Connect with us

kerala

കെട്ടുകാഴ്ചയുടെ കേരള മോഡല്‍

2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ‘കേരള മോഡല്‍ വികസനത്തെയും ഭരണത്തെയും ലോകോത്തര നിലവാരത്തില്‍ അവതരിപ്പിക്കാന്‍ പബ്ലിക് റിലേഷന്‍സ് (പി.ആര്‍) തന്ത്രങ്ങള്‍ മാത്രമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

Published

on

ഡോ. ഷെരീഫ് പൊവ്വല്‍

 

കേരളത്തിലെ സാധാരണ ജനതയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കും ഭരണകൂടത്തിന്റെ പരസ്യപ്പകിട്ടിനുമിടയിലുള്ള അകലം വര്‍ധിച്ചുവരികയാണ്. 2016-ല്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ‘കേരള മോഡല്‍ വികസനത്തെയും ഭരണത്തെയും ലോകോത്തര നിലവാരത്തില്‍ അവതരിപ്പിക്കാന്‍ പബ്ലിക് റിലേഷന്‍സ് (പി.ആര്‍) തന്ത്രങ്ങള്‍ മാത്രമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പോലും സാക്ഷ്യപ്പെടുത്തുന്ന അടിസ്ഥാന ജനതയുടെ ദുരിതങ്ങള്‍ ഈ മിഥ്യകളെ തകര്‍ത്തെറിയുന്നു.

സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2022-27 കാലയളവിലെ പതിനാലാം പഞ്ചവത്സര പദ്ധതിയുടെ കണക്കെടുപ്പില്‍ കേരളത്തിലെ 15 കോടി ജനസംഖ്യയില്‍ ഒരു കോടി അഞ്ച് ലക്ഷം പേര്‍ സംഘടിതമല്ലാത്ത (അസംഘടിത) മേഖലയില്‍ ദിവസ അന്നത്തിനായി പണിയെടുക്കുന്നവരാണ്. പെട്രോള്‍ പമ്പിലെ തൊഴിലാളികള്‍, തുണിക്കടയിലെ ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, ഉച്ചക്കഞ്ഞി പാ ചകക്കാര്‍ തുടങ്ങിയവര്‍, സുരക്ഷിതമായ തൊഴിലിടങ്ങളോ ന്യായമായ അവകാശങ്ങളോ ഇല്ലാതെയാണ് ജീവിക്കുന്നത്.

Advertisement

തുച്ചമായ 300 ദിവസവേതനത്തില്‍ അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുക്കുന്ന ഈ ഒരു കോടി അഞ്ച് ലക്ഷം സാധാരണക്കാര്‍ ഒരു വശത്ത് ഉപ്പ് തൊട്ട് കര്‍പ്പുരം വരെയുള്ള സാധനങ്ങള്‍ക്ക് കുതിച്ചുയരുന്ന വിലക്കയറ്റം മൂലം ദുരിതമനുഭവിക്കുമ്പോഴാണ്, മറുവശത്ത് കോടികളുടെ ധൂര്‍ത്തും ആഘോഷങ്ങളും നടത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത കാരണം ആശുപത്രി കെട്ടിടം ഇടിഞ്ഞു വീണു മരിച്ച ബിന്ദുവിനെയും സെക്രട്ടേറിയേറ്റിന് മുന്നില്‍ ദിവസങ്ങളോളം ഉച്ചവെയിലില്‍ സമരം ചെയ്ത ആശാവര്‍ക്കര്‍മാരെയും പോലുള്ള ആയിരക്കണക്കിന് സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുമ്പോള്‍, ‘എന്റെ തല, എന്റെ ഫിഗര്‍’ എന്ന മുഖ്യമന്ത്രിയുടെ വ്യക്തിഗത പിആര്‍ കാബെയ്നുകള്‍ കേരളത്തിന്റെ യഥാര്‍ത്ഥ ചിത്രം മറച്ചുവെക്കാനുള്ള ശ്രമം മാത്രമാണ്.

പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ പലപ്പോഴും വമ്പന്‍ തലക്കെട്ടുകളായെങ്കിലും അവ അവയുടെയെല്ലാം പരിണതഫലം പൂജ്യമായിരുന്നു. 2016-ല്‍ അധികാര മേറ്റയുടന്‍ പ്രഖ്യാപിച്ച ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ടപെട്ട മലയാമലയാളികള്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കുമെന്ന വാഗ്ദാനം ഇന്നുവ ഒരെ ആര്‍ക്കും ല ലഭിച്ചിട്ടില്ല. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവര്‍ക്ക് പോലും ഈ സഹായം എത്തി എത്തിയില്ല. പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മത്സ്യത്തൊലാളികളെ ‘കേരളത്തിന്റെ സൈന്യം’ എന്ന് വിശേഷിപ്പിച്ചെങ്കിലും, അവര്‍ക്ക് നല്‍ നല്‍കാനുള്ള രക്ഷാപ്രവര്‍ത്തന ഫ്യൂല്‍ കാശ് പോലും വൈകിപ്പിച്ചു. ആദരിക്കാന്‍ വിളിച്ച ചടങ്ങില്‍ കാശ് കിട്ടാത്തതിന്റെ പേരില്‍ പ്രതിഷേധ സൂചകമായി അവര്‍ക്ക് ഇറങ്ങിപ്പോകേണ്ടി വന്നു.

സര്‍ക്കാരിന്റെ വികസന പ്രഖ്യാപനങ്ങള്‍ കേവലം ‘തള്ള്’ മാത്രമായി ഒതുങ്ങുകയാണ്. 64,000 കോടി രൂപയുടെ വികസനം ലക്ഷ്യമിട്ട് തുടങ്ങിയ കിഫ്ബി പദ്ധതികള്‍ക്ക് വ്യക്തമായ ഓഡിറ്റ് സംവിധാനം ഇല്ലാത്തതിനാല്‍, നിര്‍മ്മിച്ച പാലങ്ങളും റോഡുകളും സ്‌കൂള്‍ കെട്ടിടങ്ങളും തകര്‍ന്നു വി ഴുന്ന കാഴ്ചകളാണ് കണ്ടത്. 64,000 കൊടിയുടെ ഫുള്‍ പേജ് പരസ്യങ്ങള്‍ മാത്രമാണ് മിച്ചം. 20 ലക്ഷം ആളുകള്‍ക്ക് തൊഴില്‍, എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് തുടങ്ങിയ വമ്പന്‍ വാഗ്ദാനങ്ങളോടെ പ്രഖ്യാപിച്ച കെ-ഫോണ്‍, റിലയന്‍സിനെയും എയര്‍ടെലിനെയും കെട്ടുകെട്ടിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍, പഴയ ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പോലും സൂചിപ്പിക്കുന്നത് റിലയന്‍സിന്റെ സിം കാര്‍ഡ് വില്‍ക്കാന്‍ കുടുംബശ്രീകള്‍ക്ക് ചുമതല നല്‍കിയതിലൂടെ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ എവിടെയെത്തി എന്ന് വ്യക്തമാക്കുന്നു. ആപ്പിളിനെയും എച്ച്.പിയെയും പൂട്ടിക്കുമെന്ന പ്രഖ്യാപനത്തോടെ വന്ന കൊക്കോണിക്സ് ലാപ്‌ടോപ്പിന്റെ വിതരണം എവിടെയുമെത്തിയില്ല. വളരെ കുറച്ച് സ് ളുകളില്‍ വിതരണം ചെയ്‌തെതെങ്കിലും ലാപ് ടോപ്പുകള്‍ക്ക് വേഗത കുറവും ഉപയോഗിക്കാന്‍ എളുപ്പമല്ലാത്തതുമായിരുന്നു. സൗജന്യ ലാപ്ടോപ്പ് വാഗ്ദാനം പി.ആര്‍ തന്ത്രം മാത്രമായിരുന്നു എന്ന് തെളിയിച്ചു. കേരളത്തില്‍ ഇനി മാലിന്യക്കുഴികളില്‍ ഇറങ്ങി ആളുകള്‍ മരിക്കില്ലെന്ന് പ്രഖ്യാപിച്ചു കൊണ്ടുവന്ന റോബോട്ടിക് ക്ലീനിംഗ് സംവിധാനത്തിന്റെ പി.ആര്‍ വര്‍ക്ക് തീരും മുന്‍പ് തന്നെ കട്ടപ്പനയിലും ആമയിഴഞ്ചാന്‍ തോട്ടി ലും ഉള്‍പ്പെടെ നിരവധി പേര്‍ മാലിന്യം നിക്കം ചെയ്യുന്നതിനിടെ മരണപ്പെട്ടു.

Advertisement

നവോത്ഥാനം, വനിതാ മതില്‍, ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ എന്നിവയെല്ലാം വെറൂം രാഷ്ടീയ നാടകങ്ങളായി മാറി. 50 കോടി രൂപ ചെലവഴിച്ചു നടത്തിയ വനിതാ മതില്‍, ലിംഗനീതിക്കായുള്ള പ്രഖ്യാപനമായിരുന്നു. എന്നാല്‍, ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍, നായര്‍ മുതല്‍ നാ യാടി വരെയുള്ളവരെ ഒന്നിപ്പിക്കാനെന്ന പേരില്‍ നടന്ന നവോത്ഥാന സംഗമത്തില്‍, ശ്രീനാരായണ ഗുരുവിന് ശേഷം കേരളം കണ്ട ഏക നവോത്ഥാന നായകന്‍ എന്ന് വെള്ളാപ്പള്ളി നടേശനെ പ്രശംസിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു.

വര്‍ഗീയ വിഷം പരത്തുന്നയാളായി പൊതുസമൂഹം കാണുന്ന അദ്ദേഹത്തെ പിന്നീട് കണ്ടത് മു ഖ്യമന്ത്രിയുടെ കാറില്‍ ഒരുമിച്ച് യാത്ര ചെ യ്ത് വരുന്നതായിരുന്നു. ഇതൊക്കെ ഈ സര്‍ക്കാരിന്റെ നവോത്ഥാന നാട്യത്തിന്റെ പൊള്ളത്തരം തുറന്നു കാട്ടി ദലിത് ചിന്തകരെ ഈ കൂട്ടായ്മയില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പ്രേരിപ്പിച്ചതും ഈ നിലപാടാണ്. നിപയെയും കോവിഡിനെയും നിയന്ത്രിച്ചതില്‍ രാജ്യത്തിന് മാതൃക എന്ന പ്രഖ്യാപനങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യം ഭീകരമായിരു ന്നു നിപയെ ‘ചവിട്ടിപ്പിടിച്ച് ഓടിച്ച’തായി പി.ആര്‍ നടത്തിയെങ്കിലും, ആദ്യ ഘട്ടത്തില്‍ 20-ല്‍ അധികം രോഗികളുണ്ടായിരുന്നതില്‍ 18-ല്‍ അധികം പേര്‍ മരിക്കുന്ന അവസ്ഥയുണ്ടായി. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ ഇന്നും സാധിച്ചിട്ടില്ല. ഇതി നിടയില്‍ ലോകത്ത് അപൂര്‍വമായ അമീബി ക്. മസ്തിഷ്‌കജ്വരം പോലും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു.

കോവിഡിനെ നിയന്ത്രിച്ച് ‘മാതൃക’ കാണിച്ചു എന്ന് അവകാശപ്പെട്ടെങ്കിലും അവസാന കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രക്ക് പിന്നില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 5 കോടി ജനസംഖ്യയുള്ള മഹാരാഷ്ട്രയുടെ കണക്കുകള്‍ക്ക് തൊട്ടുപിന്നില്‍ 3 കോടി ജനസംഖ്യയുള്ള കേരളം എത്തിയത്, നിയന്ത്രണം സംബ ന്ധിച്ച വാദങ്ങളുടെ പൊള്ളത്തരം വെളിവാക്കുന്നു.

വര്‍ഷാവര്‍ഷം കോടികള്‍ മുടക്കി ലോക കേരള സഭ, കേരളീയം, നവകേരള സദസ് തുടങ്ങിയ പി.ആര്‍ മേളകള്‍ നടത്തുമ്പോള്‍, ഈ ധൂര്‍ത്തിനായി ചെലവഴിക്കുന്ന തുക സാധാരണ ജനങ്ങളുടെ സബ്‌സിഡികള്‍ക്കും ക്ഷേമപെന്‍ഷനുകള്‍ക്കും വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പുകള്‍ക്കും നല്‍കാനുള്ളതിനേക്കാള്‍ എത്രയോ അധികമാണ്. വിലക്കയറ്റം മൂലം ജനം നട്ടം തിരിയുമ്പോള്‍, പൊതുഖജനാവ് ആഘോഷങ്ങള്‍ക്കായി ധൂര്‍ത്തടിക്കുന്നത് ഭരണകൂടത്തിന്റെ അഹങ്കാരം മാത്രമാണ്.

Advertisement

കേരള സര്‍ക്കാര്‍ നടത്തിയ നവകേരള സദസ്സ്, പൊതു ഈ ജനങ്ങളുമായി നേരിട്ട് സംവദിച്ച് പ്രശ്‌നപരിഹാരം ലക്ഷ്യമിട്ടു എന്ന് അവകാശപ്പെടുമ്പോഴും, അത് പൊതുപണം ധൂര്‍ത്തടിച്ച് നടത്തിയ ആഡംബര യാത്ര മാത്രമായിരുന്നു. സദസ്സിനുവേണ്ടി ഉപയോഗിച്ച ആഡംബര ബസ്, സാധാരണ യാത്രാവാഹന ത്തില്‍നിന്ന് ബുള്ളറ്റ് പ്രൂഫ് സംവിധാനങ്ങളോടുകൂടി രൂപമാറ്റം വരുത്തിയത് ഒരു കോടി രൂപയിലധികം ചെലവഴിച്ചാണ്. ഇത്രയും ഭീമമായ തുക പൊതുപണം ഉപയോഗിച്ച് ഒരു ബസിനായി ചെലവഴിച്ചത് കേട്ടുകേള്‍വി പോലുമില്ലാത്ത ധൂര്‍ത്താണ്. എല്ലാ മന്ത്രിമാരും ഒറ്റ ബസ്സില്‍ യാത്ര ചെയ്യുക എന്നതായിരുന്നു പ്രഖ്യാപിത ലക്ഷ്യം. എന്നാല്‍, ആ ബസ്സിന്റെ പുറകിലായി എല്ലാ മന്ത്രിമാരുടെയും മറ്റ് വാഹനങ്ങളും എസ് കോര്‍ട്ട് വാഹനങ്ങളും അകമ്പടി സേവിച്ചു എന്നതായിരുന്നു യാഥാര്‍ത്ഥ്യം മന്ത്രി വാഹനങ്ങള്‍ ഒഴിവാക്കുക എന്ന ലളിതവത്കരണ വാദത്തിലെ പൊള്ളത്തരം ഈ കാഴ്ച തുറന്നുകാട്ടി ഈ ധൂര്‍ത്തിനെ ന്യായികരിച്ചുകൊണ്ട് മുന്‍ മന്ത്രി നല്‍കിയ വിശദീകരണം പരിഹാസ്യമായിരുന്നു.

പരിപാടി കഴിഞ്ഞ് ബസ്സ് മ്യൂസിയത്തില്‍ വെച്ചാല്‍ അത് കാണാന്‍ ആളുകള്‍ പൈസ നല്‍കി ക്യൂ നില്‍ക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍, ഇപ്പോള്‍ ആ ആഡംബര ബസ്റ്റ് എവിടെപ്പോയി എന്ന് പോലും ആര്‍ക്കുമറിയില്ല. ബസ്സിന്റെ രൂപമാറ്റം കൂടാതെ, സദസ്സിന്റെ പ്രചാരണത്തിനും, യാത്ര യിലുടനീളം മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള ഭക്ഷണത്തിനും താമസത്തിനും യാത്രാ വഴികളിലും വേദികളിലുമൊരുക്കിയ വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും സര്‍ക്കാര്‍ വലിയ തോതില്‍ പണം ചെലവഴിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും ജനകീയഇടപെടലുകള്‍ ശക്തിപ്പെടുത്താനും പ്രശനങ്ങള്‍ പഠിക്കാനുമാണ് സദസ്സ് നടത്തിയത് എന്ന് അവകാശപ്പെട്ടെങ്കിലും എത്ര പരാതികള്‍ സ്വീകരിച്ചു എന്നോ അതില്‍ എത്ര എണ്ണം പരിഹരിച്ചു എന്നോ ഉള്ള കൃത്യമായ ഒരു കണക്കും ഇന്നുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 27 കോടി രൂപ മുടക്കി നടത്തിയ കേരളീയം, കേരളീയം, നിക്ഷേപ സമാഹരണത്തിനുള്ളതാണെന്ന് അവകാശപ്പെട്ടെങ്കിലും ഒരു വന്‍കിട നിക്ഷേപവും കേരത്തിലേക്ക് കൊണ്ടുവന്നില്ല. അയല്‍ സംസ്ഥാനമായ തമിഴ്നാട് 6.5 ലക്ഷം കോടിയുടെ നിക്ഷേപം ഉല്‍പാദന മേഖലയിലേക്ക് മാറ്റുമ്പോള്‍, ഇവിടെ വര്‍ഷാവര്‍ഷം പി ആര്‍ ആഘോഷങ്ങള്‍ മാത്രം നടക്കുന്നു. നിക്ഷേപം കൊണ്ടുവരുന്നതിനേക്കാള്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ലോക കേരള സഭകള്‍, ന്യൂയോര്‍ക്കിലെ ആഘോഷ പരിപാടികള്‍ തുടങ്ങിയ പി.ആര്‍ വേദികള്‍ ഒരുക്കുന്നതിലാണ്.

ഇത് നിക്ഷേപകര്‍ക്ക് കേരളം നല്‍കുന്ന സന്ദേശം വികസനത്തേക്കാള്‍ ആഘോഷങ്ങള്‍ക്കാണ് പ്രാധാന്യം എന്നതായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 22-ല്‍ അധികം വിദേശയാത്രകള്‍ നടത്തി. പതിനായിരക്കണക്കിന് കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങള്‍ ഓരോ യാത്രയുടെയും അവസാനം പ്രഖ്യാപിക്കാറുണ്ടെങ്കിലും അവയില്‍ എത്ര എണ്ണം യാഥാര്‍ത്ഥ്യമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു തുടങ്ങി എന്നതിന് സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ല. പ്രഖ്യാപനങ്ങളുടെ ആവേശം പ്രോജക്ട് യാഥാര്‍ത്ഥ്യമാകുമ്പോള്‍ കാണാനില്ല. ഈ യാത്രകളുടെ ഫലമായി കേരളത്തിലേക്ക് എത്തിയ വന്‍കിട നിക്ഷേപങ്ങളുടെയും ഉത്പാദന യൂണിറ്റുകളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍, പരിശോധിക്കും ഈ വാദങ്ങള്‍ വെറും പി.ആര്‍ പ്രഹസനം മാത്രമായി മാറുന്നു. ഡച്ച് സഹായത്തോടെ പ്രഖ്യാപിച്ച ‘റൂം ഫോര്‍ റിവര്‍’ പോലുള്ള പ്രധാനപ്പെട്ട പദ്ധതികള്‍ പോലും പ്രളയം കഴിഞ്ഞിട്ടും മുന്നോട്ട് പോയിട്ടില്ല. ഇപ്പോഴും മഴ പെയ്താല്‍ എല്ലാ മുറികളിലും വെള്ളം കയറുന്നു. വിദേശ യാത്രകള്‍ വ്യക്തിഗത ഇമേജ് വര്‍ധിപ്പിക്കാനും പി.ആര്‍ തന്ത്രങ്ങള്‍ മെനയാനും ഉപകരിച്ചതല്ലാതെ, കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് ആവശ്യമായ വന്‍ കിട നിക്ഷേപങ്ങളോ, പുതിയ വ്യവസായങ്ങളോ കൊണ്ടുവരുന്നതില്‍ പെടുന്നതാണ് കണ്ടത്.

Advertisement

വികസനം പ്രഖ്യാപ കടല്‍ക്കൊള്ള എന്നും പിന്നീട് അതെ വിദം നല്‍കുന്ന സന്ദേശം വി . വികസനം പ്രഖ്യാപിക്കുമ്പോള്‍ കസനത്തിനായി അദാനിയെ ‘കണ്‍ കണ്ട ദൈവം’ എന്നും വാഴ്ത്തേണ്ടി വന്നത് നയപരമായ സ്ഥിരതയില്ലായ്മ വ്യക്തമാക്കുന്നു. ഇത്തരം ഇരട്ടത്താപ്പുകള്‍ നിക്ഷേപ കരെ ആകര്‍ഷിക്കുന്നതില്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം പ്രഖ്യാപിച്ചതും കോടികള്‍ മുടക്കിയുള്ള പി.ആര്‍ ഉത്സവം നടത്തിയാണ്. ഇതിനായി പാവപ്പെട്ടവരുടെ ഫണ്ട് പോലും ഉപയോഗിച്ചു. ഈ അതിദാരിദ്ര്യ നിര്‍മ്മാര്‍ ജ്ജന പ്രഖ്യാപനങ്ങളുടെ പൊള്ളത്തരം, ധൂര്‍ത്ത് തുടരുന്നതിലൂടെ ഒന്നുകൂടി വെളിവാക്കുന്നു. ഈ കെട്ടുകാഴ്ച്ചകളെ തിരിച്ചറിഞ്ഞ്, അന്നന്നത്തെ ചിലവിന് വകയില്ലാത്ത സാധാരണ ജനങ്ങളെ കൊഞ്ഞനം കുത്തുന്ന ഈ ഭരണകൂടത്തിനെതിരെ തിരുത്തല്‍ ശക്തിയായി മാറാന്‍ ജനാധിപത്യപ മായ അവസരങ്ങള്‍ ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

kerala

ശിഹാബ് തങ്ങൾ റിലീഫ് സെൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

Published

on

By

കുന്നത്ത്പാലം : കുന്നത്ത്പാലം – മാത്തറ മുസ്‌ലിം ലീഗ് കമ്മിറ്റി സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെൽ ആസ്റ്റർ മിംസിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. സെപ്റ്റംബർ 20ന് ഞായറാഴ്ച രാവിലെ 10മണി മുതൽ ഉച്ചക്ക് ഒരു മണി വരെ മാത്തറ അങ്ങാടിയിൽ വെച്ച് നടക്കുന്ന ക്യാമ്പ് എം. എ റസാഖ് മാസ്റ്റർ എം. എൽ. എ ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ വിദഗ്ദ ഡോക്ടറുടെ പരിശോധന, ഇ.സി.ജി (ഡോക്ടർ നിർദേശിക്കുന്നവർക്ക്), ബ്ലഡ് പ്രഷര്‍, പ്രമേഹ രോഗ നിര്‍ണ്ണയം, ബോഡി മാസ് ഇന്‍ഡക്‌സ് എന്നിവ ഉണ്ടായിരിക്കും. ക്യാമ്പ് രെജിസ്ട്രേഷൻ 9037574748 (ജെംഷി), 7510943356 (നൗഫല്‍), 9846660990 (ഫവാസ്)

യോഗത്തില്‍ റിലീഫ് സെല്‍ ചെയര്‍മാന്‍ എം. അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.വി ഷക്കീര്‍ സ്വാഗതം പറഞ്ഞു. ടി.പി.എം സാദിഖ്, എന്‍.കെ മുഹ്‌സിന്‍, എം. നൗഫല്‍, കെ. ഹസ്സന്‍കോയ, എം. നിസാര്‍, വി.ടി ജംഷീദ്, എം. മുഹമ്മദ് റഫീഖ്, സി.എം മുഹാദ്, സി. മിര്‍ഷാദ് പ്രസംഗിച്ചു.

Continue Reading

kerala

പന്ത്രണ്ടായിരത്തോളം പുതിയ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങി എസ്.ബി.ഐ; രാജ്യത്താകെ 250 പുതിയ ശാഖകളും തുറക്കും

Published

on

നടപ്പ് സാമ്പത്തിക വർഷത്തിൽ വിവിധ തസ്തികകളിലായി ഏകദേശം 12,000 ജീവനക്കാരെ നിയമിക്കാനും, രാജ്യത്തുടനീളം 250-ഓളം പുതിയ ശാഖകൾ ആരംഭിക്കാനും പദ്ധതിയിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ). ബാങ്ക് ചെയർമാൻ സി.എസ്. ഷെട്ടിയാണ് സുപ്രധാനമായ ഈ പ്രഖ്യാപനം നടത്തിയത്. പി.ടി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

വിരമിക്കലുകളും പുതിയ പ്രവർത്തന ആവശ്യകതകളും അനുസരിച്ച് റിക്രൂട്ട്മെന്റ് കണക്കുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാമെങ്കിലും, സാമ്പത്തിക വർഷാവസാനത്തോടെ ലക്ഷ്യമിട്ട 12,000 നിയമനങ്ങളും പൂർത്തിയാക്കാൻ കഴിയുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. ക്ലാറിക്കൽ, ഓഫീസർ തസ്തികകളിലാകും പ്രധാനമായും ഈ വർഷത്തെ നിയമനങ്ങൾ നടക്കുക. കഴിഞ്ഞ വർഷം 1,500 സ്പെഷ്യലിസ്റ്റ് ഐ.ടി ഓഫീസർമാരെ നിയമിച്ചുകൊണ്ട് വലിയ തോതിലുള്ള റിക്രൂട്ട്മെന്റ് നടത്തിയിരുന്നുവെങ്കിലും, ഈ വർഷം ഐ.ടി വിഭാഗത്തിൽ അത്രയധികം വലിയ തോതിലുള്ള നിയമനങ്ങളുടെ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ജീവനക്കാരുമായി രാജ്യത്തെ മുൻനിര തൊഴിലുടമ

നിലവിലെ കണക്കുകൾ പ്രകാരം 2.45 ലക്ഷത്തിലധികം ജീവനക്കാരുള്ള എസ്.ബി.ഐ, രാജ്യത്തെ ഏറ്റവും വലിയ തൊഴിലുടമകളിൽ ഒന്നാണ്. ബാങ്കിന്റെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം മാത്രം വിവിധ വിഭാഗങ്ങളിലായി 25,633 നിയമനങ്ങളാണ് ബാങ്ക് പൂർത്തിയാക്കിയത്. ഇതിൽ 4,640 ഓഫീസർമാരും, 19,340 അസോസിയേറ്റുകളും, 1,653 കരാർ ജീവനക്കാരും ഉൾപ്പെടുന്നു. പുതിയ ശാഖകളുടെ കടന്നുവരവോടെ രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനാണ് എസ്.ബി.ഐ ലക്ഷ്യമിടുന്നത്.

Advertisement
Continue Reading

kerala

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്

Published

on

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.

സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.

ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.

സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.

Advertisement

ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.

സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.

ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.

മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.

Advertisement

എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.

വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.

പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.

Advertisement
Continue Reading

Trending