india
‘സുശാന്തിന്റെ മുറിയുടെ പൂട്ട് പൊളിച്ച് ഞാനങ്ങോട്ട് കടന്നു; അവിടെ നാലുപേര്‍ ഉണ്ടായിരുന്നു’; ജൂണ്‍ 14ന് സംഭവിച്ചത് വെളിപ്പെടുത്തി ആശാരി രംഗത്ത്
ന്യൂഡല്‍ഹി: സുശാന്ത് സിംഗ് മരിച്ച ദിവസം സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തി മുറിയുടെ വാതില്‍ കുത്തിത്തുറന്ന ആശാരി രംഗത്ത്. മുഹമ്മദ് റാഫി ഷെയ്ഖ് എന്ന പേരിലുള്ള ആശാരിയാണ് ജൂണ്‍ 14ന് മുറി തുറന്നപ്പോള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മുഹമ്മദ്് റാഫിയുടെ വെളിപ്പെടുത്തല്‍.
സുശാന്ത് മരിച്ച ജൂണ്‍ 14ന് മുറിയുടെ വാതിലിന്റെ ലോക് തുറക്കാനാണ് തന്നെ വിളിച്ചത്. സുശാന്തിന്റെ ബെഡ്റൂമിന്റെ ലോക്കാണ് തന്നോട് തുറക്കാന്‍ ആവശ്യപ്പെട്ടതെന്ന് മുഹമ്മദ് റാഫി പറയുന്നു. വാതിലിന്റെ പൂട്ട് കംപ്യൂട്ടറൈസ്ഡ് ലോക്കായിരുന്നു. കത്തിയും ചുറ്റികയും ഉപയോഗിച്ച് ലോക് തുറന്നതോടെ മുറി തുറന്നു. എന്നാല്‍ അവിടെ അപ്പോഴൊന്നും കണ്ടില്ലായിരുന്നുവെന്നും തന്നോട് പുറത്തേക്ക് പോകാനും അവിടെയുള്ളവര്‍ ആവശ്യപ്പെട്ടുവെന്നും മുഹമ്മദ് റാഫി പറഞ്ഞു.
ആ മുറിയില്‍ അപ്പോള്‍ മൂന്നോ നാലോ പേരുണ്ടായിരുന്നു. എന്നാല്‍ അവരുടെ പേരൊന്നും തനിക്കറിയില്ലായിരുന്നു. കംപ്യൂട്ടറൈസ്ഡ്് ലോക്കായതു കൊണ്ട് തന്നെ തുറക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടിരുന്നു. അതിനാല്‍ 2000 രൂപ നല്‍കണമെന്ന് താന്‍ അവരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം ഒരു പ്രശ്നമല്ലെന്നായിരുന്നു അവരുടെ മറുപടി.
ആറാം നിലയിലായിരുന്നു സുശാന്തിന്റെ ഫഌറ്റ്. മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കടന്ന താനൊന്നും കണ്ടിരുന്നില്ല. കൂടാതെ തന്നോട് പുറത്തുപോകാനും അവിടെയുള്ളവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മുറിയുടെ ഉള്ളിലുള്ളത് എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അവരുടെ മുഖത്ത് യാതൊരു തരത്തിലുള്ള ഭയപ്പാടുകളും ഉണ്ടായിരുന്നില്ല. ഉച്ചക്ക് ഒന്നേ മുക്കാലോടുകൂടിയാണ് തന്നെ വിളിച്ചത്. പിന്നീട് ഒരു മണിക്കൂറിനു ശേഷം പൊലീസ് വിളിച്ചിട്ടാണ് താനങ്ങോട്ട് പോകുന്നതെന്നും മുഹമ്മദ് റാഫി പറയുന്നു.
കഴിഞ്ഞ ദിവസമാണ് കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചത്. മുംബൈയില്‍ എത്തിയ സിബിഐ സംഘം പൊലീസ് നടത്തിയ അന്വേഷണത്തില്‍ വീഴ്ച പറ്റിയോ എന്നറിയാനുള്ള ശ്രമമാണ് ആദ്യം ആരംഭിച്ചത്. ഇതുവരെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിസിപി അഭിഷേക് ത്രിമുഖേയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞ സംഘം സുശാന്തിന്റെ പരിചാരകനില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മരണം ചലച്ചിത്ര മേഖല കടന്ന് രാഷ്ട്രീയ സംവാദമായ സാഹചര്യത്തില്‍ കരുതലോടെയും രഹസ്യ സ്വഭാവം നിലനിര്‍ത്തിയും കേസ് അന്വേഷിക്കാനാണ് സിബിഐയുടെ തീരുമാനം.
india
ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണത്തിന് സ്വതന്ത്ര സംവിധാനം വേണം: സുപ്രീംകോടതി
ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി.
ന്യൂഡല്‍ഹി : ഓണ്‍ലൈന്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ സംവിധാനത്തിന്റെ ആവശ്യം സുപ്രീംകോടതി നിരീക്ഷിച്ചു. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ സ്വയംനിയന്ത്രണം മാത്രം മതിയാകില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാച്ചി എന്നിവരടങ്ങുന്ന ബെഞ്ച് പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അലഹബാദിയയുടെ കേസ് പരിഗണിക്കുന്നതിനിടെയാണ് ഈ നിര്‍ണായക പരാമര്‍ശം നടത്തിയത്. ‘ ഇന്ത്യാസ് ഗോട്ട് ടാലന്റ് ‘ ഷോയിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു രണ്‍വീറിന്റെ ഹര്‍ജി. ഓണ്‍ലൈന്‍ മീഡിയ നിയന്ത്രണവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് അറ്റോര്‍ണി ജനറല്‍ ആര്. വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയെ അറിയിച്ചു. വിവിധ വിഭാഗങ്ങളുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ വ്യക്തികള്‍ അപ്ലോഡ് ചെയ്യുന്ന കണ്ടന്റില്‍ ഉത്തരവാദിത്തക്കുറവും അശ്ലീലതയുമുളള സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ കോര്‍ട്ടിനെ അറിയിച്ചു. കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക്മേല്‍ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥ അംഗീകരിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ലക്ഷക്കണക്കിന് ആളുകള്‍ ഓണ്‍ലൈന്‍ ഉള്ളടക്കത്തിന്റെ ഇരയാകുന്ന സാഹചര്യത്തില്‍ ശക്തമായ നിയന്ത്രണ സംവിധാനത്തിന്റെ നിര്‍മാണം അനിവാര്യമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
india
‘ദലിത്-ഒബിസി വോട്ടുകള്‍ വെട്ടിമാറ്റുന്നു’: എസ്ഐആര്‍ രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവ് ആയതായി രാഹുല്‍ ഗാന്ധി
ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ന്യൂഡല്‍ഹി: വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ സമുദായങ്ങളെ ലക്ഷ്യമിട്ട് പേരുകള്‍ നീക്കം ചെയ്യപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ശക്തമായി രംഗത്തെത്തി. രാജ്യത്ത് നടപ്പാക്കുന്ന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയ ബിജെപിക്ക് ഗുണകരമാക്കാനുള്ള രാഷ്ട്രീയ ഫില്‍ട്രേഷന്‍ ഡ്രൈവായി മാറിയിരിക്കുകയാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ചൂണ്ടിക്കാട്ടി. ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ ഭീഷണിപ്പെടുത്തി ഒബിസി, ദലിത്, പിന്നോക്ക വിഭാഗങ്ങള്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ ലക്ഷ്യമിട്ട് നീക്കം ചെയ്യാന്‍ നിര്‍ദേശമുണ്ടെന്നാണ് അദ്ദേഹം ആരോപിച്ചത്. ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ ബിഎല്‍ഒ ആയിരുന്ന വിപിന്‍ യാദവിന്റെ ആത്മഹത്യയ്ക്കു പിന്നിലും ഇതേ സമ്മര്‍ദ്ദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒബിസി വിഭാഗക്കാരുടെ പേരുകള്‍ നീക്കം ചെയ്യണമെന്ന സമ്മര്‍ദ്ദം പാലിക്കാത്ത പക്ഷം ജോലിയില്‍ നിന്നും പുറത്താക്കുമെന്നും പൊലീസ് നടപടി നേരിടുമെന്നും യാദവ് നേരിട്ട ഭീഷണിയുണ്ടായിരുന്നുവെന്നാണ് ആരോപണം. വിവിധ സംസ്ഥാനങ്ങളില്‍ 19 ദിവസത്തിനിടെ 16-ഓളം ബിഎല്‍ഒമാര്‍ മരണമടഞ്ഞുവെന്ന കോണ്‍ഗ്രസിന്റെ ആരോപണവും രാഹുല്‍ ഗാന്ധി ഉയര്‍ത്തിപ്പിടിച്ചു. അമിത സമ്മര്‍ദ്ദവും നിര്‍ബന്ധിത സാഹചര്യങ്ങളുമാണ് പല മരണങ്ങള്‍ക്കുമുള്ള കാരണമെന്ന് പാര്‍ട്ടി വ്യക്തമാക്കി. പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സമുദായങ്ങളില്‍നിന്ന് വോട്ടര്‍മാരുടെ പേരുകള്‍ വന്‍തോതില്‍ ഒഴിവാക്കുന്ന പ്രവണതയും കോണ്‍ഗ്രസ് ആരോപിച്ചു. രാജസ്ഥാനില്‍ മാത്രം കോണ്‍ഗ്രസിന് ശക്തമായ മണ്ഡലങ്ങളില്‍ 20,000 മുതല്‍ 25,000 വരെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ഗോവിന്ദ് സിംഗ് ദോത്താസ്ര ആരോപിച്ചു. വോട്ടര്‍ പട്ടിക പുതുക്കലെന്ന പേരില്‍ നടക്കുന്നത് അസാധുവായ രാഷ്ട്രീയ ഇടപെടലാണെന്നും ജനാധിപത്യത്തെ തകര്‍ക്കുന്ന ഈ നടപടികള്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
india
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 6.4 തീവ്രതയുള്ള ഭൂചലനം; ആന്‍ഡമാനില്‍ ജാഗ്രത നിര്‍ദേശം
ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. വടക്കന്‍ സുമാത്രയ്ക്കടുത്താണ് 6.4 തീവ്രതയുള്ള ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ആന്‍ഡമാന്‍നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റ്, ലിറ്റില്‍ ആന്‍ഡമാന്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂചലനത്തിന്റെ ആഘാതത്തെ തുടര്‍ന്ന് സുനാമി ഭീഷണിയുണ്ടോ എന്നതിനെ കുറിച്ച് വിലയിരുത്തല്‍ നടന്നുവരുമ്പോഴും കേരള തീരത്തിന് നിലവില്‍ യാതൊരു സുനാമി മുന്നറിയിപ്പും ഇല്ലെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ നിന്ന് ഭൂകമ്പത്തിന്റെ കേന്ദ്രബിന്ദു വളരെ അകലെയായതിനാല്‍ തത്സമയം ആശങ്ക വേണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
നാശനഷ്ടങ്ങളോ സുനാമി മുന്നറിയിപ്പുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ഏജന്‍സികളും പ്രദേശിക അധികാരികളും നിരന്തര നിരീക്ഷണം തുടരുന്നു.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News23 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala1 day agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoപരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു
-
india3 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala1 day ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

