Connect with us

kerala

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഗുരുതര ചട്ടലംഘനം; ജലീലിന് രാജിയല്ലാതെ മറ്റു വഴിയില്ല

മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം

Published

on

തിരുവനന്തപുരം: മന്ത്രിയെന്ന നിലയില്‍ പ്രോട്ടോകോള്‍ ലംഘിച്ച് മന്ത്രി കെ.ടി ജലീല്‍ നേരിട്ട് കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയത് കൂടുതല്‍ കുരുക്കാവുന്നു. ചോദ്യം ചെയ്യല്‍ മാത്രമല്ലേ ഉണ്ടായുള്ളൂ എന്നാണ് ജലീലും സര്‍ക്കാര്‍ ചോദിക്കുന്നത്. എന്നാല്‍ ഈ ഇടപാട് മറയാക്കി സ്വര്‍ണക്കടത്ത് നടന്നിരിക്കാമെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സികള്‍. കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ മന്ത്രി നടത്തിയ ഇടപെടലും കോണ്‍സല്‍ ജനറലുമായും സ്വപ്‌ന സുരേഷുമായും നടത്തിയ ആശയവിനിമയവും പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലറിന് തന്നെ വിരുദ്ധമാണ്.

കോണ്‍സുലേറ്റ് ജീവനക്കാരിയെന്ന നിലയിലാണ് സ്വപ്‌നയുമായി സംസാരിച്ചതെന്നാണ് ജലീല്‍ പറയുന്ന ന്യായം. എന്നല്‍ കോണ്‍സുലേറ്റ് വിട്ട് സംസ്ഥാന സര്‍ക്കാറിന് കീഴിലെ സ്‌പൈസസ് പാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന സ്വപ്‌ന. അതിനാല്‍ എന്ത് കാര്യത്തിനായിരുന്ന സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചതെന്ന് മന്ത്രിക്ക് വിശദീകരിക്കേണ്ടി വരും.

നയതന്ത്ര ചാനല്‍ വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചതിന് മന്ത്രി ഔദ്യോഗിക നടപടിക്രമങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നാണ് സൂചന. കള്ളക്കടത്ത് സംഘം ഈ പാക്കേജിന്റെ കൂട്ടത്തില്‍ തിരുവനന്തപുരത്ത് സ്വര്‍ണമെത്തിച്ച ശേഷം മറ്റു ജില്ലകളില്‍ അത് എത്തിച്ചിട്ടുണ്ടോയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് ഇപ്പോള്‍ അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് മന്ത്രിയെ ചോദ്യം ചെയ്തത്.

മന്ത്രിയെന്ന നിലയിലല്ല ജലീലിനെ ചോദ്യം ചെയ്തതെന്നും അതിനാലാണ് സ്വകാര്യ വാഹനത്തില്‍ ചോദ്യം ചെയ്യലിന് എത്തിയതെന്നുമാണ് മന്ത്രിയും സിപിഎമ്മും വാദിക്കുന്നത്. എന്നാല്‍ മന്ത്രി ക്വാറന്റീനിലായതിനാലാണ് മലപ്പുറത്തെ വിലാസത്തില്‍ നോട്ടീസ് നല്‍കിയതെന്നാണ് ഇഡി അധികൃതരുടെ വിശദീകരണം.

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന് ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ് മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന് സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ 2.30ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ് ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ് ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ് മരണം സ്ഥിരീകരിച്ചത്. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട് വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending