Connect with us

Video Stories

ഭരണകൂടങ്ങള്‍ക്കെതിരായ മലപ്പുറത്തിന്റെ താക്കീത്

Published

on

കെ.പി.എ മജീദ്

ഇനിയെങ്കിലും മലപ്പുറത്തുകാരെ കല്ലെറിയുന്നത് അവസാനിപ്പിച്ച് അവരുടെ ഹൃദയ വികാരം ഉള്‍ക്കൊള്ളാന്‍ ഭരണകൂടങ്ങള്‍ക്കാവണം. യു.ഡി.എഫിന്റെ ആധികാരിക വിജയത്തെ വിലകുറച്ചു കാണിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ത്ഥ്യങ്ങളോട് മുഖം തിരിച്ചിട്ട് എന്തു ഫലം. പി.കെ കുഞ്ഞാലിക്കുട്ടി കേരള ചരിത്രത്തിലെ വലിയ രണ്ടാമത്തെ ഭൂരിപക്ഷമായ 171023 വോട്ടിന് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അതിന്റെ പ്രതിധ്വനി ഇന്ദ്രപ്രസ്ഥത്തില്‍ പ്രകമ്പനം കൊള്ളിക്കുന്നതാണ്. ബി.ജെ.പിയും സി.പി.എമ്മും നടത്തിയ വില കുറഞ്ഞ പ്രചാരണങ്ങളെ മലപ്പുറം ജനത ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ജനവിധിയെ വായിച്ചെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ബാധ്യതയുണ്ട്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയതിനേക്കാള്‍ 77000 വോട്ടുകളാണ് യു.ഡി.എഫിന് അധികം ലഭിച്ചത്. 515330 വോട്ടുകള്‍ നേടിയെന്നത് ഒരു സര്‍വകാല റെക്കോര്‍ഡാണ്. ഏഴില്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളിലും മിന്നുന്ന ജയമാണ് യു.ഡി.എഫിനുണ്ടായത്. പെരിന്തല്‍മണ്ണയും മങ്കടയും ഭൂരിപക്ഷം നേടുമെന്ന എല്‍.ഡി.എഫ് നേതാക്കളുടെ വെല്ലുവിളി വെറുതെയായി. മങ്കടയിലെ എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫാണ് ലീഡ് ചെയ്തത്.
മങ്കടയില്‍ 2014ല്‍ 59738 വോട്ട് ലഭിച്ച യു.ഡി.എഫിന് ഇത്തവണ 72850 വോട്ടുകളാണ് ലഭിച്ചത്. മഞ്ചേരിയിലും (2014: 64677, 2017: 73870), കൊണ്ടോട്ടിയിലും (2014: 65846, 2017: 76026), വള്ളിക്കുന്നിലും (2014: 55422, 2017: 65970), വേങ്ങരയിലും (2014: 60323, 2017: 73804) മലപ്പുറത്തും (2014: 72304, 2017: 84580) മാത്രമല്ല, പെരിന്തല്‍മണ്ണയില്‍ പോലും (2014: 59210,2017: 68225) ഈ മുന്നേറ്റം പ്രകടമാണ്. 2014ല്‍ 437723 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഇത്തവണ അത് 515325 ആയി 77602 വോട്ടുകളുടെ വര്‍ധനയുണ്ടായെന്നത് നിസ്സാരമല്ല. എന്നാല്‍, 2014ലെ 194734 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 171038 ആയെന്ന് പ്രചരിപ്പിക്കുന്നവരുടെ മനസ്സിലിരിപ്പ് വേറെയാണ്.
പത്തുമാസം മുമ്പ് അസംബ്ലി തെരഞ്ഞെടുപ്പില്‍ മണ്ഡലങ്ങളിലുണ്ടായിരുന്ന യു.ഡി.എഫ് ഭൂരിപക്ഷവും ഇത്തവണത്തെ വര്‍ധനവും പരിശോധിക്കുമ്പോഴും കോടിയേരി പറഞ്ഞത് വിഴുങ്ങാതിരുന്നാല്‍ മതി. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ 10654ല്‍ നിന്ന് 25904 ആയും മഞ്ചേരിയില്‍ 19616 നിന്ന് 22843ആയും വേങ്ങരയില്‍ 38057 ല്‍ നിന്ന് 40529 ആയും വള്ളിക്കുന്നില്‍ 12610 ല്‍ നിന്ന് 20677 ആയും വര്‍ധിച്ചത് ആകസ്മികമല്ലെന്ന് ഇടതര്‍ പലപ്പോഴും അട്ടിമറി നടത്തിയിട്ടുള്ള പെരിന്തല്‍മണ്ണയും മങ്കടയും അടിവരയിടുന്നുണ്ട്. മങ്കടയില്‍ 1508 വോട്ടിന്റെ യു.ഡി.എഫ് ലീഡാണ് 19262ആയി ഉയര്‍ന്നത്. പെരിന്തല്‍മണ്ണയിലാവട്ടെ 579ല്‍ 8527 ആയതും ആകസ്മികമല്ല. മലപ്പുറത്തെ ഭൂരിപക്ഷം 35672ല്‍ നിന്ന് 33281 ആയത് പര്‍വ്വതീകരിക്കുന്നവര്‍ 2016ല്‍ ലഭിച്ച 81072ല്‍ നിന്ന് 84580 ആക്കി ഉയര്‍ത്തിയതും പറയേണ്ടിവരും.
ലക്ഷം വോട്ടുകള്‍ 2014നെ അപേക്ഷിച്ച് എല്‍.ഡി.എഫിന് ഇത്തവണ അധികം ലഭിച്ചെന്ന് പുകമറ തീര്‍ക്കുന്നവര്‍ 2009ല്‍ 312343 വോട്ടുകള്‍ നേടിയവരാണ് അവരെന്ന വസ്തുത വിസ്മരിക്കുകയാണ്. 2009ല്‍ 427940 വോട്ടുകള്‍ നേടിയ യു.ഡി.എഫ് 2014ല്‍ 4,37,723 ആയും 2016 ല്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ 492575 ആയും ഇത്തവണ 5,15,325ആയും ഗ്രാഫുയര്‍ത്തിയപ്പോള്‍ കഴിഞ്ഞ തവണ പടുകുഴിയില്‍ വീണതിനെ ഇത്തവണ വിദ്യയാക്കുകയാണ്. 2009ല്‍ 312343 നേടിയവര്‍ കഴിഞ്ഞ തവണ 2,42,984 ലേക്ക് വീണത് പരമ്പരാഗതമായി അവര്‍ക്ക് ലഭിച്ചിരുന്ന വോട്ടുകളിലെ ചോര്‍ച്ചയോ വിട്ടുനില്‍ക്കലോ ആയിരുന്നു. ആ വിഭാഗത്തെ ബൂത്തിലെത്തിക്കാനായി എന്നതാണ് എല്‍.ഡി.എഫിന് ചെറിയ വോട്ടിങ് വര്‍ധന വരുത്തിയത്.
പക്ഷെ, പത്തുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ എല്‍.ഡി.എഫിന് വന്‍ വോട്ടു ചോര്‍ച്ചയാണുണ്ടായതെന്ന വസ്തുത ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് വീമ്പിളക്കിയവര്‍ കണ്ടേ മതിയാവൂ. 2016 നിയമസഭാ തെരെഞ്ഞെടുപ്പില്‍ 373879 വോട്ട് നേടിയ എല്‍.ഡി.എഫിന് ഇപ്പോള്‍ ലഭിച്ചത് 344287 വോട്ടുകള്‍ മാത്രമാണ്. 29592 വോട്ടുകള്‍ ഒരു വര്‍ഷത്തിനിടെ നഷ്ടപ്പെടുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ ഉപദേശകര്‍ മതിയാവില്ല. അരി തരാത്ത, സൈ്വര്യ ജീവിതം തകര്‍ത്ത പിണറായി സര്‍ക്കാറിനു നേരെയാണ് മലപ്പുറം ജനത ചൂണ്ടുവിരല്‍ പ്രയോഗിച്ചത്.
ആറിരട്ടി വോട്ടുകളോടെ മോദിയുടെ നയങ്ങള്‍ക്കുള്ള പിന്തുണ പ്രകടമാകുമെന്നും താമര വിരിഞ്ഞാലും അല്‍ഭുതപ്പെടാനില്ലെന്നും കൊട്ടിഘോഷിച്ച ബി.ജെ.പിക്ക് കനത്ത പ്രഹരം തന്നെയാണ് ലഭിച്ചത്. ലക്ഷത്തിലേറെ വോട്ടുകള്‍ ഉറപ്പാണെന്ന് തെരഞ്ഞെടുപ്പിന് ശേഷവും പരസ്യമായി മനസ്സ് തുറന്ന സംഘ്പരിവാരത്തെ ഇലയുംകൂട്ടി മലപ്പുറം പുറത്തേക്കിട്ടു എന്നത് പ്രബുദ്ധ കേരളത്തിന്റെ കണ്ണാടിയാണ്. ഒടുവില്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാലിടത്തും സര്‍ക്കാര്‍ ഉണ്ടാക്കിയ ആത്മവിശ്വാസവുമായാണ് മോദിപ്രഭാവത്തിന്റെയും ഹലാല്‍ മാട്ടിറച്ചിയുടെയും ഇരുതല മൂര്‍ച്ചയുള്ള വാളുമായി സംഘ്പരിവാര്‍ മലപ്പുറത്ത് റോന്തു ചുറ്റിയത്. ദേശീയ നേതാക്കള്‍ ക്യാമ്പ് ചെയ്ത് ചില വന്‍കിട മാധ്യമങ്ങളുടെ ഒത്താശയോടെ നടത്തിയ കോലാഹലങ്ങള്‍ ആരും മുഖവിലക്കെടുത്തില്ല എന്നു തന്നെയാണ് ജനവിധിയുടെ മഹാപ്രഖ്യാപനം. വര്‍ഗീയതയും പ്രതിവര്‍ഗീയതയും ഒരുപോലെ ചെറുത്തു തോല്‍പിച്ച മലപ്പുറം കേരളത്തിന്റെ അന്തസ്സ് നിലനിര്‍ത്തുകയായിരുന്നു. രാഷ്ട്രീയമായി യു.ഡി.എഫ് നേടിയ ഈ ചരിത്ര വിജയം ഭരണകൂടങ്ങളുടെ ഉറക്കം കെടുത്താന്‍ പോന്നതു തന്നെയാണ്.
ഒരു പാര്‍ലമെന്റ് മണ്ഡലമാകെ യു.ഡി.എഫിനൊപ്പം ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജനപക്ഷ രാഷ്ട്രീയത്തിന്റെയും ദേശീയ തലത്തിലെ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തിന്റെയും നിലപാടാണ് പ്രഖ്യാപിച്ചത്. ഒരേ സമയം ഫാഷിസത്തിലേക്ക് നീങ്ങുന്ന സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ക്കെതിരായ താക്കീതാണിത്. ജമാഅത്തെ ഇസ്‌ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും പോപ്പുലര്‍ ഫ്രണ്ടിന്റെ എസ്.ഡി.പി.ഐ നിലപാട് വ്യക്തമാക്കാതിരിക്കുകയും ചെയ്തപ്പോള്‍ മുന്‍ തെരഞ്ഞെടുപ്പുകളുടെ തനിയാവര്‍ത്തനമായി മഅ്ദനിയുടെ പി.ഡി.പി ഇത്തവണ പരസ്യമായി തന്നെ എല്‍.ഡി.എഫിനായിരുന്നു പിന്തുണ നല്‍കിയത്. എന്നിട്ടും മുസ്‌ലിം നാമമുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇരുട്ടുമുറിയില്‍ കരിമ്പൂച്ചയെ തെരയുന്നത് പോലെ വര്‍ഗീയ ധ്രുവീകരണമെന്നമെന്ന് പ്രതികരിക്കുമ്പോള്‍ സഹതാപമാണ് തോന്നുന്നത്.
മുസ്‌ലിംലീഗും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ട യു.ഡി.എഫ് മുന്നണി ദേശീയ-സംസ്ഥാന രാഷ്ട്രീയം പറഞ്ഞു നേടിയ ആധികാരിക വിജയവുമായാണ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകുന്നത്. ബീഫും സദ്ദാമും ഉപയോഗിച്ച് മുമ്പ് പിന്‍വാതില്‍ വഴി വിജയം തട്ടിപ്പറിച്ചവരെ തിരിച്ചറിയാന്‍ മലപ്പുറത്തിന്റെ ജനാധിപത്യ മനസ്സ് പക്വമായിരിക്കുന്നു എന്ന വിളംബരവും കൂടിയാണ് ഈ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം. കേരള ചരിത്രത്തില്‍ ഏറ്റവുമധികം വോട്ടുനേടുന്നതും വലിയ രണ്ടാമത്തെ ഭൂരിപക്ഷം നേടിയതും നിസ്സാരമല്ല. ഏറ്റവും വലിയ ഒന്നാമത്തെ ഭൂരിപക്ഷം നേടിയ ഇ അഹമ്മദിന്റെ പിന്‍ഗാമിയായാണ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് പോകുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

kerala

കനത്ത മഴ; കൊടകരയില്‍ ഇരുനില കെട്ടിടം തകര്‍ന്നു വീണു, മൂന്ന് തൊഴിലാളികള്‍ കുടുങ്ങി

THRISSUR
BUILDING COLLAPSED

Published

on

സംസ്ഥാനത്ത് കനത്തമഴയില്‍ കൊടകരയില്‍ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു. മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ കുടുങ്ങി. ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ശക്തമായ മഴയില്‍ കെിട്ടിടം തകര്‍ന്നുവീഴുകയായിരുന്നു. ഈസമയത്ത് കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പശ്ചിമ ബംഗാള്‍ സ്വദേശികളാണ് കെട്ടിടാവിശിഷ്ടങ്ങള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സും പൊലീസും കെട്ടിടാവിശിഷ്ടങ്ങള്‍ നീക്കി തൊഴിലാളികളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം ആരംഭിച്ചിരിക്കുകയാണ്.

കെട്ടിടത്തില്‍ 13 പേരാണ് താമസിച്ചിരുന്നത്.

Continue Reading

kerala

കനത്ത മഴ; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ജാഗ്രതാ നിര്‍ദേശം

അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

Published

on

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ നദികളില്‍ ജലനിരപ്പ് ഉയരുന്നു. അപകടരമായ രീതിയില്‍ ജല നിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ജലകമ്മീഷന്‍ വിവിധ നദികളുമായി ബന്ധപ്പെട്ട് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പത്തനംതിട്ട: പമ്പ (മടമണ്‍ സ്റ്റേഷന്‍), ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നിവിടങ്ങളിലാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ഒരുകാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണം എന്നും ജലകമ്മീഷന്‍ അറിയിച്ചു.

മഴ ശക്തമായ സാഹചര്യത്തില്‍ ഇന്നലെ സംസ്ഥാന ജലസേചന വകുപ്പും വിവിധ നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരുന്നു. എറണാകുളം: മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷന്‍), തൃശൂര്‍: ഭാരതപ്പുഴ (ചെറുതുരുത്തി സ്റ്റേഷന്‍), മലപ്പുറം: ഭാരതപ്പുഴ (തിരുവേഗപ്പുര സ്റ്റേഷന്‍) എന്നിവിടങ്ങളിലായിരുന്നു അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട : അച്ചന്‍കോവില്‍ (കല്ലേലി & കോന്നി ജിഡി സ്റ്റേഷന്‍, പമ്പ (മടമണ്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). കോട്ടയം : മണിമല (പുല്ലാകയര്‍ സ്റ്റേഷന്‍ – സിഡബ്ല്യൂസി). ഇടുക്കി : തൊടുപ്പുഴ (മണക്കാട് സ്റ്റേഷന്‍ – സിഡബ്ല്യൂസി). എറണാകുളം: പെരിയാര്‍ (കാലടി സ്റ്റേഷന്‍ & മാര്‍ത്താണ്ഡവര്‍മ്മ സ്റ്റേഷന്‍), മുവാറ്റുപ്പുഴ (കക്കടശ്ശേരി സ്റ്റേഷന്‍). പാലക്കാട്: ഭാരതപ്പുഴ (വണ്ടാഴി സ്റ്റേഷന്‍). തൃശൂര്‍ : ചാലക്കുടി (വെറ്റിലപ്പാറ സ്റ്റേഷന്‍). വയനാട് : കബനി (ബാവേലി & കക്കവയല്‍, മുത്തന്‍കര സ്റ്റേഷന്‍ – സിഡബ്ല്യൂസി). എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Continue Reading

Trending