Connect with us

kerala

കാന്തപുരം വിഭാഗം സര്‍ക്കാറുമായി ഇടയുന്നു; രൂക്ഷവിമര്‍ശനവുമായി ‘സിറാജ്’ എഡിറ്റോറിയല്‍

സ്വര്‍ണക്കടത്ത് കേസിലടക്കം സര്‍ക്കാറിനെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരെക്കാള്‍ ആവേശത്തില്‍ കാന്തപുരം വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു.

Published

on

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ കാന്തപുരം സുന്നി വിഭാഗം സര്‍ക്കാറുമായി ഇടയുന്നു. മുന്നോക്ക സംവരണവുമായി ബന്ധപ്പെട്ടാണ് കാന്തപുരം സര്‍ക്കാറിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മുന്നോക്ക സംവരണം പുനഃപരിശോധിക്കണം എന്ന തലക്കെട്ടില്‍ കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ കടുത്ത വിമര്‍ശനങ്ങളാണ് സര്‍ക്കാറിനെതിരെ ഉന്നയിക്കുന്നത്.

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള വന്‍ ചതിയാണ് മുന്നോക്ക സംവരണത്തിലൂടെ സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് എഡിറ്റോറിയല്‍ കുറ്റപ്പെടുത്തുന്നു. മുന്നോക്കക്കാരിലെ സാമ്പത്തിക അവശതയനുഭവിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മറ്റുമാര്‍ഗങ്ങള്‍ പരീക്ഷിക്കുന്നതിന് പകരം സംവരണ വിഭാഗങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് മുന്നോക്ക സംവരണം നടപ്പാക്കിയതെന്നും എഡിറ്റോറിയല്‍ പറയുന്നു. സംവരണം സമ്പത്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രചരിപ്പിക്കുന്നതിലൂടെ സര്‍ക്കാര്‍ രാജ്യത്തിന്റെ ചരിത്രത്തെ വെല്ലുവിളിക്കുകയാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ സംഭവിച്ച വീഴ്ചകള്‍ മുന്നോക്ക സംവരണത്തിലൂടെ പരിഹരിക്കാമെന്നാണ് സിപിഎം കരുതുന്നത്. എന്നാല്‍ സിപിഎമ്മിന്റെ ഉറച്ച വോട്ടുബാങ്കായ കാന്തപുരം വിഭാഗം തന്നെ പരസ്യമായി രംഗത്ത് വന്നതിലൂടെ സര്‍ക്കാര്‍ വീണ്ടും വെട്ടിലായിരിക്കുകയാണ്. കെ.എം ബഷീറിന്റെ കൊലപാതകത്തില്‍ പ്രതിയായ ശ്രീരാം വെങ്കട്ടരാമനെ സര്‍ക്കാര്‍ രക്ഷപ്പെടുത്തിയതിലും കാന്തപുരം വിഭാഗത്തിന് കടുത്ത അമര്‍ഷമുണ്ട്. മുന്നോക്കസംവരണം നടപ്പാക്കുമ്പോള്‍ തങ്ങളോട് ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയതും കാന്തപരും വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണക്കടത്ത് കേസിലടക്കം സര്‍ക്കാറിനെ സംരക്ഷിക്കാന്‍ സിപിഎം പ്രവര്‍ത്തകരെക്കാള്‍ ആവേശത്തില്‍ കാന്തപുരം വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. ഖുര്‍ആന്‍ കൊണ്ടുവന്നതിന് തന്നെ പ്രതിയാക്കുന്നു എന്ന കെ.ടി ജലീലിന്റെ ആരോപണം ഏറ്റവും ശക്തമായി ഏറ്റെടുത്തതും കാന്തപുരം വിഭാഗത്തിലെ സൈബര്‍ പോരാളികളായിരുന്നു. കാന്തപുരം വിഭാഗത്തിന്റെ യുവജന സംഘടന തന്നെ ജലീലിനെ പരസ്യമായി പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഏകപക്ഷീയമായി മുന്നോക്ക സംവരണം നടപ്പാക്കിയത് സര്‍ക്കാറിന്റെ കടുത്ത അവഗണനയായാണ് കാന്തപുരം വിഭാഗം കണക്കാക്കുന്നത്. ഇത് വെച്ചുപൊറുപ്പിക്കില്ല എന്ന സന്ദേശമാണ് സംഘടനാ മുഖപത്രത്തിലെ എഡിറ്റോറിയലില്‍ കാന്തപുരം പക്ഷം വ്യക്തമാക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങി മരിച്ചു

മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

വേങ്ങരയില്‍ സഹോദരിമാര്‍ മുങ്ങിമരിച്ചു. വെട്ടുതോട് സ്വദേശിനികളായ അജ്മല(21), ബുഷ്റ (26) എന്നിവരാണ് മരിച്ചത്. വേങ്ങര കോട്ടുമലയില്‍ കടലുണ്ടി പുഴയിലാണ് അപകടം. മൂത്ത സഹോദരിയുടെ വീട്ടിലേക്ക് വിരുന്നുവന്ന ഇവര്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

crime

പച്ചമുളക് തീറ്റിച്ചു, ഫാനിൽ കെട്ടിത്തൂക്കി; ഏഴുവയസുകാരന് ക്രൂരമർദനം, രണ്ടാനച്ഛൻ പിടിയിൽ

അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Published

on

തിരുവനന്തപുരത്ത്‌ ഏഴ് വയസുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. സംഭവത്തിൽ രണ്ടാനച്ഛനായ ആറ്റുകാൽ സ്വദേശി അനുവിനെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. അമ്മ അഞ്ജനയെയും ഫോർട്ട്‌ പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുണ്ട് എന്നാണ് വിവരം. നായയെ കെട്ടുന്ന ബെൽറ്റ് കൊണ്ട് അനു കുട്ടിയെ അടിക്കുമായിരുന്നു. പച്ചമുളക് തീറ്റിക്കുക, അടിവയറ്റിൽ ചട്ടുകം വെച്ച് പൊള്ളിക്കുക, ചിരിച്ചതിന് ചങ്ങല കൊണ്ട് അടിക്കുക, ഫാനിൽ കെട്ടിത്തൂക്കുക തുടങ്ങിയ ക്രൂരതകളും ഇയാൾ ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

Continue Reading

Trending