kerala
മുഖ്യമന്ത്രി കേരളത്തെ കൊള്ള സംഘത്തിന് വിട്ടുകൊടുത്തു: കെ.പി.എ മജീദ്
മുഖ്യമന്ത്രി കേരളത്തെ കൊള്ളസംഘത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു

കോഴിക്കോട്: മുഖ്യമന്ത്രി കേരളത്തെ കൊള്ളസംഘത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. ഒരുവശത്ത് സ്വര്‍ണ്ണ കള്ളക്കടത്തും മറുവശത്ത് ലഹരി മരുന്ന് കച്ചവടത്തിനുമാണ് സര്‍ക്കാരും സി.പി.എമ്മും ഒത്താശ ചെയ്തുകൊടുത്തത്. ബിനീഷ് കോടിയേരി കേവലം ഒരു വ്യക്തിയല്ല. പാര്‍ട്ടിയിലും ഭരണത്തിലും സ്വാധീനമുള്ള വ്യക്തിയാണ്.
സി.പി.എം നേതൃത്വത്തിന്റെയും മുഖ്യമന്ത്രിയുടെയും അറിവോടെയല്ലാതെ മയക്കുമരുന്ന് കച്ചവടം നടത്താനുള്ള ധൈര്യം ബിനീഷിന് ലഭിക്കില്ല. സ്വര്‍ണ്ണ കള്ളക്കടത്ത് സംഘവും മയക്കുമരുന്ന് സംഘവും തമ്മില്‍ ബന്ധമുണ്ട്. മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാട് എന്നിങ്ങനെ എല്ലാ അധോലോക പ്രവര്‍ത്തനങ്ങളിലും ബന്ധപ്പെട്ടിരിക്കുകയാണ് സര്‍ക്കാര്‍. സ്വര്‍ണ്ണക്കടത്തിനും മയക്കുമരുന്ന് കേസിനും പിന്തുണ പ്രഖ്യാപിച്ച രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും എ.കെ.ജി സെന്ററും പെരുമാറുന്നത്.- അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ നേതൃത്വത്തില്‍ അധോലോക പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇന്ത്യയിലെ ചെറുപ്പക്കാരെ മുഴുവന്‍ തകര്‍ക്കുന്ന ലഹരിമരുന്ന് കച്ചവടത്തിനാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തെ ഒന്നടങ്കം അപമാനിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇത്രത്തോളം നാണംകെട്ട ഒരു ഗവണ്മെന്റ് കേരളത്തില്‍ ഉണ്ടായിട്ടില്ല. അപമാനം കൊണ്ട് തലകുനിക്കേണ്ട അവസ്ഥയിലായിട്ടും പിണറായിക്കോ കോടിയേരിക്കോ ഒരു കുലുക്കവുമില്ല. അധികാര ദുര്‍വിനിയോഗം നടത്തി കേരളത്തെ കൊള്ളസംഘങ്ങള്‍ക്ക് വിട്ടുകൊടുത്തത് ചെറിയ കുറ്റമല്ല. ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട ഈ സര്‍ക്കാര്‍ ഉടന്‍ രാജിവെച്ച് ഒഴിയണം. -കെ.പി.എ മജീദ് പറഞ്ഞു.
kerala
പൊലീസ് ട്രെയിനി തൂങ്ങിമരിച്ച സംഭവം; ദുരൂഹതയെന്ന് കുടുംബം
പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു.

തിരുവനന്തപുരത്ത് എസ്എപി ക്യാംപില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ പേരൂര്‍ക്കടയിലെ എസ്എപി ക്യാംപില്‍ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന് പേരൂര്‍ക്കട പൊലീസിലും എസ്എപി കമാന്‍ഡന്റിനും പരാതി നല്കി.
ബി കമ്പനി പ്ലറ്റൂണ്‍ ലീഡര്‍ ആയിരുന്ന ആനന്ദ് കഴിഞ്ഞ ദിവസം കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കുകയും കൗണ്‍സിലിങ് നടത്തുകയും ചെയ്തിരുന്നു. ഇതിനു ശേഷം ക്യാംപില്‍ മടങ്ങി എത്തിയ ആനന്ദിനെ നിരീക്ഷിക്കാന്‍ ഒപ്പമുണ്ടായിരുന്ന ആളെ ഏല്‍പ്പിച്ചിരുന്നു. ഇന്നു പുലര്‍ച്ചെ ഇയാള്‍ ശുചിമുറിയിലേക്കു പോകുകയും ഒപ്പമുണ്ടായിരുന്നവര്‍ പരിശീലനത്തിനു പോകുകയും ചെയ്ത ശേഷം ആനന്ദ് ബാരക്കില്‍ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
രണ്ടു ദിവസത്തിനു ശേഷം വീണ്ടും പരിശീലനത്തിനു പോകാമെന്നു മേലുദ്യോഗസ്ഥര്‍ പറയുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ആനന്ദിനെ ഇന്നു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്
kerala
ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു; കൊച്ചിയില്‍ പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ത്തല്ല്
ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം.

ബിരിയാണിയില്‍ ചിക്കന്‍ കുറഞ്ഞു പോയതിനെ ചൊല്ലി പൊലീസ് സ്റ്റേഷനിലെ യാത്രയയപ്പ് പാര്‍ട്ടിയില്‍ തമ്മില്‍ത്തല്ല്. ഹോം ഗാര്‍ഡുകള്‍ തമ്മില്‍ ആണ് സംഘര്‍ഷമുണ്ടാത്. ഹോം ഗാര്‍ഡുകളില്‍ ഒരാള്‍ക്ക് നല്കിയ യാത്രയയപ്പ് ആഘോഷമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പള്ളുരുത്തി ട്രാഫിക് സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. ഉച്ചക്ക് ഓര്‍ഡര്‍ ചെയ്ത ബിരിയാണിയിലെ ചിക്കന്‍ ഒരാള്‍ അധികമായി എടുത്തതാണ് തര്‍ക്കത്തിന് കാരണം. മദ്യപിച്ചിരുന്ന ഹോം ഗാര്‍ഡുകള്‍ തമ്മില്‍ സ്റ്റേഷന് പുറത്ത് തമ്മില്‍ തല്ലുകയായിരുന്നു. ജോര്‍ജ്, രാധാകൃഷ്ണന് എന്നീ ഹോം ഗാര്‍ഡുകള്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്. പരിക്കേറ്റ രാധാകൃഷ്ണനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
kerala
ഇളകിയ ടയറുമായി അപകട യാത്ര; കൊല്ലത്ത് സ്കൂള്‍ ബസ് പിടിച്ചെടുത്ത് എംവിഡി
ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്.

കൊല്ലം കലയപുരത്ത് ഇളകിയ ടയറുമായി യാത്ര ചെയ്ത സ്കൂള്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഏനാത്ത് പ്രവര്‍ത്തിക്കുന്ന മൗണ്ട് കാര്‍മല്‍ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസാണ് ഊരിത്തെറിക്കാറായ ടയറുമായി അപകട യാത്ര നടത്തിയത്. ഇത് സേഫ്റ്റി വളണ്ടിയര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
13 കുട്ടികള്‍ ഉണ്ടായിരുന്ന ബസിന്റെ മുന്‍ വശത്തെ ആക്സില്‍ ഒടിഞ്ഞു 500 മീറ്ററോളം ഉരഞ്ഞ് നീങ്ങി. ബസിന് വേണ്ട രീതിയിലുള്ള അറ്റകുറ്റപ്പണി ഇല്ലാത്തതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തിന്റെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
-
kerala3 days ago
എറണാകുളം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന് സ്ഥലം വിട്ട് കൊടുത്തവര്‍ക്ക് ജപ്തി നോട്ടീസ് അയച്ച് റവന്യൂവകുപ്പ്
-
kerala3 days ago
ഡോക്ടര്‍ ഹാരിസിന്റെ വെളിപ്പെടുത്തല്‍; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉപകരണം വാങ്ങാന്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ്
-
News3 days ago
യമനില്‍ മാധ്യമസ്ഥാപനത്തിന് നേരെ ഇസ്രായേല്‍ ആക്രമണം; 33 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
-
kerala2 days ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം; ഉപഭോക്തൃ കോടതിയെ സമീപിച്ച് യുവാവ്
-
kerala9 hours ago
ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ ഷാഫി പറമ്പിലിന് സംരക്ഷണമൊരുക്കിയ ലീഗ് നേതാവിനെതിരെ വിദ്വേഷ പ്രചാരണം
-
india3 days ago
മൈസൂരു ദസറ ബാനു മുഷ്താഖ് ഉദ്ഘാടനം ചെയ്യും; ബിജെപി എംപിയുടെ തള്ളി കര്‍ണാടക ഹൈകോടതി
-
News3 days ago
6.30 മീറ്റര്‍; വീണ്ടും റെക്കോര്‍ഡ് നേട്ടവുമായി അര്‍മാന്‍ഡ് ഡുപ്ലന്റിസ്
-
india3 days ago
മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പോരാട്ടത്തിൽ എന്നും കൂടെയുണ്ടാകും : കപിൽ സിബൽ