Culture
കളിച്ചു; ജയിച്ചില്ല: കേരള ബ്ലാസ്റ്റേഴ്സ്-ഡല്‍ഹി ഡൈനാമോസ് 0-0
കൊച്ചി: ഒരു വിജയമെന്ന സ്വപ്ന സാഫല്യത്തിനായി ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ഇനിയും കാത്തിരിക്കണം, സൂപ്പര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാനായില്ല. ചാമ്പ്യന്‍ ചെന്നൈയിനെ 3-1ന് മുട്ടുകുത്തിച്ച ഡല്‍ഹി ഡൈനാമോസുമായുള്ള അങ്കം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ടീമെന്ന നിലയില്‍ ഏറെ മെച്ചപ്പെട്ട ബ്ലാസ്റ്റേഴ്സിന് ഡല്‍ഹിയുടെ ഗോള്‍ വല കുലുക്കാന്‍ നിരവധി അവസരങ്ങളുണ്ടായെങ്കിലും ഒരു നീക്കവും പൂര്‍ത്തീകരിക്കപ്പെട്ടില്ല. മറുഭാഗത്ത് ഡല്‍ഹിയും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയെങ്കിലും സമനില പൂട്ടഴിക്കാനായില്ല. സമനിലയില്‍ നിന്ന് ഒരു പോയിന്റ് നേടിയ ബ്ലാസ്റ്റേഴ്സ് ലീഗ് ടേബിളില്‍ ഏഴാം സ്ഥാനത്തായി. രണ്ടു മത്സരങ്ങളില്‍ നിന്ന് നാലു പോയിന്റ് നേടിയ ഡല്‍ഹി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 14ന് ഹോം ഗ്രൗണ്ടില്‍ മുംബൈ സിറ്റി എഫ്.സിക്കെതിരെയാണ് കേരള ടീമിന്റെ അടുത്ത മത്സരം.
കൊല്‍ക്കത്തക്കെതിരെ കളിച്ച ടീമില്‍ മൂന്നു മാറ്റങ്ങളാണ് കോച്ച് സ്റ്റീവ് കോപ്പല്‍ വരുത്തിയത്. ആരാധകരെ ആവേശത്തിലാക്കി സീസണിലാദ്യമായി മൈക്കല്‍ ചോപ്ര ആദ്യ ഇലവനില്‍ ഇറങ്ങി, സൈഡ് ബെഞ്ചിലിരുന്നത് എല്‍ഹാദ്ജി എന്‍ദോയെ. മധ്യനിരയില്‍ ഫാറൂഖ് ചൗധരിക്ക് പകരം അസ്റാക്ക് മഹമതിനെയും ബാറിന് കീഴില്‍ സ്റ്റാക്കിന് പകരം സന്ദീപ് നന്ദിയെയും ഇറക്കി. മാര്‍ക്വിതാരം മലൂദയെ ആദ്യ ഇലവനില്‍ കളിപ്പിച്ച സംേ്രബാട്ട ഡാഡ്സെക്ക് പകരം കഴിഞ്ഞ മത്സരത്തില്‍ ഗോള്‍ നേടിയ സെനഗല്‍ താരം ബദറ ബാദ്ജിക്ക് ടീമിന്റെ ആക്രമണ ചുമതല നല്കി. പരിക്കേറ്റ മലയാളി താരം അനസ് എടത്തോടികക്ക് പകരം ലാല്‍ചൗകിമയദ്യാണ് പ്രതിരോധത്തില്‍ ഇടംപിടിച്ചത്. ടീം ഘടനയിലെ ബ്ലാസ്റ്റേഴ്സിന്റെ മാറ്റം കളത്തിലും പ്രതിഫലിച്ചു.
തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച ടീം ആദ്യ രണ്ടുകളിയില്‍നിന്ന് വ്യത്യസ്തമായി കളത്തില്‍ ഒത്തിണക്കം കാട്ടി. പന്തടക്കത്തില്‍ മുന്നില്‍നിന്നു. കൂടുതല്‍ സമയം പന്ത്കാലില്‍വച്ച് കളിക്കാനായിരുന്നു ശ്രമം. നീക്കങ്ങള്‍ കൃത്യതഉണ്ടായിരുന്നു. പക്ഷേ, അവസരങ്ങളുýാക്കുന്നതില്‍ പിന്നാക്കം പോയി. ആതിഥേയ ടീമിന്റെ ആക്രമണത്തില്‍ ആദ്യമൊന്ന് പകച്ചെങ്കിലും ആദ്യ ഇരുപത് മിനുറ്റിന് ശേഷം ഡല്‍ഹിയും ആക്രമണോത്സുകത കാട്ടി. രýണ്ടാം മത്സരത്തിലും ലെഫ്റ്റ് ബാക്കായി തുടര്‍ന്ന ഹോസുവിന്റെ പ്രകടന മികവ് തുടര്‍ന്നു. ചെന്നൈയിനിനെതിരെ രണ്ടു ഗോള്‍ നേടിയ മാഴ്സലീഞ്ഞോയെ തളക്കുന്നതില്‍ ഹോസും പൂര്‍ണമായും വിജയിച്ചു. ഡല്‍ഹിയുടെ ഗോള്‍ ബോക്സില്‍ കയറി തകര്‍പ്പന്‍ ക്രോസുകള്‍ തൊടുക്കാനും ഈ സ്പാനിഷുകാരന് കഴിഞ്ഞു. 12ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്ന് ഗോളടിക്കാനുള്ള ആദ്യ നീക്കമുണ്ടായത്. ഗോള്‍മുഖത്ത് ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന ചോപ്രക്ക് പന്ത് കിട്ടിയെങ്കിലും വലിയ വ്യത്യാസത്തില്‍ പുറത്തേക്കടിച്ചു കളഞ്ഞു.
17ാംമിനിറ്റില്‍ ജര്‍മനെ വീഴ്ത്തിയതിന് കിട്ടിയ ഫ്രീകിക്ക്് ബോക്സിന് ഇടതുവശത്ത് നിന്ന് ഹോസു തൊടുത്തു. ഡല്‍ഹി പ്രതിരോധം അപടകമൊഴിവാക്കി. 22-ാം മിനിറ്റില്‍ മധ്യനിരക്കാരന് മിലന് സിങ്ങിലൂടെ ഡല്‍ഹിക്കൊരു ഗോള്‍ മണത്തു. പക്ഷേ ദുര്‍ബലമായ ഷോട്ട് ഗോളി സന്ദീപ് നന്ദി അനായാസം കൈപിടിയിലൊതുക്കി. ആദ്യ പകുതി തീരുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്റ്റ്റ്റേഴ്സ് സമനില കുരുക്ക് പൊട്ടിക്കുമെന്ന് തോന്നിച്ചെങ്കിലും നിരാശ മാത്രം ബാക്കിയായി. ഇടതു ഭാഗത്ത് നിന്നുള്ളഹോസുവിന്റെ ലോങ് ക്രോസ് ബോക്സിലേക്കാണ് വീണത്. പന്ത് കിട്ടിയത് ചോപ്രക്ക്്, ബോക്സിന്റെ വലതുവശത്തിലൂടെ ചോപ്ര രýടി മുന്നേറി, മുന്നില്‍ ഗോളി അന്റോണിയോ ഡൊബ്ലാസ് മാത്രം. വലയുടെ ഇടത് കോര്‍ണറിലേക്ക് തൊടുത്ത ഷോട്ട് ഡൊബ്ലാസിന്റെ കാലില്‍ തട്ടി വലക്ക് പുറത്തയാപ്പോള്‍ അരലക്ഷത്തോളം കാണികള്‍ തലയില്‍ കൈവച്ചിരുന്നു.
ഇടവേളക്കുശേഷം നീക്കങ്ങള്‍ക്ക് വേഗം വന്നു. ബ്ലാസ്റ്റേഴ്സ് മികച്ച നീക്കങ്ങള്‍ ഡല്‍ഹി ഗോള്‍മുഖത്തേക്ക് നടത്തി. ഡക്കന്‍സ് നാസണിന് പകരമെത്തിയ ബെല്‍ഫോര്‍ട്ട് കളത്തിലിറങ്ങിയപാടെ അവസരമൊരുക്കി. ഇടതുഭാഗത്ത്നിന്ന് പന്തുമായി അസമാന്യവേഗത്തില്‍ കുതിച്ച ബെല്‍ഫോര്‍ട്ട് ബോക്സില്‍വച്ച് വലതുഭാഗത്തേക്ക് ക്രോസ്തൊടുത്തു. ചോപ്രയും ജര്‍മനും ഗോള്‍മുഖത്ത് ഉണ്ടായിരുന്നെങ്കിലും പന്തിനെ എത്തിപ്പിടിക്കാനായില്ല. ഇതിനിടെ ഡല്‍ഹിഗോളി ഡൊബ്ലാസ് പരിക്കേറ്റ് മടങ്ങി. ബ്ലാസ്റ്റേഴ്സ്പ്രതിരോധ നിരയിലെ വിശ്വസ്തന് സെഡ്രിക് ഹെങ്ബാര്‍ട്ട് തിരിച്ചുകയറി. സന്ദേശ് ജിങ്കന് ഇരട്ടിപ്പണിയായി. പക്ഷേ, ജിങ്കന് ഡല്‍ഹി മുന്നേറ്റത്തിനെ സമര്‍ഥമായി തടഞ്ഞു. അവസാന നിമിഷങ്ങളില്‍ ബ്ലാസ്റ്റേഴ്സിന്റേത് ഏകപക്ഷീയമായ ആക്രമണമായിരുന്നു. പക്ഷേ ഗോള്‍ മാത്രം വന്നില്ല.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
Film
മമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
ണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല.
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘കളങ്കാവല്‍’യെ കുറിച്ച് സംവിധായകന് ജിതിന് കെ. ജോസ് രസകരമായ വിവരങ്ങള്‍ പങ്കുവെച്ചു. സംവിധായകന്റെ പറയുന്നതനുസരിച്ച്, ഇപ്പോള്‍ വിനായകന് അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രം ആദ്യം പൃഥ്വിരാജിനെക്കായിരുന്നാണ് പദ്ധതിയിട്ടിരുന്നത്. രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്, അവയില്‍ ഒന്നിന് പൃഥ്വിരാജ് അനുയോജ്യമെന്നാണ് ടീമിന് തോന്നിയത്. എന്നാല്‍ മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ച സമയത്ത് പൃഥ്വിരാജ് മറ്റ് സിനിമകളില്‍ തിരക്കിലായിരുന്നതിനാല്‍ ആ വേഷം നടന് ചെയ്യാനായില്ല. തുടര്‍ന്ന് മമ്മൂട്ടിയുടെ നിര്‍ദേശപ്രകാരം കഥാപാത്രം വിനായകനായി മാറി. വേഷനിര്‍ണ്ണയത്തിനെക്കുറിച്ചും സംവിധായകന് പറഞ്ഞു. ഒരുകഥാപാത്രത്തിന് മമ്മൂട്ടി ഏറ്റവും അനുയോജ്യനാണെന്ന് തോന്നിയതിനാല്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വിവേക് ദാമോദരന്‍ വഴിയാണ് മമ്മൂട്ടിയെ സമീപിച്ചത്. ഇതിനകം തന്നെ തങ്ങള്‍ക്ക് മനസ്സിലുണ്ടായിരുന്നതുപോലെ തന്നെയാണ് പൃഥ്വിരാജും ആ വേഷം മമ്മൂക്ക ചെയ്യണം എന്ന് നിര്‍ദേശിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. ജിതിന് കെ. ജോസ് പറഞ്ഞു പോലെ, വിനായകന് അവതരിപ്പിച്ച വേഷം തന്നെയാണ് ആദ്യം പൃഥ്വിരാജിന് പരിഗണിച്ചത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച ‘കളങ്കാവല്‍’ നവംബര്‍ 27ന് തീയേറ്ററുകളില്‍ റിലീസ് ചെയ്യും.
-
india1 day agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF1 day agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala1 day agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india1 day agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala1 day agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala1 day agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

