Connect with us

india

കര്‍ണാടകയില്‍ ക്ഷേത്ര പരിപാടിക്കിടെ സംഘര്‍ഷം; 50 പേര്‍ അറസ്റ്റില്‍

കര്‍ണാടകയിലെ കൊപ്പലില്‍ ക്ഷേത്ര പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

ബെംഗളൂരു: കര്‍ണാടകയിലെ കൊപ്പലില്‍ ക്ഷേത്ര പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രഥം ബലം പ്രയോഗിച്ച് ക്ഷേത്രത്തിന് പുറത്തെത്തിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഗേറ്റ് തകര്‍ന്നിരുന്നു. കുസ്തിഗി താലൂക്കിലെ ദോഡിഹല്‍ ഗ്രാമത്തിലാണ് സംഭവം. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ക്ഷേത്രത്തില്‍ പരിപാടി നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. നിയന്ത്രണങ്ങളോടെ ക്ഷേത്രത്തിലെ ചടങ്ങ് നടത്താനാണ് തഹസില്‍ദാര്‍ അനുമതി നല്‍കിയതെന്ന് എസ് പി ജി സംഗീത മാധ്യമങ്ങളോട് പറഞ്ഞു.

ചടങ്ങിന്റെ തുടക്കത്തില്‍ കുറച്ച് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് ആളുകളുടെ എണ്ണം വര്‍ധിച്ചു. തുടര്‍ന്ന് ക്ഷേത്രവാതില്‍ അധികൃതര്‍ ക്ഷേത്രവാതില്‍ അടച്ചു. എന്നാല്‍ കുപിതരായ ജനക്കൂട്ടം ഗേറ്റ് തകര്‍ത്ത് രഥം പുറത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. ലാത്തിചാര്‍ജ്ജ് നടത്തിയാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. സിസിടിവി പരിശോധിച്ചാണ് 50 പേരെ അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ ഭൂരിഭാഗം ഒളിവിലാണെന്നും അവര്‍ തിരിച്ചെത്തിയാല്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

ആളുകള്‍ ഒളിവില്‍ പോയതോടെ ഗ്രാമത്തില്‍ കുട്ടികളും സ്ത്രീകളും മാത്രമേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. കര്‍ണാടകയില്‍ 2.7 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 4000ത്തോളം പേര്‍ മരിക്കുകയും ചെയ്തു.

 

india

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കടലൂര്‍, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്.

Published

on

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂര്‍, നാഗപട്ടണം, മയിലാടുംതുറൈ, വില്ലുപുരം, ചെങ്കല്‍പേട്ട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്. പുതുച്ചേരി, കാരക്കല്‍ പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തിന്റെ നിരവധി ഭാഗങ്ങളിലും ഇപ്പോള്‍ വ്യാപകമായ മഴ തുടരുകയാണ്.

ചെന്നൈ, പുതുക്കോട്ടെ, അരിയല്ലുര്‍, തഞ്ചാവൂര്‍, പെരാമ്പല്ലൂര്‍, തിരുച്ചിറപ്പള്ളി, സേലം, കള്ളകുറിച്ചി, തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നിലവിലുണ്ട്. കടലോര മേഖലയിലെ 25 കിലോമീറ്റര്‍ പരിധിവരെ ശക്തമായ കാറ്റ് അനുഭവപ്പെടും. അതിന് ശേഷമാകട്ടെ ചുഴലിക്കാറ്റിന്റെ ശക്തി കുറച് ദുര്‍ബലമാകുമെന്നാണ് നിരീക്ഷണം. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം കടലില്‍ തന്നെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

നാളെ ചെന്നൈ, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍, വില്ലുപുരം, കടലൂര്‍ ജില്ലകളില്‍ മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനാണ് മുന്നറിയിപ്പ്. ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.

അതേസമയം, ശക്തമായ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും വിപുലമായി. മരണസംഖ്യ 159 കടന്നു. വീടുകള്‍, കൃഷിയിടങ്ങള്‍, റോഡുകള്‍ എന്നിവ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിലുകളും വ്യാപകമായിട്ടുണ്ട്. ഇതുവരെ 600-ല്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്നതായി ദുരന്തനിവാരണ വകുപ്പുകള്‍ അറിയിച്ചു.

നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഉയര്‍ന്ന മേഖലകളിലേക്ക് മാറണമെന്ന് മുന്നറിയിപ്പ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ കെലാനി നദീതടത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ക്ക് പ്രത്യേക വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊളംബോയും അപകടസാധ്യതയുള്ള മേഖലകളില്‍ തുടരുകയാണ്.

 

Continue Reading

india

ക്രിപ്റ്റോ വിപണി തകർന്നു; 50 ദിവസത്തിൽ 1.16 ലക്ഷം കോടി ഡോളർ നഷ്ടം

ക്രിപ്റ്റോകറൻസികളിലും അതുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) കനത്ത ചായുവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Published

on

മുംബൈ: ക്രിപ്റ്റോകറൻസി വിപണിയിൽ റെക്കോർഡ് തകർച്ച. വെറും 50 ദിവസത്തിനിടെ നിക്ഷേപകർക്ക് നഷ്ടമായത് 1.16 ട്രില്യൺ ഡോളർ—ഏകദേശം 103 ലക്ഷം കോടി രൂപ. ക്രിപ്റ്റോകറൻസികളിലും അതുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലും (ETF) കനത്ത ചായുവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വർഷം ജനുവരി മുതൽ ഇതുവരെ സ്വർണം 61.5% ലാഭം സമ്മാനിച്ചപ്പോൾ, ക്രിപ്റ്റോകറൻസികൾ 4.9% നഷ്ടം മാത്രമാണ് നൽകിയത്. “ക്രിപ്റ്റോ സ്വർണത്തിൻറെ പോലെ സുരക്ഷിത നിക്ഷേപമല്ല” എന്ന യാഥാർത്ഥ്യമാണ് വിപണിയിലെ കൂട്ടവിൽപ്പന വീണ്ടും ഓർമിപ്പിച്ചതെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ക്രിപ്റ്റോസമ്പത്തിന്റെ രാജാവായ ബിറ്റ്കോയിൻ ഒക്ടോബർ 6-ന് നേടിയ സർവകാല ഉയരമായ 126,198 ഡോളറിൽനിന്ന് നവംബർ 21-ൽ 80,660 ഡോളർ വരെ ഇടിഞ്ഞു—36% ഇടിവ്. വിപണിയിൽ നിന്ന് പുറത്ത് പോയത് ഏകദേശം 700 മില്യൺ ഡോളർ (6,255 കോടി രൂപ). ഫെഡറൽ റിസർവ് പലിശനിരക്കിൽ ഇളവ് നൽകുമെന്ന പ്രതീക്ഷയിലുണ്ടായ ചെറിയ തിരിച്ചുവരവ് ഒഴിച്ച്, ബിറ്റ്കോയിൻ ഇപ്പോഴും 28% ഇടിവിൽ വ്യാപാരം ചെയ്യപ്പെടുന്നു.

മുൻനിര 10 ക്രിപ്റ്റോകറൻസികൾക്കും ബന്ധപ്പെടുന്ന ആസ്തികൾക്കും ചേർന്ന് ഒരു ട്രില്യൺ ഡോളറിലധികം മൂല്യം ഇല്ലാതായി. സ്ട്രാറ്റജി INC പോലുള്ള ക്രിപ്റ്റോ-കമ്പനികളുടെ ഓഹരി വിപണിയും തകർന്നു; കമ്പനിയുടെ ഓഹരി വില ചരിത്രത്തിലെ ഉയരത്തിൽനിന്ന് 67% ഇടിഞ്ഞു. 6.4 ലക്ഷം ബിറ്റ്കോയിനുകളുടെ ഉടമസ്ഥതയാണ് സ്ട്രാറ്റജിയ്‌ക്കുള്ളത്.

സൊലാന 41%, ഇതേറിയം 35%, ബിനാൻസ് കോയിൻ 27% എന്നിങ്ങനെയും മറ്റു പ്രധാന നാണയങ്ങൾ ഇടിഞ്ഞു. കഴിഞ്ഞ വർഷം യു.എസ് അംഗീകരിച്ച ക്രിപ്റ്റോ ETF-കൾക്കും കനത്ത ആഘാതം നേരിട്ടു—ഐഷെയർസ് ഇതേറിയം ട്രസ്റ്റ് 35% നഷ്ടവും, ഗ്രേസ്കെയിൽ ബിറ്റ്കോയിൻ ട്രസ്റ്റും ഫിഡെലിറ്റി വൈസ്ഒറിജിൻ ബിറ്റ്കോയിൻ ഫണ്ടും 27% നഷ്ടവുമാണ് രേഖപ്പെടുത്തിയത്.

2000-22 കാലത്തെ ഐ.ടി ബബിൾ പൊട്ടലിനുശേഷം ഇത്ര വലിയൊരു വിപണിതകർച്ചയാണ് ആദ്യമായി അനുഭവപ്പെടുന്നതെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. വൻ ചാഞ്ചാട്ടവും അനിശ്ചിതാവസ്ഥയും നിറഞ്ഞ ക്രിപ്റ്റോ വിപണി നിക്ഷേപകർക്ക് യഥാർത്ഥത്തിൽ എന്ത് പ്രയോജനമാണ് നൽകുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചോദ്യം ഉയർത്തുന്നു.

 

Continue Reading

india

സ്‌കൂളിലുണ്ടായ ശാസനാക്രമണം താസ്‌കൂളിലുണ്ടായ ശാസനാക്രമണം താങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരം ആത്മഹത്യക്ക് ശ്രമിച്ചുങ്ങാനാവാതെ ദേശീയ സ്‌കേറ്റിങ് താരത്തിന്റെ ആത്മഹത്യാശ്രമം

മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം.

Published

on

ഭോപാല്‍: ദേശീയതല സ്‌കേറ്റിങ് താരവും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ 13കാരന്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മധ്യപ്രദേശിലെ രത്ലാമിലെ ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. മൂന്നാം നിലയില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

വ്യാഴാഴ്ച സ്‌കൂളിലേക്ക് മൊബൈല്‍ കൊണ്ടുവന്നതും ക്ലാസ് മുറിയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതുമാണ് സംഭവത്തിന് കാരണം എന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിയുടെ ഈ പ്രവൃത്തിയില്‍ അസന്തുഷ്ടരായ സ്‌കൂള്‍ മാനേജ്‌മെന്റ് രക്ഷിതാക്കളെ വിളിപ്പിക്കുകയും കര്‍ശനമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തന്റെ തെറ്റിന് മാപ്പു പറയാനായി വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി. നാലുമിനിറ്റോളം നീണ്ട സംഭാഷണത്തിനിടയില്‍ 52 തവണ മാപ്പു പറഞ്ഞിട്ടും പ്രിന്‍സിപ്പല്‍ അവഗണിച്ചതായും തന്റെ കരിയര്‍ നശിപ്പിക്കുമെന്ന്, മെഡലുകള്‍ എടുത്തുകളയുമെന്ന്, സസ്പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടി പിന്നീട് ആരോപിച്ചു. സ്‌കേറ്റിങ്ങില്‍ ദേശീയതലത്തില്‍ നിരവധി മെഡലുകള്‍ നേടിയ കുട്ടി മാനസികമായി തകര്‍ന്നതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ നിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് കെട്ടിടത്തില്‍ നിന്ന് ചാടിയത്.

സംഭവസമയത്ത് കുട്ടിയുടെ പിതാവ് സ്‌കൂള്‍ പരിസരത്തുണ്ടായിരുന്നു. ”മകനെ കാണാനാണ് സ്‌കൂളിലെത്തിയത്. കുറച്ച് നിമിഷത്തിനകം തന്നെ ആശുപത്രിയിലെത്തണമെന്ന് അറിയിപ്പുണ്ടായി,” എന്ന് പിതാവ് പ്രീതം കട്ടാര പറഞ്ഞു.

കുട്ടി മൊബൈല്‍ കൊണ്ടുവന്നതാണ് സംഭവത്തിനിടയാക്കിയതെന്ന് സ്‌കൂള്‍ അധികൃതര്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌കൂളില്‍ അധ്യാപകര്‍ക്ക് പോലും മൊബൈല്‍ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്നും, അച്ചടക്കനടപടികള്‍ക്കായി രക്ഷിതാവിനെ വിളിപ്പിച്ചതാണെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.

 

Continue Reading

Trending