Connect with us

Food

കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ട്.

Published

on

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന ചൊല്ല് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? കാഴ്ച വരദാനമാണ്. ഒക്്‌ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്തുള്ള 1.3 ബില്ല്യണ്‍ ജനങ്ങള്‍ക്ക് കാഴ്ച സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ട്.

കാഴ്ചക്കുറവ് ആണ് കണ്ണിന് സംഭവിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം. ശാരീരിക-മാനസിക സംഘര്‍ഷങ്ങള്‍, പോഷകാഹാര കുറവ്, അമിതമായ പഞ്ചസാരയുടെ ഉപയോഗം, ജങ്ക് ഫുഡ്, ദേഹമനങ്ങാതെയുള്ള ഇരിപ്പ് എന്നിവ കണ്ണിന്റെ ആരോഗ്യത്തിനെ മോശമായി ബാധിക്കുന്നു. ഇതോടൊപ്പം ജീവിത ശൈലിയില്‍ ഉണ്ടായ മാറ്റങ്ങളും കാഴ്ച്ചക്കുറവിന് കാരണമാകുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം.

ഒമേഗ-3 ഫാറ്റി ആസിഡ്

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍. മത്സ്യം അതില്‍ ഒന്നാണ്. മീനുകളില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഒമേഗ-3 കണ്ണിലെ ഇന്‍ട്രാ ഒകുലര്‍ പ്രഷര്‍ കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ഇലക്കറികള്‍

ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള ലൂട്ടെന്‍, സിയക്സാന്തിന്‍ എന്നീ പദാര്‍ത്ഥങ്ങള്‍ കാഴ്ച ശക്തി കൂട്ടാന്‍ സഹായിക്കും. ഒപ്പം ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. മുരിങ്ങയിലയിലെ വിറ്റാമിന്‍ എ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ വളരെ നല്ലതാണ്.

സിട്രസ് പഴങ്ങള്‍

ഓറഞ്ച്, മുന്തിരി, നാരങ്ങ എന്നിങ്ങനെയുള്ള സിട്രസ് പഴങ്ങള്‍ കണ്ണിന്റെ ആരോഗ്യം വര്‍ധിപ്പിക്കും. ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സി ആന്റി ഓക്സിഡന്റുകളായി പ്രവര്‍ത്തിച്ച് പ്രായമാകുമ്പോള്‍ കണ്ണുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകള്‍ കുറയ്ക്കും.

ഉണങ്ങിയ പഴങ്ങള്‍

ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടാന്‍ നമ്മെ സഹായിക്കും. ഇവയില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു.

പയറുവര്‍ഗങ്ങള്‍

പയറില്‍ ധാരാളം സിങ്ക് അടങ്ങിയിരിക്കുന്നു. സിങ്ക് കരളില്‍ നിന്നും റെറ്റിനയിലേക്ക് വിറ്റാമിന്‍ എയെ എത്തിക്കുന്നു. ഇത് മെലാനിന്‍ ഉത്പാദനത്തിന് കാരണമാകുന്നു. കണ്ണുകളുടെ നിറത്തിനും കൂടിയ വെളിച്ചത്തില്‍ നിന്നുള്ള സംരക്ഷണത്തിനും കാരണമായ ഇവയുടെ ഉത്പാദനത്തിന് പയറുവര്‍ഗങ്ങള്‍ ആക്കം കൂട്ടും.

ക്യാരറ്റ്

ബീറ്റാ കരോട്ടിന്‍ ധാരാളമായി അടങ്ങിയ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ശരീരത്തില്‍ ആഗിരണം ചെയ്യപ്പെടുമ്പോള്‍ വിറ്റാമിന്‍ എ ആയി മാറുന്നു. കാഴ്ച ശക്തി വര്‍ധിപ്പിക്കാനുള്ള ഘടകമായി ഇത് പ്രവര്‍ത്തിക്കുന്നു. വിറ്റാമിന്‍ എയുടെ കുറവ് മൂലം ഉണ്ടാകുന്ന നിശാന്ധത പോലെയുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ ക്യാരറ്റ് കഴിക്കുന്നത് ഉത്തമമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Food

ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങാനൊരുങ്ങി യുവേഫ

ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.

Published

on

ഗസ്സയിലെ യുദ്ധത്തിന്റെ പേരില്‍ യുവേഫ അതിന്റെ അംഗ ഫെഡറേഷനായ ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യുന്നതിനുള്ള വോട്ടെടുപ്പിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. യുവേഫയുടെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഭൂരിഭാഗവും ഇസ്രാഈലി ടീമുകളെ അന്താരാഷ്ട്ര കളിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുന്നതിന് അനുകൂലമായ ഏത് വോട്ടിനെയും പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.

അത്തരമൊരു നടപടി ഇസ്രാഈല്‍ ദേശീയ, ക്ലബ് ടീമുകളെ അടുത്ത വര്‍ഷത്തെ ലോകകപ്പ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് തടയും. ഇസ്രാഈല്‍ പുരുഷ ടീം രണ്ടാഴ്ചയ്ക്കുള്ളില്‍ നോര്‍വേയ്ക്കും ഇറ്റലിക്കും എതിരായ എവേ മത്സരങ്ങളിലൂടെ ലോകകപ്പ് യോഗ്യതാ കാമ്പെയ്ന്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഫിഫയുടെ നേതാവ് ജിയാനി ഇന്‍ഫാന്റിനോയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള അടുത്ത ബന്ധം കണക്കിലെടുത്ത് ഇസ്രാഈലിനെ ഒഴിവാക്കുന്നതിനെ ലോക ഫുട്‌ബോള്‍ ബോഡി ഫിഫ പിന്തുണയ്ക്കുമോ എന്ന് വ്യക്തമല്ല.

ലോകകപ്പ് സുരക്ഷിതമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പിന്തുണയും കളിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലക്ഷക്കണക്കിന് സന്ദര്‍ശക ആരാധകര്‍ക്കുമുള്ള വിസകള്‍ പ്രോസസ് ചെയ്യാനും, അടുത്ത വര്‍ഷം യു.എസ്., കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ ഫിഫ ഒരു വിജയകരമായ ടൂര്‍ണമെന്റ് നടത്തുന്നതിനുള്ള പ്രധാന കാര്യമായി കാണുന്നു.

ലോകകപ്പില്‍ നിന്ന് ഇസ്രാഈല്‍ ടീമിനെ വിലക്കാനുള്ള ശ്രമങ്ങള്‍ തടയാന്‍ ശ്രമിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു.

അടുത്തയാഴ്ച സൂറിച്ചില്‍ ഫിഫയുടെ ഭരണസമിതി യോഗം ചേരുന്നുണ്ട്. 37 അംഗ കൗണ്‍സിലില്‍ യുവേഫയില്‍ നിന്ന് എട്ട് പേര്‍ ഉള്‍പ്പെടുന്നു.

ഗസ്സയില്‍ നടത്തിയ സൈനിക കാമ്പെയ്നിലെ മാനുഷികമായ തുകയ്ക്കെതിരെയുള്ള മുറവിളിയ്ക്കിടയില്‍ ഇസ്രയേലിനെ ഫുട്ബോളില്‍ നിന്നും മറ്റ് കായിക ഇനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള ആഹ്വാനങ്ങള്‍ അടുത്ത ആഴ്ചകളില്‍ വര്‍ദ്ധിച്ചു. 2022 ല്‍ ഉക്രെയ്നിലെ പൂര്‍ണ്ണമായ അധിനിവേശത്തെത്തുടര്‍ന്ന് റഷ്യയെപ്പോലെ ഇസ്രാഈലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ നിന്ന് നിരോധിക്കണമെന്ന് കഴിഞ്ഞ ആഴ്ച സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

ഈ ആഴ്ച ആദ്യം യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലുമായി പ്രവര്‍ത്തിക്കുന്ന ഏഴ് സ്വതന്ത്ര വിദഗ്ധര്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ഇസ്രാഈലിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഫിഫയെയും യുവേഫയെയും പ്രേരിപ്പിച്ചു.

Continue Reading

Food

ഷവര്‍മ കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം; യുവതി മരിച്ചു

പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

Published

on

ചെന്നൈയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് യുവതി മരിച്ചു. തിരുവീഥി അമ്മന്‍ സ്ട്രീറ്റിലെ താമസക്കാരിയായ ശ്വേത(22) ആണ് മരിച്ചത്. പ്രദേശത്തെ കടയില്‍ നിന്ന് ഷവര്‍മ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് വിവരം.

ഒരാഴ്ച മുമ്പ് ശ്വേത ഷവര്‍മ്മ കഴിച്ചിരുന്നു. വീട്ടിലെത്തിയതിന് പിന്നാലെ മീന്‍ കറിയും കഴിച്ചു. ഇതിന് പിന്നാലെയാണ് ശ്വേതയ്ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന പറയുന്നു. ഛര്‍ദ്ദിച്ച് അവശയായ യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആരോഗ്യനില ഗുരുതരമായതോടെ സ്റ്റാന്‍ലി ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം 18നാണ് ശ്വേത മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണ കാരണം സ്ഥിരീകരിക്കാന്‍ കഴിയുകയൊള്ളു എന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Food

മുസ്‍ലിംകൾ ഭക്ഷണത്തിൽ തുപ്പുന്നു; ഹൈദരാബാദിലും ഹോട്ടലുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന് ബി.ജെ.പി എം.എൽ.എ

തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

Published

on

മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗവുമായി തെലങ്കാനയി​ലെ വിവാദ ബി.ജെ.പി എം.എൽ.എ രാജ സിങ്. മുസ്‍ലിംകൾ തുപ്പൽ ജിഹാദാണ് നടത്തുകയാണെന്ന് രാജ സിങ് പറഞ്ഞു. മുസ്‍ലിംകൾ ഹോട്ടലുകളിൽ വിൽക്കുന്ന ഭക്ഷണത്തിൽ തുപ്പുകയാണെന്ന് ചെയ്യുന്നതെന്ന് രാജ സിങ് ആരോപിച്ചു.

ഉത്തരാഖണ്ഡ്, ​ഉത്തർപ്രദേശ് സർക്കാറുകൾക്ക് സമാനമായി ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ തെലങ്കാന സർക്കാറും ആവശ്യപ്പെടണം. യു.പിയിൽ കാവടി യാത്രക്കിടെ ഹോട്ടലുടമകളോട് പേര് പ്രദർശിപ്പിക്കാൻ യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടിരുന്നു. മുസ്‍ലിംകൾ ഭക്ഷണത്തിലും വെള്ളത്തിലും തുപ്പിയാണ് ആളുകൾക്ക് നൽകുന്നത്. തുപ്പൽ ജിഹാദാണ് ഇവർ നടപ്പാക്കുന്നതെന്നും രാജ സിങ് പറഞ്ഞു.

ഹോട്ടലുകൾക്ക് ഹിന്ദു പേരുകളിട്ട് ആളുകളെ കബളിപ്പിക്കാനുള്ള ശ്രമം ഇവർ നടത്തുന്നുണ്ട്. ഇതിനെതിരെ ഹിന്ദു ​സഹോദരങ്ങൾ ജാഗ്രത പാലിക്കണമെന്നും രാജ സിങ് പറഞ്ഞു. അതേസമയം, കാവടി യാത്ര വഴിയിലെ ഹോട്ടലുകളുടെ ഉടമകൾ പേര് പ്രദർശിപ്പിക്കണമെന്ന യു.പി സർക്കാറിന്റെ ഉത്തരവിനെതിരായ സുപ്രീംകോടതി സ്റ്റേ തുടരുകയാണ്.

കഴിഞ്ഞ 19നാണ് വിവാദ ഉത്തരവ് ഉത്തർ പ്രദേശ് സർക്കാർ പുറപ്പെടുവിച്ചത്. കാവടി യാത്ര കടന്നുപോകുന്ന പാതയിലെ റസ്റ്റാറന്‍റുകൾ, ഹോട്ടലുകൾ, പഴക്കടകൾ തുടങ്ങിയവയുടെ ഉടമകളുടെ പേരുകൾ കടക്കുമുന്നിൽ പ്രദർശിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ആദ്യഘട്ടത്തിൽ മുസഫർനഗർ പൊലീസ് പുറപ്പെടുവിച്ച ഉത്തരവ് പിന്നാലെ യു.പി സർക്കാർ സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുകയായിരുന്നു.

Continue Reading

Trending