Connect with us

kerala

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മലയാളിയുടെ പൊതു നഷ്ടം: സാദിഖലി തങ്ങള്‍

അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വ്യസനത്തില്‍ പങ്കുചേരുന്നതായും തങ്ങള്‍ പറഞ്ഞു.

Published

on

മലപ്പുറം: സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം മലയാളിയുടെ പൊതു നഷ്ടമാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

രാഷ്ട്രീയപരമായ വ്യത്യസ്താഭിപ്രായങ്ങള്‍ക്കിടയിലും അദ്ദേഹവുമായി വളരെ നല്ല വ്യക്തി ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചെന്നൈയിലെത്തിയപ്പോള്‍ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടിരുന്നു. പ്രയാസങ്ങള്‍ക്കിടയിലും അദ്ദേഹം ഏറെ നേരം ഞങ്ങളോട് സംസാരിച്ചു. ആരോഗ്യം വീണ്ടെടുത്ത് സജീവ രാഷ്ട്രീയത്തിലേക്ക് തിരികെവരുമെന്ന പ്രതീക്ഷയോടെയാണ് അന്ന് അവിടെ നിന്നും മടങ്ങിയത്. ഇതിനിടെയാണ് വിയോഗവാര്‍ത്ത തേടിയെത്തിയിരിക്കുന്നത്.

വിശ്വസിച്ച ആദര്‍ശത്തില്‍ ഉറച്ചു നില്‍ക്കുകയും, അതിനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ആത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ നേതാവും നല്ല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. പരസ്പരം ആദരവും സ്‌നേഹവും പ്രകടിപ്പിക്കുകയും ബന്ധങ്ങള്‍ കാത്തു സൂക്ഷിക്കുകയും ചെയ്തു. രോഗത്തിന്റെ വേദനകള്‍ അനുഭവിക്കുമ്പോഴും പുഞ്ചിരിച്ച് സംസാരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് അകം നിറഞ സ്‌നേഹം കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വേര്‍പ്പാടില്‍ ദുഃഖാര്‍ത്ഥരായ കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും വ്യസനത്തില്‍ പങ്കുചേരുന്നതായും തങ്ങള്‍ പറഞ്ഞു.

kerala

ഇഡിക്കെതിരെ പ്രതിഷേധിച്ചു; രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

മുംബൈ: നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപ്പത്രത്തിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അറസ്റ്റിൽ. മുംബൈയിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് ചെന്നിത്തലയും മഹാരാഷ്ട്ര പിസിസി അധ്യക്ഷനടക്കം സംസ്ഥാന നേതാക്കൾ അറസ്റ്റിലായത്. എല്ലാവരെയും ദാദർ സ്റ്റേഷനിലേക്ക് കൊണ്ടു പോയി.

നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി നടപടിയുമായി ബന്ധപ്പെട്ട് രാജ്യ വ്യാപകമായ പ്രതിഷേധം നടന്നു വരുന്നുണ്ട്. മുംബൈയിലെ പിസിസി ഓഫീസിന് സമീപത്തുവച്ച് ഇന്ന് ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം നടന്നു. പ്രതിഷേധ പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഓരോരുത്തരെയും കസ്റ്റഡിയിലെടുത്ത് ദാദറിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.

Continue Reading

kerala

കേരളത്തിൽ 4 ദിവസം ഇടിമിന്നലോടെ മഴയും കാറ്റും; കന്യാകുമാരി തീരത്ത് കള്ളക്കടൽ പ്രതിഭാസം, കടലാക്രമണത്തിന് സാധ്യത

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും  ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. 19, 20 തീയതികളിൽ  ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 20 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

ഇടിമിന്നൽ അപകടകാരികളാണ്.  കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി  ഇന്ന് രാത്രി 11.30 വരെ കന്യാകുമാരി തീരത്ത് 0.8 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി.

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും,  മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണമെന്നും അറിയിപ്പിൽ പറയുന്നു. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. അറിയിപ്പ് ഉണ്ടാകുന്നത് വരെ ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും  ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ആവശ്യപ്പെട്ടു.

Continue Reading

kerala

അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് അംഗത്വ വിതരണ ക്യാമ്പയിന്‍ വിജയമാക്കുക: യൂത്ത് ലീഗ്

Published

on

കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് അംഗത്വ വിതരണ ക്യാമ്പയിന്‍ വിജയകരമാക്കാന്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചു നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് ഒന്നിന് ആരംഭിക്കും. രാജ്യപുരോഗതിക്കും സാമൂഹ്യ നീതിക്കും രാഷ്ട്രശില്‍പ്പികള്‍ രൂപപ്പെടുത്തിയ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പോലും ഭരണകൂടം പച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ നീതിക്ക് വേണ്ടിയുള്ള പുതിയ പോരാട്ടങ്ങള്‍ക്ക് വഴിതുറക്കുകയാണ് യൂത്ത് ലീഗ്. സാമൂഹ്യ നീതി എന്നത് ഓരോ വ്യക്തിക്കും അവരുടെ അര്‍ഹതപ്രകാരം അവകാശങ്ങളും അവസരങ്ങളും ഉറപ്പാക്കുന്നതാവണം. സ്വതന്ത്ര ഭാരതം ഏഴര പതിറ്റാണ്ടു പിന്നിട്ടിട്ടും ന്യൂനപക്ഷ ജനത അവകാശ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിലാണ്. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം തുടങ്ങിയ അടിസ്ഥാന തത്വങ്ങളില്‍ വരെ നീതിക്ക് വേണ്ടി രാജ്യത്തെ ന്യുനപക്ഷ ജനവിഭാഗം നിരന്തരമായി നീതിന്യായ കോടതികള്‍ കേറിയിറങ്ങേണ്ടിവരുന്നു. മതപരവും വിശ്വാസപരവുമായ അവകാശങ്ങളിന്‍മേൽ മാത്രമല്ല മുസ്‌ലിംകളുടെ പവിത്രമായ വഖഫ് സ്വത്തിൽപോലും ഭരണകൂടത്തിന്റെ അനാവശ്യ കടന്നുകയറ്റം തുടര്‍ച്ചയാകുന്ന രാജ്യത്തെ ഫാഷിസ്റ്റ് സര്‍ക്കാറിനെതിരെയും അവരുടെ കുഴലൂത്ത് കാരായിമാറിയ കപട രാഷ്ട്രീയത്തിനെതിരെയും യുവജനതയോട് സമരസജ്ജരാകുവാന്‍ യൂത്ത് ലീഗ് കാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു.

മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഒരുക്കങ്ങള്‍ക്ക് കൗണ്‍സില്‍ അന്തിമ രൂപം നല്‍കി. ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടക്കുന്ന അംഗത്വ വിതരണ കാമ്പയിന്‍ മെയ് 30ന് അവസാനിക്കും. ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇത്തവണ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സജ്ജമാക്കിയിരിക്കുന്നത്. മെമ്പര്‍ഷിപ്പ് ഫോറത്തില്‍ അപേക്ഷ സ്വീകരിച്ച് പ്രത്യേക ആപ്പില്‍ എന്‍ട്രി ചെയ്യുകയും ആയതിന് സംസ്ഥാന കമ്മിറ്റി അംഗീകാരം നല്‍കുയും ചെയ്യും. പഞ്ചായത്ത് മുതല്‍ സംസ്ഥാന തലം വരെയുള്ള ഭാരവാഹികള്‍, കമ്മിറ്റി അംഗങ്ങള്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക ആപ്പില്‍ ലഭ്യമാകും.

സംസ്ഥാന കൗണ്‍സില്‍ തീരുമാനപ്രകാരം ജില്ലാ പ്രവര്‍ത്തക സമിതി യോഗങ്ങള്‍ ഇന്നും (വെള്ളി) നാളെയും (ശനി) മറ്റന്നാളുമായി (ഞായര്‍) ചേരും, തുടര്‍ന്ന് 21,22 തിയ്യതികളില്‍ മണ്ഡലം യോഗങ്ങളും 23,24 തിയ്യതികളില്‍ പഞ്ചായത്ത് യോഗങ്ങളും റിട്ടേണിംഗ് ഓഫീസര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ചേരും. യോഗത്തില്‍ വെച്ച് മെമ്പര്‍ഷിപ്പ് കൂപ്പണും പ്രമേയം അലേഖനം ചെയ്ത പോസ്റ്ററും കീഴ്ഘടകങ്ങള്‍ക്ക് കൈമാറും. 25 ന് കാമ്പയിന്‍ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റര്‍ ഡേ ആചരിക്കും. 28,29 തിയ്യതികളില്‍ ശാഖതലത്തില്‍ യോഗങ്ങള്‍ ചേര്‍ന്ന് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയപ്പിക്കുന്നതിനായി സ്‌ക്വോഡുകള്‍ക്ക് രൂപം നല്‍കും.

സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന കൗണ്‍സില്‍ മീറ്റ് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, രാജ്യസഭ എം.പി അഡ്വ. ഹാരിസ് ബീരാന്‍ കൗണ്‍സിലിനെ അഭിവാദ്യം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങള്‍ വിശദീകരിച്ചു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായീല്‍, വൈസ് പ്രസിഡന്റ്മാരായ മുജീബ് കാടേരി, അഷ്‌റഫ് എടനീര്‍, കെ..എ മാഹിന്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്ലിയ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടിപി അഷ്‌റഫലി, എം. എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി. കെ നവാസ്, യുത്ത് ലീഗ് ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, സി.കെ ഷാക്കിര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി. വി അഹമ്മദ് സാജു, പി.ജി മുഹമ്മദ് പ്രസംഗിച്ചു.

Continue Reading

Trending