Connect with us

Video Stories

രാഷ്ട്രീയത്തിലും ‘കേരളാ മോഡല്‍’ ഇന്ത്യക്ക് ആവശ്യം: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

മനാമ: ഇന്ത്യക്കു കേരളം പലനിലയ്ക്കും മാതൃകയാണെന്നും രാഷ്ട്രീയ രംഗത്തും അത്തരത്തിലുള്ള മാതൃക ആവശ്യമാണെന്നും മുസ്ലിം ലീഗ് ദേശിയ ജന. സെക്രട്ടറിയും നിയുക്ത എം പിയുമായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മിഡില്‍ ഈസ്റ്റ് ചന്ദ്രിക ബഹ്റൈന്‍ വാര്‍ഷികാഘോഷമായ ‘ഹരിത ചന്ദ്രിക 2017’ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വര്‍ഗീയതക്കെതിരെ കേരളം ഒറ്റക്കെട്ടായി പല സന്ദര്‍ഭങ്ങളിലും നിലക്കൊണ്ടിട്ടുണ്ട്. ഈ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ഘട്ടമാണിതെന്നു കുഞ്ഞാലിക്കുട്ടി വിശദമാക്കി.
ചിലര്‍ നല്ല പേരുകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാല്‍ അവരുടെ കൈയ്യിലിരിപ്പ് അങ്ങേയറ്റം മോശമാണെന്നു തെളിയുന്നു. മതേതരത്വത്തിനു വേണ്ടി പ്രവര്‍ത്തിച്ചു കാണിക്കുകയാണു വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകം ഡിജിറ്റല്‍ പവറിലേക്ക് അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഡിജിറ്റല്‍ സാങ്കേതിക മുന്നേറ്റമുണ്ടാക്കിയതു ഗുജറാത്തല്ല, കേരളമാണെന്നു നാം മനസ്സിലാക്കണം. താന്‍ ഐ ടി വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്തു കേരളത്തെ ഡിജിറ്റല്‍ സ്റ്റേറ്റാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണു നടത്തിയത്. ഫോണിലൂടെ എല്ലാം സാധ്യമാകുന്ന കാലമാണിത്. ഇനി വിര്‍ച്വല്‍ ഓഫീസുകളും വന്നേക്കാം. സോഷ്യല്‍ മീഡിയയായ വാട്സാപ്പും ഫേസ്ബുക്കും ക്രിയാത്മകായി ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇതുപയോഗിച്ചു വല്ലവന്റേയും തലയില്‍ കയറുന്ന മലയാളികളുടെ എണ്ണവും കുറവല്ല.
ഇന്നത്തെ യുവാക്കള്‍ എല്ലാവെല്ലുവിളികളും ഏറ്റെടുക്കാന്‍ സന്നദ്ധമാണെന്നാണു കരുതുന്നത്. പ്രവാസ ലോകത്ത് എണ്ണ വിലത്തകര്‍ച്ച തൊഴിലവസരങ്ങള്‍ കുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. അവസരങ്ങള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ പുതിയ വഴികള്‍ തുറന്നുകൊടുക്കും എന്നതാണുദൈവ നീതി.
നാട്ടില്‍ തിരിഞ്ഞു കളിക്കാന്‍ കഴിയാത്തവരാണു മലയാളികള്‍. അവസരങ്ങള്‍ തേടി കണ്ടെത്തിയവരാണവര്‍. ആദ്യം മലേഷ്യയിലേക്കും റങ്കൂണിലേക്കും അവര്‍ സഞ്ചരിച്ചു. പിന്നീടാണു ഗള്‍ഫിന്റെ ആകര്‍ഷണമുണ്ടായത്. ഇനി ചിലപ്പോള്‍ ആഫ്രിക്കയിലേക്കായിരിക്കും അവര്‍ സഞ്ചരിക്കുക. എവിടെ ചെന്നാലും സ്മാര്‍ട്ടായിരിക്കുക എന്നതായിരിക്കണം മലയാളികളുടെ ദൗത്യം. മലയാളിയെന്ന വികാരം എവിടെ ചെന്നാലും നമുക്കുണ്ട്. നമ്മുടെ മണ്ണ് അത്രയും സെക്യൂലറാണ്.
വര്‍ഷങ്ങളായി ഗള്‍ഫിന്റെ വികസനത്തില്‍ മലയാളിയുടെ കരവിരുതുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. മതേതരത്വത്തിനുവേണ്ടി ശക്തമായ നിലപാടു സ്വീകരിക്കുന്ന 85 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രമാണു ചന്ദ്രിക.
വായന ശീലിപ്പിക്കുന്നതില്‍ അതു വലിയ പങ്കു വഹിച്ചു. ഈ ഡിജിറ്റല്‍ യുഗത്തിലും തളരാതെ ചന്ദ്രിക മുന്നോട്ടു പോവുന്നു. തീവ്രവാദവും വര്‍ഗീയതയും വ്യാപിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ അതിനെതിരെ നിരന്തരം എഴുതിയ പത്രമാണു ചന്ദ്രിക. മുസ്ലിംകള്‍ക്കെതിരായി നടക്കുന്ന കുപ്രചാരണങ്ങളെ പ്രതിരോധിക്കുന്നതില്‍ ചന്ദ്രിക വഹിക്കുന്ന പങ്ക് സുപ്രധാനമാണ്. പഴയകാലത്തു വഹിച്ച പലിയ പങ്കിനെ ചെറുതായി കാണുന്ന പ്രവണത സോഷ്യല്‍ മീഡിയയുടെ കാലത്തു കണ്ടുവരുന്നു. അങ്ങനെ ചെറുതാക്കാന്‍ കഴിയാത്തതാണ് മുന്‍കാലങ്ങളില്‍ ചന്ദ്രിക വച്ച ഓരോ ചുവടുകളും. സി എച്ച് മുഹമ്മദ് കോയയെ പോലുള്ളവരുടെ എഴുത്തും പ്രസംഗവും എല്ലാം മതേതരത്വത്തെ വളര്‍ത്തുന്നതില്‍ വലിയ പങ്കാണു വഹിച്ചത്.
ഇപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ ഒറ്റമുറി കുടിലില്‍ കഴിയുന്ന മനുഷ്യരെ ധാരാളം കാണാം. അവര്‍ക്കുപോലും വീടെന്ന സ്വപ്‌നവുമായി കെ എം സി സി എത്തിച്ചേരുന്നു. ദരിദ്രര്‍ക്കും വീടും ചികില്‍സയും ജീവകാരുണ്യ സഹായങ്ങളുമായി ഓടിയെത്താന്‍ ഈ പ്രസ്ഥാനമുണ്ട്. ഈ മുന്നേറ്റത്തില്‍ ഏതു ഘട്ടത്തിലും കൂടെ നില്‍ക്കാന്‍ ഈ പ്രസ്ഥാനത്തിന്റെ നേതാക്കളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടൂസ മുണ്ടേരി അധ്യക്ഷത വഹിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

വെള്ളം കയറിയതിനെത്തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു; 20 വിമാനങ്ങൾ റദ്ദാക്കി

തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Published

on

കനത്ത മഴയെ തുടർന്ന് ചെന്നൈ വിമാനത്താവളം അടച്ചു. 20 വിമാനങ്ങൾ റദ്ദാക്കുകയും എട്ടു വിമാനങ്ങൾ ബെം​ഗളൂരു വഴി തിരിച്ചുവിടുകയും ചെയ്യും. ചുഴലിക്കാറ്റ് മുന്നറിയിപ്പിൽ 118 ട്രെയിനുകൾ ഇന്ത്യൻ റെയിൽവേ റദ്ദാക്കിയിരുന്നു. വന്ദേഭാരത് ഉൾപ്പെടെ ചെന്നൈയിലേക്കുള്ള ആറു ട്രെയിനുകളും റദ്ദാക്കിയിരുന്നു.ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിലേക്കുള്ള 30 ട്രെയിനുകളും റദ്ദാക്കിട്ടുണ്ട്. ഇന്നലെ രാത്രി പെയ്ത കനത്തമഴയിൽ ചെന്നൈ നഗരത്തിൽ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളിൽ റെഡ് അലേർട്ട് നിലനിൽക്കുകയാണ്. തമിഴ്നാട് തീരത്ത് മത്സ്യബന്ധനം പൂർണമായി വിലക്കി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളിൽ പൊതു അവധി ആണ്.

Continue Reading

Video Stories

പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കി; ചുമക്കുള്ള മരുന്നിന് പകരം കൊടുത്തത് വേദനക്ക് പുരട്ടുന്ന മരുന്ന്

കുട്ടി അപകടനില തരണം ചെയ്തു

Published

on

വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കിടത്തി ചികത്സയിലുളള പിഞ്ചുകുഞ്ഞിന് മരുന്ന് മാറിനല്‍കിയതായി പരാതി. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ചുമക്കുള്ള മരുന്നിന് പകരം വേദനക്ക് പുരട്ടുന്ന മരുന്നാണ് നല്‍കിയത്. തുടര്‍ന്ന് കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ട്.

രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന താല്‍ക്കാലിക നഴ്‌സാണ് മരുന്ന് മാറിനല്‍കിയതെന്നാണ് വിവരം. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നഴ്‌സിന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍.

കാപ്പില്‍ സ്വദേശിയായ കുട്ടിയെ മൂന്ന് ദിവസം മുമ്പാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് താലൂക്കാശുപത്രി മെഡിക്കല്‍ ഓഫിസര്‍.

Continue Reading

Health

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു

ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു

Published

on

സംസ്ഥാനത്ത് വൈറല്‍പ്പനി വീണ്ടും പിടിമുറുക്കുന്നു. ഒരാഴ്ചയായി രോഗികളുടെ എണ്ണം കൂടിവരുകയാണ്. ദിവസം 12,000-ല്‍ അധികം രോഗികള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നു. ഇതിലുമേറെയാളുകള്‍ സ്വകാര്യ ചികിത്സയും തേടുന്നുണ്ട്.

പനിക്കൊപ്പം ആസ്ത്മ സമാന ലക്ഷണങ്ങളുമായാണ് മിക്കവരും എത്തുന്നത്. പനി മാറിയാലും ശ്വാസംമുട്ടലും വലിവും പലരിലും നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.
കുട്ടികളിലും പനിയും കുറുകലും വ്യാപകമാണ്.

വിവിധതരം ഇന്‍ഫ്‌ലുവന്‍സ വൈറസ്, റെസ്പിരേറ്ററി സിന്‍സീഷ്യല്‍ വൈറസ് എന്നിവ യാണ് കാരണം. എച്ച് 1 എന്‍ 1, എച്ച് 3 എന്‍ 2 എന്നിവയെല്ലാം കൂട്ടിനുണ്ട്.വൈറസ്ബാധ ശ്വാസനാളികളുടെ നീര്‍ക്കെട്ടിനും കഫക്കെട്ടിനും ഇടയാക്കുന്നു.
വൈറസ്ബാധയെത്തുടര്‍ന്ന് ആസ്ത്മ സമാന ലക്ഷണങ്ങളുമായും ആസ്ത്മ വഷളായും ഏറെപ്പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ട്. ചുമയും കുറുകലും ശ്വാസംമുട്ടും മാറാന്‍ കാലതാമസം വരുന്നുമുണ്ട്.

Continue Reading

Trending