Connect with us

More

ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം; ആളുകള്‍ക്കിടയില്‍ വാന്‍ ഇടിച്ചുകയറ്റി

Published

on

ലണ്ടന്‍: ലണ്ടനില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. കാല്‍നടയാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ പാഞ്ഞുകയറ്റിയും കത്തി കുത്ത് നടത്തിയുമാണ് ആക്രമണമുണ്ടായത്. ലണ്ടന്‍ ബ്രിഡ്ജില്‍ പ്രാദേശിക സമയം ഇന്നലെ രാത്രി 10നാണ് ആക്രമണം. വെള്ളനിറത്തിലുള്ള വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു. ഇരുപതോളം പേരെ ഇടിച്ചുവീഴ്ത്തിയ വാന്‍ സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണസംഖ്യ ഉയരാനിടയുണ്ടെന്നാണ് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു.

telemmglpict000130836691-large_trans_nvbqzqnjv4bqwy_u4a9gunqgliy2egv3qovr0qvpmqyefl0pc-xdya0
ആയുധധാരികളായ മൂന്നു പേരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. അക്രമി സംഘത്തെ ഇതുവരെ പിടികൂടാനായിട്ടില്ല. തുടര്‍ന്ന് 11.15ന് ബറോ മാര്‍ക്കറ്റില്‍ ജനങ്ങളെ കുത്തിവീഴ്ത്തിയതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ആക്രമണങ്ങളും തീവ്രവാദികളുടെ നേതൃത്വത്തില്‍ നടത്തിയതാണെന്ന് ബ്രിട്ടന്‍ പ്രധാനമന്ത്രി തെരേസ മേ പറഞ്ഞു.
രണ്ടാഴ്ച മുമ്പ് മാഞ്ചസ്റ്റര്‍ സംഗീതനിശക്കിടെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബര്‍ എട്ടുമുതല്‍ 12വരെയുള്ള പിഎസ് സി പരീക്ഷകള്‍ മാറ്റി. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പരീക്ഷാമാറ്റം. മാറ്റിവച്ച പരീക്ഷകള്‍ 2026 ഫെബ്രുവരിയില്‍ നടത്തുമെന്നും തീയതികള്‍ പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നാണ് പ്രഖ്യാപിച്ചത്. രണ്ടു ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടത്തുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 9 ന് വോട്ടെടുപ്പ്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള 7 ജില്ലകളില്‍ ഡിസംബര്‍ 11 ന് ആയിരിക്കും വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ശനിയാഴ്ചയാണ്. തീയതി പ്രഖ്യാപിച്ചതോടെ, മട്ടന്നൂര്‍ ഉള്‍പ്പെടെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളാണ് ഉള്ളത്. അതില്‍ മട്ടന്നൂര്‍ നഗരസഭയിലെ കാലാവധി കഴിഞ്ഞിട്ടില്ല. അതിനാല്‍ അതൊഴികെ, 1199 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റിയിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ആകെ 23,576 വാര്‍ഡുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ വാര്‍ഡും ഓരോ നിയോജകമണ്ഡലമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. സംസ്ഥാത്താകെ, 2, 84,30,761 ലേറെ വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1, 34,12,470 പുരുഷക 1,50,180,10 പേര്‍ സ്ത്രീകളുമാണ്. 281 ട്രാന്‍സ് ജെന്‍ഡറുകളും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രവാസി വോട്ടര്‍മാരായി 2841 പേരും ഉള്ളതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.

Continue Reading

india

വന്ദേമാതരം ഉത്തർപ്രദേശിലെ സ്‌കൂളുകളിൽ നിർബന്ധമാക്കും; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്

Published

on

വന്ദേ മാതരത്തെ ആരും എതിർക്കാൻ പാടില്ലെന്നും എതിർത്തവരാണ് വിഭജനത്തിന് വഴിവെച്ചതെന്നുമായിരുന്നു യോഗിയുടെ പ്രസ്‌താവന. ഇനി ജിന്നമാർ രാജ്യത്ത് ഉണ്ടാവാൻ പാടില്ലെന്ന പരാമർശത്തോട് കൂടിയായിരുന്നു യോഗിയുടെ പ്രഖ്യാപനം.

ഭാരതമാതാവെന്ന സങ്കൽപവും , ദുർഗ ,ലക്ഷി ,സരസ്വതി എന്നീ ഹിന്ദു ദൈവസങ്കൽപങ്ങളും വന്ദേമാതരത്തിൽ വരുന്നതിനാൽ മുമ്പും ഗാനം എല്ലാ മതക്കാർക്കും നിര്ബന്ധമാക്കുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

1875 ൽ ബംഗാളിൽ ബങ്കിം ചദ്ര ചാറ്റർജി രചിച്ച വന്ദേമാതരത്തിന്റെ ആദ്യത്തെ രണ്ടു ഭാഗം മാത്രമാണ് പിന്നീട് കോൺഗ്രസ് ദേശീയഗീതമായി തെരഞ്ഞെടുത്തത്. ദേശീയ ഗാനമായ ജനഗണമനയുടെ ഔദ്യോഗിക സ്ഥാനം വന്ദേമാതരത്തിന് കൽപിക്കപ്പെട്ടിരുന്നില്ല.

ഗീതം രചിക്കപ്പെട്ടതിന്റെ 150 ആം വാർഷികത്തിൽ കോൺഗ്രസ് രണ്ട് വരികൾ മാത്രമെടുത്ത് ബാക്കി ഒഴിവാക്കിയെന്ന് വിമർശിച്ച മോദിയുടെ നീക്കമാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ളത്.

Continue Reading

News

നെറ്റില്ലെങ്കിലും മാപ്പും മെസേജും പ്രവര്‍ത്തിക്കും; സാറ്റലൈറ്റ് അടിസ്ഥാന ഫീച്ചറുമായി പുതിയ ഐഫോണ്‍

ആപ്പിള്‍ മാപ്പും മെസേജുകളും നിയന്ത്രിക്കാനും വായിക്കാനും, ചിത്രങ്ങള്‍ വരെ അയയ്ക്കാനുമാകുമെന്ന് വ്യക്തമാക്കുന്നു.

Published

on

വാഷിങ്ടണ്‍: സാറ്റലൈറ്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സാങ്കേതികവിദ്യയുമായി ഐഫോണ്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങുന്നു. നെറ്റ്വര്‍ക്ക് കണക്ഷനില്ലാത്ത സാഹചര്യത്തിലും ചില ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കാനാകും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം, ആപ്പിള്‍ മാപ്പും മെസേജുകളും നിയന്ത്രിക്കാനും വായിക്കാനും, ചിത്രങ്ങള്‍ വരെ അയയ്ക്കാനുമാകുമെന്ന് വ്യക്തമാക്കുന്നു. അടിയന്തര ഘട്ടങ്ങളിലും നെറ്റ് കണക്ഷന്‍ ലഭ്യമല്ലാത്ത സ്ഥലങ്ങളിലും ഉപയോക്താക്കള്‍ ഒറ്റപ്പെടാതിരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിളിന്റെ പുതിയ പരീക്ഷണം.

ഇതിനു മുമ്പ്, സാറ്റലൈറ്റ് വഴി അടിയന്തര എസ്ഒഎസ് സേവനം 2022-ല്‍ പുറത്തിറങ്ങിയ ഐഫോണ്‍ 14-ലാണ് ആദ്യമായി അവതരിപ്പിച്ചത്. അപകടസാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ ബന്ധപ്പെടാനാണ് ആ സേവനം ഉപയോഗിക്കപ്പെട്ടിരുന്നത്. പിന്നീട് റോഡ് അപകടങ്ങള്‍ ഉള്‍പ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങളില്‍ സേവനം വ്യാപിപ്പിച്ചു.

ഇപ്പോള്‍ ഈ സംവിധാനത്തെ മെച്ചപ്പെടുത്തി നിത്യജീവിതത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്ന മാപ്പും മെസേജും ഉള്‍പ്പെടുത്തുകയാണ് കമ്പനി. ഇതിനായി ആപ്പിളിന്റെ ആഭ്യന്തര സാറ്റലൈറ്റ് കണക്ടിവിറ്റി ഗ്രൂപ്പ് പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ്. നിലവില്‍ എസ്ഒഎസ് സേവനം കൈകാര്യം ചെയ്യുന്ന ഗ്ലോബല്‍ സ്റ്റാര്‍ കമ്പനിയും ഈ പദ്ധതിയില്‍ പങ്കാളിയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫോണ്‍ പോക്കറ്റിലോ, കാറിലോ, ബാഗിലോ ഇരിക്കുമ്പോഴും കണക്ഷന്‍ സാധ്യമാക്കുന്ന സംവിധാനമായിരിക്കും പുതിയത്.

പുതിയ ഫീച്ചര്‍ ഏത് മോഡലില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും, 2026-ല്‍ പുറത്തിറങ്ങാനിരിക്കുന്ന ഐഫോണ്‍ 18 സീരീസിലാണ് ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തപ്പെടാന്‍ സാധ്യത. മുമ്പ് പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, ഐഫോണ്‍ 18 എയര്‍ മോഡലില്‍ രണ്ടെണ്ണം ക്യാമറകള്‍ ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

 

Continue Reading

Trending