Connect with us

Video Stories

ബി.ജെ.പി പ്രചരണങ്ങള്‍ പിന്തുണക്കുന്ന സി.പി.എം നിലപാട് ഗതികേട്; കെ.പി.എ മജീദ് സംസാരിക്കുന്നു

Published

on

എ.കെ.എം ഹുസൈന്‍
ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണങ്ങളെ ശരിവെക്കുന്ന സി.പി.എം നിലപാട് നിര്‍ഭാഗ്യകരമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാഹുല്‍ ഗാന്ധിയെ ആക്ഷേപിക്കാന്‍ ബി.ജെ.പിക്കൊപ്പം സി.പി.എമ്മും മത്സരിക്കുകയാണ്. ബി.ജെ.പി പപ്പുവെന്ന് അദ്ദേഹത്തെ ആക്ഷേപിക്കുമ്പോള്‍ സി.പി.എം മുഖപത്രമായ ദേശാഭിമാനിയും അതുതന്നെ പറയുന്നു. മുസ്‌ലിം ലീഗ് കാലങ്ങളായി യു.ഡി.എഫ് മുന്നണിയുടെ ഭാഗമാണെന്നും കെ.പി.എ മജീദ് കൂട്ടിച്ചേര്‍ത്തു. കൊല്ലം പ്രസ് ക്ലബ്ബില്‍ ജനവിധി -2019 മുഖാമുഖം പരിപാടിയില്‍ പങ്കടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് – ബി.ജെ.പി നീക്കുപോക്കുണ്ടോ?
. കൊല്ലത്ത് ഉള്‍പ്പെടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. കൊല്ലത്തും വടകരയിലും കാസര്‍കോട്ടും ഒക്കെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയിലേക്ക് പോകുന്നവര്‍ എന്ന് ചിത്രീകരിക്കുന്നു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാപകമായ സംഘപരിവാര്‍ പ്രചരണം നടത്തുന്നു. ഇടതുപക്ഷത്തിനും സി.പി.എമ്മിനും ഒപ്പം നിന്നവര്‍ ബി.ജെ.പിയിലേക്ക് പോയതിനെക്കുറിച്ച് അവര്‍ മിണ്ടുന്നില്ല. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സി.പി.എം പിന്തുണയോടെ വിജയിച്ച എം.എല്‍.എ ആയിരുന്നു. അദ്ദേഹം സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിലേക്ക് പോയി കേന്ദ്രമന്ത്രിയായപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണന്താനത്തെ തിരുവനന്തപുരത്തേക്ക് വിളിച്ച് സല്‍ക്കരിച്ചു. കണ്ണന്താനത്തിന്റെ മന്ത്രിപദം കേരളത്തിന് കിട്ടിയ ഓണസമ്മാനമെന്നാണ് അന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കൊല്ലത്തും കാസര്‍കോട്ടും വടകരയിലും സി.പി.എം സംഘി പ്രചരണം നടത്തുന്നത് സാധാരണക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ്. പക്ഷേ അതു വിലപ്പോവില്ല. സി.പി.എമ്മിന്റെ നുണ പ്രചരണങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെന്ന സി.പി.എം ആരോപണം?
. മുസ്‌ലിം ലീഗ് വര്‍ഗീയപാര്‍ട്ടിയാണെന്ന് സി.പി.എം നേതാക്കള്‍ ആക്ഷേപിക്കുന്നതില്‍ കഴമ്പില്ല. എസ്.രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായമാണ് കോടിയേരിക്കും എളമരം കരീമിനും എന്ന് കരുതുന്നില്ല. മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണ് എന്ന് പറയുന്ന സി.പി.എം നേതാക്കള്‍ തമിഴ്‌നാട്ടില്‍ ലീഗിന്റെ വോട്ട് വേണോ? വേണ്ടയോ എന്ന് വ്യക്തമാക്കണം.
ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനൊപ്പം മുസ്‌ലിം ലീഗിന്റെ ദേശീയ അധ്യക്ഷന്റെയും ചിത്രം വെച്ചാണ് തമിഴ്‌നാട്ടിലെ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നത്. ലീഗ് വര്‍ഗീയ പാര്‍ട്ടി ആണെങ്കില്‍ അതിര്‍ത്തി കടക്കുമ്പോള്‍ അത് മാറുമോ എന്ന് സി.പി.എം വ്യക്തമാക്കണം. ചരിത്രം മറന്നു സി.പി.എം നേതാക്കള്‍ സംസാരിക്കരുത്. ലീഗിനൊപ്പം ഭരണം പങ്കിട്ട ചരിത്രവും സി.പി.എം നേതാക്കള്‍ വിസ്മരിക്കരുത്.

ദേശീയ തലത്തില്‍ മുസ്‌ലിം ലീഗ് നിലപാട് ?
. മുസ്‌ലിം ലീഗിന് ദേശീയ തലത്തില്‍ ഒറ്റ നിലപാട് മാത്രമെ ഉള്ളു. തമിഴ്‌നാട്ടില്‍ ദശകങ്ങളായി മുസ്‌ലിം ലീഗ് ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണിയിലാണ്. മുന്നണി ബന്ധങ്ങളില്ലാത്ത മറ്റു സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ മുസ്‌ലിം ലീഗ് പിന്തുണക്കും.

ലീഗിനെതിരെ ബി.പി.യുടെ ആക്ഷേപത്തെക്കുറിച്ച്?
. മുസ്‌ലിം ലീഗിനെയും പതാകയെയും കുറിച്ച് ബി.ജെ.പിക്ക് നന്നായി അറിയാം. പക്ഷെ ബി.ജെ.പി കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് കാലത്ത് വര്‍ഗീയ പ്രചരണത്തിന് പറയുന്നതാണ് ഇപ്പോഴും പറയുന്നത്. ഉത്തേരേന്ത്യയില്‍ എല്ലാ കാലത്തും ബി.ജെ.പി ഇത്തരം പ്രചരണങ്ങള്‍ നടത്താറുണ്ട്. തെരഞ്ഞെടുപ്പുകളില്‍ സാധാരണ ഉയര്‍ത്താറുള്ളതുപോലെ വര്‍ഗീയ പ്രരണം ഉയര്‍ത്തിപ്പിടിച്ചാണ് ഇത്തവണയും ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി.ജെ.പിയുടെ വര്‍ഗീയ പ്രചരണം കേരളം തിരസ്‌കരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നതിനെതിരെ ബി.ജെ.പി വര്‍ഗീയമായ പ്രചരണം നടത്തുന്നു. മുസ്‌ലിംലീഗിന്റെ പതാകയെയും പിന്തുണയെയും വര്‍ഗീയമായി ചിത്രീകരിക്കുന്നു.

മുസ്‌ലിം ലീഗിനെതിരെയുള്ള ആക്ഷേപത്തിന് കോണ്‍ഗ്രസ് മറുപടി കൊടുക്കാത്തത് എന്താണ്?
. മുസ്‌ലിം ലീഗിനെതിരെയും ഹരിത പതാകക്കെതിരെയും ബി.ജെ.പി നടത്തിയ ആക്ഷേപങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കോഴിക്കോട്ടും ഡല്‍ഹിയില്‍ എ.ഐ.സി.സി വക്താവും പത്രസമ്മേളനം നടത്തി ബി.ജെ.പിക്ക് മറുപടി കൊടുത്തിട്ടുണ്ട്.

ബി.ജെ.പിയുടെ ആക്ഷേപത്തിനെതിരെ ലീഗ് പ്രതികരിക്കാത്തതെന്ത്?
. ബി.ജെ.പിയുടെ വര്‍ഗീയ ആക്ഷേപങ്ങള്‍ക്കെതിരെ മുസ്‌ലിം ലീഗ് ശക്തമായി പ്രതികരിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ രാഷ്ട്രീയമായ എതിര്‍പ്പിനെ മുസ്‌ലിം ലീഗ് രാഷ്ട്രീയമായി തന്നെ നേരിടും. നിയമപരമായി നേരിടേണ്ട കാര്യങ്ങളെ നിയമപരമായും നേരിടും. കേന്ദ്ര- സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

യു.ഡി.എഫിലെ ഐക്യം ?
. കേരളത്തില്‍ യു.ഡി.എഫില്‍ ഒരു അഭിപ്രായ ഭിന്നതയുമില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് മുന്നോട്ട് പോകുന്നത്.

രാഹുല്‍ തരംഗം ഉണ്ടോ?
. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ എത്തിയതോടെ സംസ്ഥാനത്തെ ഇരുപത് സീറ്റിലും യു.ഡി.എഫ് തരംഗമുണ്ട്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി കേരളത്തില്‍ മത്സരിക്കുന്നത് എല്ലാ മേഖലകളിലും ജനങ്ങള്‍ക്കിടയില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാല്‍ അത് കേരളത്തിന് ഏറെ ഗുണകരവും അനുകൂലവും ആകും.

പൗരത്വ ബില്ലിനെക്കുറിച്ച്?
. പൗരത്വബില്ലിനെ പാര്‍ലമെന്റിലും പുറത്തും മുസ്‌ലിം ലീഗും യു.ഡി.എഫും യു.പി.എയും ശക്തമായി എതിര്‍ത്തിട്ടുണ്ട്. പൗരത്വത്തെ മതവുമായി ബന്ധിപ്പിക്കുന്നതിനെതിരെ മുസ്‌ലിം ലീഗ് ശക്തമായ ഇടപെടലാണ് നടത്തുന്നത്. പാര്‍ലമെന്റില്‍ യു.പി.എയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധം തുടരും. അധികാരത്തില്‍ എത്തിയാല്‍ പൗരത്വ ബില്‍ എടുത്തുകളയുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എസ്.ഡി.പി.ഐയുമായി ധാരണയുണ്ടോ ?
. എസ്.ഡി.പി.ഐയുമായി മുസ്‌ലിം ലീഗ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. പ്രത്യക്ഷമായോ പരോക്ഷമായോ എസ്.ഡി.പി.ഐയുമായി ലീഗിന് ഒരു ബന്ധവുമില്ല. മാത്രവുമല്ല എസ്.ഡി.പി.ഐയും മുസ്‌ലിം ലീഗും മലപ്പുറത്തും പൊന്നാനിയിലും നേര്‍ക്കുനേര്‍ മത്സരിക്കുകയാണ്. ലീഗിന്റെ രണ്ടു സീറ്റിലും എസ്.ഡി.പി.ഐയുടെ സംസ്ഥാന നേതാക്കളാണ് മത്സര രംഗത്തുള്ളത്. വര്‍ഗീയതയെയും തീവ്രവാദത്തെയും എക്കാലവും ശക്തമായി തള്ളിപ്പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത പാരമ്പര്യമാണ് ലീഗിനുള്ളത്.

കോലീബി സഖ്യ ആരോപണത്തെക്കുറിച്ച്?
. സി.പി.എമ്മിന്റെ കോലീബി സഖ്യ ആക്ഷേപത്തില്‍ ഒരു വസ്തുതയുമില്ല. 80 മുതല്‍ സി.പി.എമ്മിന്റെ സ്ഥിരം പല്ലവിയാണ് അത്. പരോക്ഷമായോ പ്രത്യക്ഷമായോ മുസ്‌ലിം ലീഗിനും യു.ഡി.എഫിനും ബി.ജെ.പിയുമായി ഒരു നീക്കുപോക്കുമില്ല. എന്നാല്‍ വടകരയിലും തിരുവന്തപുരത്തും സി.പി.എം -ബി.ജെ.പി അവിശുദ്ധ ബന്ധം ഉള്ളതായി സംശയിക്കുന്നുണ്ട്.
മുസ്‌ലിം ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് എം. അന്‍സാറുദീന്‍, ജനറല്‍ സെക്രട്ടറി നൗഷാദ് യൂനുസ് സംബന്ധിച്ചു. കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജയചന്ദ്രന്‍ ഇലങ്കത്ത് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ്ബ് ട്രഷറര്‍ പി.എസ് പ്രദീപ്ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending