Culture
കൊടിഞ്ഞി ഫൈസല്‍ വധം: കുറ്റപത്രം തയ്യാറായിട്ട് എട്ട് മാസം, കോടതിയില്‍ സമര്‍പ്പിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് ഒളിച്ചുകളി
യു.എ റസാഖ്
തിരൂരങ്ങാടി: മതം മാറിയതിന്റെ പേരില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ കുറ്റപത്രം തയ്യാറായിട്ട് മാസങ്ങള്‍ പിന്നിട്ടു. ആഭ്യന്തര വകുപ്പിന്റെ ഒളിച്ചു കളിമൂലം കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നു. മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിക്കുകയും ഏപ്രില്‍ മാസത്തില്‍ തന്നെ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിനിടെ അന്വേഷണ സംഘത്തലവനെ കോട്ടയത്തേക്ക് സ്ഥലം മാറ്റി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പകരം െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയെ നിയമിച്ചതുമില്ല. ഇതോടെ പ്രമാദമായ ഫൈസല്‍ വധക്കേസ് അന്വേഷണത്തെ പോലെ കുറ്റപത്രസമര്‍പ്പണവും ആഭ്യന്തര വകുപ്പ് അട്ടിമറിച്ചു.
2016 നവംബര്‍ 19ന് പുലര്‍ച്ചെ കൊടിഞ്ഞി ഫാറൂഖ് നഗറില്‍വെച്ചാണ് പുല്ലാണി ഫൈസലിനെ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടി കൊലപ്പെടുത്തുന്നത്. ഇസ്ലാം മതം സ്വീകരിച്ചതിനാലായിരുന്നു കൊലപാകം. തുടക്കത്തില്‍ കേരളാ പോലീസും പിന്നീട് െ്രെകംബ്രാഞ്ചും അന്വേഷിച്ച കേസില്‍ കൃത്യം നടത്തിയവരും ഗൂഢാലോചനയില്‍ പങ്കെടുത്തവരുമായി പതിനാറ് പേരെയാണ് അറസ്റ്റ് ചെയ്തത്. 78 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മഞ്ചേരി ജില്ലാ കോടതിയില്‍ നിന്നും എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. നാട്ടില്‍ കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കൊലപാതകത്തിന് ജില്ലാ കോടതി ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയെ സമീപക്കണമെന്നാവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. മാത്രവുമല്ല കേസിലെ ഗൂഢാലോചന നടത്തിയ ആര്.എസ്.എസ് കേന്ദ്രങ്ങള്‍ക്കെതിരെയും പ്രതികളെ രണ്ട് മാസത്തോളം ഒളിപ്പിച്ചവരെയും കുറിച്ച് അന്വേഷണം നടത്താതെ മാര്‍ച്ച് മാസത്തോടെ െ്രെകംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു. ശേഷം കുറ്റപത്രം തെയ്യാറാക്കുന്നതിലേക്ക് കടന്നു.
ഫൈസലിനെ വെട്ടിയ തിരൂര്‍ സ്വദേശി ബാബുവിനെ ഒന്നാം പ്രതിയായും വയറിന് കുത്തിയ കുണ്ടില്‍ ബിബിനെ (ഈയിടെ തിരൂരില്‍ കൊല്ലപ്പെട്ട) രണ്ടാം പ്രതിയായും കൊലപാതക സംഘത്തിന്റെ ബൈക്കുകള്‍ ഓടിച്ച രണ്ട് പേരെ മൂന്നും നാലും പ്രതികളാക്കി കുറ്റപത്രം തെയ്യാറാക്കി. ഈ കൊലയുടെ സൂത്രധാരന്‍ മഠത്തില്‍ നാരായണന് കുറ്റപതത്രമനുസരിച്ച് അഞ്ചാം പ്രതിയും ഫൈസലിന്റെ അളിയന് വിനോദ് എഴാം പ്രതിയുമാണ്. കൊടിഞ്ഞി ചുള്ളിക്കുന്ന് സ്വദേശിയായ പുളിക്കല്‍ ഹരിദാസനാണ് ആറാം പ്രതി. ഗൂഢാലോചനയില്‍ പിടിയിലായവരാണ് തുടര്‍ന്നുള്ള പ്രതികള്‍. തിരുവനന്തപുരത്ത് നിന്നും ലഭിക്കേണ്ട ആയുധം പരിശോധിച്ച റിപ്പോര്‍ട്ടൊഴികെ മറ്റു സൈബര്‍ രേഖകളും പേപ്പറുകളും തയ്യാറാക്കി കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടലുണ്ടാകുന്നത്. കഴിഞ്ഞ എപ്രില്‍ മാസം അവസാനത്തില്‍ അന്വേഷണ സംഘത്തിന്റെ തലവനായ മലപ്പുറം െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പിയായിരുന്ന സി.കെ ബാബുവിനെ കോട്ടയം വിജിലന്‍സിലേക്ക് സ്ഥലം മാറ്റി. പകരം െ്രെകം റിക്കോര്‍ഡ് ബ്യൂറോ ഡി.വൈ.എസ്.പിയായി കണ്ണൂരില്‍ നിന്നും മലപ്പുറത്തെത്തിയ ജൈസണ് കെ എബ്രഹാമിന് അധിക ചുമതല നല്കി. എന്നാല്‍ കേരളത്തെ തന്നെ പിടിച്ച് കുലുക്കിയ പ്രമാധമായ കേസായതിനാല്‍ താല്‍ക്കാലിക ചുമതലയുള്ളവര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാറില്ലെന്നാണ് പോലീസുമായി ബന്ധപ്പെട്ടവര്‍ തന്നെ പറയുന്നുണ്ട്. അത് കൊണ്ട് കഴിഞ്ഞ ഏഴ് മാസത്തോളമായി കുറ്റപത്രത്തിന് അനക്കമില്ലാതെ കിടക്കുകയാണ്.
കേസിന്റെ തുടക്കം മുതല്‍ തന്നെ പൊലീസിന്റെയും സര്‍ക്കാറിന്റെയും നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. തുടക്കത്തില്‍ ഡമ്മി പ്രതികളെ ഹാജറാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ജനകീയ സമരങ്ങള്‍ അരങ്ങേറിയിരുന്നു. പിന്നീട് പലപ്പോഴായി അന്വേഷണം നിശ്ചലമായപ്പോഴും സമരങ്ങള്‍ അറങ്ങേറി. ഇപ്പോള്‍ ഫൈസല്‍ കൊല്ലപ്പെട്ട് ഒരു വര്‍ഷത്തോടടുക്കുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാത്തതിനെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സര്‍ക്കാറിന്റെയും ആഭ്യന്തര വകുപ്പിന്റെയും അലസമനോഭാവത്തിനെതിരെ ജില്ലാ മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി നവംബര്‍ 18ന് രാവിലെ 10 മണിക്ക് മലപ്പുറം െ്രെകംബ്രാഞ്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കുറ്റപത്രമെവിടെ എന്ന ചോദ്യവുമായി നടത്തുന്ന ജനകീയ വിചാരണയില്‍ ശക്തമായ പ്രതിഷേധമുയരും.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world3 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News1 day agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala3 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
Health3 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala1 day agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

