Connect with us

Culture

ഏറ്റെടുത്ത നിയമസഭാ പ്രസംഗം; വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ

Published

on

സമകാലിക വിവാദ വിഷയങ്ങളില്‍ നിയമസഭയില്‍ പിണറായി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ കെ.എം ഷാജി എം.എല്‍.എയുടെ പ്രസംഗം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. അതേസമയം പ്രസംഗത്തില്‍ ഉന്നയിച്ച വളരെ പ്രാധാന്യമുള്ളൊരു വിഷയത്തില്‍ ശ്രദ്ധ കൊടുക്കാതെ കുറ്റം കണ്ടെത്തിയ വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എം ഷാജി എം.എല്‍.എ തന്നെ രംഗത്തെത്തി.

തന്റെ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നു അടര്‍ത്തിയെടുത്ത് ഉപയോഗിച്ചവര്‍ക്ക് വിശദീകരണവുമായാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലൂടെ ഷാജി രംഗത്തെത്തിയത്.

കെ.എം ഷാജിയുടെ ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

വളരെ പ്രാധാന്യമുള്ളൊരു വിഷയം അതിലേറെ പ്രാധാന്യമുള്ളൊരു സമയത്ത്‌ സഭയുടെ ശ്രദ്ധയിൽ കൊണ്ടുവരാനാണു കഴിഞ്ഞ സഭാ പ്രസംഗത്തിൽ ഞാൻ ശ്രമിച്ചത്‌. അതിനു സമൂഹവും സമുദായവും നൽകിയ പിന്തുണയും പിൻബലവും ഞാൻ മനസ്സിലാക്കുന്നു .

അപ്പോഴും പക്ഷെ ചിലർ “ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം ” എന്നു പറഞ്ഞതു പോലെ ഈ പ്രസംഗത്തിലെ ചില വാചകങ്ങളെ സന്ദർഭങ്ങളിൽ നിന്നു അടർത്തിയെടുത്ത്‌ ഉപയോഗിക്കുന്നത്‌ കാണുമ്പോൾ അവരോട്‌ സഹതാപമാണു തോന്നുന്നതു .

10 മിനിറ്റിനുള്ളിൽ വിഷയങ്ങൾ അവതരിപ്പിച്ചു തീർക്കുമ്പോഴുണ്ടാകുന്ന ധൃതിക്കിടയിൽ സംഭവിക്കാവുന്ന വിശദീകരണത്തിന്റെ കുറവിനെ ഉപയോഗിച്ചുണ്ടാക്കുന്ന ഈ ആശയക്കുഴപ്പത്തിനുള്ള ശ്രമം സാമാന്യ ബോധമുള്ള ആരും ഗൗരവത്തിൽ എടുത്തിട്ടില്ല .

സമുദായത്തെ ബാധിക്കുന്ന ഒരുപാടു വിഷയങ്ങളിൽ ഗൗരവമുള്ള ഇടപെടലുകൾ ആവശ്യമുള്ളൊരു കാലമാണിത്‌ .. മത പ്രബോധകർക്കു നേരെ നടക്കുന്ന വായടപ്പിക്കൽ ശ്രമം മാത്രമല്ല, ലക്ഷോപലക്ഷം കുഞുങ്ങൾക്ക്‌ അഭയമാകുന്ന യതീംഖാനകൾ അടക്കം അടച്ചുപൂട്ടെണ്ട നിയമകുരുക്കുകളിലേക്കു കാര്യങ്ങൾ പോകുകയാണു .
ഇത്തരത്തിലുള്ള നിരവധി പ്രശ്നങ്ങൾ നിലനിൽക്കെയാണു ഞാനീ വിഷയം ഉന്നയിക്കുന്നത്‌ .

കേരളത്തിലെ പോലീസ്‌ ഫാസിസ്റ്റ്‌ അജണ്ടകളോടു സ്വീകരിക്കുന്ന സമീപനമല്ല മുസ്‌ ലിം സമുദായത്തിൽപ്പെട്ടവർക്കെതിരായുള്ള കേസുകളിൽ സ്വീകരിക്കുന്നത്‌ എന്ന കാര്യമാണു പറഞ്ഞത്‌. തുല്യ നീതി നടപ്പിലാവുന്നില്ല എന്നതാണു പ്രധാന പ്രശ്നം.അതിലേക്കാണു പല ഉദാഹരണങ്ങളും എടുത്തു പറഞ്ഞത്‌.
ആശയപരമായി പല യോജിപ്പുകളും വിയോജിപ്പുകളും ഉള്ളത്‌ വ്യക്തിപരമാണു.
നീതി ലഭിക്കുക എന്നത്‌ ഒരു മനുഷ്യാവകാശ പ്രശ്നവുമാണു

ബാബരിക്കനന്തരമുള്ള കേരളത്തെ മതതീവ്രതയിലേക്കു നയിക്കാൻ ചിലർ നടത്തിയ ശ്രമത്തെ അന്നു ചെറുക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നതു SKSSF ,ISM തുടങ്ങിയ സംഘടനകളായിരുന്നു , അനാവശ്യമായ ഈഗൊ കാണിച്ചു അന്നതിനു പാരവെക്കാൻ പിറകിലൂടെ കളിച്ച ചില ടൈഗറുകളെ കുറിച്ചറിയണമെങ്കിൽ നാസർ ഫൈസിയോടും സലീമിനോടും മുജീബിനൊടുമൊക്കെ ചോദിചാൽ മനസ്സിലാകും ..

തികച്ചും ആശയപരവും സർഗ്ഗാത്മകവുമായ ആ പോരാട്ടത്തിനു ബുദ്ധിപരമായ പിൻബലം നൽകാൻ സമദ്‌ പൂക്കോട്ടൂരിനെ പോലെയും MM അഖ്‌ബറിനെ പൊലെയുള്ളവരും ഞങ്ങളുടെ പിറകിലുണ്ടായിരുന്നു .

ഈ വസ്തുതയെ അറിയാത്തവരല്ല ഈ ദുഷ്ട ബുദ്ധികൾ , മറിച്ചു ചില പട്ടങ്ങൾ എനിക്കു ചാർത്തി മാറ്റി നിർത്താനാള്ള വ്യഗ്രതയാണു ചിലർക്ക്‌ ..

ഇത്തരം വേലത്തരങ്ങൾ കണ്ടു വിരളുന്നവരോ വീഴുന്നവരൊ ഭയപ്പെടുന്നവരൊ ഉണ്ടെങ്കിൽ സമയം കളയാതെ അവരെ തിരഞ്ഞു പൊകുന്നതാവും സമയ നഷ്ടം കുറക്കാൻ ഇവർക്കു നല്ലത്‌.

ഞാൻ ജനിചു വളർന്നതു ഉഗാണ്ടയിലൊന്നുമല്ല
വയനാട്ടിലെ കണിയാമ്പറ്റയിലെ മുല്ലഹാജി മദ്രസ്സയിൽ പത്താംതരവും പഠിച്ചിറങ്ങിയ എന്നെ ആ നാട്ടിലെ ഉസ്താതുമാർക്കറിയാം ആ നാട്ടുകാർക്കറിയാം.

ഒരു ചെറിയ ആവശ്യത്തിന് സംസാരിക്കാൻ ഒരിക്കൽ മർഹൂം കാളമ്പാടി ഉസ്താതിനെ കാണാൻ പോയതു ഞാനോർക്കുന്നു .
ജാഡകളേതുമില്ലാതെ ചുറ്റും ആൾകൂട്ടത്തെ കൂലികൊടുത്ത്‌ നിർത്തി ആരവത്തിന്റെ ആദരവുണ്ടാക്കാത്ത ആ മഹാ മനീഷി അന്നു പറഞ്ഞു തന്ന ചില കാര്യങ്ങളുണ്ട്‌ ..
എന്റെ ജീവിതത്തിൽ ചിലപ്പോൾ ചിലർ നടത്തുന്ന ബോധപൂർവ്വമായ പ്രകോപനങ്ങളെ അവഗണിക്കുന്നതു ആ വാക്കുകൾ നെഞ്ചിലുള്ളതു കൊണ്ടാണു . അതൊരു ദുർബലതയായി എനിക്കിന്നുവരെ തോന്നിയിട്ടുമില്ല ..

പിളർന്നതൊന്നും പോര , പിന്നെയും പിന്നെയും പിളർത്താൻ കച്ചകെട്ടിയിറങ്ങുന്നവരെ പലപ്പോഴും അവഗണിക്കുന്നതു അതൊക്കെകൊണ്ടു തന്നെയാണു ..

സമസ്ഥയെയും ലീഗിനെയും ഒക്കെ തമ്മിൽ തല്ലിച്ചു അതിന്റെ ചലം കുടിചു ജീവിക്കാൻ ആഗ്രഹിക്കുന്നവർ കെ എം ഷാജിയെ അതിനുപയോഗിക്കാം എന്നു വിചാരിക്കരുത്‌

എന്റെ നിലപാടുകൾ സുതരാം വ്യക്തമാണു !!
ഏതെങ്കിലും ഒരു മതസംഘടനയിൽ അംഗത്വമെടുത്തു പ്രവർത്തിക്കുന്നവനല്ല ഞാൻ .

സമുദായവുമായി ബന്ധപെട്ട വിഷയങ്ങളിൽ ശരിയെന്നു തോന്നുന്ന ബോധ്യങ്ങൾ ഇനിയും പറഞ്ഞുകൊണ്ടെയിരിക്കും , അതേതു കൊമ്പത്തവന്റെ മുന്നിലായാലും ..

അതു തെറ്റാണെങ്കിൽ തിരുത്തിതരാൻ അവകാശമുള്ള പണ്ഡിത നേതൃത്വവും ഇവിടെയുണ്ട്‌ .

സമുദായത്തെ കൊണ്ടുപോയി സി പി എമ്മിന്റെ ആലയിൽ കെട്ടാൻ അച്ചാരം വാങ്ങിയവർ ഉപദേശകരുടെയും വിമർശ്ശകരുടെയുമൊക്കെ വേഷംകെട്ടി വരുന്നത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധിയുള്ളതുകൊണ്ടാണു പലപ്പോഴുമുള്ള ഈ മൗനം ::

അതല്ലാതെ ഭീരുത്വമൊ ഉത്തരമില്ലായ്മയൊ ആണെന്നു കരുതി വെറുതെ സന്തോഷിക്കരുത്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending