Connect with us

kerala

മോഷ്ടാവെന്ന് ആരോപിച്ച് മര്‍ദ്ദനം; കോഴിക്കോട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

അതേസമയം, പറമ്പത്തുകാവില്‍ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ പിറ്റേദിവസം കരീറ്റിപ്പറമ്പ് കാപ്പ് മലയില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രദേശവാസികളായ രണ്ടു യുവാക്കളുടെ നേതൃത്വത്തില്‍ ഒരുസംഘം തന്നെ ക്രൂരമായി ആക്രമിക്കുകയും മോഷ്ടാവെന്ന് വിളിച്ചു മാനംകെടുത്തുകയും ചെയ്‌തെന്ന് കാണിച്ച് ഷഫീഖ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Published

on

കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയില്‍ മോഷ്ടാവെന്നാരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. മുഹമ്മദ് ഷഫീഖ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

കൊടുവള്ളി പഴയ വില്ലജ് ഓഫിസ് കെട്ടിടത്തില്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു ഇയാള്‍.
കഴിഞ്ഞ സെപ്റ്റംബര്‍ 20ന് രാത്രി 7.45ഓടെ കൊടുവള്ളി പറമ്പത്തുകാവില്‍ വെച്ച് ബൈക്കില്‍ സുഹൃത്തിനെ വീട്ടില്‍ ഇറക്കി വരുന്നവഴി ഒരുസംഘം ആളുകള്‍ ഷഫീഖിനെ തടഞ്ഞുവെക്കുകയും സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ചെന്നാരോപിച്ച് മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് മൊബൈല്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു. തലക്കും കൈക്കും പരിക്കേറ്റ ഷഫീഖിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം, പറമ്പത്തുകാവില്‍ സ്ത്രീയുടെ ബാഗ് തട്ടിപ്പറിച്ച സംഭവത്തില്‍ യഥാര്‍ഥ പ്രതിയെ പിറ്റേദിവസം കരീറ്റിപ്പറമ്പ് കാപ്പ് മലയില്‍നിന്ന് പൊലീസ് പിടികൂടിയിരുന്നു. പ്രദേശവാസികളായ രണ്ടു യുവാക്കളുടെ നേതൃത്വത്തില്‍ ഒരുസംഘം തന്നെ ക്രൂരമായി ആക്രമിക്കുകയും മോഷ്ടാവെന്ന് വിളിച്ചു മാനംകെടുത്തുകയും ചെയ്‌തെന്ന് കാണിച്ച് ഷഫീഖ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്ന് ആത്മഹത്യ ശ്രമത്തിന് തൊട്ടുമുമ്പ് റെക്കോഡ് ചെയ്ത വിഡിയോയില്‍ ഷഫീഖ് പറയുന്നുണ്ട്. ആഴത്തിലുള്ള മുറിവില്ലാത്തതിനാല്‍ പ്രാഥമിക ചികിത്സക്കുശേഷം ഷഫീഖ് ആശുപത്രി വിട്ടു.

 

kerala

ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി

കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.

Published

on

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.

ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കി; മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി

മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി

Published

on

ആലപ്പുഴ: മാരാരിക്കുളത്ത് സിപിഎമ്മില്‍ പൊട്ടിത്തെറി. മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ രാജിക്കത്ത് നല്‍കി. മാരാരിക്കുളം ചെത്തി ലോക്കല്‍ കമ്മിറ്റിയിലാണ് തര്‍ക്കം. വാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുത്ത ആളെ സ്ഥാനാര്‍ത്ഥി ആക്കിയില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നോമിനിയെ സ്ഥാനാര്‍ത്ഥിയാക്കിയെന്നുമാണ് ആരോപണം.

Continue Reading

kerala

മൂവാറ്റുപുഴയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം

Published

on

മൂവാറ്റുപുഴ: മൂവാറ്റുപുഴകൂത്താട്ടുകുളം എം.സി. റോഡില്‍ മിങ്കുന്നത്ത് ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ രണ്ട് യുവാക്കളുടെ ജീവന്‍ നഷ്ടമായി. ആറൂര്‍ മൂഞ്ഞേലിലെ ആല്‍ബിന്‍ (16), കൈപ്പം തടത്തില്‍ ശ്യാംജിത്ത് (21) എന്നിവരാണ് മരിച്ചത്.

മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച ബൈക്ക് മിങ്കുന്നം പള്ളിക്കു സമീപം നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞുവീണതാണ് അപകട കാരണം. സ്ഥലത്തേക്ക് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Continue Reading

Trending