്ലയിൽ പ്രിയ പിതാവിനെ കാണാൻ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്‍ത്തകരെ സ്നേഹപൂർവ്വം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളിൽ നാട്ടിൽ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസി യുടെയും നേതാക്കൾ സ്ഥിരമായി സന്ദർശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.

പിതാവിന്റെ ആദർശങ്ങൾ പിന്തുടർന്ന് നാടിനും സമുദായത്തിനും ആത്മാർഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.
അനുസ്മരണ യോഗത്തിൽ നാസർ വെളിയംങ്കോട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാഫിഹ് തങ്ങൾ, ഇസ്മായിൽ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവർ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുൽറഹിമാൻ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.

Continue Reading

Trending