Connect with us

kerala

സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയില്‍ മുണ്ടിടാതെ പോകാന്‍ ജലീല്‍ പഠിക്കണം: കെ.എം ഷാജി

വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

Published

on

കെ.എം ഷാജി

മതവും അതിന്റെ തത്വങ്ങളും അധികാരം നിലനിർത്താനും ഏമാന്മാരെ പ്രീണിപ്പിക്കാനും വേണ്ടി പരിഹാസത്തോടെ എടുത്ത്‌ ഉപയോഗിച്ചിരുന്ന ഒരു മഹാമാന്യനിതാ മതചിഹ്നങ്ങൾ കൊണ്ടുള്ള മേൽകുപ്പായമണിഞ്ഞ്‌ താൻ തട്ടിപ്പുകാരനല്ലാ എന്ന് വിളിച്ച്‌ കരഞ്ഞ്‌ അങ്ങാടിയിലൂടെ ഓടുന്നു.

നൂണകൾ കൊണ്ട്‌ കൊട്ടാരം കെട്ടിപ്പൊക്കുകയെന്ന് കേട്ടിട്ടുണ്ട്‌
എന്നാൽ നുണകൾ കൊണ്ട് കെട്ടിയുണ്ടാക്കിയൊരു ജീവിതത്തിന്റെ തകർച്ചയാണു സ്വർണ്ണക്കടത്ത്‌ കേസിൽ പേരു ചേർക്കപ്പെടുക വഴി ജലീലിനു സംഭവിച്ചത്

കൂടെ നിന്നവർക്കും
ഒന്നിച്ചു പ്രവർത്തിച്ചവർക്കും മാത്രം മനസ്സിലാവുന്ന, എന്നാൽ മറ്റുള്ളരോട്‌ പറഞ്ഞു ബോധ്യപ്പെടുത്താനാവാത്തവണ്ണം കള്ളങ്ങൾ കൊണ്ട്‌ മതിലു കെട്ടിയൊരു ജീവിതം.

“പെട്ടു” എന്നു തോന്നുമ്പോഴെല്ലാം ഒരു ഉളുപ്പുമില്ലാതെ തള്ളിപറഞ്ഞതൊക്കെയും എടുത്തു പിടിക്കും,
അതു സിമിയായാലും
ജമാഅത്തെ ഇസ്ലാമിയായാലും
ലീഗായാലും ഇതാ ഇപ്പോൾ നെഞ്ചിൽ ചെർത്ത്‌ പിടിക്കുന്ന പാണക്കാട്ട്‌ തങ്ങളായാലും
മതഗ്രന്ഥങ്ങളായാലും.

‘വിശുദ്ധഖുർആനിനെ വലിച്ചിഴക്കുന്നു’ എന്നാണു ഇപ്പൊൾ ഖുർആൻ സ്നേഹത്താൽ വീർപ്പ്മുട്ടുന്ന മന്ത്രി പറയുന്നത്‌ (“സിറാത്തുൽ മുസ്തഖീം” എന്ന ഖുർആൻ വചനത്തെ കമ്യൂണിസ്റ്റ്‌ കയ്യടിക്കായി തള്ളിപ്പറഞ്ഞ മാന്യദേഹമാണിയാൾ )

ഇവിടെ ആരാണു ഖുർആനെ ഇത്തരമൊരു വിഷയത്തിലേക്കു കൊണ്ട്‌ വന്നത്‌.
ഏതു സംഘടനയാണു, നേതാവാണു കുറച്ചു ഖുർആൻ എത്തിച്ചു തരണമെന്ന് ജലീലിനോട്‌ ആവശ്യപ്പെട്ടത്‌
ഇനി ആരും പറയാതെ ഇങ്ങോട്ട്‌ അയച്ചതാണെന്നാണു വാദമെങ്കിൽ ഡിപ്ലോമറ്റിക്‌ ചാനൽ വഴി ഖുർആൻ ഇങ്ങനെ അയക്കുന്ന പതിവില്ലെന്നു UAE വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു ,,,
ഇനി ഈ ഖുർആൻ കൊടുത്തയച്ച വ്യക്തിയാണെങ്കിൽ സ്വർണ്ണക്കടത്തിൽ കമ്മീഷൻ പറ്റുന്ന ആളാണെന്നു തെളിയുകയും ചെയ്തിരിക്കുന്നു
അപ്പോൾ ആരും ആവശ്യപ്പെടാത്ത
എന്നാൽ ആരൊ കൊടുത്ത ഖുർആൻ സർക്കാർ വണ്ടിയിൽ കൊണ്ട്‌ വന്ന് നാട്ടിൽ വിതരണം ചെയ്യുന്നതിനിടെ തികച്ചും
“നിഷ്കു”
ആയ എന്നെ ലീഗുകാർ പിടികൂടി തല്ലുന്നെ എന്ന ഈ മന്ത്രി പുംഗവന്റെ കരച്ചിൽ വിശ്വസിക്കാൻ മാത്രം അത്ര വിഡ്ഡികൾ ഒന്നുമല്ല സമുദായവും സമൂഹവും

“ഖുർ ആൻ കൊണ്ടുള്ള ഏറാണെങ്കിൽ പിടിക്കുകയല്ലാതെ നിവൃത്തിയില്ല” എന്ന് സമുദായം കരുതുന്നുവെങ്കിൽ അത്‌ അവരുടെ മനസ്സിന്റെ നിഷ്കളങ്കതയാണു.
അതിൽ കയറി രക്ഷപ്പെടാമെന്ന് കരുതരുത്‌.

ഹൈദരലി തങ്ങൾ ഞങ്ങളുടെ നേതാവാണു ,
Cpm ന്റെ അല്ല.
തങ്ങളാണു ശരി പറയുകയെന്നതിനു എന്തായാലും ജലീലിന്റെ സർട്ടിഫിക്കറ്റ്‌ തങ്ങൾക്കാവശ്യമില്ല .. പ്രത്യേകിച്ചും “അപ്പപ്പോൾകാണുന്നവരെ അപ്പോൾ തോന്നുന്നത്‌ വിളിച്ചു ” ശീലിച്ച തന്നെപ്പോലൊരുത്തന്റെ
!!!!

ഇവിടെ സംഭവിച്ചത്‌ മറ്റൊന്നുമല്ല കാലം പാത്തും പതുങ്ങിയും കാത്തിരിക്കുകയായിരുന്നു !!
വഴുതിപോവാത്തവണ്ണം ഒരു പെരും നുണയനെ പിടിക്കാൻ
ഒത്തു കിട്ടിയപ്പോൾ കടിച്ചു കുടഞ്ഞ്‌ വലിച്ചു പുറത്തിട്ട്‌ ജനങ്ങൾക്കു കാണിച്ചു കൊടുത്തു എന്നെ ഉള്ളൂ

കമന്റ്‌
——–
ഈ യുദ്ധത്തിൽ സത്യമെ ജയിക്കു എന്ന് ജലീൽ !!!
സത്യം ജയിപ്പിക്കാനുള്ള യുദ്ധത്തിനു പോകുമ്പോഴെങ്കിലും തലയിൽ മുണ്ടിടാതെ പോകാൻ പഠിക്ക്‌ ജലീൽ

kerala

അലന്റെ കൊലപാതകം; പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം: 18 വയസുകാരനായ അലന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാന പ്രതികളായ അജിനെയും കിരണിനെയും പൊലീസ് തെളിവെടുപ്പിനായി തൈക്കാട്ടെ സംഭവസ്ഥലത്ത് എത്തിച്ചു. മോഡല്‍ സ്‌കൂളിന്റെ സമീപത്താണ് കൊലപാതകം നടന്നത്. പ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

ഇപ്പോള്‍ കേസില്‍ ഏഴ് പ്രതികളാണ് അറസ്റ്റിലായിരിക്കുന്നത്. അലനെ കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ ഒന്നാം പ്രതി അജിനിയും മൂന്നാം പ്രതി കിരണുമാണ് തെളിവെടുപ്പിനായി എത്തിച്ചത്. കൊലപാതകത്തിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ട വഴികളും പൊലീസ് പരിശോധിച്ചു. കാട്ടാക്കട തുടങ്ങിയ ഒളിവിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നതായി അന്വേഷണം വ്യക്തമാക്കുന്നു.

അജിനടക്കം അഞ്ചുപേര്‍ നേരത്തെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയിരുന്നു. ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. ശേഷിക്കുന്ന ആറു പ്രതികളുടെയും പൊലീസ് കസ്റ്റഡി നാളെ വൈകുന്നേരം അഞ്ചുവരെ നീളും.

മ്യൂസിയം പൊലീസ് സ്റ്റേഷന്റെ റൗഡി ലിസ്റ്റിലടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അജിനാണ് മുഖ്യപ്രതി. തൈക്കാട് മോഡല്‍ സ്‌കൂളിലെ 9, 10 ക്ലാസ് കുട്ടികള്‍ തമ്മില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഉണ്ടായ തര്‍ക്കം ഒത്തുതീര്‍ക്കാനായി വിളിച്ചുവരുത്തിയപ്പോഴാണ് സംഭവം നടന്നത്.

സ്ഥലത്തുനിന്ന് മാറിപ്പോകാന്‍ പറഞ്ഞതില്‍ പ്രകോപിതരായ പ്രതികള്‍ ആദ്യം ഹെല്‍മറ്റ് ഉപയോഗിച്ചും തുടര്‍ന്ന് ഇരുമ്പുദണ്ഡ് ഉപയോഗിച്ചും അലനെ മര്‍ദിച്ചു. അവസാനം അജിന്‍ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അലന്റെ ഇടത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading

kerala

തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

Published

on

ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.

ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.

പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending